സിഡ്നിയിൽ സ്വപ്നം കണ്ടത് മിന്നും ജയം; നിർണായക വിക്കറ്റുകൾ വീണപ്പോൾ ആശങ്ക; പിന്നെ അശ്വിന്റെയും വിഹാരിയുടേയും വീരോചിത ചെറുത്തു നിൽപ്; 'വന്മതിൽ'തീർത്ത് ഇന്ത്യ നേടിയ സമനിലയ്ക്ക് വിജയത്തോളം മധുരം
സ്പോർട്സ് ഡെസ്ക്
സിഡ്നി: ജയത്തിനായി വീറോടെ പോരാട്ടം. മുന്നിൽ നിന്നു പൊരുതിയ ഋഷഭ് പന്തും ചേതേശ്വർ പുജാരയും ക്രീസ് വിട്ടതോടെ അഞ്ചാം ദിനം കളി കൈവിടുമോ എന്ന ആശങ്ക. പിന്നെ സിഡ്നി സാക്ഷ്യം വഹിച്ചത് ഇന്ത്യൻ താരങ്ങളുടെ വീറുറ്റ ചെറുത്തു നിൽപ്പിന്. ഒടുവിൽ വിജയത്തിനൊപ്പം വയ്ക്കാവുന്ന സമനില പൊരുതി നേടി ഇന്ത്യ.
407 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 334 റൺസെടുത്താണ് സമനില സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽതന്നെ ഇടംപിടിക്കാവുന്ന സമനിലയാണ് ഹനുമ വിഹാരി (161 പന്തിൽ 23), രവിചന്ദ്രൻ അശ്വിൻ (128 പന്തിൽ 39) ചേർന്ന ആറാം വിക്കറ്റിൽ പൊരുതി നേടിയത്.
പരുക്കും ഓസീസ് ആരാധകരുടെ വംശീയാധിക്ഷേപം, താരങ്ങളുടെ സ്ലെജിങ്ങുമൊക്കെ കണ്ട സിഡ്നി ടെസ്റ്റിൽ കളിക്കളത്തിലും പുറത്തും അസാമാന്യ ധീരതയോടെ നേരിട്ടാണ് സിഡ്നിയിൽ ഇന്ത്യ സമനില പിടിച്ചത്.
നാലാം ദിനം മൂന്നാം സെഷനിലും അവസാന ദിനമായ ഞായറാഴ്ചയിലെ മൂന്നു സെഷനിലുമായി 131 ഓവർ പൊരുതിനിന്നാണ് ഇന്ത്യ സമനില സ്വന്തമാക്കിയത്. അഞ്ചാം ദിനം ഒരു ഓവർ ബാക്കിനിൽക്കെ ഇരു ക്യാപ്റ്റന്മാരും സമനിലയെന്ന് സമ്മതിച്ചു. ഹനുമ വിഹാരിയും രവിചന്ദ്രൻ അശ്വിനും പുറത്താകാതെ നിന്നു. ഇതോടെ നാലു മത്സരങ്ങളടങ്ങിയ പരമ്പര 1-1 എന്ന നിലയിൽ തുടരുകയാണ്. നാലാം ടെസ്റ്റ് ഈ മാസം 15 മുതൽ ബ്രിസ്ബേനിലാണ് നടക്കേണ്ടത്.
ടെസ്റ്റിലെ മൂന്നാം സെഞ്ചുറിക്ക് മൂന്നു റൺസ് മാത്രം അകലെ പുറത്തായ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറർ. എല്ലാവരും ടെസ്റ്റിലും വെടിക്കെട്ട് ബാറ്റിങ് തുടർന്ന പന്ത് 118 പന്തുകൾ നേരിട്ട് 12 ഫോറും മൂന്നു സിക്സും സഹിതം 97 റൺസെടുത്തു. ചേതേശ്വർ പൂജാരയും അർധസെഞ്ചുറി നേടി. 205 പന്തുകൾ നേരിട്ട പൂജാര, 12 ഫോറുകൾ സഹിതം 77 റൺസെടുത്തു.
എന്നാൽ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽനിന്ന് 'സമനില തെറ്റാതെ' ഇന്ത്യൻ ടീം തിരികെ കയറുമ്പോൾ, നന്ദി പറയേണ്ടത് രണ്ടു പേരോടാണ്. അസാമാന്യമെന്ന് തന്നെ ഉറപ്പിച്ചു പറയാവുന്ന നിശ്ചയദാർഢ്യത്തോടെ അവസാന സെഷനിൽ ക്രീസിലുറച്ചുനിന്ന ഹനുമ വിഹാരിയോടും രവിചന്ദ്രൻ അശ്വിനോടും. ബാറ്റിങ്ങിനിടെ പരുക്കേറ്റിട്ടും ഓസീസിന്റെ ബോളിങ് ആക്രമണത്തെ ചെറുത്തുനിന്ന ഇരുവരും വിജയകരമായി പ്രതിരോധിച്ചത് 256 പന്തുകളാണ്! ആകെ നേടിയത് 62 റൺസും! ഈ കൂട്ടുകെട്ട് തകർക്കാൻ കഴിയാതെ പോയതോടൊണ് ഓസ്ട്രേലിയയ്ക്ക് തോൽവിക്കു തുല്യമായ സമനിലയ്ക്ക് സമ്മതിക്കേണ്ടി വന്നത്.
വിജയം സ്വപ്നം കണ്ട ശേഷം സമനില
ഇന്ത്യ തോൽക്കുമെന്ന് എല്ലാവരും ഉറപ്പിച്ചിരുന്ന മത്സരത്തിന്റെ അഞ്ചാം ദിനം, ഇന്ത്യൻ ബാറ്റ്സ്മാന്മാർ സമ്പൂർണ ആധിപത്യം പുലർത്തുന്ന കാഴ്ചയാണ് കണ്ടത്. ക്യാപ്റ്റൻ അജിൻക്യ രഹാനെ അഞ്ചാം ദിനത്തിലെ രണ്ടാം ഓവറിൽത്തന്നെ പുറത്തായെങ്കിലും പിന്നീട് ക്രീസിൽ ഒരുമിച്ച ഋഷഭ് പന്ത് - ചേതേശ്വർ പൂജാര സഖ്യമാണ് ഇന്ത്യയെ താങ്ങിനിർത്തിയത്. തകർപ്പൻ സെഞ്ചുറി കൂട്ടുകെട്ടുമായി മിന്നിത്തിളങ്ങിയ ഇരുവരും 22 റൺസിന്റെ ഇടവേളയിൽ പുറത്തായതാണ് വിജയസ്വപ്നങ്ങൾക്ക് മങ്ങലേൽപ്പിച്ചത്. ഇരുവരും ചേർന്ന് 148 റൺസാണ് ഇന്ത്യൻ സ്കോർ ബോർഡിൽ ചേർത്തത്. ആദ്യം പന്തും പിന്നീട് പൂജാരയും പുറത്തായതോടെയാണ് ഇന്ത്യ പിന്നീട് സമനില ലക്ഷ്യമിട്ടത്.
ഓസീസിനെതിരെ ഇന്ത്യയുടെ പ്രത്യാക്രമണം നയിച്ച പന്ത് 97 റൺസെടുത്താണ് പുറത്തായത്. 118 പന്തിൽ 12 ഫോറും മൂന്നു സിക്സും സഹിതം 97 റൺസെടുത്ത പന്തിനെ നഥാൻ ലയോണാണ് പുറത്താക്കിയത്. പാറ്റ് കമ്മിൻസ് ക്യാച്ചെടുത്തു. ഈ സമയത്ത് ഇന്ത്യൻ സ്കോർ 250 റൺസ്. 22 റൺസ് കൂടി ചേർക്കുമ്പോഴേയ്ക്കും പൂജാരയും പുറത്തായി. 205 പന്തിൽ 12 ഫോറുകൾസഹിതം 77 റൺസെടുത്ത പൂജാരയെ ഹെയ്സൽവുഡ് ക്ലീൻ ബൗൾഡാക്കി. ക്യാപ്റ്റൻ അജിൻക്യ രഹാനെയാണ് ഇന്ന് പുറത്തായ മറ്റൊരു ബാറ്റ്സ്മാൻ. 18 പന്തിൽ നാലു റൺെസടുത്ത രഹാനെയെ നഥാൻ ലയോണാണ് പുറത്താക്കിയത്.
118 പന്തുകൾ നേരിട്ട ഋഷഭ് പന്ത് കരിയറിലെ മൂന്നാം ടെസ്റ്റ് സെഞ്ചുറിയിലേക്കുള്ള കുതിപ്പിലാണ് പുറത്തായത്. അതേസമയം, ഓസീസിനെതിരെ അവരുടെ നാട്ടിൽ തുടർച്ചയായ 10-ാം ഇന്നിങ്സിലും 25+ സ്കോർ നേടിയ പന്ത്, തന്റെ തന്നെ പേരിലുള്ള റെക്കോർഡ് ഒന്നുകൂടി പുതുക്കി. ഒന്നാം ഇന്നിങ്സിൽ 174 പന്തിൽ അർധസെഞ്ചുറി നേടി കരിയറിലെ ഏറ്റവം വേഗം കുറഞ്ഞ അർധസെഞ്ചുറിയെന്ന 'പേരുദോഷം' സ്വന്തമാക്കിയ പൂജാര, ഇത്തവണ 170 പന്തിലാണ് അർധസെഞ്ചുറി പിന്നിട്ടത്. 80-ാം ടെസ്റ്റ് കളിക്കുന്ന പൂജാരയുടെ 26-ാം അർധസെഞ്ചുറി കൂടിയാണിത്. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 148 റൺസ് കൂട്ടിച്ചേർത്തു.
ബാറ്റിങ്ങിൽ പന്താണ് താരം
രണ്ടു വിക്കറ്റ് നഷ്ടത്തിൽ 98 റൺസ് എന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക്, തുടക്കത്തിൽത്തന്നെ തിരിച്ചടിയേറ്റു. രണ്ടാം ഓവറിൽത്തന്നെ ടീമിന്റെ പ്രധാന പ്രതീക്ഷയായിരുന്ന അജിൻക്യ രഹാനെ പുറത്തായി. ലയണിന്റെ പന്തിൽ മാത്യു വെയ്ഡ് ക്യാച്ചെടുത്തു. സമ്പാദ്യം. 18 പന്തിൽ നാലു റൺസ്.
ഇന്ത്യയുടെ പ്രതീക്ഷയറ്റെങ്കിലും ഹനുമ വിഹാരിക്കു മുൻപേ സ്ഥാനക്കയറ്റം നേടിയെത്തിയ ഋഷഭ് പന്ത് രണ്ടും കൽപ്പിച്ചായിരുന്നു. ഒന്നാം ഇന്നിങ്സിൽ ബാറ്റിങ്ങിനിടെ ഏറുകൊണ്ട് സ്കാനിങ്ങിന് വിധേയനായ പന്ത്, ഏകദിന ശൈലിയിൽ കടന്നാക്രമിച്ചതോടെ ഓസീസ് പതറി. 64 പന്തിൽ നാലു ഫോറും മൂന്നു സിക്സും സഹിതം പന്ത് അർധസെഞ്ചുറി പിന്നിട്ടു. 68 ഓവറിൽ ഇന്ത്യ 200 കടന്നു. ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 206 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ.
ഉച്ചഭക്ഷണത്തിനുശേഷം ബൗണ്ടറിയുമായി തുടക്കമിട്ട പൂജാരയും അധികം വൈകാതെ അർധസെഞ്ചുറിയിലെത്തി. 170 പന്തിൽ ഏഴു ഫോറുകൾ സഹിതമാണ് പൂജാര 50 കടന്നത്. 79-ാം ഓവറിൽ ഇന്ത്യ 250 കടന്നു. വിജയപ്രതീക്ഷയുമായി ഇന്ത്യ മുന്നോട്ടു പോകുന്നതിനിടെയായിരുന്നു പന്തിന്റെ മടക്കം. 118 പന്തിൽ 12 ഫോറും മൂന്നു സിക്സും സഹിതം 97 റൺസുമായി പന്ത് കൂടാരം കയറി. ഇടയ്ക്ക് പാറ്റ് കമ്മിൻസിനെതിരെ തുടർച്ചയായി മൂന്നു ഫോറുകൾ നേടി പ്രതീക്ഷ നൽകിയെങ്കിലും 22 റൺസ് കൂടി ചേർക്കുമ്പോഴേയ്ക്കും പൂജാരയും മടങ്ങി. 205 പന്തിൽ 12 ഫോറുകൾ സഹിതം 77 റൺസെടുത്ത പൂജാരയെ ഹെയ്സൽവുഡ് ബൗൾഡാക്കി.
നേരത്തെ, ഓസ്ട്രേലിയയ്ക്കെതിരായ 3-ാം ടെസ്റ്റിൽ 407 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 4-ാം ദിനം കളി നിർത്തുമ്പോൾ 2നു 98 എന്ന നിലയിലായിരുന്നു. പൂജാരയും (9) ക്യാപ്റ്റൻ അജിൻക്യ രഹാനെയും (4) ക്രീസിൽ. ഓപ്പണർമാരായ രോഹിത് ശർമ (52), ശുഭ്മാൻ ഗിൽ (31) എന്നിവരാണ് പുറത്തായത്. 2005ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഓസ്ട്രേലിയ നേടിയ 288 റൺസാണു സിഡ്നിയിൽ 4-ാം ഇന്നിങ്സിലെ ഏറ്റവും ഉയർന്ന വിജയകരമായ റൺ ചേസ്.
Stories you may Like
- ടെസ്റ്റ് അരങ്ങേറ്റത്തിൽ അതിവേഗ അർധ സെഞ്ചുറി വിശ്വാസം കാത്ത് സർഫറാസ് ഖാൻ
- ഏകദിന ലോകകപ്പിൽ ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടം ഒക്ടോബർ 15ന്
- സാഫ് കപ്പിൽ പാക്കിസ്ഥാനെ ഗോൾമഴയിൽ മുക്കി ഇന്ത്യ
- 'ചരിത്രം രചിക്കുക മാത്രമല്ല, ഭൂമിശാസ്ത്രം തന്നെ മാറ്റിയിരിക്കുന്നു': രാഷ്ട്രപതി
- അറബിക്കടലിൽ രൂപം കൊണ്ട ബിപോർജോയ് അതിതീവ്ര ചുഴലിക്കാറ്റായി
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്