Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നീക്കുപോക്കിനായി ആദ്യം ചർച്ച നടത്തിയത് മുല്ലപ്പള്ളി; തദ്ദേശ തെരഞ്ഞെടുപ്പോടെ യു ഡി എഫുമായുള്ള ബന്ധം അവസാനിപ്പിച്ചു; നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കും; മുല്ലപ്പള്ളിയെ വെട്ടിലാക്കി നിർണായക വെളിപ്പെടുത്തലുമായി വെൽഫെയർ പാർട്ടി അദ്ധ്യക്ഷൻ; മുല്ലപ്പള്ളിയുമായി യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്ന് കെപിസിസിയും

നീക്കുപോക്കിനായി ആദ്യം ചർച്ച നടത്തിയത് മുല്ലപ്പള്ളി; തദ്ദേശ തെരഞ്ഞെടുപ്പോടെ യു ഡി എഫുമായുള്ള ബന്ധം അവസാനിപ്പിച്ചു; നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കും; മുല്ലപ്പള്ളിയെ വെട്ടിലാക്കി നിർണായക വെളിപ്പെടുത്തലുമായി വെൽഫെയർ പാർട്ടി അദ്ധ്യക്ഷൻ; മുല്ലപ്പള്ളിയുമായി യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്ന് കെപിസിസിയും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കെപിസിസി അധ്യക്ഷന് മുല്ലപ്പള്ളി രാമചന്ദ്രനെ വെട്ടിലാക്കി വെൽഫെയർ പാർട്ടി അധ്യക്ഷന്റെ വെളിപ്പെടുത്തൽ. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫുമായുള്ള നീക്കുപോക്കിന് ആദ്യം വെൽഫെയറുമായി ചർച്ച നടത്തിയത് മുല്ലപ്പള്ളിയെന്ന് ഹമീദ് വാണിയമ്പലം പറഞ്ഞു. നീക്കുപോക്കിനായി ആദ്യം ചർച്ച നടത്തിയത് മുല്ലപ്പള്ളിയാണെന്നും, നിയമസഭാ തിരഞ്ഞെടുപ്പിൽ നീക്കുപോക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വെൽഫെയർ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ ഹമീദ് വാണിയമ്പലം പറഞ്ഞു. മതേതര പാർട്ടികളുടെ പിന്തുണ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കു നടക്കുന്ന തിരഞ്ഞെടുപ്പിൽ മാത്രമാണ് നീക്കുപോക്കെന്ന് വെൽഫയർ പാർട്ടി നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. നിയമസഭാ തിരഞ്ഞെടുപ്പിനെയും പാർലമെന്റ് തിരഞ്ഞെടുപ്പിനെയും തികച്ചും വ്യത്യസ്തമായാണ് പാർട്ടി കാണുന്നത്. വെൽഫയർ പാട്ടി ഒരു മുന്നണിയുടേയും ഭാഗമല്ല. ആ ആവശ്യം ആരോടും ഉന്നയിച്ചിട്ടുമില്ല.

നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കും. ഇപ്പോൾത്തന്നെ ബൂത്തുതല പ്രവർത്തനങ്ങൾക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ അണികൾക്ക് നൽകിക്കഴിഞ്ഞു. പാർട്ടി ആലോചിച്ച ശേഷമാകും എവിടെയൊക്കെ മത്സരിക്കണം, എത്ര സ്ഥാനാർത്ഥികളെ നിർത്തണം തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമെടുക്കുക. കഴിഞ്ഞ തവണ 40 സീറ്റുകളിലാണ് മത്സരിച്ചത്. ഇപ്പോഴൊത്തെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിക്കൊണ്ടായിരിക്കും ഇത്തവണ മത്സരിക്കുകയെന്നും ഹമീദ് വാണിയമ്പലം വ്യക്തമാക്കി.

മതേതര സ്വഭാവമുള്ള പാർട്ടികളുടെ പിന്തുണ സ്വീകരിക്കും. രണ്ടു മുന്നണികളെയും മതേതര മുന്നണികൾ എന്ന നിലയിലാണ് കാണുന്നത്. നിലവിൽ ആരുമായും ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.

അതേസമയം വെൽഫെയർ പാർട്ടിയുമായി ഒരു രീതിയിലുള്ള നീക്ക് പോക്കും ഉണ്ടായിട്ടില്ലെന്നായിരുന്നു മുല്ലപ്പള്ളി നേരത്തെ പറഞ്ഞിരുന്നത്. ' വെൽഫെയർ പാർട്ടിയുമായി ഞങ്ങൾക്ക് നേരിട്ടോ, അല്ലാതെയോ യാതൊരു ബന്ധവുമില്ല.' എന്ന് പരസ്യമായി മുല്ലപ്പള്ളി പ്രതികരിച്ചിരുന്നു. അതേസമയം വെൽഫയർ പാർട്ടിയുടെ പ്രസ്താവന കെപിസിസി ജനറൽ സെക്രട്ടറി കെ.പി അനിൽ കുമാർ തള്ളി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP