ഒരു വർഷത്തിനുള്ളിൽ 64: മൂന്നു വർഷത്തിനിടെ 257; ചരിയുന്ന ആനകളുടെ കണക്ക് ദേശീയ ശരാശരിയിലും കൂടുതൽ; കേരളത്തിനുള്ളിലും വനാതിർത്തിയിലും ആനകൾ സുരക്ഷിതരല്ല; ആനകളുടെ എണ്ണം കുത്തനെ കുറയുന്നു; അന്വേഷണത്തിന് മുതിരാതെ വനംവകുപ്പും
ശ്രീലാൽ വാസുദേവൻ
കോന്നി: ഒരു വർഷത്തിനുള്ളിൽ 67, കഴിഞ്ഞ മൂന്നു വർഷത്തിനിടെ 257. കേരളത്തിൽ ചരിയുന്ന ആനകളുടെ എണ്ണം ഭീതിപ്പെടുത്തുന്നതാണ്. ദേശീയ ശരാശരിയിലും കൂടുതലാണ് കേരളത്തിന്റെ കണക്കുകൾ എന്നതാണ് ഞെട്ടിക്കുന്നത്. ഷോക്കേറ്റ് മരണമാണ് അടുത്ത സമയങ്ങളിൽ ഏറി വരുന്നത്. ഇതിന് തടയിടാൻ വനം-വൈദ്യുതി വകുപ്പുകൾക്ക് കഴിയുന്നില്ല. ആനകൾ ചരിയുന്നത് സ്വാഭാവികമെന്നാണ് മിക്കപ്പോഴും വനം-വെറ്റിനറി വകുപ്പുകൾ റിപ്പോർട്ട് നൽകുന്നത്.എന്നാൽ ഇതിലധികവും കൊല്ലപ്പെടുകയാണെന്നാണ് ആനകൾക്കായി വാദിക്കുന്നവരുടെ പക്ഷം.
ഒരു വർഷത്തിനുള്ളിൽ 64 ആനകൾ കൊല്ലപ്പെട്ടു എന്ന് സർക്കാർ പറയുമ്പോൾ ഇതിൽ എത്രയോ അധികമാകാം യഥാർത്ഥ കണക്ക്. ആനകളുടെ എണ്ണത്തിൽ കേരളത്തിൽ വൻ തോതിൽ കുറവ് ഉണ്ടായതായി കണക്കുകൾ പുറത്തു വരുമ്പോഴാണ് ദിവസേനയെന്നോണം ഓരോന്നിന്റെ ജീവൻ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്. ദേശീയ ശരാശരിയേക്കാൾ വളരെ ഉയർന്ന നിരക്കാണ് സംസ്ഥാനത്തു
ഇക്കാര്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനു ഉപോൽബലകമായി ലഭിച്ച രേഖകൾ പ്രകാരം കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ 257 ആനകൾക്ക് കേരളത്തിൽ ജീവൻ നഷ്ടമായിട്ടുണ്ട്.
സ്വാഭാവികമായി ചരിഞ്ഞ ആനകൾ 181ആണെങ്കിൽ അപകടത്തിൽ കൊല്ലപ്പെട്ടവ 71 ഉം സാമൂഹിക വിരുദ്ധരാൽ കൊല്ലപ്പെട്ടവ അഞ്ചും ആണ്. അപകടത്തിലും അക്രമത്തിലും ഏറ്റവും കൂടുതൽ കൊല്ലപ്പെട്ടത് 2019 -20കാലഘട്ടത്തിലാണ്. 83 ൽ 76 എണ്ണത്തിനാണ് ഇത്തരത്തിൽ ജീവഹാനി നേരിട്ടത്. 2018 ലെ സുപ്രീം കോടതി നിർദേശപ്രകാരമുള്ള സെൻസസ് അനുസരിച്ച് കേരളത്തിലെ ആനകൾ 5706 ആണ്. 2012ൽ ഇത് 6197 ആയിരുന്നു. നേരത്തെ നടത്തിയ കണക്കെടുപ്പ് യഥാവിധി ആയിരുന്നില്ല എന്ന പരാതിയെ തുടർന്നാണ് അന്ന് കോടതി നിർദേശപ്രകാരം വീണ്ടും സെൻസസ് നടത്തേണ്ടി വന്നത്. ഈ രണ്ട് സെൻസസ് തമ്മിൽ വലിയ അന്തരം നിലനിൽക്കെ തന്നെയാണ് അക്രമങ്ങളിലും അപകടത്തിലും വീണ്ടും നിരവധി എണ്ണം ഇല്ലാതാകുന്നത്. സർക്കാർ രേഖകൾ പ്രകാരം തന്നെ 2019-20 കാലയളവിൽ സ്വാഭാവികമായി ചരിഞ്ഞത് ഏഴ് ആനകൾ ആണെങ്കിൽ അപകടത്തിൽ കൊല്ലപ്പെട്ടത് അറുപതും സാമൂഹിക വിരുദ്ധരുടെ അതിക്രമത്തിൽ കൊല്ലപ്പെട്ടത് നാലും ആണ്. അപകടത്തിൽ കൊല്ലപ്പെട്ടത് എന്നത് പലപ്പോഴും അക്രമങ്ങൾ തന്നെയാകാം.
കേരളത്തിലെ വനാതിർത്തിക്കുള്ളിൽ ആനകൾ സുരക്ഷിതരല്ല എന്ന പരിസ്ഥിതി പ്രേമികളുടെ ആരോപണത്തിന് ശക്തി പകരുന്നതാണ് സമീപകാല സംഭവങ്ങൾ. പത്തനംതിട്ട ജില്ലയിൽ സമീപ കാലത്ത് അഞ്ച് നാട്ടാനകൾ വിവിധ കാരണങ്ങളാൽ ചരിഞ്ഞു. ചെളിക്കുളത്തിലും കയത്തിലും വീണും വൈദ്യുതാഘാതമേറ്റുമാണ് ആനകൾ ചരിയുന്നത് എന്നാണ് അന്വേഷണം നടത്തുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന റിപ്പോർട്ട്. ഇതിന് സാക്ഷ്യപ്പെടുത്തുന്ന വെറ്റിനറി സർജന്മാരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടിയാകുമ്പോൾ അന്വേഷണം അവിടെ അവസാനിപ്പിച്ച് ഫയൽ അടയ്ക്കും. ആനകൾ ചരിയുന്നതിലേക്ക് നയിക്കുന്ന കാര്യങ്ങളിലേക്ക് ഒരിക്കലും അന്വേഷണം പോകാറില്ല. ഇവയെ സംരക്ഷിക്കാൻ ഉത്തരവാദപ്പെട്ട വനംവകുപ്പ് തുടരന്വേഷണത്തിന് മിക്കപ്പോഴും മുതിരാറില്ല.അതിനാൽ തന്നെ ആനയെ
അപകടത്തിലേക്ക് നയിച്ച കാരണങ്ങൾ അദൃശ്യമായി തന്നെ തുടരും.
കാട്ടാനകൾ നിരന്തരമായി ചരിയുന്നതിന് പിന്നിൽ വനം കൊള്ളക്കാരുടെ കൃത്യമായ കരങ്ങൾ ഉണ്ടെന്നാണ് ആന പ്രേമി സംഘം കണക്കുകൾ നിരത്തി ആരോപിക്കുന്നത്. പ്രത്യക്ഷമായും പരോക്ഷമായും നിരവധി പ്രയോജനങ്ങൾ, നാടെങ്ങും വ്യാപിച്ചു കിടക്കുന്ന ഈ സംഘത്തിന് ലഭിക്കും.ഇതിന് അടിവരയിടുന്ന നിരവധി റിപ്പോർട്ടുകൾ സർക്കാരിന് മുൻപിലുണ്ട്.ഇത് പൊടി പിടിച്ച് ബന്ധപ്പെട്ട വകുപ്പുകളിലെ ചുവപ്പു നാടകളിൽ കുരുങ്ങി കിടക്കുകയാണ്.
ഇത് പഠിച്ചു പരിഹാരം കണ്ടെത്തി നടപ്പിലാക്കിയാൽ നിരവധി ജന്തുജാലങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിയും. ഓരോ വർഷം കഴിയുമ്പോഴും കേരളത്തിൽ കൊല്ലപ്പെടുന്ന ഗജവീരന്മാരുടെ വർധിച്ചു വരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിന് പുറമെയാണ് പ്രകൃതി ദുരന്തങ്ങളിൽ കൊല്ലപ്പെട്ടവ. ഇതോടെ രാജ്യത്ത് തന്നെ ആനകളുടെ എണ്ണം കുറയുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ മുന്നിലേക്ക് എത്തുകയാണ് കേരളം. ഈ സെൻസസ് പ്രകാരം തന്നെ കേരളത്തിൽ 700 നാട്ടാനകൾ ഉണ്ടെന്നു കണ്ടത്തിയിട്ടുണ്ട്.ഇവയിൽ അധികവും ക്ഷേത്രങ്ങളുടെയും വ്യക്തികളുടെയും ഉടമസ്ഥതയിലുള്ളതാണ്. ഉത്സവാഘോഷങ്ങൾക്ക് പുറമേ തടി പിടിക്കാനും കൂപ്പിലെ പണികൾക്കും ഇവയെ ഉപയോഗിക്കുന്നു. 145 നാട്ടാനകളുള്ള തൃശൂരാണ് ഇതിൽ മുൻപിൽ.
കാസർഗോഡ് ജില്ലയിൽ ഇങ്ങനെ ആനകൾ ഇല്ലത്രെ.കണ്ണൂരിൽ മൂന്ന് നാട്ടാനകളാണ് കണക്കിലുള്ളത്. ഇന്ത്യയിലാകമാനം 29964 ആനകൾ ഉണ്ടെന്നാണ് സെൻസസ് പറയുന്നത്. രേഖകൾ പ്രകാരം ഇതിൽ വലിയ കുറവ് സംഭവിക്കാത്തപ്പോഴാണ് കേരളത്തിൽ കൊല്ലപ്പെടുന്നവ സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വിവരം പുറത്തു വരുന്നത്. നാട്ടാനകളുടെ സംരക്ഷണത്തിന് കേന്ദ്ര സംസ്ഥാന നിയമങ്ങൾ നിരവധിയാണ്.ഇതിൽ കുറേയൊക്കെ ഇപ്പോൾ നടപ്പിലാക്കുന്നുണ്ട്. എന്നാൽ കാട്ടാനകളെ സംരക്ഷിക്കാൻ ബാധ്യതയും ഉത്തരവാദിത്വവും ഉള്ളവർ ഈ ദൗത്യം കൃത്യമായി ഏറ്റെടുക്കാത്തതാണ് ദിനം പ്രതി ആനകൾ ചരിയുവാൻ കാരണമാകുന്നത്.
Stories you may Like
- ശങ്കരപാണ്ഡ്യമേട് ഭാഗത്ത് അരിക്കൊമ്പനെ കണ്ടെത്തി; നാളെ ദൗത്യം തുടരും
- കേരളാ കോൺഗ്രസ് ചെയർമാന്റെ ലേഖനം രാഷ്ട്രീയ മാറ്റ സൂചനയോ? കോട്ടയം കലങ്ങി മറിയുമോ?
- അധിക ദൂരം നടക്കാത്തത് ശാരീരിക അവശതകൾ കാരണമെന്ന് വിലയിരുത്തൽ
- അരിക്കൊമ്പനെ 'കൊല്ലുന്നതിന്' പിന്നിൽ വ്യാജന്മാർ; കൊമ്പൻ അപ്പർ കോതയാറിലുണ്ട്
- മനുഷ്യ- വന്യ ജീവി സംഘർഷം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍