ഒരുനേരത്തെ ആഹാരത്തിന് വകയില്ലാതെ അറവ് മാലിന്യം കഴിച്ച് വിശപ്പടക്കുന്നു; താമസസ്ഥലം ഒഴിയണമെന്ന സർക്കാർ ഉത്തരവ് വന്നതോടെ പോകാനിടമില്ലാതെ കൊല്ലത്ത് ഷാജിയും അഞ്ചുമക്കളും; സത്യമറിയാൻ എൻജിഒ ക്വാർട്ടേഴ്സിലെ താമസക്കാരനായ ഷാജിയെ തേടി മറുനാടൻ എത്തിയപ്പോൾ കണ്ടെത്തിയത് ഇങ്ങനെ
എബിൻ വിൻസന്റ്
കൊല്ലം: അറവുമാലിന്യം കഴിച്ചു വിശടപ്പടക്കേണ്ട അവസ്ഥയിലായ കുടുംബത്തിന്റെ അവസ്ഥ ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നിലെ സത്യാവസ്ഥ പുറത്ത് വരുമ്പോൾ നടപടിയെടുക്കാൻ ഒരുങ്ങി കൊല്ലം ജില്ലാ ശിശുക്ഷേമ സമിതി.രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തയെ കുറിച്ച് നടത്തിയ അന്വേഷണത്തിൽ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് അറിയാൻ കഴിയുന്നത്. കൊല്ലം സിവിൽ സ്റ്റേഷന് സമീപമുള്ള എൻ.ജി.ഒ ക്വാർട്ടേഴ്സിലെ താമസക്കാരനായ കെ.വി ഷാജിയും അഞ്ച് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ദയനീയ ജീവിതാവസ്ഥയാണ് ഓൺലൈൻ മാധ്യമം പുറത്ത് വിട്ടത്.
മണ്ണ് സംരക്ഷണ വകുപ്പിലെ ഡ്രൈവറായിരുന്ന ഷാജിയെ 2017 ൽ സർവ്വീസിൽ നിന്ന് പുറത്താക്കിയിരുന്നു. തുടർന്ന് ജീവനക്കാർക്ക് അനുവദിച്ച ക്വാർട്ടേഴ്സിൽ തന്നെയായിരുന്നു താമസം. 10 ദിവസങ്ങൾക്കുള്ളിൽ താമസ സ്ഥലം ഒഴിയണം എന്ന ഉത്തരവ് വന്നതോടെയാണ് ആത്മഹത്യയല്ലാതെ മറ്റ് മാർഗങ്ങളില്ല എന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. ഭക്ഷണം കഴിക്കാൻ നിവൃത്തിയില്ലാത്തതിനാൽ അറവ് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളുമാണ് ആഹാരമാക്കുന്നത് ഇന്ന തലക്കെട്ടോടെ വാർത്ത വന്നതോടെ, സാമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സഹായങ്ങൾ എത്തി തുടങ്ങി. നിരവധി ആളുകൾ സഹായ വാഗ്ദാനവുമായി വീട്ടിലും എത്തി.
സംഭവത്തിന്റെ യാഥാർഥ്യമറിയാൻ സ്ഥലത്ത് എത്തിയപ്പോൾ അറിയാൻ കഴിഞ്ഞത് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ്. എൻ.ജി.ഒ ക്വാർട്ടേഴ്്സ് നിൽക്കുന്ന സ്ഥലം റവന്യു വകുപ്പ് കോടതി സമുച്ചയ നിർമ്മാണത്തിന് കൈമാറിയതിനാൽ 36 ക്വാർട്ടേഴ്സുകളിലെ താമസക്കാരും ഒഴിയണം എന്ന് പറഞ്ഞുള്ള കളക്ടറുടെ നോട്ടീസ് ലഭിച്ചിട്ടുണ്ട്. ആകെയുള്ള 41 ക്വാർട്ടേഴ്സുകളിൽ 4 എണ്ണം ഒഴിഞ്ഞു കിടക്കുകയാണ്. താമസം ഒഴിയാൻ നൽകിയ നോട്ടീസിൽ അനധികൃത താമസം എന്ന് രേഖപ്പെടുത്തിയത് ഷാജിയെ മാത്രമാണ്. 36 കുടുംബങ്ങൾക്കും നൽകിയ നോട്ടീസിൽ 10 ദിവസത്തിനകം ഒഴിഞ്ഞു പോകണമെന്നാണ് പറഞ്ഞിരിക്കുന്നത്. മിക്ക കുടുംബങ്ങളും പോകാൻ മറ്റൊരിടം ഇല്ലാത്തവരാണ്. വികലാംഗരും രോഗികളുമായ നിരവധി പേർ പോകാനിടമില്ലാതെ ക്വാർട്ടേഴ്സുകളിൽ ഉണ്ട്. ഒരു നേരത്തെ ആഹാരത്തിന് വകയില്ല എന്ന് പറയുന്ന ഷാജി രണ്ട മാസം മുൻപാണ് ആലുവ സ്വദേശിയിൽ നിന്ന് കാർ വാങ്ങിയത്.
കുട്ടികൾക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്ന ആരോപണം വന്നതിനാൽ ശിശുസംരക്ഷണ വകുപ്പ് വീട്ടിലെത്തി അന്വേഷണം നടത്തിയിരുന്നു. കുട്ടികളുടെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുക്കാൻ തയ്യാറാണെന്നും അറിയിച്ചു. വാർത്തയിൽ കുട്ടികളെ ഉപയോഗിച്ച ഓൺലൈൻ മാധ്യമത്തിനെതിരെ ശിശു സംരക്ഷണ നിയമനുസരിച്ച് നടപടി സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിച്ച് വരുകയാണെന്നും ജില്ലാ കളക്ടറുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും കൊല്ലം ജില്ലാ ശിശു സംരക്ഷണ സമിതി ഓഫീസർ പ്രസന്ന കുമാരി മറുനാടനോട് പറഞ്ഞു. കുട്ടികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരുകയാണ്.
ചേർത്തല പാണാവള്ളി സ്വദേശിയായ ഷാജി 20 വർഷം മുൻപാണ് മണ്ണ് സംരക്ഷണ വകുപ്പിൽ ജോലിക്ക് കയറിയത്. 2011 ൽ കൊല്ലത്തെ എൻ.ജി.ഒ ക്വാർട്ടേഴ്സിൽ താമസം തുടങ്ങിയത്. 2017 ൽ ജോലിയിൽ നിന്ന് പിരിച്ച് വിടുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥരുമായുള്ള നിരന്തരമായ തർക്കങ്ങൾ കാരണമാണ് ജോലി നഷ്ടപ്പെട്ടത് എന്നാണ് അറിയാൻ കഴിയുന്നത്. അയൽക്കാർ പറയുന്നത് അനുസരിച്ച് 4 ദിവസം മുൻപ് മാത്രമാണ് ഷാജി ക്വാർട്ടേഴ്സിൽ എത്തിയത്. സ്വദേശമായ പാണവള്ളിയിലായിരുന്ന ഷാജി, താമസം ഒഴിയാനുള്ള നോട്ടീസ്് ലഭിച്ചതോടെ ക്വാർട്ടേയ്ഴ്സിൽ എത്തുകയും തുടർന്ന് വാർത്ത പ്രത്യക്ഷപ്പെടുകയുമായിരുന്നു. പാണവള്ളിയിൽ ഷാജിക്കും കുടുംബത്തിനും കോവിഡ് കാലത്ത് കുട്ടികളുടെ പഠനത്തിനായി ഫോണും ടി.വി യും ലഭ്യമാക്കിയിട്ടുള്ളതായി സാമൂഹ്യ പ്രവർത്തകർ സോഷ്യൽ മീഡിയയിൽ പറഞ്ഞിരുന്നു. ഷാജിക്ക് പാണാവള്ളിയിൽ സ്വന്തമായി വീടും വസ്തുവും ഉള്ളതായാണ് ലഭിക്കുന്ന വിവരം. ലോക്കഡൗൺ കാലത്ത് സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും ധാരളം സഹായം പണമായും അല്ലാതെയും ഷാജിക്ക് നൽകിയിട്ടുണ്ട്.
സർക്കാർ നൽകുന്ന സൗജന്യ കിറ്റുകൾ റേഷൻ കാർഡുള്ള കുടുംബത്തിന് ലഭ്യമാക്കിയിരുന്നതായാണ് പൊതുവിതരണ വകുപ്പ് അറിയിച്ചത്. അമ്മ എവിടെയാണ് എന്ന് ചോദിച്ച മാധ്യമ പ്രവർത്തകരോട് ചേർത്തലയിൽ വീട്ട് ജോലി ചെയ്യുന്നുവെന്നാണ് കുട്ടികൾ പറഞ്ഞത്. രണ്ടിലധികം വിവാഹം കഴിച്ചിട്ടുള്ള ഷാജി ഭാര്യയെ വീട്ട് ജോലിക്ക് അയച്ച് കുട്ടികളുമായി കൊല്ലത്ത് എത്തിയതെന്നാണ് അയൽക്കാർ ആരോപിക്കുന്നത്.
ആലപ്പുഴ പൊലീസ് ക്രിമിനൽ കേസിൽ ഷാജി തിരഞ്ഞു താമസ സ്ഥലമായ ക്വാർട്ടേയ്സിൽ എത്തിയതായി സമീപവാസികൾ പറഞ്ഞു. സംഭവത്തിന്റെ സത്യാവസ്ഥ പുറംലോകമറിയണം. ദയനീയത സോഷ്യൽ മീഡിയയിൽ പറഞ്ഞ് പണം തട്ടിയെടുക്കുന്ന സംഭവങ്ങൾ പെരുകുന്നത് സഹായഹസ്തത്തിന് അർഹരായ നിരവധി കുടുംബങ്ങളുടെ ഭാവിയാണ് ഇരുട്ടിലാക്കുന്നത്. ജില്ലാ ശിശുക്ഷേമ സമിതി കുട്ടികൾക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടും, നഷ്ടപ്പെട്ട ജോലി തിരികെ വേണം എന്നാശ്യമാണ് ഷാജി മുൻപോട്ട് വെയ്ക്കുന്നത്. 30000 രൂപ മാത്രമാണ് സഹായമായി ലഭിച്ചത് എന്നാണ് ഷാജി പറയുന്നത്. എന്നാൽ വാർത്തയ്ക്ക് ഒപ്പം നൽകിയ ബാങ്ക് അക്കൗണ്ടിൽ വൈകിട്ട് വരെ മാത്രം രണ്ടര ലക്ഷത്തോളം രൂപയാണ് എത്തിയത്. ജില്ലാ കളക്ടർ ഇടപ്പെട്ട് ഷാജിയുടെ ആവശ്യങ്ങളിലെ സത്യാവസ്ഥ കണ്ടെത്തേണ്ടിയിരിക്കുന്നു
Stories you may Like
- തൃക്കാക്കരയിൽ എൽഎസ്ഡി സ്റ്റാമ്പും കഞ്ചാവുമായി യുവാവ് പിടിയിൽ
- കസ്റ്റംസ് ഉദ്യോഗസ്ഥനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത് വിവാദമാകുന്നു
- വനിതാസുഹൃത്തുമായി ക്വാർട്ടേഴ്സിലെത്തി; പൊലീസുകാർ തമ്മിൽ കയ്യാങ്കളി
- ശ്രീരാമൻ മാംസാഹാരിയായിരുന്നുവെന്ന് എൻ സി പി നേതാവ്; പ്രതിഷേധവുമായി ബിജെപി
- വൈദ്യുതി ബിൽ കുടിശിക: ഫ്യൂസ് ഊരിയ കെഎസ്ഇബിയുടെ വണ്ടി പിടിച്ചെടുത്ത് പൊലീസ്
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍