നാട്ടിലേക്ക് പോകാൻ ആശിച്ചു കിട്ടിയ ടിക്കറ്റിൽ ഹീത്രൂവിൽ എത്തിയപ്പോൾ മൂന്ന് വയസ്സുള്ള കുഞ്ഞിന് കോവിഡ് സർട്ടിഫിക്കറ്റ് ഇല്ലെന്ന് പറഞ്ഞ് യാത്ര തടഞ്ഞു; ഇല്ലാത്ത നിയമത്തിന്റെ പേരിൽ യുകെ മലയാളി അനുഭവിച്ച ദുരിതങ്ങളുടെ കഥയറിയാം
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: മൂന്നാമതൊരു ലോക്ക്ഡൗൺ പ്രാബല്യത്തിൽ വന്നതോടെ മലയാളികൾ ഉൾപ്പെടുന്ന ബ്രിട്ടനിലെ ഇന്ത്യൻ സമൂഹം ദുരിതങ്ങൾ അനുഭവിക്കുകയാണ്. ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ വെട്ടിക്കുറച്ചതും കൊച്ചിയിലേക്ക് നേരിട്ടുള്ള സർവ്വീസുകൾ ഒഴിവാക്കിയതുമൊക്കെ ഇന്ത്യാക്കരെ പ്രത്യേകിച്ച് മലയാളികൾക്ക് സമ്മാനിക്കുന്ന ദുരിതങ്ങൾ സമാനതകളില്ലാത്തതാണ്. അതിനു പുറമേയാണ് കോവിഡിന്റെ പശ്ചാത്തലത്തിലുള്ള പുതിയ നിയന്ത്രണങ്ങൾ.
സ്റ്റീവനേജിൽ നിന്നുള്ള ഒരു മൂന്നംഗ കുടുംബത്തിന് അനുഭവിക്കേണ്ടി വന്ന ദുരിതങ്ങൾ ഇതിന്റെ നേർക്കാഴ്ച്ചയാണ്. ഏറെ ക്ലേശിച്ചതിനു ശേഷം ലഭിച്ച ടിക്കറ്റുമായി നാട്ടിലേക്ക് പറക്കാൻ ഹീത്രൂ വിമാനത്താവളത്തിലെത്തിയഹരിദാസ് തങ്കപ്പൻ, ഭാര്യ ആതിരാ മോഹൻ അവരുടെ മൂന്നു വയസ്സുള്ള മകൻ എന്നിവരാണ് ദുരിതപർവ്വത്തിലൂടെ കടന്നു പോയത്.
ജനുവരി ഏഴിന് കൺഫേംഡ് ടിക്കറ്റുമായി ഹീത്രൂ വിമാനത്താവളത്തിലെ ടെർമിനൽ നമ്പർ 2 ൽ എത്തിയഹരിദാസിനും ഭാര്യയ്ക്കും നിബന്ധനകൾ അനുസരിച്ചുള്ള, കോവിഡിനുള്ള ആർടി - പി സി ആർ സർട്ടിഫിക്കറ്റുകൾ ഉണ്ടായിരുന്നു. എയർ ഇന്ത്യയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന നിബന്ധനകൾ പ്രകാരം മൂന്ന് വയസ്സുള്ള കുട്ടിക്ക് കോവിഡ് പരിശോധന സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. ഈ നിബന്ധന പ്രകാരം, മാതാപിതാക്കളോടൊപ്പം സഞ്ചരിക്കുന്ന 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കോവിഡ് ടെസ്റ്റ് സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല.
എന്നാൽ, ഹീത്രൂ വിമാനത്താവളത്തിലെ എയർ ഇന്ത്യാ ജീവനക്കാർ പറഞ്ഞത് ഹരിദാസിന്റെ മൂന്ന് വയസ്സുള്ള കുട്ടിക്കും കോവിഡ് ടെസ്റ്റ് സർട്ടിഫിക്കറ്റ് ആവശ്യമാണ് എന്നാണ്. ഭാര്യയ്ക്കും ഹരിദാസിനും വിമാനത്തിൽ യാത്ര ചെയ്യാമെന്നും എന്നാൽ മൂന്നു വയസ്സുള്ള മകനെ കൂടെ കൊണ്ടുപോകാൻ അനുവദിക്കില്ലെന്നുമായിരുന്നു അവർ ഉറപ്പിച്ച് പറഞ്ഞത്. ഇത്തരത്തിലുള്ള ഒരു നിബന്ധന ഉണ്ട് എന്നതിന്റെ രേഖകൾ കാണിക്കുവാൻ ഹരിദാസ് ആവശ്യപ്പെട്ടപ്പോൾ പക്ഷെ എയർ ഇന്ത്യ ജീവനക്കാർ അതിനോട് മുഖം തിരിച്ചു.
നേരത്തേ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച നിബന്ധനകളിൽ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിൽ അത് യാത്രക്കാരെ അറിയിക്കേണ്ട ബാദ്ധ്യത എയർ ഇന്ത്യയ്ക്കുണ്ട്. മാറ്റങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടില്ല എന്നു മാത്രമല്ല, അത്തരമൊരു മാറ്റമുണ്ടെങ്കിൽ അത് തെളിയിക്കുന്ന രേഖ കാണിക്കുവാൻ പോലും ജീവനക്കാർ തയ്യാറായില്ല. അതേസമയം എയർ ഇന്ത്യാ ജീവനക്കാർ പറയുന്നത് അവർക്ക് ഇത്തരത്തിലുള്ള ഒരു നിർദ്ദേശം ലഭിച്ചത് ജനുവരി 7 ന് മാത്രമായിരുന്നു എന്നാണ്.
മകനെ വിമാനത്താവളത്തിൽ പരിശോധനക്ക് വിധേയനാക്കാൻ ഹരിദാസ് തയ്യാറായെങ്കിലും അവിടെ അതിനുള്ള സൗകര്യം ഉണ്ടായിരുന്നില്ല. വടക്കേ ഇന്ത്യയിൽ നിന്നുള്ള ഉദ്യോഗസ്ഥർ മലയാളികളോട് കാണിക്കുന്ന വിവേചനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണിതെന്നാണ് ഹരിദാസ് പറയുന്നത്. നിബന്ധനകൾ പാലിക്കുന്നില്ലെന്ന് മാത്രമല്ല, ഇല്ലാത്ത നിയമങ്ങളുടെ പേരിൽ മലയാളികളുടെ യാത്രമുടക്കാനും ഇവർ മുൻപിലുണ്ട്. എന്നും നിറഞ്ഞ് സർവീസ് നടത്തിയിരുന്ന കൊച്ചിയിലേക്കുള്ള വിമാന സർവ്വീസ് നിർത്തി വയ്ക്കുന്നതിലും ഈ ഉത്തരേന്ത്യൻ ലോബിയുടെ കൈകളാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.
തങ്ങൾക്കൊപ്പം ഒരു ഉത്തരേന്ത്യൻ കുടുംബവും സമാന പ്രശ്നവുമായി എയർ ഇന്ത്യ ഉദ്യോഗസ്ഥരെ സമീപിച്ചിരുന്നു എന്ന് ഹരിദാസ് വ്യക്തമാക്കുന്നു. അവരുടെ 7 വയസ്സുള്ള കുട്ടിക്ക് കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് ഇല്ലായിരുന്നു. അവർക്കും ഉദ്യോഗസ്ഥരുമായി ഏറെ തർക്കിക്കേണ്ടി വന്നെങ്കിലും ചെക്ക് ഇൻ സമയമായപ്പോഴേക്കും അവരെ യാത്ര ചെയ്യാൻ അനുവദിച്ചു. ഇത് ചോദ്യം ചെയ്ത ഹരിദാസിനോട്ഉദ്യോഗസ്ഥർ പറഞ്ഞത് ആ കുടുംബത്തിന്റെ കൈയിൽ സർട്ടിഫിക്കറ്റ് ഉണ്ടെന്നാണ്.
സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാലാണ് ആ ഉത്തരേന്ത്യൻ കുടുംബത്തിന് ഉദ്യോഗസ്ഥരുമായി തർക്കിക്കേണ്ടി വന്നത്. ഹീത്രൂ വിമാനത്താവളത്തിൽ അന്ന് പരിശോധന സംവിധാനം ലഭ്യവുമായിരുന്നില്ല. പിന്നെ അവർക്ക് എങ്ങനെ സർട്ടിഫിക്കറ്റ് ലഭിച്ചു എന്ന ചോദ്യത്തിന് ഉത്തരവുമുണ്ടായില്ല. ഇത് വിവേചനത്തിന്റെ വ്യക്തമായ ചിത്രമാണെന്ന് ഹരിദാസ് പറയുന്നു. ഇന്ത്യൻ ഹൈക്കമ്മീഷനുമായി സംസാരിച്ചെങ്കിലും അവരും ഇക്കാര്യത്തിൽ തികഞ്ഞ നിസ്സംഗത പുലർത്തുകയായിരുന്നു എന്നാണ് ഹരിദാസ് പറയുന്നത്.
Stories you may Like
- ചൈന വീണ്ടും ലോകത്തെ നിശ്ചലമാക്കുമോ...?
- നസിബറും സംഘമിത്രയും സുഹൃത്തുക്കളായത് ഫേസ്ബുക്കിലൂടെ ലോക്ക്ഡൗൺ കാലത്ത്
- 'കഠിന കഠോരമീ അണ്ഡകടാഹം' ട്രെയ്ലർ, ചിത്രം ഏപ്രിൽ 21ന് തിയറ്ററുകളിൽ
- കോവിഡ് വൈറസിന്റെ വകഭേദം പിരൊള വ്യാപനം യുകെയിൽ ശക്തമാകുന്നു
- രണ്ട് ഭാര്യമാർക്കും ഒപ്പം മൂന്ന് മൂന്ന് ദിവസം വീതം; ഞായറാഴ്ച എലോൺ ടൈം
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍