അറവു മാലിന്യം കഴിക്കുന്ന 'സിവിൽ സർവീസ് വിദ്യാർത്ഥിനി'യുടെ പിതാവിന് മുട്ടൻ പണി വരുന്നു; സഹതാപം സൃഷ്ടിച്ചു പണം പറ്റാൻ പൊയ്ക്കാട് ഷാജി സൃഷ്ടിച്ച കള്ളക്കഥയിൽ നടപടി; കേസെടുക്കാൻ നിർദ്ദേശം നൽകിയെന്ന് കൊല്ലം കലക്ടർ; ഷാജിയും കുടുംബ സമേതം എത്തിയത് കുറച്ചു ദിവസം മുമ്പ്; 'ഐഎഎസ് പഠിത്തക്കാരിക്ക്' ബിരുദ സർട്ടിഫിക്കറ്റുമില്ലെന്ന് സൂചന; മറുനാടൻ ഇംപാക്ട്
ആർ പീയൂഷ്
കൊല്ലം: ഐ.എ.എസ്സിന് പഠിക്കുന്ന വിദ്യാർത്ഥിനി ഉൾപ്പെടെ കൊച്ചു കുട്ടികൾ അടങ്ങുന്ന കുടുംബം വിശപ്പടക്കാൻ ഗത്യന്തരമില്ലാതെ അറവ് മാലിന്യം കഴിക്കുന്നു എന്ന ഓൺലൈൻ വാർത്ത അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി ജില്ലാ കളക്ടർ. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങൾ വാർത്ത സൃഷ്ടിക്കാനായി ചിത്രീകരിച്ചതായാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഏറെ നാളായി എൻ.ജി.ഒ ക്വാർട്ടേഴ്സിൽ ഇവർ അനധികൃതമായി താമസിച്ചിരുന്ന മുറി അടഞ്ഞു കിടക്കുകയായിരുന്നു. വ്യാജ വാർത്ത സൃഷ്ടിക്കാനായി ഏതാനം ദിവസങ്ങൾക്ക് മുൻപാണ് ചേർത്തല സ്വദേശിയായ ഷാജിയും കുടുംബ സമേതം ഇവിടെ എത്തിയതെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി കളക്ടർ ബി.അബ്ദുൾ നാസർ മറുനാടനോട് പറഞ്ഞു. ഇതോടെ മറുനാടൻ പുറത്തുകൊണ്ടു വന്ന സത്യാവസ്ഥ വീണ്ടും ശരി വയ്ക്കുകയാണ്.
രണ്ട് ദിവസം മുൻപാണ് സമൂഹ മാധ്യമങ്ങളിൽ ഐ.എ.എസ്സിന് പഠിക്കുന്ന എന്ന് അവകാശപ്പെടുന്ന പെൺകുട്ടിയും കുടുംബവും വിശപ്പടക്കാൻ വകയില്ലാതെ അറവു ശാലയിലെ മാലിന്യം കഴിച്ചാണ് ജീവിക്കുന്നത് എന്ന് കാട്ടി ഒരു ഓൺലൈൻ മാധ്യമം വാർത്ത പുറത്ത് വിട്ടത്. കോഴിയും അവശിഷ്ടങ്ങൾ പാകം ചെയ്തുകൊച്ചു കുട്ടികൾ ഉൾപ്പെടെയുള്ളവർ കഴിക്കുന്ന ദൃശ്യങ്ങളും മറ്റുമാണ് വാർത്തയിൽ കാണിച്ചത്. അവതാരകൻ സർക്കാർ സംവിധാനത്തെയും ജില്ലാ കളക്ടറുൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയും അപമാനിക്കുന്ന തരത്തിൽ സംസാരിക്കുകയും ഈ കുടുംബത്തിന് സഹായം അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ തരംഗമായ ഈ വാർത്ത ജില്ലാ ഭരണകൂടത്തിന് നേരെ കടുത്ത വിമർശനം ഉന്നയിക്കാൻ കാരണമായി. ഇതോടെയാണ് ജില്ലാ കളക്ടർ അന്വേഷണം നടത്താൻ ഉത്തരവിട്ടത്. ആദ്യ പടിയായി ജില്ലാ ശിശ ക്ഷേമ വകുപ്പിനെയാണ് ചുമതലപ്പെടുത്തിയത്.
ഷാജി താമസിക്കുന്ന ക്വാർട്ടേഴിസിൽ അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥയോട് വളരെ അപമര്യാദയായി പെരുമാറുകയും ഉദ്യോഗസ്ഥ ആവശ്യപ്പെട്ട രേഖകൾ നൽകാൻ തയ്യാറായതുമില്ല. ഐ.എ.എസ്സിന് പടിക്കുന്ന കുട്ടിക്ക് വീട്ടിലെ കഷ്ടപ്പാടുകൾ മൂലം പഠിക്കാൻ കഴിയില്ലെങ്കിൽ സർക്കാർ സംവിധാനത്തിലൂടെ പഠിപ്പിക്കാനായി കളക്ടർ പെൺകുട്ടിയുടെ സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെട്ടു. എന്നാൽ പെൺകുട്ടി സർട്ടിഫിക്കറ്റ് നൽകാൻ തയ്യാറായില്ല. കളക്ടർ വീണ്ടും അന്വേഷണം നടത്തിയപ്പോൾ പെൺകുട്ടി ഡിഗ്രി പാസ്സായതായി കണ്ടെത്താൻ കഴിഞ്ഞില്ല. ഡിഗ്രി പാസ്സാകാതെ സിവിൽ സർവ്വീസ് പരീക്ഷ എഴുതുന്നതെങ്ങനെ എന്ന സംശയത്തിലായി കളക്ടർ. എങ്കിലും ഡിഗ്രി സർട്ടിഫിക്കറ്റ് കൊണ്ടു വരും എന്ന പ്രതീക്ഷയിൽ തന്നെയാണ് കളക്ടർ.
എന്നാൽ ഷാജിയും കുടുംബവും പറയുന്ന ദാരിദ്രവും ഒന്നും അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞില്ല. 'നിരവധി ഭാര്യമാരും കുട്ടികളും ഉണ്ട് എന്ന് മനസ്സിലാക്കി. മനഃപൂർവ്വം ആളുകലം തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുക്കാനാണ് ഇത്തരത്തിൽ വ്യാജ വാർത്ത സൃഷ്ടിച്ചതെന്നും ബോധ്യമായി. കുട്ടികളെ മാലിന്യം കഴിപ്പിച്ചതിന് ഷാജിക്കെതിരെ അന്വേഷണം നടത്തി കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷ്ണർക്ക് നിർദ്ദേശവും നൽകി. ഇയാൾക്കൊപ്പം വീഡിയോ ദൃശ്യങ്ങളിൽ പ്രത്യക്ഷപെട്ട സംഘടനാ നേതാക്കൾക്കെതിരെയും അന്വേഷണം നടത്തും. സർക്കാർ ജീവനക്കാരെ അപമാനിക്കുകയും വ്യാജ വാർത്ത പ്രചരിപ്പിച്ചതിനും ഓൺലൈൻ മാധ്യമ പ്രവർത്തകനെതിരെ കേസെടുക്കും'; ജില്ലാ കളക്ടർ വ്യക്തമാക്കി.
അറവു മാലിന്യം കഴിച്ചു ജീവിക്കുന്ന ഐ.എ.എസ്സു വിദ്യാർത്ഥിനിയുടെയും കുടുംബത്തിന്റെയും കഥ വ്യാജമാണെന്ന് മറുനാടൻ വാർത്ത പുറത്തു വന്നതിന് പിന്നാലെയാണ് കളക്ടർ നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ന് രാവിലെ തന്നെ ഇവരുടെ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ മറുനാടൻ പുറത്ത് വിട്ടിരുന്നു. സമൂഹമാധ്യമങ്ങളിൽ പട്ടിണിയിലാണ് എന്ന് വരുത്തി തീർത്ത് വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ച് സഹതാപ തരംഗം സൃഷ്ടിച്ച് പണം പിരിച്ചെടുത്ത് തട്ടിപ്പ് നടത്തി വരികയായിരുന്നു ഇവർ. ആലപ്പുഴ പാണാവള്ളി പഞ്ചായത്തിലെ പൊയ്ക്കാട് ഗിരിജൻ കോളനിയിലെ താമസക്കാരനായ കെ.വി ഷാജിയും കുടുംബവും വർഷങ്ങളായി ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നുണ്ടെന്നാണ് മറുനാടൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. മണ്ണ് സംരക്ഷണ വകുപ്പിലെ ഡ്രൈവറായിരുന്ന ഇയാൾ അഞ്ചിലധികം സ്ത്രീകളെ വിവാഹം കഴിച്ചിട്ടുണ്ട്. ഇതിൽ ഒരാളെ മാത്രമാണ് നിയമപരമായി വിവാഹം കഴിച്ചിരിക്കുന്നത്. ഈ വിവാഹങ്ങളിൽ അഞ്ചോളം കുട്ടികളും ഉണ്ട്. ഷാജിയെ കൃത്യമായി ജോലിക്ക് വരാത്തതിനാലും ജോലി സ്ഥലത്ത് ചില പ്രശ്നങ്ങൾ ഉണ്ടായതിനാലും ജോലിയിൽ നിന്നും പിരിച്ചു വിട്ടിരുന്നു.
കുട്ടികളും ഭാര്യമാരുമായി എട്ടു വർഷങ്ങൾക്ക് മുൻപ് കൊല്ലം ആശ്രാമത്തിനടുള്ള യൂനുസ് കൺവെൻഷൻ സെന്ററിന് പുറകു വശത്തുള്ള മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷമം കഴിക്കുന്ന ദൃശ്യങ്ങൾ പകർത്തുകയും അത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചില മാധ്യമ പ്രവർത്തകരെ തെറ്റിദ്ധരിപ്പിച്ച് വാർത്ത നൽകുകയും ചെയ്തിരുന്നു. അന്ന് വലിയ സഹായങ്ങൾ ഇവർക്ക് ലഭിച്ചിരുന്നു. ഷാജിയുടെ മകൾ സിവിൽ സർവ്വീസിന് പഠിക്കുന്നു എന്ന കാരണത്താൽ വലിയ ജന പിൻതുണ ലഭിച്ചിരുന്നു. എന്നാൽ സർക്കാർ തലത്തിലുള്ള അന്വേഷണത്തിൽ ഇത് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ആദിവാസി വിഭാഗത്തിൽ പെട്ടവരായതിനാൽ സർക്കാരിന്റെ എല്ലാ സഹായങ്ങളും ഇവർക്ക് ലഭിക്കുന്നുണ്ടെന്നും കണ്ടെത്തി.
പിന്നീട് പലവട്ടം വ്യാജ പ്രചരണം നടത്തി ജനങ്ങളെ കബളിപ്പിച്ച് പണം തട്ടിയെടുത്തിട്ടുണ്ട്. കൊച്ചു കുട്ടികളെ ഉപയോഗിച്ച് പലതരം നാടകം കളിച്ചാണ് ഇയാൾ ജനങ്ങളിൽ സഹതാപ തരംഗം സൃഷ്ടിച്ചെടുക്കുന്നത്. ഷാജിയുടെ ഒരു മകൾ കൊല്ലത്ത് വച്ച് ആത്മഹത്യ ചെയ്തിരുന്നു. ഈ പെൺകുട്ടിയുടെ ആത്മഹത്യക്ക് പിന്നിലും വലിയ ദുരൂഹതകളാണുള്ളത്. കോവിഡ് കാലത്ത് ഇടതുപക്ഷം ഭരിച്ചിരുന്ന പാണാവള്ളി പഞ്ചായത്തിൽ നിന്നും കോവിഡ് കാലത്ത് ഭക്ഷണ കിറ്റ് നൽകുന്നില്ല എന്നാരോപിച്ച് ഇയാളുടെ ഒരു ഭാര്യയും കുറേ കുട്ടികളും കൂടി ഫെയ്സ് ബുക്കിൽ ലൈവിലെത്തിയിരുന്നു. ബിജെപി അനുഭാവികളായതിനാൽ പഞ്ചായത്തധികാരികൾ സഹായം നൽകുന്നില്ലാ എന്നായിരുന്നു ആരോപണം. എന്നാൽ ഇവർ താമസിക്കുന്ന സ്ഥലത്തെ ഊരു മുപ്പനും പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ രംഗത്തെത്തി വ്യാജ പ്രചരണമാണെന്ന് തെളിയിച്ചു.
ഷാജിയും കുടുംബവും താമസിക്കുന്ന പാണാവള്ളിയിലെ പൊയ്ക്കാട് ഗിരിജൻ കോളനിയിൽ മറുനാടൻ എത്തിയപ്പോൾ ഇയാളുടെ ബന്ധുക്കളും അയൽക്കാരും പറഞ്ഞത് ഷാജി വലിയ തട്ടിപ്പുകാരാണെന്നാണ്. കോളനിക്കാർക്ക് സ്ഥിരം തലവേദനയാണിയാൾ. അഞ്ചിലധികം ഭാര്യമാരിലെ കുട്ടികളെ സ്ഥിരം മർദ്ദിക്കുന്നത് പതിവാണ്. ആദ്യ ഭാര്യയെ തേപ്പു പെട്ടി ഉപയോഗിച്ച് പൊള്ളിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. നാട്ടുകാർക്ക് നേരെ ഭാര്യമാരെയും കുട്ടികളെയും മുൻ നിർത്തി പീഡന പരാതി നൽകുന്നതും പതിവാണ്. അതിനാൽ നാട്ടുകാരാരും തന്നെ ഇവരുമായി സഹകരിക്കാറില്ല. എല്ലാ സഹായവും ലഭിച്ചിട്ടും പട്ടിണിയാമെന്ന് വ്യാജ പ്രചരണം നടത്തുന്നത് പതിവാണെന്ന് പാണാവള്ളി മുൻ പഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് കൂടെയ്ക്കൽ മറുനാടനോട് പറഞ്ഞു. വ്യാജ പ്രചരണങ്ങളിൽ ആരും വീണു പോകരുതെന്നും അദ്ദേഹം പറഞ്ഞു.
ഏറെ നാളുകൾക്ക് മുൻപ് പഠനത്തിന് ടിവിയില്ലാ എന്ന് പറഞ്ഞ് സഹായം അഭ്യർത്ഥിക്കുകയും വേണ്ട സഹായം ചെയ്തുകൊടുത്തിട്ടുണ്ടായിരുന്നെന്നും സ്ഥലത്തെ സാമൂഹിക പ്രവർത്തക രുഗ്മ മറുനാടനോട് പറഞ്ഞു. അന്ന് വീട്ടിലെത്തി ടിവി കൈമാറിയിരുന്നു. അളരുമാലിന്യം കഴിക്കുന്ന വീഡിയോ ദൃശ്യം കണ്ട് അന്വേഷണം നടത്തിയപ്പോൾ അത്തരം ഒരു സാഹചര്യം നിലവിൽ അവർക്കില്ല എന്ന് മനസ്സിലായതായും അവർ പറഞ്ഞു. കുട്ടികളെ ഉപയോഗിച്ച് സോഷ്യൽ മീഡിയ വഴി വ്യാജ പ്രചാരണം നടത്തുന്നതിനെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്നും രുഗ്മ പറയുന്നു.
ആഹാരം കഴിക്കാൻ വകയില്ലാ എന്ന് പറയുമ്പോഴും ഇയാളുടെ കൈവശം രണ്ട് ടൂ വീലറുകളും ഒരു കാറും ഉണ്ട്. പാണാവള്ളിയിലെ വീട് അടച്ചുറപ്പില്ലാത്തതാണ്. എന്നാൽ വീട് വയ്ക്കാൻ സർക്കാർ സഹായത്തിന് അപേക്ഷിക്കാൻ എസ്.ടി പ്രൊമോട്ടർ ആവശ്യപ്പെട്ടപ്പോൾ ഷാജി തനിക്ക് ഇവിടെ വീട് വയ്ക്കാൻ ആഗ്രഹമില്ല എന്നാണ് അറിയച്ചത്. സർക്കാരിന്റെ മറ്റു സഹായങ്ങൾക്ക് പുറമേ ട്രിബ്യൂണലിന്റെ സഹായങ്ങളും എത്തിച്ച് കൊടുക്കാറുണ്ടെന്ന് പ്രൊമോട്ടർ മറുനാടനോട് പറഞ്ഞു. മിക്കപ്പോഴും ഇവർ വീട്ടിലുണ്ടാവാറില്ലെന്നും ഒരു ഭാര്യമാത്രമാണ് ഉണ്ടാകാറുള്ളതെന്നും അവർ വ്യക്തമാക്കി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്