അമേരിക്കയിൽ ഇപ്പോൾ നാഥനില്ലാ കളരി; ട്രംപ് ആരോടും ആലോചിക്കാതെ ഇഷ്ടമുള്ളത് ചെയ്യുന്നു; അവശേഷിക്കുന്ന പത്ത് ദിവസം എന്ത് സംഭവിക്കും: ആണവായുധങ്ങളുടെ ബട്ടണിൽ അമർത്താതിരിക്കാൻ നടപടി എടുത്ത് സൈന്യം; ലോക പൊലീസ് ശൂന്യരാകുന്നതിങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
ലോക പൊലീസിൽ നിന്നും ബനാന റിപ്പബ്ലിക്കിലേക്കുള്ള ദൂരം കേവലം ഒരു വ്യക്തിയുടെ സ്വാർത്ഥതമാത്രമാണെന്ന് തെളിയിക്കുകയാണ് അമേരിക്ക. കണിശമായി നടന്നിരുന്ന അമേരിക്കൻ ഭരണകൂടം ഇന്നൊരു നാഥനില്ലാ കളരിയായി മാറിയിരിക്കുന്നു. ഭരണമവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമുള്ളപ്പോൾ, അമേരിക്കയുടെ മേൽ മറ്റൊരു കളങ്കം കൂടി ചാർത്തപ്പെടാതിരിക്കാൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ തത്സ്ഥാനത്തുനിന്നും മാറ്റാൻ ഇടയില്ല. എന്നാൽ ഭരണഘടനയുടെ 25 ആം ഭേദഗതി അപ്രഖ്യാപിതമായി, പരോക്ഷമായി നടപ്പിലാക്കും. ഇതിന്റെ ഭാഗമായി ട്രംപിനെ സ്വന്തം കാബിനറ്റ് അംഗങ്ങൾ പോലും ഒഴിവാക്കുകയാണെന്നാണ് ഒരുപ്രത്രപ്രവർത്തകൻ റിപ്പോർട്ട് ചെയ്യുന്നത്.
ട്രംപ് ഭരണം ഒഴിയുന്ന ജനുവരി 20 വരെ മിക്ക മുതിർന്ന കാബിനറ്റ് അംഗങ്ങളും തത്സ്ഥാനത്ത് തുടരും എന്നാൽ ട്രംപ് പ്രസിഡണ്ടല്ല എന്ന രീതിയിലായിരിക്കും ഇവർ പ്രവർത്തിക്കുക. ഭരണകൂടത്തോട് അടുത്ത ചില വൃത്തങ്ങൾ വെളിപ്പെടുത്തിയതാണ് ഈ വിവരം എന്നാണ് ആക്സിയോൺ റിപ്പോർട്ടർ ജോനാഥൻ സ്വാൻ പറയുന്നത്. ഇവരിൽ മിക്കവരും ട്രംപിന് മുഖം കൊടുക്കാതെ മാറി നടക്കുകയാണെന്നും റിപ്പോർട്ട് ചെയ്യുന്നു.
കാബിനറ്റ് അംഗങ്ങൾ ട്രംപിനെ തഴഞ്ഞാലും അമേരിക്കൻ പ്രസിഡണ്ട് എന്ന നിലയിൽ ട്രംപിനെ അവഗണിച്ചാലും ട്രംപിന് പല അധികാരങ്ങളും ഇപ്പോഴുമുണ്ട്. ആണവായുധങ്ങൾ ഉപയോഗിക്കുവാനുള്ള ഗോൾഡൻ കോഡ്സ് ഇപ്പോഴും ട്രംപിന്റെ അധീനതയിലാണ്. ന്യുക്ലിയർ കോഡിൽ ട്രംപിനുള്ള അധികാരം എടുത്തുമാറ്റണമെന്ന് കഴിഞ്ഞ ദിവസം സ്പീക്കർ നാൻസി പെലോസി സൈന്യത്തോട് അഭ്യർത്ഥിച്ചിരുന്നെങ്കിലും, ട്രംപ് പ്രസിഡണ്ട് സ്ഥാനത്ത് തുടരുന്നിടത്തോളം കാലം അതിന് കഴിയുമെന്ന് തോന്നുന്നില്ല.
കാബിനറ്റ് അംഗങ്ങൾ നിലവിൽ ട്രംപുമായി ബന്ധപ്പെടാതെ ഭരണം നടത്തിക്കൊണ്ടുപോവുകയാണ്. പക്ഷെ, ആണവായുധങ്ങൾക്ക് മേൽ പ്രസിഡണ്ടിനുള്ള അധികാരം അമേരിക്കയെ മാത്രമല്ല, ലോകത്തെ തന്നെ ആശങ്കയിലാഴ്ത്തുകയാണ്. അഭ്യന്തര കാര്യങ്ങളുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായ എന്തെങ്കിലും ഉത്തരവുകൾ ട്രംപ് പുറത്തിറക്കുകയാണെങ്കിൽ, കാബിനറ്റ് അംഗങ്ങൾക്ക് അത് നിരസിക്കാനാകും. എന്നാൽ ആണവായുധങ്ങളുടെ കാര്യത്തിൽ പരമാധികാരം പ്രസിഡണ്ടിനാണ്.
ജനുവരി ട്രംപിന്റെ ആഹ്വാനമനുസരിച്ച് അനുയായികൾ കാപ്പിറ്റോൾ മന്ദിരത്തിൽ കാട്ടിക്കൂട്ടിയ അക്രമങ്ങളിൽ പ്രതിഷേധിച്ച് ട്രാൻസ്പോർട്ട് സെക്രട്ടറി എലെയ്ൻ ചാവോ രാജിവച്ചിരുന്നു. എന്നാൽ കാലാവധി തീരുന്നതിനു മുൻപായി ട്രംപ് രാജ്യത്തിന് അപകടകരമായ തീരുമാനങ്ങൾ എടുക്കുന്നത് തടയുവാനായി മറ്റ് കാബിനറ്റ് അംഗങ്ങൾ കാബിനറ്റിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു.
ഇതുകൂടാതെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഓ ബ്രിയാൻ, വൈറ്റ്ഹൗസ് കൗൺസൽ പാറ്റ് സിപോളോൺ എന്നിവരോടും ദേശീയ സുരക്ഷയെ കരുതി കാലാവധി തീരുംവരെ തത്സ്ഥാനങ്ങളിൽ തുടരാൻ റിപ്പബ്ലിക്കൻ പാർട്ടിയിലെ സെനറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇനി 11 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ 25 ആം ഭേദഗതി ഉപയോഗിച്ച് ട്രംപിനെ നീക്കം ചെയ്യുന്നത് രാജ്യത്തിന്റെ യശസ്സിന് കളങ്കം ചാർത്തുമെന്ന് അവർ ഭയക്കുന്നു.
ഭരണഘടനയിലെ 25 ആം ഭേദഗതി അനുസരിച്ച് ഭൂരിപക്ഷ തീരുമാനപ്രകാരം കാബിനറ്റിന് വൈസ് പ്രസിഡണ്ടിന് പ്രസിഡണ്ടിന്റെ ചുമതകലകൾ കൈമാറാൻ കാബിനറ്റിന് കഴിയും. രോഗബാധ തുടങ്ങിയ പ്രത്യേകാവസരങ്ങളിൽ ഉപയോഗിക്കുവാനുള്ളതാണ് ഇത്.രാഷ്ട്രീയമായി ട്രംപ് തികച്ചും ഒറ്റപ്പെടുകയാണെന്നു തന്നെയാണ് സൂചന. വളരെക്കാലം ട്രംപിന്റെ അടുത്ത അനുയായി ആയിരുന്ന പല റിപ്പബ്ലിക്കൻ നേതാക്കളും ട്രംപിനെതിരെ രംഗത്ത് വരാൻ തുടങ്ങിയിട്ടുണ്ട്. ബുധനാഴ്ച്ചയിലെ അക്രമങ്ങളിൽ തനിക്കുള്ള പങ്ക് ട്രംപ് സമ്മതിക്കണമെന്ന് ആവശ്യപ്പെട്ടത് ഒരുകാലത്ത് ട്രംപിന്റെ അടുത്ത അനുയായി ആയിരുന്ന സെനറ്റർ ലിൻഡ്സേ ഗ്രഹാം ആണ്.
അതേസമയം നേരത്തേതന്നെ ട്രംപുമായി പിണങ്ങിയിരുന്ന മറ്റൊരു സെനറ്റർ ട്രംപ് രാജിവക്കണമെന്ന് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ താൻ പാർട്ടിയിൽ തുടരണമോ എന്നകാര്യം ആലോചിക്കെണ്ടിവരുമെന്നും അവർ കൂട്ടിച്ചേർത്തു. അലാസ്കയിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ ലിസ മുക്കോവ്സ്കിയാണ് ഈ ആവശ്യവുമായി മുന്നോട്ട് വന്നത്. ഇന്നത്തെ സാഹചര്യത്തിൽ ട്രംപിനെ പ്രതിരോധിക്കാൻ തനിക്കാവില്ലെന്ന് മുൻ വൈറ്റ്ഹൗസ് പ്രസ്സ് സെക്രട്ടറി ആരി ഫ്ലീഷറും പറഞ്ഞു.
എന്നാൽ, റിപ്പബ്ലിക്കൻ പാർട്ടിയുടെ താഴെ തട്ടിലുള്ള അണികളിൽ, പ്രത്യേകിച്ചും തീവ്ര വലതുപക്ഷക്കാരിൽ ഇപ്പോഴും ട്രംപിന് കാര്യമായ സ്വാധീനമുണ്ട്. അവർ അക്രമങ്ങളെ അപലപിക്കാൻ തയ്യാറാകുമ്പോഴും അതിലേക്ക് ട്രംപിന്റെ പേര് വലിച്ചിഴയ്ക്കാൻ ആഗ്രഹിക്കുന്നില്ല. അതേസമയം, കാബിനറ്റ് ട്രംപിനെ പ്രസിഡണ്ട് പദവിയിൽ നിന്നും നീക്കം ചെയ്യുന്നില്ലെങ്കിൽ തിങ്കളാഴ്ച്ച ഇംപീച്ച്മെന്റ് പ്രമേയം സഭയിൽ അവതരിപ്പിക്കുമെന്ന് ഹൗസ് സ്പീക്കർ നാൻസി പെലോസി പ്രസ്താവിച്ചിട്ടുണ്ട്.
മാത്രമല്ല, താൻ, ചീഫ് ഓഫ് സ്റ്റാഫുമായി ഫോണിൽ സംസാരിച്ചു എന്നും ആണവ കോഡുകൾ ട്രംപ് ദുരുപയോഗം ചെയ്യുന്നതിനെതിരെ ശ്രദ്ധിക്കണമെന്ന് പറഞ്ഞിട്ടുണ്ടെന്നും അവർ പറഞ്ഞു. ബുദ്ധിഭ്രമം സംഭവിച്ച ഒരു പ്രസിഡണ്ടിൽ നിന്നും ആണവകോഡുകൾ മാറ്റി സൂക്ഷിക്കുവാനുള്ള വഴി എന്തെന്ന് ആർമി ജനറൽ മാർക്ക് മില്ലേയോട് താൻ ചോദിച്ചെന്നും അവർ പറഞ്ഞു. എന്നാൽ, ഇതിന്ജനറൽ എന്തു മറുപടി പറഞ്ഞെന്ന് അവർ വ്യക്തമാക്കിയില്ല. ജനാധിപത്യ വ്യവസ്ഥയെത്തന്നെ അട്ടിമറിക്കാൻ ശ്രമിച്ച ബുദ്ധിഭ്രമം സംഭവിച്ച ഒരു പ്രസിഡണ്ടിൽ നിന്നും അമേരിക്കൻ ജനതയ്ക്ക് കൂടുതൽ പ്രയാസങ്ങൾ അനുഭവിക്കേണ്ടി വന്നേക്കുമെന്ന് ഭയക്കുന്നതായും അവർ വെളിപ്പെടുത്തി.
അമേരിക്കക്കെതിരെ ആരെങ്കിലും ആണവായുധങ്ങൾ പ്രയോഗിച്ചാൽ ഉടൻ തിരിച്ചടിക്കുന്നതിനായി അമേരിക്കയുടെ ആണവായുധങ്ങൾ ഉപയോഗിക്കുന്നതിനുള്ള സർവ്വാധികാരം പ്രസിഡണ്ടിൽ നിക്ഷിപ്തമാണ്. അതിനാൽ തന്നെ പ്രായോഗികമായി ഈ അധികാരം ട്രംപിൽ നിന്നും എടുത്തുമാറ്റുവാൻ പ്രയാസവുമാണ്. ബുദ്ധിഭ്രംശം സംഭവിച്ച പ്രസിഡണ്ട് വിവേകരഹിതമായി ആണവ മിസൈലുകൾ പ്രയോഗിക്കുവാൻ തുടങ്ങിയാൽ അത് ലോകത്തിന് തന്നെ വലിയൊരു വിപത്തായി മാറും.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍