Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കർണാടകത്തിൽ ഗോവധനിരോധന നിയമ പ്രകാരം ആദ്യ അറസ്റ്റ്; ഈ മാസം എട്ടിന് കാലികളെ കടത്താൻ ശ്രമിച്ച ആബിദ്‌ അലിയുടെ അറസ്റ്റ് രേഖപ്പെടുത്തി; കുറ്റം തെളിഞ്ഞാൽ ലഭിക്കുക‌ മൂന്ന്‌ മുതൽ ഏഴ്‌ വർഷം വരെ തടവും അഞ്ച്‌ ലക്ഷം രൂപ വരെ പിഴയും

കർണാടകത്തിൽ ഗോവധനിരോധന നിയമ പ്രകാരം ആദ്യ അറസ്റ്റ്; ഈ മാസം എട്ടിന് കാലികളെ കടത്താൻ ശ്രമിച്ച ആബിദ്‌ അലിയുടെ അറസ്റ്റ് രേഖപ്പെടുത്തി; കുറ്റം തെളിഞ്ഞാൽ ലഭിക്കുക‌ മൂന്ന്‌ മുതൽ ഏഴ്‌ വർഷം വരെ തടവും അഞ്ച്‌ ലക്ഷം രൂപ വരെ പിഴയും

മറുനാടൻ ഡെസ്‌ക്‌

ബം​ഗളൂരു: കർണാടകത്തിൽ ഗോവധനിരോധന നിയമ പ്രകാരം ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. കാലികളുമായി ട്രക്കിൽ പോവുകയായിരുന്ന ആബിദ് അലിയുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കാലികളെ അനധികൃതമായി കടത്തുകയായിരുന്നുവന്നു എഫ്ഐആറിലുള്ളത്. നാട്ടുകാരിൽ ചിലർ തന്നെ ആക്രമിച്ചെന്നു ആബിദ് അലി പരാതിപ്പെട്ടിട്ടുണ്ട്. ജനുവരി എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

മുപ്പതോളം കന്നുകാലികളെയും പൊലീസ്‌ കസ്ഡിറ്റയിലെടുത്തിരുന്നു. കന്നുകാലികളെ രണ്ട്‌ ലോറികളിൽ അനധികൃതമായി ദാവനഗരെ ജില്ലയിലെ റാണെബെനുൂരിൽ നിന്ന്‌ ശ്യംഗേരി വഴി മംഗളൂരുവിലേക്ക്‌ കടത്തിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. സംശയം ഉണ്ടായതോടെ നാട്ടുകാരാണ് വാഹനം തടഞ്ഞു നിർത്തിയത് , പൊലീസ്‌ എത്തിയതോടെ ഒരു വാഹനത്തിന്റെ ഡ്രൈവർ അവിടെ നിന്ന്‌ ഓടി രക്ഷപ്പെട്ടു. മറ്റൊരു ഡ്രൈവറെയാ ദാവനഗരെയിലെ ആബിദ്‌ അലിയെ ‌ ആൾക്കൂട്ടം തടഞ്ഞുനിർത്തി മർദ്ദിച്ചു.

ഗുരുതരമായ പരിക്കേറ്റ അലിയെ ചികിത്സയ്ക്കായി ശൃംഗേരിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുറ്റം തെളിയിക്കപ്പെട്ടാൽപ്രതികൾക്ക്‌ മൂന്ന്‌ മുതൽ ഏഴ്‌ വർഷം വരെ തടവും അഞ്ച്‌ ലക്ഷം രൂപ വരെ പിഴയുമാണ്‌ ലഭിക്കുക. കർണാടകയിൽ ഗോവധനിരോധന നിയമം നിലവിൽ വന്ന ശേഷം ആദ്യത്തെ കേസാണ് ചിക്കമംഗളൂരുവിൽ ഉണ്ടായത്.

ഈ മാസം അഞ്ചിനാണ് കർണാടകത്തില്‌ നിയമം നിലവിൽ വന്നത്. കർണാടക നിയമ സഭ പാസാക്കിയ ബിൽ ഉപരിസഭ കടന്നിരുന്നില്ല. തുടർന്നാ് യെദ്യൂരപ്പ സർക്കാർ ഓർഡിനൻസ് ഇറക്കിയാണ് നിയമം കൊണ്ടുവന്നത്. നിയമം ലംഘിച്ചാൽ 7 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. 13 വയസിനു മുകളിലുള്ള പോത്തിനേയും എരുമയെയും അറുക്കാമെന്ന് നിയമത്തിൽ അനുശാസിക്കുന്നുണ്ട്.

നിയമം പ്രാബല്യത്തിൽ വന്നാൽ, നടപ്പാക്കാനിറങ്ങുന്ന ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന വിപുലമായ അധികാരങ്ങളെ ചൊല്ലി ആക്ഷേപം ഉയർന്നിരുന്നു. സംസ്ഥാനത്തിനകത്ത് നിയമം ലംഘിക്കപ്പെട്ടോയെന്ന് സംശയം തോന്നുന്നയിടങ്ങളിലെല്ലാം കയറി പരിശോധന നടത്താനും, വസ്തുവകകൾ പിടിച്ചെടുക്കാനും എസ്ഐ റാങ്ക് മുതലുള്ള ഉദ്യോഗസ്ഥർക്ക് നിയമം അധികാരം നൽകുന്നുണ്ട്. മാത്രമല്ല നിയമം നടപ്പാക്കാനായി ശ്രമിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ യതൊരുതരത്തിലുള്ള നിയമ നടപടിയും പാടില്ലെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്.

ഇതും നിയമം ദുരുപയോഗം ചെയ്യപ്പടാൻ കാരണമാകുമെന്നാണ് ഉയരുന്ന ആക്ഷേപം. 13 വയസിന് മുകളിൽ പ്രായമുള്ള പോത്തിനെ കശാപ്പ് ചെയ്യാൻ നിയമം അനുവദിക്കുമെങ്കിലും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്റെ അനുമതി ആവശ്യമുണ്ട്. ഇത് ചെറുകിട കർഷകർക്കും ഇറച്ചി വിൽപ്പനക്കാർക്കും വലിയ ബാധ്യതയാകുമെന്നാണ് പരാതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP