Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'എനിക്കെതിരായ ഇംപീച്ച്‌മെന്റ് നീക്കം രാജ്യത്ത് ഉയർത്തുന്നത് കടുത്ത രോഷവും പ്രതിഷേധവും; എങ്കിലും അതിന്റെ പേരിൽ അക്രമം അരുത്; ഡെമോക്രാറ്റുകൾ ഭയാനകമായ ഒന്നിനാണ് മുതിരുന്നത്; എനിക്കെതിരെയുള്ള വേട്ടയാടലിന്റെ തുടർച്ചയാണ് ഇംപീച്ച്‌മെന്റ്'; രാജി വയ്ക്കുമോയെന്ന ചോദ്യത്തിന് മറുപടി നൽകാതെ ക്യാപിറ്റോൾ ഹിൽ കലാപത്തിന് ശേഷമുള്ള ട്രംപിന്റെ ആദ്യപ്രതികരണം; രാജ്യത്തെങ്ങും പ്രതിഷേധം ഉണ്ടായേക്കാമെന്ന് എഫ്ബിഐയുടെ മുന്നറിയിപ്പും

'എനിക്കെതിരായ ഇംപീച്ച്‌മെന്റ് നീക്കം രാജ്യത്ത് ഉയർത്തുന്നത് കടുത്ത രോഷവും പ്രതിഷേധവും; എങ്കിലും അതിന്റെ പേരിൽ അക്രമം അരുത്; ഡെമോക്രാറ്റുകൾ ഭയാനകമായ ഒന്നിനാണ് മുതിരുന്നത്; എനിക്കെതിരെയുള്ള വേട്ടയാടലിന്റെ തുടർച്ചയാണ് ഇംപീച്ച്‌മെന്റ്'; രാജി വയ്ക്കുമോയെന്ന ചോദ്യത്തിന് മറുപടി നൽകാതെ ക്യാപിറ്റോൾ ഹിൽ കലാപത്തിന് ശേഷമുള്ള ട്രംപിന്റെ ആദ്യപ്രതികരണം; രാജ്യത്തെങ്ങും പ്രതിഷേധം ഉണ്ടായേക്കാമെന്ന് എഫ്ബിഐയുടെ മുന്നറിയിപ്പും

മറുനാടൻ ഡെസ്‌ക്‌

 വാഷിങ്ടൺ: തന്നെ ഇംപീച്ച് ചെയ്യാനുള്ള ഡെമോക്രാറ്റുകളുടെ നീക്കത്തിൽ രാജ്യത്ത് വളരെയധികം പ്രതിഷേധവും രോഷവും ഉയരുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. എന്നാൽ, അതിന്റെ പേരിൽ അക്രമം അരുതെന്നും അദ്ദേഹം പറഞ്ഞു. ടെക്‌സാസിലേക്ക് യാത്ര പോകും മുമ്പ് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്. ക്യാപിറ്റോൾ ഹിൽ സംഭവത്തിന് ശേഷമുള്ള ട്രംപിന്റെ ആദ്യപ്രതികരണമാണ് ഇത്.

താൻ രാജി വയ്ക്കുമോ എന്ന് ചോദ്യത്തിന് ട്രംപ് ഉത്തരം നൽകിയില്ല. തന്നെ ഇംപീച്ച് ചെയ്യാനുള്ള ഡെമോക്രാറ്റുകളുടെ നീക്കത്തിൽ അദ്ദേഹം കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. അവർ ഭയാനകമായ ഒരുകാര്യത്തിനാണ് മുതിരുന്നത്. ഇത് രാജ്യത്ത് വളരെയധികം രോഷമുണ്ടാക്കുന്നുണ്ട്. കാപ്പിറ്റോൾ ഹില്ലിലെ അക്രമങ്ങൾക്ക് ആഹ്വാനം ചെയ്‌തെന്ന പേരിൽ തന്നെ ഇംപീച്ച് ചെയ്യാനുള്ള നീക്കം വേട്ടയാടലിന്റെ തുടർച്ചയാണ് എന്നും ട്രംപ് പറഞ്ഞു. കാപിറ്റോൾ ഹിൽ സംഭവങ്ങൾക്ക് ഏതെങ്കിലും തരത്തിൽ ഉത്തരവാദിയെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് ആ സമയത്തെ തന്റെ വാക്കുകൾ പൂർണമായും ഉചിതമായിരുന്നു എന്നാണ് പ്രസിഡന്റ് മറുപടി നൽകിയത്. യുഎസ് പ്രതിനിധി സഭ ബുധനാഴ്ച ഇംപീച്ച്‌മെന്റിന് അനുകൂലമായി വോട്ട് ചെയ്താൽ പദവിയിലിരിക്കെ രണ്ടുവട്ടം ഇംപീച്ച്‌മെന്റ് നടപടിക്രമങ്ങൾക്ക് വിധേയനായ ആദ്യ യുഎസ് പ്രസിഡന്റാകും ട്രംപ്. ഇംപീച്ച്‌മെന്റ് കൊണ്ടുവരാൻ ഡെമോക്രാറ്റുകൾ നീക്കം നടത്തുമ്പോൾ രാജ്യത്തെങ്ങും 50 സ്റ്റേറ്റുകളിലും പ്രതിഷേധം ഉണ്ടായേക്കാമെന്നാണ് എഫ്ബിഐയുടെ മുന്നറിയിപ്പ്. ഈ ആഴ്ച ആരംഭിക്കുന്ന പ്രതിഷേധം ബൈഡൻ അധികാരം എറ്റെടുക്കുന്ന ജനുവരി 20 വരെ തുടർന്നേക്കാമെന്നാണ് മുന്നറിയിപ്പ്.

കലാപത്തിന് വഴിമരുന്നിട്ടത് ട്രംപ്

രാജ്യത്ത് കലാപം കൊണ്ടുവരാൻ ട്രംപ് പ്രോത്സാഹിപ്പിച്ചെന്നും അത് രാജ്യദ്രോഹത്തിന് സമമാണെന്നും ഇംപീച്ച്‌മെന്റ് പ്രമേയത്തിലുണ്ട്. ഡെമോക്രാറ്റിക് പാർട്ടിയുടെ 180 അംഗങ്ങൾ പ്രമേയത്തെ പിന്തുണച്ചിട്ടുണ്ട്. റിപ്പബ്ലിക്കൻ അംഗങ്ങളുടെ പിന്തുണയും ലഭിക്കുമെന്നാണ് വിവരം. പ്രമേയത്തിൽ ബുധനാഴ്ച വോട്ടെടുപ്പ് നടത്താനാണ് സ്പീക്കർ നാൻസി പെലോസിയുടെ പദ്ധതി. ജനപ്രതിനിധി സഭ പാസാക്കിയാൽ പ്രമേയം സെനറ്റിന്റെ പരിഗണനക്ക് വിടും. എന്നാൽ, സെനറ്റ് ഇനി ചേരുക 19നാണ് ചേരുന്നത്. അതിനാൽ, 20ന് ജോ ബൈഡൻ സ്ഥാനമേറ്റ ശേഷം പ്രമേയം സെനറ്റിൽ അവതരിപ്പിച്ചാൽ മതിയെന്നും അഭിപ്രായമുണ്ട്.

കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ മുൻ പ്രസിഡന്റിനുള്ള ആനുകൂല്യങ്ങൾ ട്രംപിന് നഷ്ടമാകും. അതേസമയം, കാപ്പിറ്റോളിൽ കയറി അതിക്രമം അഴിച്ചുവിട്ടവർക്കെതിരെയുള്ള അന്വേഷണം എഫ്.ബി.ഐ ഊർജ്ജിതമാക്കി. അക്രമികളെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. അക്രമികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 50,000 ഡോളർ വരെ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

ട്രംപ് എത്രയും പെട്ടെന്ന് രാജി വച്ചില്ലെങ്കിൽ ഇംപീച്ച്‌മെന്റുമായി മുന്നോട്ട് പോകുമെന്ന് സ്പീക്കർ വ്യക്തമാക്കി. അമേരിക്കൻ ഭരണഘടനയുടെ 25ാം ഭേദഗതിയിലെ നാലാംവകുപ്പ് പ്രയോഗിച്ച് ട്രംപിനെ ഇംപീച്ച് ചെയ്യാനാണ് നീക്കം. അമേരിക്കയുടെ ചരിത്രത്തിൽ ഇതുവരെ ഈ വകുപ്പ് പ്രയോഗിച്ചിട്ടില്ല. ഇത് കൂടാതെ, ആദ്യമായാണ് ഒരു പ്രസിഡന്റിനെതിരെ രണ്ടാംതവണയും ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരുന്നത്. അധികാര ദുർവിനിയോഗം ആരോപിച്ച് 2019ൽ ജനപ്രതിനിധി സഭ പ്രമേയം പാസാക്കിയെങ്കിലും സെനറ്റ തള്ളിയിരുന്നു.

ക്യാപിറ്റോളിൽ കലാപം നടത്താൻ ട്രംപ് പ്രേരിപ്പിച്ചുവെന്ന ഇംപീച്ച്മെന്റ് പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്യുമെന്ന് ട്രംപ് അനുകൂലികളായിരുന്ന രണ്ട് റിപ്പബ്ലിക്കൻ അംഗങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. സെനറ്റിലെ റിപ്പബ്ലിക്കൻ പ്രതിനിധിയായ ലിസ മുർകോവ്‌സ്‌കി ട്രംപ് രാജിവച്ച് ഒഴിയണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു. ഇല്ലിനോയിസിൽ നിന്നുള്ള റിപ്പബ്ലിക്കൻ പ്രതിനിധിയായ ആദം കിൻസിംഗർ 25--ാം ഭേദഗതി നടപ്പാക്കണമെന്ന് പറഞ്ഞു. മുൻ ചീഫ് ഓഫ് സ്റ്റാഫ് ജോൺ കെല്ലിയും ട്രംപിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP