ഇന്ത്യയിൽ നിന്നും യു കെയിൽ എത്തിയിട്ട് 15 വർഷം പോലും തികഞ്ഞില്ല; മെഡിസിൻ പഠനം പൂർത്തിയായ ഉടൻ തേടി എത്തിയത് ബ്രിട്ടീഷ് ചരിത്രത്തിൽ ഏറ്റവും നീണ്ടകാലം മിസ്സ്ഇംഗ്ലണ്ടാകാനുള്ള നിയോഗം; കോവിഡ് കാലത്ത് വിദേശ യാത്ര നിർത്തി രോഗികളുടെ ശുശ്രൂഷയിലാണ് ഈ സുന്ദരി
മറുനാടൻ ഡെസ്ക്
ലണ്ടൻ: 2019 ജൂലായിലെ ആ ദിനം ഒരിക്കലും മറക്കാൻ പറ്റാത്തതാണെന്ന് ഡോ. ഭാഷാ മുഖർജി പറയുന്നു. ഏറ്റവുമധികം കാലം മിസ്സ് ഇംഗ്ലണ്ട് പട്ടം കാത്തുസൂക്ഷിച്ച ഈ ഇന്ത്യൻ സുന്ദരി ഇന്ന് ഈ കോവിഡ് കാലത്ത് രോഗികൾക്കിടയിൽ തിരക്കിലാണ്. കോവിഡിനെതിരെയുള്ള യുദ്ധത്തിൽ മുന്നണിപ്പോരാളിയായി നിറഞ്ഞു നിൽക്കുന്നവേളയിലാണ് ഈ സുന്ദരി തന്റെ ജീവിതാനുഭവങ്ങളെ കുറിച്ച് എഴുതുന്നത്.
നോട്ടിങ്ഹാം യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദമെടുത്ത് ലിങ്കൺഷയറിലെ ബോസ്റ്റണിലുള്ള പിൾഗ്രിം ആശുപത്രിയിൽ ഒരു ജൂനിയർ ഡോക്ടറായി പരിശീലനം ആരംഭിക്കാൻ പോകുന്നു. മിസ്സ് ഇംഗ്ലണ്ട് കിരീടമണിഞ്ഞതിനു ശേഷമുള്ള വിരുന്നിനായി സമയം ചെലവഴിച്ചു. പിന്നീട് അതിരാവിലെ 4 മണിക്കുള്ള ട്രെയിനിൽ ന്യു കാസിലിൽനിന്നും ബോസ്റ്റണിലേക്ക് തിരിച്ചു. മിസ്സ് ഇംഗ്ലണ്ടിന്റെ വസ്ത്രങ്ങളും കിരീടവും എല്ലാം പാക്ക് ചെയ്യുവാൻ ലഭിച്ചത് ഒരു മണിക്കൂർ മാത്രം.
ഞാൻ എന്നിൽ മാത്രം ഒതുങ്ങുവാൻ ശ്രമിക്കുകയായിരുന്നു. പക്ഷെ, ഫോൺ നിർത്താതെ അടിച്ചുകൊണ്ടിരുന്നു. ഈമെയിലുകൾ പ്രവഹിക്കുകയായിരുന്നു. അന്ന് കാലിൽ ഒരു വീക്കം ഉണ്ടായി അതുകൊണ്ടുതന്നെ ഒരു ഷൂ മാത്രം ധരിച്ചായിരുന്നു ആശുപത്രിയിലേക്ക് പോയത്, ഭാഷ എഴുതുന്നു. പുറത്ത് കാത്ത് നിൽക്കുന്ന മാധ്യമങ്ങൾ അതിനെ കുറിച്ച് എന്ത് എഴുതുമെന്നോ പറയുമെന്നോ ഞാൻ ചിന്തിച്ചില്ല, എന്നെ കുറിച്ച് മാത്രമായിരുന്നു ചിന്തിച്ചത്.
രാജ്യത്തെ ആദ്യത്തെ ദക്ഷിണേഷ്യൻ വംശജയായ മിസ്സ് ഇംഗ്ലണ്ട് ആകാനുള്ള എന്റെ യാത്ര അതീവ സങ്കീർണ്ണമായിരുന്നു. എന്റെ പഠനവും മറ്റു താത്പര്യങ്ങളും സംതുലനം ചെയ്യേണ്ടുന്നതിന്റെ ആവശ്യം ഉയർന്നു വന്നതായിരുന്നു ആദ്യം എന്നെ ആശയക്കുഴപ്പത്തിലാക്കിയത്. ചെറുപ്പം മുതൽ പഠിച്ചിരുന്ന നൃത്തമായിരുന്നു ആദ്യ താത്പര്യം, പിന്നെ മോഡലിംഗും, അവർ തുടർന്നെഴുതുന്നു. താൻ എന്നും തികഞ്ഞ സ്വതന്ത്രയായിരുന്ന്യുന്നും മത്സരങ്ങൾക്കും മോഡലിങ് സംബന്ധമായ ജോലികൾക്കുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ധാരാളം സഞ്ചരിക്കാറുണ്ടായിരുന്നു എന്നും അവർ എഴുതുന്നു.
എന്നാൽ, ഒരു വർഷം താൻ പഠനത്തിൽ പിന്നോട്ട് പോയപ്പോൾ തന്റെ പിതാവ് മോഡലിങ് ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടു. അതായിരുന്നു തന്റെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കിയത് എന്ന് ഭാഷ പറയുന്നു. ഒരു കാര്യം ശരിയായി ചെയ്യണമെങ്കിൽ മറ്റേകാര്യവും ശരിയായി ചെയ്യണമെന്ന ചിന്ത അന്നാണ് ഉടലെടുത്തത് എന്ന് പറയുന്ന അവർ മോഡലിംഗും ഡാൻസും നന്നായി ചെയ്യുവാൻ പഠനവും നല്ലരീതിയിൽ മുന്നോട്ടുകൊണ്ടുപോകണമെന്ന് തിരിച്ചറിയുകയായിരുന്നു.
ഭാഷയ്ക്ക് ഒമ്പത് വയസ്സുള്ളപ്പോഴായിരുന്നു അവരുടെ മാതാപിതാക്കൾ ബ്രിട്ടനിൽ എത്തുന്നത്. കൽക്കത്ത സ്വദേശികളായ മാതാപിതാക്കൾ മറ്റേതൊരു ഇന്ത്യാക്കാരനേയും പോലെ ആഗ്രഹിച്ചിരുന്നത് മകൾ പഠിച്ചു മിടുക്കിയായി ഒരു ഉദ്യോഗം നേടണമെന്നു തന്നെയായിരുന്നു. ഏഷ്യൻ കുടുംബങ്ങളിൽ വളരെയധികം ബഹുമാനിക്കപ്പെടുന്ന പ്രൊഫഷനായ മെഡിസിൻ തന്നെ തിരഞ്ഞെടുക്കണമെന്ന ഒരു ആഗ്രഹവും ഉണ്ടായിരുന്നു. അതേസമയം ഒരു അദ്ധ്യാപിക ആകാനും ആഗ്രഹിച്ചിരുന്നതായി അവർ വെളിപ്പെടുത്തുന്നു. എന്നാൽ, ഒരു ഡോക്ടർ എന്ന നിലയിൽ, ഒരാളുടെ പ്രശ്നം പരിഹരിച്ചുകഴിയുമ്പോൾ ലഭിക്കുന്ന സംതൃപ്തി ഒന്നു വേറെത്തന്നെയാണ്.
ഒരു ഡോക്ടർ ആവുക അതേസമയം ഒരു സൗന്ദര്യ റാണിപ്പട്ടവും നേടുക എന്നത് ഒരുപാട് വ്യത്യസ്തമായ ഒരു കാര്യമായി തോന്നിയേക്കാം. ഇതുതന്നെയാണ് സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുക്കുവാൻ തന്നെ പ്രേരിപ്പിച്ചതെന്നും ഈ സുന്ദരി പറയുന്നു. എന്നാൽ ന്യുനപക്ഷ വംശജയായ ഒരാൾ മിസ്സ് ഇംഗ്ലണ്ട് മത്സരത്തിൽ പങ്കെടുക്കുന്നതിന്റെ സങ്കീർണ്ണത അറിയാവുന്നതിനാൽ അതിൽ പങ്കെടുക്കാൻ ആഗ്രഹിച്ചിരുന്നില്ലെന്നും അവർ പറയുന്നു. ഇതിൽ പ്രധാനമായത്, താൻ ആരെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്ന വ്യക്തിബോധ പ്രതിസന്ധി ഉടലെടുക്കും എന്നതാണ്.
മിസ്സ് ഇംഗ്ലണ്ട് എന്നനിലയിൽ താൻ പ്രതിനിധീകരിക്കേണ്ടത് ഇംഗ്ലണ്ടിനേയാണ്. എന്നാൽ, തന്റെ സിരകളിലൂടെ ഓടുന്ന രക്തത്തിലുള്ളത് ഇന്ത്യൻ രക്തവും. ഏഷ്യൻ ഫേസ് ഓഫ് മിസ്സ് ഇംഗ്ലണ്ട് മത്സരത്തിന്റെ സംഘാടകരുമായി ബന്ധപ്പെട്ടതോടെയാണ് ഈ ആശയക്കുഴപ്പം പരിഹരിക്കുവാൻ കഴിഞ്ഞതെന്ന് അവർ പറയുന്നു. പിന്നീട് ഏഷ്യൻ ഫേസ് ഓഫ് മിസ്സ് ഇംഗ്ലണ്ട് മത്സരത്തിൽ പങ്കെടുത്ത് വിജയിയായി. അതിനുശേഷമാണ് മിസ്സ് ഇംഗ്ലണ്ട് മത്സരത്തിൽ പങ്കെടുക്കുന്നത്.
നീന്തൽ വസ്ത്രം ധരിച്ചുള്ള മത്സരം മിസ്സ് ഇംഗ്ലണ്ട് മത്സരത്തിൽ ഉണ്ടായിരുന്നില്ല. എന്നാൽ, തികച്ചും വ്യത്യസ്തമായ ഒരു മത്സരയിനം ഉണ്ടായിരുന്നു. മത്സരാർത്ഥികളെല്ലാം ഒരേ വേഷത്തിൽ, മേക്ക്അപ്പ് ഇല്ലാതെ പ്രത്യക്ഷപ്പെടണമായിരുന്നു. മോഡലിങ് രംഗത്തൊക്കെ ആയിരക്കണക്കിന് പൗണ്ടുകൾ മുടക്കി നിങ്ങളുടെ രൂപം ഭംഗിയാക്കുവാൻ നിങ്ങൾക്കാകും. എല്ലാവർക്കും അതുമായി മത്സരിക്കാനുള്ള കഴിവ് ഉണ്ടാകണമെന്നില്ല. എന്നാൽ ഒരേ വസ്ത്രത്തിൽ മേക്ക്അപ്പ് ഇല്ലാതെ വരുമ്പോൾ നിങ്ങൾ നിങ്ങളുടെ സ്വത്വമാണ് അവിടെ പ്രദർശിപ്പിക്കുന്നത്. ശരിയായ, യഥാർത്ഥമായ നിങ്ങളെയാണ് പ്രദർശിപ്പിക്കുന്നത്. അവർ എഴുതുന്നു.
വിജയിക്കുമെന്ന് പ്രതീക്ഷയില്ലെങ്കിലും കൂടെ മത്സരിക്കുന്നവർക്ക് നല്ലൊരു മത്സരം കൊടുക്കണമെന്ന് നിശ്ചയിച്ചു. അതായിരുന്നു തന്നെ വിജയത്തിൽ എത്തിച്ചതെന്നും അവർ പറയുന്നു. അതിനുശേഷം രണ്ട് മാസം കൂടി അവർ ജോലിചെയ്തു. പിന്നീട് മിസ്സ് വേൾഡ് മത്സരത്തിൽ പങ്കെടുക്കാനായി 2019 ഡിസംബർ 1 മുതൽ അവധിയിൽ പ്രവേശിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ടർക്കി, ആഫ്രിക്ക, ഇന്ത്യ തുടങ്ങിയ നിരവധി രാജ്യങ്ങൾ സന്ദർശിച്ചു.
കോവിഡിന്റെ ആരംഭത്തിൽ ഭാഷ ഇന്ത്യയിലായിരുന്നു. ഒരു ഏഷ്യൻ ടൂറിനുള്ള ആരംഭമായിരുന്നു അത്. ലോക്ക്ഡൗണിൽ ഒരു ഹോട്ടലിനുള്ളിൽ അടയ്ക്കപ്പെട്ടു ഇവർ. ആ സമയത്താണ് കോവിഡിന്റെ പ്രശ്നങ്ങളെ കുറിച്ച് സഹപ്രവർത്തകർ സന്ദേശങ്ങൾ അയയ്ക്കാൻ തുടങ്ങിയത്. ആശുപത്രികൾ നിറഞ്ഞു കവിയുന്നതും, ആരോഗ്യപ്രവർത്തകർ ജീവൻ പണയം വച്ച് രാപ്പകൽ ജോലി ചെയ്യുന്നതുമെല്ലാം ആ സന്ദേശങ്ങൾ വഴി അറിഞ്ഞപ്പോൾ എന്തെങ്കിലും അർത്ഥമുള്ള പ്രവർത്തനം ഈ സമയത്ത് നടത്തണമെന്ന് തോന്നി.
രാജ്യം അപകടത്തിലാണ്. സൗന്ദര്യ റാണിപ്പട്ടം മാറ്റിവച്ച് കർമ്മനിരതയാകേണ്ട സമയം ഇതാണെന്ന ചിന്ത ശക്തിപ്രാപിച്ചു. സൗന്ദര്യ റാണിയിൽ നിന്നും ഡോക്ടറിലേക്കുള്ള തിരിച്ചുവരവ് ഒട്ടും പ്രയാസമുള്ളതായിരുന്നില്ല, കാരണം എന്തിനാണ് ഇങ്ങനെയൊരു മടക്കയാത്ര എന്നത് എനിക്ക് പൂർണ്ണമായി ബോദ്ധ്യമുണ്ടായിരുന്നു. അവർ പറയുന്നു. വെറും ഒരാഴ്ച്ചകൊണ്ടാണ് ലോകം തന്നെ മാറിമറിഞ്ഞത്. അപ്പോൾ ഒരു വ്യക്തിക്ക് മാറുവാൻ ഏറെ സമയം എന്തിനാണെന്നും അവർ ചോദിക്കുന്നു.
തന്റെ സഹപ്രവർത്തകരുമായി എന്നും ഊഷ്മളമായ ബന്ധം താൻ കാത്തുസൂക്ഷിക്കാറുണ്ടെന്ന് അവർ വ്യക്തമാക്കുന്നു. കോവിഡ്കാലത്ത് സുഗമമായി പ്രവർത്തിക്കാൻ ഇത് വളരെയധികം സഹായിക്കുന്നു. ജീവനക്കാരുടേ അശ്രാന്ത പരിശ്രമത്തേയും എങ്ങനെ അവർ ഈ മഹാമരിയെ ചെറുക്കാൻ ഒരു സംഘമായി പ്രവർത്തിക്കുന്നു എന്നതിനെയുമൊക്കെ പ്രതിബിംബവത്ക്കരിച്ച് ഫോളൻ ഹീറോസ് എന്നൊരു കവിതയും ഇവർ എഴുതിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍