പണം തട്ടിയെടുത്ത ശേഷം അയാൾ ആളാകെ മാറി; എന്റെ വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് അവരെ കൊണ്ട് എന്നെ തല്ലിച്ചു; തക്ക അവസരം നോക്കി അയാൾ രഹസ്യഭാഗങ്ങളിൽ കൈ അമർത്തി; വസ്ത്രം വലിച്ചുകീറിയിട്ട് തല തറയിൽ ചേർത്ത് ചവുട്ടി പിടിച്ചു; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു'; അടിമാലി സ്വദേശിക്കെതിരെ പട്ടികജാതി യുവതിയുടെ പരാതി
പ്രകാശ് ചന്ദ്രശേഖർ
അടിമാലി: അടിമാലി സ്വദേശി തന്നെ പണം വാങ്ങി കബളിപ്പിച്ച ശേഷം മർദ്ദിച്ച് അവശയാക്കി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് മലയരയ ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ട യുവതിയുടെ പരാതി. പൊലീസ് കേസിൽ അലംഭാവം കാട്ടിയെന്നും എസ് സി എസ് ടി ആക്ട് പ്രകാരം കേസ് എടുത്തിട്ടില്ലെന്നും പരാതിപ്പെടുന്നു. അടിമാലി സ്വദേശി ജയപ്രസാദ് ഗോപിനാഥൻ നായർക്കെതിരെയാണ് ഇവർ അടിമാലി പൊലീസിനെ സമീപിച്ചത്.
ഇയാൾ തന്നെ ആദ്യം പണം വാങ്ങി കബളിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. പിന്നീട് വീട്ടിലെത്തി മർദ്ദിക്കുകയും രഹസ്യഭാഗങ്ങളിൽ സ്പർശിക്കുകയും വസ്്ത്രം വലിച്ചുകീറുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച് പുറത്തിറങ്ങാൻ കഴിയാത്ത മാനക്കേടിലാക്കി. ജീവിക്കാൻ അനുവദിക്കണമെന്ന അപേക്ഷയുമായി കാലുപിടിച്ചപ്പോൾ അസഭ്യവർഷം ചൊരിയുകയും ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും ചെയ്തു. പൊലീസിൽ പരാതിയുമായി എത്തിയപ്പോൾ കണ്ടത് വിചിത്ര കാഴ്ചയാണ്. പ്രതി സ്ഥാനത്തുള്ളയാളോട് നീ പോയി ചോറുണ്ടിട്ടുവാടാ..എന്നും പറഞ്ഞ് പൊലീസുകാരി പറഞ്ഞുവിടുകയായിരുന്നു.
മലയരയ ക്രിസ്ത്യൻ വിഭാഗത്തിൽപ്പെടുന്ന 27 കാരിയാണ് പരാതിക്കാരി. ആരോപണങ്ങൾ ഇങ്ങനെ:
'ഞാൻ മലയരയ ക്രിസ്ത്യൻ വിഭാഗത്തിൽപെട്ട ആളാണ്. ജോലി സംബന്ധമായി സഹപ്രവർത്തകരുമായി തമ്മനത്ത് കഴിയവെ താമസിച്ചിരുന്ന കെട്ടിടത്തിന്റെ എഗ്രിമെന്റ് കാലാവധി അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിൽ നാട്ടുകാരനും 200 ഏക്കർ ജവഹർ നഗർ ദേവീനിലയം ജയപ്രസാദ് ഗോപിനാഥൻ നായർ എന്നയാൾ വീട് കണ്ടെത്തി നൽകാമെന്നും വിശ്വസിപ്പിച്ച് പലപ്പോഴായി 20000 രൂപ ഗൂഗിൾപേ വഴിയും 30000 രൂപ പെരുമ്പാവൂർ ബസ്റ്റാന്റിൽ വച്ച് പണമായും വാങ്ങി.
ആഴ്ചകൾക്കു ശേഷം ഒരു ഫ്ലാറ്റ് കാണിക്കുകയും സാധനങ്ങൾ മാറ്റിക്കോളാൻ പറയുകയും ചെയ്തു. എങ്കിലും ഇയാൾ പിന്നീട് യാതൊരു വിവരങ്ങളും ഫ്ളാറ്റിനെ പറ്റി പറഞ്ഞില്ല. ഞാൻ വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചപ്പോൾ ഇയാൾ ഫ്ലാറ്റ് ശരിയായിട്ടുണ്ട്, സാധനങ്ങൾ മാറ്റി വെച്ചോളാം, ജോലി കഴിഞ്ഞ് വരുമ്പോഴേക്കും എഗ്രിമെന്റും റെഡി ആക്കി വെച്ചേക്കാം എന്നൊക്കെ പറഞ്ഞു. ആലുവയിൽ വന്ന് എന്റെ സാധനങ്ങൾ വാങ്ങി പെരുമ്പാവൂർ മണ്ണൂർ എന്ന സ്ഥലത്ത് എത്തിക്കുകയും ചെയ്തു.
ജോലി കഴിഞ്ഞ് വന്ന ഞാൻ ഇയാളെ വിളിച്ചപ്പോൾ ആ ഫ്ലാറ്റ് റെഡിയായില്ലെന്നും വേറെ ഫ്ലാറ്റ് ശരിയാക്കിതരാം എന്നും അറിയിച്ചു.ആളുടെ സംസാരവും ഇടപെടലും ശരിയല്ലെന്ന് മനസിലാക്കിയതിനാൽ ഞാൻ പണം തിരികെ ആവശ്യപ്പെട്ടു. ഇത് വാക്കുതർക്കത്തിനും ഒച്ചപ്പാടിനും കാരണമായി. നേരിട്ട് സംസാരിക്കാം എന്ന് ഇയാൾ പറയുകയും ഞാൻ ജോലി ചെയ്തു കൊണ്ടിരി ക്കുന്ന സ്ഥലത്ത് രാത്രി 11.30 യോടെ മദ്യപിച്ച് എത്തുകയും ഫോണിൽ വിളിച്ചു കാണണം എന്ന് ആവശ്യപ്പെടുകയുമുണ്ടായി.
രാത്രിയിൽ ഇറങ്ങി ചെല്ലാൻ വിസമ്മതിച്ചപ്പോൾ അവിടെ ബഹളം ഉണ്ടാക്കി. ഞാൻ കാരണം സഹപ്രവർത്തകർ ബുദ്ധിമുട്ടരുത് എന്ന് വിചാരിച്ച് ഞാൻ ഇറങ്ങി ചെന്നു. അപ്പോൾ യാതൊരുപ്രകോപനവുമില്ലാതെ ഇയാൾ എന്നെ തല്ലി. ഞാൻ സഹപ്രവർത്തകരെ ഫോണിൽ വിളിക്കാൻ ഒരുങ്ങിയരപ്പോൾ എന്റെ 30000 രൂപ വില ഉള്ള മൊബൈൽ ബലം പ്രയോഗിച്ചു പിടിച്ചു വാങ്ങി എറിഞ്ഞു പൊട്ടിക്കുകയും ചെയ്തു.
ഇതിനെതിരെ ഞാൻ കളമശേരി മെട്രോ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയപ്പോൾ ഇയാൾ അവിടെ വന്ന് കാല് പിടിച്ചു. തനിക്കു ഒരു പെൺകുട്ടി ഉള്ളതാണ്, അതുകൊണ്ടു കേസ് കൊടുക്കരുത് എന്നും മറ്റും പറഞ്ഞു.ഇന്നലെ മദ്യ ലഹരിയിൽ പറ്റിപോയതാണ് എന്നും മറ്റും പറഞ്ഞു. പണം താൻ എടുത്തുമറിച്ചതാണെന്നും 19 -ാം തീയതി പണവും സാധനങ്ങളും തിരികെ ഞങ്ങളുടെ വർക്കിന്റെ ഡയറക്ടർ സാറിന്റെ ഫ്ലാറ്റിൽ വെച്ച്, സാറിന്റെ മധ്യസ്ഥതയിൽ തിരികെ തരാം എന്നും പറഞ്ഞു.
ഞാൻ ഇത് സമ്മതിക്കുകയും 19-ാം തീയതി ഞാൻ ആലുവയിൽ സാറിന്റെ ഫ്ലാറ്റിൽ എത്തുകയും ചെയ്തു. എന്നാൽ ഇയാൾ എന്റെ മാതാവിനെയും ഭർത്താവിനെയും സഹോദരനെയും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് അവിടെ കൊണ്ടു വന്നു. ഇയാൾ പറഞ്ഞത് വിശ്വസിച്ച് ദേഷ്യം കൊണ്ടു വീട്ടുകാർ എന്നെ തല്ലുകയായിരുന്നു. ഇതിനിടയിൽ തക്ക അവസരം നോക്കി ഇയാൾ എന്റെ മാറിടത്തിലുംം രഹസ്യ ഭാഗങ്ങളിലും പിടിച്ചു അമർത്തി. പിന്നീട് ധാർഷ്ട്യത്തോടെ ചെവിയിൽ വന്ന് നിനക്ക് ക്യാഷ് വേണമല്ലേ... എങ്ങനെ ഉണ്ട് എന്റെ കളി എന്ന് ചോദിക്കുകയും ചെയ്തു.
ശാരീരികവും മാനസികവും ആയി തളർന്ന എന്നെ കഴുത്തിനു കുത്തി പിടിച്ച് ഇനി നിന്നെ ആർക്കും വേണ്ടെടീ...വേണമെങ്കിൽ എന്റെ കൂടെ പോരെ ഒരു കൊടിച്ചി പട്ടിയെ പോലെ നിനക്ക് നിൽക്കാം എന്ന് പറഞ്ഞു. വയറിൽ ചവിട്ടുകയും കരണത്ത് പലവട്ടം അടിക്കുകയും ചെയ്തു. ഞാൻ ധരിച്ചിരുന്ന വസ്ത്രം വലിച്ചു കീറുകയും എന്റെ തല തറയിൽ ചേർത്ത് ചവുട്ടി പിടിക്കുകയും ചെയ്തു.
ഇത് കണ്ടപ്പോൾ അമ്മയ്ക്ക് സംശയമായി. അമ്മ ഇയാളെ പിടിച്ച് മാറ്റി. എന്നോട് അപ്പോൾ തന്നെ കാര്യങ്ങൾ ചോദിച്ചു മനസിലാക്കുകയും ഇയാൾക്കെതിരെ കേസ് കൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു.എന്നാൽ കേസ് കൊടുത്താൽ ഈ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഇടുമെന്ന് പറഞ്ഞു അയാൾ ഭീഷണിപ്പെടുത്തി. മക്കളുടെയും എന്റെയും ഭാവി ഓർത്ത് കേസ് നൽകേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
ഈ സംഭവത്തിനു ശേഷം ഞാൻ വീട്ടുകാരോടും ബന്ധുക്കളോടും എല്ലാവിവരങ്ങളും പറഞ്ഞു. കൈയിലുണ്ടായിരുന്ന രേഖകളും കാണിച്ചു. എന്നേ ഉപദ്രവിച്ചതിനെ ക്കുറിച്ചും ധരിപ്പിച്ചു. വീണ്ടും ഇയാൾ എന്നെ ഫോണിൽ വിളിച്ചു വൃത്തികേടുകൾ പറയുകയും എന്റെ സാധനങ്ങൾ തിരികെ ചോദിച്ചപ്പോൾ തരാൻ കൂട്ടാക്കിയില്ലെന്നുമാത്രമല്ല, ചൊൽപ്പടിക്ക് നിന്നാൽ തരാമെന്ന് പറയുകയുമായിരുന്നു. അനുസരിച്ചു നിന്നില്ലെങ്കിൽ ഇതുകൊണ്ടൊന്നും ഒന്നും അവസാനിക്കില്ല, നിന്നെയും കൊണ്ടു ഞാൻ നേടണം എന്നുവിചാരിച്ചാൽ അത് ഞാൻ നേടുമെന്ന് ഭീഷിണിപ്പെടുത്തുകയും ചെയ്തു.
ഇയാളുടെ ശല്യം സഹിക്കാൻ പറ്റാതെ ഇയാളുടെ ഭാര്യ മഞ്ജു ജയപ്രസാദിനെ വിളിക്കുകയും കാര്യങ്ങൾ പറഞ്ഞപ്പോൾ ഇവർ എന്നെ ചീത്ത വിളിച്ചു കോൺടാക്ട് ബ്ലോക്ക് ചെയ്യുകയും ചെയ്തു. പിന്നെയും ഇയാൾ എന്നെ പലരീതിയിൽ ഫോൺ വിളിച്ചു മാനസികമായി പീഡിപ്പിക്കുകയും മർദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന ഭീഷണിപ്പെടുത്തുകയും ചെയ്തു. ദൃശ്യങ്ങൾ പുറത്തുവിടാതിരിക്കാൻ 3 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. ഇതുകൊടുക്കില്ലെന്ന് വ്യക്തമായതോടെയാണ് ഇയാൾ വീഡിയോ ദൃശ്യം പുറത്തുവിട്ടത്.
ഇത് ഇപ്പോഴും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതുമൂലം മക്കൾക്കും വീട്ടുകാർക്കും പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. ഇതിനടയിലും ഇയാൾ പലരീതിയിൽ ഉപദ്രവം തുടർന്നുഅപവാതം പറഞ്ഞുണ്ടാക്കുകയും അറിയുന്ന അടുപ്പക്കാരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.ഒടുവിൽ ഇതുവരെയുള്ളതൈല്ലാം പോകട്ടെ എന്നുകരുതി ഉപദ്രവിക്കരുതെ എന്ന അപേക്ഷിച്ചുചെന്നപ്പോൾ അരയത്തി അല്ലേടി നീ, കാട്ടിലെ പട്ടി കുരച്ചാൽ നാട്ടിൽ ആരുകേൾക്കാനാണ് ,അതുകേട്ടു നിന്റെ വീട്ടിലെ കാട്ടുവാസികളും കുറച്ചുകുരക്കുമായിരിക്കും എന്ന് പറഞ്ഞും വളരെ മോശമായ ഭാഷയിൽ എന്നെ അപമാനിക്കുകയുമായിരുന്നു.യുവതി വ്യക്തമാക്കി. ഈ വിവരങ്ങൾ ചൂണ്ടിക്കാട്ടി അടിമാലി പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.
എന്നാൽ പൊലീസ് കേസെടുത്തിട്ടുള്ളത് നിസ്സാരവകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തിട്ടുള്ളത്.ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു എന്ന് മൊഴിയിൽ ഉണ്ടായിരുന്നിട്ടും ഈ വകുപ്പിട്ട് കേസെടുത്തിട്ടില്ല. ഇത് കേസ് അട്ടിമറിക്കുന്നതിനുള്ള പൊലീസിന്റെ ഒത്തുകളിയാണ് യുവതി ആരോപിച്ചു. ഞാൻ മൊഴി കൊടുത്തിരിക്കുമ്പോൾ നിന്നെ ഏതായാലും അറസ്റ്റുചെയ്യേണ്ടിവരും ..നീ പോയി ചോറുണ്ടിട്ട് വാടാ എന്നും പറഞ്ഞ് പൊലീസുകാരി ഇവിടെയുണ്ടായിരുന്ന ജയപ്രസാദിനെ പുറത്തേയ്ക്കുപറഞ്ഞയയ്ക്കുകയായിരുന്നെന്നും' യുവതി പറഞ്ഞു.
ഐ പി സി 294(ബി),506,500 എന്നീ വകുപ്പുകൾ പ്രകാരവും പൊലീസ് ആക്ടിലെ 120(ഒ)പ്രകാരവും സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും എസ് സി എസ് ടി ആക്ട് പ്രകാരം കേസെടുക്കുന്നതിന് ചിലകാര്യങ്ങളിൽ കൂടി വ്യക്തത വരുത്തേണ്ടതുണ്ടെന്നും ഇതിനായി വില്ലേജ് ഓഫീസർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും ഇതിന്റെ മറുപടി ലഭി്ക്കുന്നതനുസരിച്ച് കേസിൽ കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തണമോ എന്നകാര്യത്തിൽ തീരുമാനമുണ്ടാവുമെന്നും അടിമാലി സി ഐ അറിയിച്ചു.
Stories you may Like
- 'എല്ലാ ദിവസവും ഉറങ്ങാൻ കിടക്കുമ്പോ രാത്രി സുധി കയറി വരും' ബിനു അടിമാലി
- നിഷേധിച്ച് ബിനു അടിമാലി; ഫ്ളവേഴ്സിന്റെ ഫ്ളോറിലെ അടിയിൽ വിശദീകരണം ഇങ്ങനെ
- പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ അലക്സും കവിതയും കൊലക്കേസിൽ അകത്തേക്ക്
- അടിമാലി സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയ തട്ടിപ്പ്; ഒരാൾ പിടിയിൽ
- ആ ഖേദപ്രകടനം മറിയക്കുട്ടി തള്ളുമ്പോൾ; നിയമ പോരാട്ടം തുടരും
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്