Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചുറ്റിലും അർദ്ധനഗ്‌നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ

ചുറ്റിലും അർദ്ധനഗ്‌നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ഇസ്താംബുൾ: കുസൃതിക്കുട്ടികൾ എന്ന് വിശേഷിപ്പിച്ചിരിക്കുന്ന അർദ്ധനഗ്‌നരായ സ്ത്രീകളുമായി ചുറ്റിനടന്ന് ഇസ്ലാമിക മതപ്രഭാഷണം നടത്തുകയും, ടിവിയിലൂടെ മത ഉദ്ഘോഷണം നടത്തുകയും ചെയ്തിരുന്ന ഒരു മതനേതാവിനെ 1000 വർഷത്തേക്ക് ജയിലിലടച്ചു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുക, ക്രിമിനൽ സംഘത്തെ നയിക്കുക, ബലാത്സംഗം, ബ്ലാക്ക്മെയിലിങ്, തട്ടിപ്പ്, രാഷ്ട്രീയത്തിലും സൈന്യത്തിനിടയിലും ചാരപ്രവർത്തനം നടത്തുക, അക്രമങ്ങൾ നടത്തുക തുടങ്ങിയ 10 ഓളം വ്യത്യസ്ത കുറ്റങ്ങൾക്കാണ് അഡ്നാൻ ഒക്തർ എന്ന 64കാരന് ശിക്ഷ വിധിച്ചത്. മൊത്തം 1075 വർഷത്തേക്കാണ് ശിക്ഷ.

തികഞ്ഞ യാഥാസ്ഥിതിക ഇസ്ലാമിക് മതപണ്ഡിതനായി അറിയപ്പെട്ടിരുന്ന ഇയാൾ തന്റെ സ്വകാര്യ ടി വി ചാനലിൽ മതപ്രഭാഷണം നടത്തുമ്പോൾ അർദ്ധ നഗ്‌നരായ യുവതികളാൽ ചുറ്റപ്പെട്ടായിരിക്കും കാണുക. ഭയാനകമായ കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങളും ലൈംഗിക ചേഷ്ടകളുടെ വിവരണങ്ങളുമൊക്കെ ഉയർന്നുവന്ന വിചാരണവേളയിൽ ഈ ടർക്കിഷ് വംശജൻ വിചാരണ കോടതിയിൽ അവകാശപ്പെട്ടത് തനിക്ക് 1000 ത്തിന് അടുത്ത് പെൺസുഹൃത്തുക്കൾ ഉണ്ടെന്നാണ്. തനിക്ക് അമാനുഷികമായ ലൈംഗിക ശക്തിയുണ്ടെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു വിചാരണ നടന്നത്.

ഒരു പ്രത്യേക വിഭാഗം ഇസ്ലാമികവിശ്വാസികളുടെ നേതാവായ ഇയാളെ കുറിച്ച് ആദ്യം ലോകം അറിയുന്നത് 1990 കളിലിയാളുടെ മതസ്ഥാപനവുമായി ബന്ധപ്പെട്ട് വിവിധ ലൈംഗിക കുറ്റങ്ങൾ പുറത്തുവന്നതോടെയാണ്. 2011 ലാണ് ഇയാളുടെ എ 9 എന്ന സ്വകര്യ ടി വി ചാനൽ പ്രക്ഷേപണം ആരംഭിച്ചത്. എന്നാൽ, അന്നുമുതൽ തന്നെ ടർക്കിയിലെ മുഖ്യധാരാ ഇസ്ലാമിക പണ്ഡിതന്മാർ ഇയാൾക്ക് എതിരായിരുന്നു.

സി സി എന്ന് മാത്രം പേര് രേഖപ്പെടുത്തപ്പെട്ട ഒരു സ്ത്രീ വിചാരണ വേളയിൽ പറഞ്ഞത് ഒക്താർ തന്നെയും മറ്റ് സ്ത്രീകളേയും നിരവധി തവണ ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടുണ്ട് എന്നായിരുന്നു. ബലാത്സംഗത്തിന് വിധേയരായ ചില സ്ത്രീകൾ ഗർഭനിരോധന ഗുളികകൾ കഴിക്കുവാൻ നിർബന്ധിതരായി എന്നും ഇവർ വെളിപ്പെടുത്തി. ഇയാളുടെ വസതിയിൽ നിന്നും പൊലീസ് ഏകദേശം 69,000 ഗർഭനിരോധന ഗുളികകൾ കണ്ടെത്തിയിരുന്നു. എന്നാൽ ഇത് ചർമ്മത്തിന്റെ കാന്തിക്കും അതുപോലെ ക്രമരഹിതമായ ആർത്തവ പ്രശ്നങ്ങൾ ചികിത്സിക്കുവാനുമാണ് ഉപയോഗിക്കുന്നത് എന്നായിരുന്നു ഇയാളുടെ അവകാശവാദം.

ഇതിനുപുറമേ, 2016-ൽ ടർക്കി ഭരണകൂടത്തിനെതിരെ അട്ടിമറി ശ്രമം നടത്തി പരാജയപ്പെട്ട അമേരിക്കയിലുള്ള ഇസ്ലാമിക പണ്ഡിതൻ ഫത്തുള്ള ഗുലേനെ ഇയാൾസാമ്പത്തികമായി സഹായിക്കുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു. ഒക്താറിന്റെ പതിമൂന്ന് അനുയായികളും സമാനമായ കുറ്റകൃത്യങ്ങൾക്ക് വിചാരണ നേരിട്ടിരുന്നതായി വാർത്ത ഏജൻസി അറിയിക്കുന്നു. മൊത്തം 236 പേർക്കെതിരെയാണ് കേസുള്ളത്. ഇതിൽ 78 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, താൻ ഗൂഢാലോചനയുടെ ഇരയാണെന്ന് അവകാശപ്പെട്ട ഒക്താർ വിധിക്കെതിരെ അപ്പീലിന് പോകാൻ തയ്യാറാവുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP