ഡോ. ഫസൽ ഗഫൂർ കള്ളപ്പണം വെളുപ്പിച്ചെന്ന് എൻഫോഴ്സ്മെന്റിന് പരാതി; കോഴിക്കോട് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ തുടങ്ങാനായി 28 കോടി സമാഹരിച്ചതിൽ പൊലീസ് കേസെടുത്തിട്ടും തുടർ നടപടിയില്ല; പണം പോയവരുടെ പരാതികൾക്കെല്ലാം പുല്ലുവില
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: സംസ്ഥാനത്ത് പിണറായി ഭരിക്കുമ്പോൾ സിപിഎമ്മിന് ഒപ്പം നിൽക്കുന്നവർക്ക് ചില പ്രത്യേക പരിഗണനകൾ ലഭിക്കാറുണ്ടോ? മുസ്ലിംലീഗ് എംഎൽഎ എം സി കമറുദ്ദീനെ സാമ്പ്ത്തിക തട്ടിപ്പു കേസിൽ അഴിക്കുള്ളിലാക്കിയപ്പോൾ സമാനമായ കേസിൽ എംഇഎസ് ചെയർമാൻ ഡോ. ഫസൽ ഗഫൂറിനെ തൊടാൻ മടിക്കുകയും ചെയ്യുന്നു. ഈ ഇരട്ടത്താപ്പ് നയം വീണ്ടും ചർച്ചയാകുകയാണ്. മുഖ്യമന്ത്രിയോടും ഇടതുപക്ഷത്തോടും അടുത്തു നിൽക്കുന്നു എന്ന കാരണം കൊണ്ടാണ് ഫസൽ ഗഫൂറിനെതിരെ നടപടി കൈക്കൊള്ളാത്തത് എന്നതാണ് ആക്ഷേപം.
എംഇഎസിനെ അടക്കി വാഴുന്ന ഫസൽ ഗഫൂർ 200 കോടിയോളം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചു എന്ന ആരോപണവും ശക്തമായി ഉയരുന്നുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലും പരാതി ലഭിച്ചിട്ടുണ്ട്. വിദേശനാണ്യ വിനിയമയ ചട്ടം ലംഘിച്ചും പണം സ്വീകരിച്ചെന്നും എംഇഎസ് ജനറൽ സെക്രട്ടറി ലബ്ബ വഴി കോട്ടയം പാമ്പാടിയിൽ ബാങ്ക് അക്കൗണ്ട് തുറക്കുയും അതിൽ അഞ്ച് കോടിയോളം രൂപ സ്വീകരിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇത് കള്ളപ്പണം വെളുപ്പിക്കിൻ വേണ്ടി ചെയ്തതാണെന്നും ഇഡിക്ക് നൽകിയ പരാതിയിൽ പറയുന്നത്.
കോട്ടയം ജില്ലയിലുള്ള ഒരു പ്രമുഖ വ്യവസായിയുടെ കള്ളപ്പണം വെളുപ്പിക്കാനും കൂട്ടുനിന്നതാണ് ഇതെന്നുമാണ് ഉയരുന്ന ആക്ഷേപം. കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിലും ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. നിരവധി പേരിൽ നിന്നും പണം നിക്ഷേപിച്ച ശേഷം വഞ്ചിച്ചു എന്ന ആക്ഷേപവും ഫസൽ ഗഫൂറിനെതിരെ ഉയർന്നിരുന്നു. എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോക്ടർ ഫസൽ ഗഫൂറിനെതിരെ തിരൂർ സ്വദേശി ഡോക്ടർ അബ്ദുൽ നാസർ നൽകിയ പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഐപിസി 420 പ്രകാരം വഞ്ചനാ കുറ്റത്തിനാണ് പൊലീസ് കേസെടുത്തത്.
കോഴിക്കോട് മിനി ബൈപാസിൽ എംഇഎസുമായി ചേർന്ന് സംയുക്ത സംരംഭമായി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി തുടങ്ങാനെന്ന പേരിൽ എം ഇഎസിന്റെ പൂർണ ഉറപ്പിൽ നിക്ഷേപകരിൽ നിന്ന് കോടികൾ കൈപ്പറ്റി വഞ്ചിച്ചെന്നാണ് പരാതി. ഇതിനായി രൂപീകരിച്ച ഫെയർഡീൽ ഹൈൽനെസ് സൊല്യൂഷൻസ് എന്ന കമ്പനിയുടെ പ്രവർത്തനവും പദ്ധതിയും പൂർണമായി നിലച്ചെന്നും പരാതിക്കാർ ആരോപിക്കുന്നു.
പരാതി നൽകിയിട്ടും പൊലീസ് കേസ് രജിസ്റ്റർ ചെയ്യുന്നില്ല എന്ന് ആരോപിച്ച് പരാതിക്കാരൻ കോടതിയെ സമീപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പൊലീസ് കേസെടുത്തത്. ഡോക്ടർ ഫസൽ ഗഫൂറിനെ പുറമേ മകൻ ഡോക്ടർ പി എ റഹീം, എംഇഎസ് സംസ്ഥാന ജന സെക്രട്ടറി പി ഒ ജെ ലബ്ബ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. സമാന പരാതിയിൽ നേരത്തെ കോഴിക്കോട് നടക്കാവ് പൊലീസും കേസെടുത്തിരുന്നു.
ഇല്ലാത്ത സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെ പേരിൽ 28 കോടിയുടെ തട്ടിപ്പ്
കോഴിക്കോട് മിനി ബൈപ്പാസിൽ സംയുക്തസംരംഭമായി എംഇഎസുമായി ചേർന്ന് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ തുടങ്ങാം എന്ന് പ്രലോഭിപ്പിച്ചും സംഘടനയുടെ പൂർണ ഗാരണ്ടി ഉറപ്പ് നൽകിയും 46 നിക്ഷേപകരിൽ നിന്നായി 2013 മുതൽ കോടികളുടെ നിക്ഷേപം കൈപ്പറ്റി വഞ്ചിച്ചുവെന്നാണ് ഫസൽ ഗഫൂറിനെതിരായി പരാതി. ഈ പദ്ധതിയിലേക്ക് ഡോക്ടർ നാസർ 13,93,577 രൂപയും ഡോക്ടർ സലീം 26 ലക്ഷവും നൽകി. ഇവരെ കൂടാതെ പലരിൽ നിന്നുമായി 28 കോടിയോളം രൂപയാണ് സമാഹരിച്ചിട്ടുള്ളതെന്ന് പരാതിക്കാർ മറുനാടൻ മലയാളിയോട് പറഞ്ഞു.
ഈ പദ്ധതിയിലേക്കെന്നും പറഞ്ഞ് എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോക്ടർ ഫസൽ ഗഫൂർ പ്രമോട്ടറായി തുടങ്ങിയ ഫെയർഡീൽ ഹൈൽനെസ്സ് സൊല്യൂഷൻസ് എന്ന കമ്പനിക്കായി കോഴിക്കോട് ഗോവിന്ദപുരത്ത് ഫസൽ ഗഫൂറിന്റെ മകൻ ഡോക്ടർ റഹീം ഗഫൂർ 90 സെന്റ് ഭൂമി വാങ്ങി. ഫെയർഡീൽ ഹൈൽനെസ്സ് സൊല്യൂഷൻസ് എന്ന കമ്പനിയിൽ എംഇഎസിന്് ഷെയറുണ്ടെന്നും കമ്പനിയുടെ പ്രവർത്തനങ്ങളിൽ എംഇഎസിന് വ്യക്തമായ നിയന്ത്രണമുണ്ടെന്നും പ്രതികൾ നിക്ഷേപകരെ പറഞ്ഞു വിശ്വസിപ്പിച്ചു.
ഇത്തരത്തിൽ വാങ്ങിയ ഭൂമിക്കരികിലായി എംഇഎസിനും ഒരേക്കറോളം ഭൂമിയുണ്ടായിരുന്നു. ഈ രണ്ട് ഭൂമിയിലും കൂടി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി പണിയാൻ എംഇഎസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫസർ പി ഓ ജെ ലബ്ബയും ഡോ റഹീം ഗഫൂറും സംയുക്തമായാണ് കെട്ടിട നിർമ്മാണത്തിന് അപേക്ഷ നൽകിയത് എന്നാണ് പരാതിക്കാർ പറയുന്നത്.
സ്വകാര്യ നിക്ഷേപ കമ്പനിയുമായുള്ള ഈ കൂട്ടുകെട്ടിന് എംഇഎസിന്റെ സംസ്ഥാന എക്സിക്യൂട്ടീവിന്റെയോ ജനറൽ ബോഡിയുടെയോ അംഗീകാരമുണ്ടായിരുന്നില്ല. എംഇഎസുമായി ഒരു ്ഗ്രിമെന്റും ഇല്ലാതിരുന്നിട്ടും കൃത്രിമ രേഖകൾ കാണിച്ച് നിക്ഷേപകരെ പറഞ്ഞു വിശ്വസിപ്പിച്ചത്. ഈ സ്വകാര്യ കമ്പനിക്കും ആശുപത്രി പദ്ധതിക്കും അംഗീകാരമുണ്ടെന്ന് കാണിക്കാൻ എംഇഎസിന്റെ മിനുറ്റ്സിൽ കൃത്രിമത്വം കാണിച്ചുവെന്നും പരാതിക്കാർ ആരോപിക്കുന്നു.
ഒരു കാലത്തും കെട്ടിട നിർമ്മാണത്തിന് അനുമതി കിട്ടാനിടയില്ലാത്ത നഞ്ച ഭൂമിയിൽ തുടങ്ങിയ നിർമ്മാണം 2016 മുതൽ നിയമപരമായി തടസപ്പെട്ടു. നിർമ്മാണത്തിന് വേണ്ട അനുമതികൾ ലഭിക്കുന്നതിന് മുമ്പേ പൈലിങ് അടക്കമുള്ള നിർമ്മാണ പ്രവർത്തങ്ങൾ നടത്തിയത് ഭീമമായ സാമ്പത്തിക നഷ്ടമുണ്ടാക്കി. രേഖാമൂലം നിരന്തരം ആവശ്യപ്പെട്ടെങ്കിലും നിക്ഷേപകരുടെ യോഗം വിളിക്കുകയോ ഇത് വരെ ഷെയർ സർട്ടിഫിക്കറ്റ് നൽകുകയോ ചെയ്തിട്ടില്ല.
ഇപ്പോൾ ഫെയർഡീൽ ഹൈൽനെസ്സ് സൊല്യൂഷൻസ് കമ്പനിയുടെ പ്രവർത്തനവും ആശുപത്രി പദ്ധതിയും പൂർണമായി നിലച്ച മട്ടാണ്. കമ്പനിയുടെ മിനി ബൈപാസിൽ വാടകക്കെടുത്ത രജിസ്റ്റേർഡ് ഓഫീസ് 2016 മുതൽ അടഞ്ഞുകിടക്കുകയാണ്. നിലവിൽ കമ്പനിക്ക് എവിടെയും ഓഫീസ് ഉള്ളതായി അറിവില്ല. കമ്പനി രജിസ്ട്രാർക്ക് ഔദ്യോഗികമായി സമർപ്പിച്ച രേഖകളിൽ വ്യപകമായ കൃത്രിമം നടന്നിട്ടുണ്ടെന്നും പരാതിക്കാർ ആരോപിക്കുന്നു.
എംഇഎസും സ്വകാര്യ നിക്ഷേപ കമ്പനിയും തമ്മിലെ കൂട്ടുകെട്ടിന് സംഘടനാ ഘടകങ്ങളുടെ അനുമതിയില്ലാത്തതും വിവാദമായി. കെട്ടിട നിർമ്മാണം അനധികൃതമാണെന്ന് വരികയും ചെയ്തപ്പോൾ കെട്ടിട നിർമ്മാണത്തിന് നൽകിയ അപേക്ഷ നിക്ഷപകരുടെ സമ്മതമോ അറിവോ ഇല്ലാതെ പിൻവലിച്ചു. ഡോ ഫസൽ ഗഫൂറും, പ്രൊഫസർ പി ഓ ജെ ലബ്ബയും, ഡോ റഹീം ഗഫൂറും സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ തുടങ്ങാം എന്ന് വ്യമോഹിപ്പിച്ചു നിക്ഷേപം സ്വീകരിക്കുകയും എം ഇ എസിന്റെ പേര് പറഞ്ഞു വഞ്ചിക്കുകയും ചെയ്തെന്നും ഈ മൂന്ന് പേരും നിരുത്തരവാദപരമായ പെരുമാറ്റും തുടരന്നതിനാൽ ഇവർക്കെതിരെ പണാപഹരണം, വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നിവ കാണിച്ച് നിയമനടപടികളുമായി മുന്നോട്ടു പോവുകയല്ലാതെ നിവൃത്തിയില്ലെന്നമാണ് പരാതിക്കാർ പറയുന്നു.
അതേസമയം മുസ്ലിംലീഗ് എംഎൽഎയെ നിക്ഷേപ തട്ടിപ്പിൽ അറസ്റ്റു ചെയ്ത് അഴിക്കുള്ളിലാക്കിയ പൊലീസ് ഡോ. ഫസൽ ഗഫൂറിനെതിരെ കൃത്യമായ പരാതിയും തെളിവുകളും ഉണ്ടായിട്ടും നടപടി എടുക്കുന്നില്ലെന്നാണ് ആക്ഷേപം. ഇത് രാഷ്ട്രീയ വിധേയത്തത്തെ തുടർന്നാണെന്നും പരാതി ഉയരുന്നു. കേരളാ പൊലീസിന്റെ ഇരട്ടത്താപ്പിനെ തുറന്നു കാണിക്കുന്നതണ് ഈ സംഭവവും. ഇടതുപക്ഷം അടക്കം എല്ലാ രാഷ്ട്രീയക്കാരുടെയും പ്രിയങ്കരനാണ് ഫസൽ ഗഫൂർ. അദ്ദേഹത്തിൽ നിന്നും പിരിവു വാങ്ങാത്ത രാഷ്ട്രീയക്കാർ തന്നെ കുറവാണ്. മാധ്യമങ്ങളുടെ പരസ്യദാതാവു കൂടിയാണ് എന്നതിനാൽ പത്രങ്ങളും ഗഫൂറിനെതിരായ പരാതികൾ കണ്ടില്ലെന്ന് നടിക്കുന്ന അവസ്ഥയാണുള്ളത്.
Stories you may Like
- അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടിൽ വ്യക്തത വരുത്താൻ ഇഡി
- കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അതിവേഗം കുറ്റപത്രം സമർപ്പിക്കാൻ ഇഡി
- കരുവന്നൂരിൽ നടന്നത് ചെങ്കൊടി തണലിലെ വൻ തട്ടിപ്പ്!
- 1639 കോടി രൂപ തട്ടിപ്പായിട്ടും പണം പോയവർ പരാതിയുമായി രംഗത്തു വരുന്നില്ല!
- കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ രണ്ടുപേർ അറസ്റ്റിൽ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്