സ്വപ്നയെ നിയമിച്ചത് കൺസൾട്ടൻസിയുടെ മറവിൽ; നാട്ടുകാരി രമ്യയെ കമ്പനി സെക്രട്ടറിയാക്കിയത് സ്പെഷ്യൽ റൂൾ തിരുത്തി; മറുനാടൻ വാർത്തകൾ ശരിവച്ച് ധനകാര്യ പരിശോധനാ വിഭാഗവും; അനധികൃത നിയമനങ്ങളെല്ലാം റദ്ദാക്കി ജീവനക്കാരെ പിരിച്ചുവിടണമെന്ന് ശുപാർശ; ശിവശങ്കര ബുദ്ധി ഐടി വകുപ്പിനെ ഹൈജാക്ക് ചെയ്തത് തെളിയുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിലെ (കെഎസ്ഐടിഐഎൽ) നിയമന തട്ടിപ്പുകളിൽ മറുനാടൻ മലയാളി നടത്തിയ അന്വേഷണാത്മക റിപ്പോർട്ടുകൾക്ക് സ്ഥിരീകരണം. ഐടി സെക്രട്ടറി, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്നീ നിലകളിൽ എം.ശിവശങ്കർ അധികാരം ദുരുപയോഗിച്ച് സ്വപ്നാ സുരേഷിനെയും മറ്റു ചിലരെയും അനധികൃതമായി നിയമിച്ചെന്നു ധനകാര്യ പരിശോധനാ വിഭാഗം അന്വേഷണത്തിൽ കണ്ടെത്തി. മറുനാടൻ നേരത്തെ ഇതുമായി ബന്ധപ്പെട്ട് ചില വിശദ വാർത്തകൾ നൽകിയിരുന്നു. ഇതെല്ലാം ശരിവയ്ക്കുന്നതാണ് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ കണ്ടെത്തൽ.
ശിവശങ്കറിനെ സസ്പെൻഡ് ചെയ്തതിനു പിന്നാലെ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി നടത്തിയ അന്വേഷണത്തിൽ ശിവശങ്കർ വഴിവിട്ടു നിയമനം നടത്തിയതായി കണ്ടെത്തിയിരുന്നു. തുടർന്നാണ് വിശദ അന്വേഷണത്തിനായി ധനകാര്യ സമിതിയെ നിയോഗിച്ചത്. മുഖ്യമന്ത്രിക്കു കൈമാറിയ റിപ്പോർട്ടിന്മേൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. വിജിലൻസ് അന്വേഷണത്തിനും ശിവശങ്കറിന്റെ സസ്പെൻഷൻ നീട്ടൽ പരിശോധിക്കുന്ന സമിതിക്കും റിപ്പോർട്ട് കൈമാറുമെന്നാണു സൂചന. കെഎസ്ഐടിഐഎല്ലിലെ അനധികൃത നിയമനങ്ങളെല്ലാം റദ്ദാക്കി ജീവനക്കാരെ പിരിച്ചുവിടണമെന്ന് ശുപാർശയുണ്ടെന്നാണ് സൂചന.
നിശ്ചിത യോഗ്യത ഇല്ലാത്ത സ്വപ്നയെ സ്പേസ് പാർക്കിൽ നിയമിക്കാൻ ശിവശങ്കറിന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയെന്നും ശിവശങ്കർ സ്വജനപക്ഷപാതം കാണിച്ചുവെന്നും റിപ്പോർട്ടിൽ വ്യക്തമാണ്. മറ്റൊരു വകുപ്പിൽ ക്രമക്കേടു നടത്തിയതിനു നടപടിക്കു വിധേയനായ ഉദ്യോഗസ്ഥനെയും ശിവശങ്കർ നിയമിച്ചുവെന്നതാണ് വസ്തുത. പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനെ കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിലെ (കെഎസ്ഐടിഐഎൽ) കൺസൽറ്റന്റ് ആയി നിയമിച്ച വിവരം സർക്കാരിനെ അറിയിച്ചില്ലെന്ന കണ്ടെത്തലും നിർണ്ണായകമാണ്. 2009ൽ സ്ഥാപനം ആരംഭിച്ചതു മുതലുള്ള നിയമനങ്ങളും അന്വേഷിക്കണമെന്ന് ധനകാര്യ പരിശോധനാ വിഭാഗം ആവശ്യപ്പെടുന്നു.
കേരള ഐ ടി ഇൻഫ്രാസ്ട്രെക്ടർ ലിമിറ്റഡിലെ 16 ഉന്നത പദവികൾ വഹിക്കുന്നവരെ സ്ഥിരപ്പെടുത്താൻ ശിവശങ്കർ തന്നെ നേരിട്ടു നടത്തിയ നീക്കത്തിന്റെ കഥ മറുനാടൻ തെളിവുകൾ സഹിതം പുറത്തു വിട്ടിരുന്നു. കമ്പിനി സെക്രട്ടറിയും തന്റെ നാട്ടു കാരിയുമായ രമ്യയെ കെ എസ് ഐ ടി എല്ലിൽ എത്തിക്കാൻ ശിവശങ്കർ നടത്തിയ കള്ളക്കളികളും രേഖകൾ സഹിതം റിപ്പോർട്ട് ചെയ്തു. 2009 ലാണ് കെ എസ് ഐ ടി എല്ലിൽ സർക്കാർ ആറു തസ്തികകൾ സൃഷിടിക്കുന്നത്. ഈ തസ്തികകൾക്ക് വേണ്ട റിക്രൂട്ടമെന്റ് ആൻഡ് സർവ്വീസ് റൂൾ 2012 നവംബറിൽ സർക്കാർ പുറത്തിറക്കുകയു ചെയ്തു. ഇതിനു ശേഷം കേരളാ ഐ ടി ഇൻഫ്രാ സ്ട്രെക്ടചർ ലിമിറ്റഡിൽ കമ്പിനി സെക്രട്ടറി &ഫിനാൻസ് മാനേജരുടെ യോഗ്യത കമ്പിനി സെക്രട്ടറി മെംബർഷിപ്പും എം ബി എ (ഫിനാൻസ് ) ഉം നിർബന്ധവും ഐ സി ഡ്ബ്ള്യൂ അഭികാമ്യവും അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവുമാണ് നിശ്ചയിച്ചത്. യോഗ്യതയിൽ ഇളവു വേണമെങ്കിൽ സർക്കാർ അനുമതി തേടണമെന്നും ഉത്തരവിൽ പ്രത്യേകം നിർദ്ദേശിച്ചിരുന്നു. കേരള ഐ ടി ഇൻഫ്രസ്ട്രെക്ചറിൽ കമ്പിനി സെക്രട്ടറി &ഫിനാൻസ് മാനേജരുടെ തസ്തിക വിജ്ഞാപനം ചെയ്തപ്പോൾ തന്നെ ആദ്യ കള്ളക്കളി തുടങ്ങി.
നാട്ടുകാരിയായ രമ്യക്ക് വേണ്ടി കമ്പിനി സെക്രട്ടറി മെംബർ ഷിപ്പും അഞ്ചു വർഷം പ്രവൃത്തി പരിചയവും നിർബന്ധിത യോഗ്യതയും എം ബി എ ഫിനാൻസും ഐ സി ഡബ്ള്യൂ വും അഭികാമ്യവും ആക്കി. അതായത് രമ്യക്ക് ഇല്ലാത്ത എം ബി എ (ഫിനാൻസ്) നിർബന്ധിത യോഗ്യതയിൽ നിന്നും അഭികാമ്യം എന്നാക്കി. ഇങ്ങനെ യോഗ്യതയിൽ മാറ്റം വരുത്തിയത് സർക്കാർ അനുമതി തേടിയല്ലയെന്ന് മനസിലാക്കുമ്പോഴാണ് കള്ളക്കളിയുടെ ആഴം മനസിലാകുന്നത്. കൂടാതെ രമ്യ നലകിയ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളിലും ദുരൂഹതയുണ്ട്. ആറു വർഷത്തെ പ്രവൃത്തി പരിചയമാണ് രമ്യ അവകാശപ്പെട്ടത്. കെ എസ് ഐ ടി എല്ല് ചോദിച്ചതാകട്ടെ അഞ്ചു വർഷവും . ഒരു വർഷം അധിക പ്രവൃത്തി പരിചയം രമ്യ കാണിച്ചിട്ടുണ്ട്. എന്നാൽ ഈ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളിലൊന്നും തൊഴിൽ വകുപ്പിന്റെ അറ്റസ്റ്റേഷൻ നടത്തിയിട്ടില്ല. മാത്രമല്ല കൺസൾട്ടന്റായി പ്രവർത്തിച്ചതു പോലും പ്രവൃത്തി പരിചയ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. കൂടാതെ ഇന്റർവ്യൂവിൽ പങ്കെടുത്തതിൽ പത്തു വർഷത്തിലധികം പ്രവൃത്തി പരിചയം ഉള്ളവരെ ഒഴിവാക്കിയാണ് രമ്യയുടെ നിയമനം നടന്നിരിക്കുന്നത്. ഇന്റർവ്യൂ ബോർഡിൽ തന്റെ ഇഷ്ടക്കാരായ രണ്ടു പേരെ തിരുകി കയറ്റുന്നതിലും ശിവശങ്കർ വിജയിച്ചു. സാധാരണ ഗതിയിൽ എം.ഡിയും രണ്ട് ബോർഡ് മെംബർമാരും ഒരു വിഷയ വിദഗ്ധനുമാണ് ഇന്റർവ്യൂ ബോർഡിൽ ഉണ്ടാകുക.
ഇവിടെ ബോർഡ് മെംബർമാർ അല്ലാതിരുന്നിട്ടു കൂടി ഐ സിഎഫ്ഒഎസ്എസ് എംഡി ശിവശങ്കർ പ്രസാദിനെയും സ്റ്റാർട്ട്അപ്പ് മിഷനിലെ അന്നത്തെ സി ഇ ഒ സജി ഗോപിനാഥിനെയുമാണ് ഉൾപ്പെടുത്തിയത്. ഇവരാണ് രമ്യയ്ക്ക് മികച്ച യോഗ്യത ഉണ്ടെന്ന് കണ്ടെത്തിയത് . ഈ രണ്ടു പേരും സബ്ജക്ട് എക്സപേർട്ടുകളോ ബന്ധപ്പെട്ട തസ്തിക സംബന്ധിച്ച് ധാരണ ഉള്ളവരോ ആയിരുന്നില്ലന്നയെന്നതാണ് ആക്ഷേപം . ഇതിൽ ജയശങ്കർ പ്രസാദിനെ ശിവശങ്കർ തന്നെ പിന്നീട് കെ എസ് ഐ ടി എല്ലിന്റെ എം ഡിയാക്കി. സ്വപന കേസിൽ വിവാദത്തിൽപ്പെട്ട അദ്ദേഹം ഇപ്പോഴും അവിടെ തുടരുന്നു. സജി ഗോപിനാഥിനെ ഡിജിറ്റൽ യൂണിവേഴ്സിറ്റി വി സി ആക്കി. ഈ നിയമനവും ശിവശങ്കർ ബസത്തിൽ പെട്ട് വിവാദത്തിലായിരിക്കയാണ് .
കെഎസ്ഐ ടിഎല്ലിൽ നിലവിൽ രമ്യ ഉൾപ്പെടെയുള്ള 16 പേരെ സ്ഥിരപ്പെടുത്തുന്നതിന്റെ ഭാഗമായി ശിവശങ്കർ നടത്തിയ നീക്കങ്ങൾ മറുനാടൻ റിപ്പോർട്ടു ചെയ്തിരുന്നു. കെ എസ് ഐ ടി എല്ലിലെ കമ്പനിസെക്രട്ടറി & ഫിനാൻസ്മാനേജർ എന്ന തസ്തികക്ക് പകരം കമ്പനിസെക്രട്ടറി&ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്ന നിലയിൽ തസ്തികയിൽ പോലും വീണ്ടും മാറ്റം വരുത്തി. ശിവശങ്കർ സ്വന്തം നാട്ടുകാരിക്ക് വേണ്ടി നടത്തിയ ഇടപെടലുകളായാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്. കമ്പനി സെക്രട്ടറി ആൻഡ് ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്നപോസ്റ്റ് 115200/ രൂപശമ്പളത്തോടു കൂടിയാണ്സൃഷ്ടിച്ചത്. സർക്കാർ സ്ഥാപനത്തിൽ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർപോസ്റ്റിലേക്ക് വേണ്ടമിനിമം പ്രവർത്തിപരിചയം 8 വർഷവും യോഗ്യത എം കോമും മാത്രമാണ്. കൂടാതെ കമ്പനി സെക്രട്ടറികോഴ്സും കൂടി പാസായ ഉദ്യോഗാർത്ഥിക്ക് മാത്രമേ ഈ തസ്തികയിൽ അപേക്ഷ സമർപ്പിക്കാൻ പോലും കഴിയൂ എന്നിരിക്കെയാണയാണ് ശിവശങ്കർ സ്വന്തം നാട്ടുകാരിക്ക വേണ്ടി വീണ്ടും ചട്ടങ്ങളിൽ ഇളവു വരുത്തിയത്.
ഈ സാഹചര്യത്തിലാണ് കെഎസ്ഐടിഐഎല്ലിലെ അനധികൃത നിയമനങ്ങളെല്ലാം റദ്ദാക്കി ജീവനക്കാരെ പിരിച്ചുവിടണം എന്ന ശുപാർശ അന്വേഷണ സംഘം മുമ്പോട്ട് വയ്ക്കുന്നത്. 2009ൽ സ്ഥാപനം ആരംഭിച്ചതു മുതലുള്ള നിയമനങ്ങളും അന്വേഷിക്കണം. യുഡിഎഫ് കാലത്തും നിയമനത്തിൽ ക്രമക്കേടു നടന്നിട്ടുണ്ട്. മന്ത്രിസഭ അംഗീകരിച്ച സ്പെഷൽ റൂളിൽ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മാത്രം അറിവോടെ ഭേദഗതി വരുത്തിയാണ് യുഡിഎഫിനു താൽപര്യമുള്ളവരെ നിയമിച്ചത്-സമിതി ആവശ്യപ്പെടുന്നു. മുൻ മന്ത്രി അനൂപ് ജേക്കബിന്റെ സഹോദരിയെ കെഎസ്ഐടിഐഎല്ലിൽ ഉന്നത പദവിയിൽ നിയമിച്ചതും മതിയായ യോഗ്യതയില്ലാതെയാണെന്നും വിശദീകരിക്കുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്