നേമത്ത് കുമ്മനം തന്നെ സ്ഥാനാർത്ഥിയാകണം; വട്ടിയൂർക്കാവിൽ നേട്ടം കൊയ്യാൻ സുരേഷ് ഗോപിയേയും വർക്കലയിൽ ശോഭാ സുരേന്ദ്രനെയും മത്സരിപ്പിക്കണം; പാലക്കാടും മഞ്ചേശ്വരത്തും ഉചിതമായ സ്ഥാനാർത്ഥിയെ കണ്ടെത്താൻ മണ്ഡലത്തിലെ ബിജെപി പ്രവർത്തകരെ ഉൾപ്പെടുത്തി വോട്ടെടുപ്പ് നടത്തണം; നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബിജെപി ശ്രദ്ധിക്കേണ്ടത്
ന്യൂസ് ഡെസ്ക്
നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിലാണ് കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ. അധികാരം പിടിക്കാനുള്ള പോരാട്ടം ഇടത് പക്ഷവും വലത് പക്ഷവും തമ്മിലാണ്. ശക്തമായ സാന്നിദ്ധ്യമായി ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയുമുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അക്കൗണ്ട് തുറന്ന നേമം മണ്ഡലം തന്നെയാണ് ഇത്തവണയും പാർട്ടി നേതൃത്വം പ്രതീക്ഷ വച്ചുപുലർത്തുന്നത്. ഒ രാജഗോപാലിന്റെ സൽപേരായിരുന്നു കഴിഞ്ഞ തവണ വിജയം കുറിക്കാൻ നേമത്ത് ബിജെപിക്ക് കരുത്തായത്. രാജഗോപാൽ അല്ല നേമത്ത് മത്സരിച്ചിരുന്നതെങ്കിൽ ബിജെപി തോൽക്കുമെന്നു തന്നെയാണ് എൽഡിഎഫ് വിശ്വസിച്ചിരുന്നത്. കാരണം യുഡിഎഫിന് അവിടെ പ്രാതിനിധ്യം നഷ്ടപ്പെട്ടു പോയി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേവലം 13860 വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചത്. എതാണ്ട് 7500 - 8000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫിനെ പരാജയപ്പെടുത്തിയാണ് നേമം ബിജെപി പിടിച്ചത്.
ഇക്കുറി നേമത്ത് എന്ത് സംഭവിക്കും. ഒ രാജഗോപാലിന് പകരം അത്രയും ജനസമ്മിതിയുള്ള ഒരു നേതാവിനെ നിർത്തിയില്ലെങ്കിൽ ബിജെപിക്ക് നേമം കൈവിട്ട് പോകാൻ ഇടയുണ്ട് എന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം പുറത്തുവരുന്ന സൂചന കുമ്മനത്തെ സ്ഥാനാർത്ഥിയാക്കുമെന്നാണ്. അങ്ങനെയെങ്കിൽ ബിജെപിക്ക് നല്ലത്. ഗ്രൂപ്പ് വഴക്കുമായി ബന്ധപ്പെട്ട് കേൾക്കുന്ന കാര്യമനുസരിച്ച് കുമ്മനം രാജശേഖരനോട് ഔദ്യോഗിക നേതൃത്വത്തിന് വേണ്ടത്ര മമതയില്ല എന്നായിരുന്നു. മറ്റാരെയെങ്കിലും നേമത്ത് മത്സരിപ്പിക്കാൻ ശ്രമിക്കുന്നു എന്നായിരുന്നു ആദ്യം കേട്ടത്. എന്നാൽ കുമ്മനം രാജശേഖരനല്ലാതെ മറ്റൊരാളെ നേമത്ത് സ്ഥാനാർത്ഥിയാക്കിയാൽ ബിജെപി തോറ്റ് പോകാനുള്ള സാധ്യത 90 ശതമാനമാണ്. കൈയിലിരിക്കുന്ന സീറ്റ് ഉറപ്പിക്കുകയാകണം ബിജെപി ആദ്യം ചെയ്യേണ്ടത്. കുമ്മനമല്ലാതെ മറ്റൊരു സ്ഥാനാർത്ഥിയെ പരിഗണിക്കാതിരിക്കുക. കുമ്മനത്തോട് അവിടെ പ്രചാരണത്തിന് ഇറങ്ങാൻ പറയുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.
രണ്ടാമത് ബിജെപിക്ക് ഒന്നാമതോ രണ്ടാമതോ എത്താൻ സാധ്യതയുള്ള സീറ്റുകൾ കണ്ടെത്തി അവയിൽ മാത്രം ഫോക്കസ് ചെയ്യുക. മറ്റുള്ള മണ്ഡലങ്ങളിൽ വോട്ട് വർ്ദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുക എന്നതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ടാമതെത്തിയ സീറ്റുകളിൽ ഒന്ന് പാലക്കാടാണ്. രണ്ടാമത്തെത് മഞ്ചേശ്വരമാണ്. മൂന്നാമത്തേത് വട്ടിയൂർക്കാവാണ്. ഈ മൂന്ന് മണ്ഡലങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചാൽ വിജയസാധ്യത ഇപ്പോഴും ബാക്കിയാണ്. ഈ മൂന്ന് മണ്ഡലങ്ങളിലും സൂക്ഷ്മമായി സ്ഥാനാർത്ഥി നിർണയം നടത്തുകയാണ് വേണ്ടത്.
മഞ്ചേശ്വരം
മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ മത്സരിച്ചിട്ട് കേവലം 89 വോട്ടുകൾക്കാണ് 2016ൽ പരാജയപ്പെട്ടത്.എന്നാൽ കഴിഞ്ഞ വർഷം ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ 8000 ത്തോളം വോട്ടുകളുടെ ഭൂരിപക്ഷം യുഡിഎഫിന് നേടാനായി. ലീഗ് സ്ഥാനാർത്ഥി ജയിച്ചത് 8000 ലേറെ വോട്ടുകൾ നേടിയാണ്. മഞ്ചേശ്വരം മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് ജയം ഉറപ്പില്ലെന്നാണ് സൂചന, മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിയെ നിർണയിക്കുമ്പോൾ അവിടുത്തെ പ്രാദേശിക സാഹചര്യങ്ങൾ മനസിലാക്കി ഏറ്റവും സർവ സമ്മതനെ തീരുമാനിക്കുക. മഞ്ചേശ്വരത്തെ ബിജെപിക്കാരാണ് അത് തീരുമാനിക്കേണ്ടത്.
ഗ്രൂപ്പ് വഴക്ക് മറന്ന് ജനാധിപത്യ രീതിയിൽ സ്ഥാനാർത്ഥിയെ നിർണയിക്കണം. അമേരിക്കൻ തെരഞ്ഞെടുപ്പിൽ നടക്കുന്നത് പോലെ സ്ഥാനാർത്ഥികളാകാൻ ഉചിതരായ എട്ടോ പത്തോ പേരെ നോമിനേറ്റ് ചെയ്ത് മണ്ഡലത്തിലെ ബിജെപി പ്രവർത്തകരെകൊണ്ട് വോട്ട് ചെയ്യിപ്പിച്ച് ഏറ്റവും പിന്തുണ കിട്ടുന്നയാളെ സ്ഥാനാർത്ഥിയായി നിശ്ചയിക്കണം.
പാലക്കാട്
രണ്ടാമതെത്തിയ മറ്റൊരു മണ്ഡലം പാലക്കാടാണ് ശോഭാ സുരേന്ദ്രൻ 40076 വോട്ടോടു കൂടി രണ്ടാമത്തെത്തി. 57559 വോട്ടോടു കൂടിയാണ് ഷാഫി പറമ്പിൽ പാലക്കാട് ജയം നേടിയത്. 17500 ഓളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ. പാലക്കാട് ബിജെപിക്ക് വിജയ സാധ്യത കുറവാണ്. വോട്ടുറപ്പിക്കുക. ബിജെപിയിൽ ഏറ്റവും കൂടുതൽ ഗ്രൂപ്പ് വഴക്ക് സജീവമായ സ്ഥലം കൂടിയാണ് പാലക്കാട്. ഗ്രൂപ്പ് നേതാക്കളുടെ താൽപര്യം നോക്കാതെ ബിജെപി പ്രവർത്തകരെക്കൊണ്ട് വോട്ടിനിടീച്ച് സ്ഥാനാർത്ഥിയെ നിർണയിക്കുക എന്നതാണ് ഉചിതം.
വട്ടിയൂർക്കാവ്
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ 43700 വോട്ടുകളോട് കൂടി ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ രണ്ടാമത്തി. കെ മുരളീധരൻ ഏതാണ്ട് 7500 വോട്ടുകൾക്കാണ് വട്ടിയൂർക്കാവിൽ കഴിഞ്ഞ തവണ തെരഞ്ഞെടുക്കപ്പെട്ടത്. മുരളീധരൻ സ്ഥാനാർത്ഥിയായി ഇല്ലെങ്കിൽ ബിജെപിക്ക് വിജയസാധ്യത ഉണ്ടെന്ന് കരുതിയെങ്കിലും കഴി്ഞ്ഞ ഉപതെരഞ്ഞെടുപ്പിൽ വി കെ പ്രശാന്ത് ഏതാണ്ട് പതിനായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ചു. ബിജെപി ദയനീയ പ്രകടനം കാഴ്ചവച്ച് മൂന്നാമതായി മാറി. നിയമസഭാ തെരഞ്ഞെടുപ്പിൽ 43700 വോട്ട് നേടിയ ബിജെപിക്ക് ഉപതെരഞ്ഞെടുപ്പിൽ
നേടാനായത് 27433 വോട്ടുകൾ മാത്രമാണ്. കഴിഞ്ഞ തവണത്തേക്കാൾ പകുതിവോട്ട്. ജയം നേടിയ പ്രശാന്തിനേക്കാൾ പകുതി വോട്ട്. അതിന് അർത്ഥം വട്ടിയൂർക്കാവ് ഒരു ബിജെപി അനുകൂല മണ്ഡലമല്ല എന്നതാണ്. മറിച്ച് മത്സരിക്കുന്ന സ്ഥാനാർത്ഥിയുടെ മികവ് കൂടി പരിശോധിക്കപ്പെടുന്നു എന്നതാണ്. ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ ജില്ലാ പ്രസിഡന്റ് ആയിരുന്ന സുരേഷ് നല്ലൊരു സ്ഥാനാർത്ഥി അല്ലെന്ന് വിലയിരുത്തൽ ഉണ്ടായിട്ടും ഗ്രൂപ്പ് സമവാക്യത്തിന്റെ സ്ഥാനാർത്ഥിയാകുകയായിരുന്നു.
വട്ടിയൂർക്കാവിലും വോട്ട് ഉറപ്പിക്കണമെങ്കിൽ ഉചിതമായ സ്ഥാനാർത്ഥിയെ കണ്ടെത്തണം. ശോഭാ സുരേന്ദ്രനെ ഇവിടെ മത്സരിപ്പിക്കുമെന്ന് പറഞ്ഞുകേട്ടിരുന്നു. എന്നാൽ ശോഭാസുരേന്ദ്രനെ മത്സരിപ്പിച്ചാൽ ജയിക്കാൻ കഴിയില്ല. ശോഭാ സുരേന്ദ്രനെ ഇവിടെ മത്സരിപ്പിച്ച് നാണം കെടുത്തി തോൽപിക്കുക എന്ന അജണ്ടയാണ് ഇതിന് പിന്നിൽ. അവിടെ പരിഗണിക്കാൻ പറ്റിയ രണ്ടേ രണ്ട് സ്ഥാനാർത്ഥികളിൽ ഒന്ന് സുരേഷ് ഗോപിയും മറ്റൊന്ന് വി വി രാജേഷുമാണ്. സുരേഷ് ഗോപി ഏറ്റവും മികച്ച സ്ഥാനാർത്ഥിയാണ്. ജയിച്ചില്ലെങ്കിലും കുമ്മനം രാജശേഖരൻ 2016ൽ നേടിയ വോട്ട് നേടാൻ കഴിയും.
മാത്രമല്ല മുരളീധരനെ പോലെ ശക്തനായ സ്ഥാനാർത്ഥി അവിടെ വരുന്നില്ലെങ്കിൽ പ്രശാന്ത് എൽഡിഎഫ് സ്ഥാനാർത്ഥിയായി വന്നാൽ ജയ സാധ്യത സുരേഷ് ഗോപിക്കാണ്. ബിജെപി ആദ്യം പരിഗണിക്കേണ്ടത് സുരേഷ് ഗോപിയേയാണ്. ഇനി ഒരു വർഷം കൂടിയേ സുരേഷ് ഗോപിക്ക് രാജ്യസഭയിൽ കാലാവധി അവശേഷിക്കുന്നുള്ളു. വട്ടിയൂർക്കാവ് മണ്ഡലത്തിൽ തന്നെ താമസിക്കുന്ന ബിജെപി പ്രവർത്തകർക്ക് ആവേശം നൽകാൻ കഴിയുന്ന സുരേഷ് ഗോപിയെ വട്ടിയൂർക്കാവിൽ മത്സരിപ്പിക്കാൻ ശ്രമിക്കുക അല്ലെങ്കിൽ വി വി രാജേഷിനെപ്പോലെ മികവുള്ള യുവനേതാവിനെ പരിഗണിക്കണം. വട്ടിയൂർക്കാവും നേമവും മഞ്ചേശ്വരവും പാലക്കാടും ഏറ്റവും ഉചിതമായ സ്ഥാനാർത്ഥികളെ നിർത്തുക എന്നതാണ് ബിജെപി ശ്രദ്ധിക്കേണ്ടത്.
എവിടെ മത്സരിച്ചാലും വോട്ട് കൂടുതൽ നേടുന്ന ശോഭാ സുരേന്ദ്രനെ അവഗണിക്കാൻ പാടില്ല. രണ്ട് ഗ്രൂപ്പിന്റെയും ഭാഗമല്ലാത്തതിനാൽ അവരെ പുറത്താക്കുന്നതിനുള്ള ചരടുവലികൾ വരെ കണ്ടിരുന്നു. അത്തരം നീക്കം കൊണ്ട് ബിജെപിക്ക് ഗുണമൊന്നും ഉണ്ടാവില്ല. ശോഭാ സുരേന്ദ്രന് ഏറ്റവും അനിയോജ്യമായ സീറ്റ് വർക്കലയാണ്.
വർക്കല
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ എ ക്ലാസ് മണ്ഡലമേ ആയിരുന്നില്ല വർക്കല. ബിഡിജെഎസ് ആണ് ഇവിടെ കഴിഞ്ഞ തവണ മത്സരിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി 53000 ത്തോളം വോട്ടും യുഡിഎഫ് സ്ഥാനാർത്ഥി 50000ത്തോളം വോട്ടും നേടിയപ്പോൾ ബിഡിജെഎസ് സ്ഥാനാർത്ഥി 19872 വോട്ടുകൾ മാത്രമാണ് ഇവിടെ നേടിയത്. യുഡിഎഫ് സ്ഥാനാർത്ഥിയുടെ പകുതി വോട്ട് പോലും വർക്കലയിൽ കിട്ടിയില്ല.
എന്നാൽ വർക്കലയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ മാറി. അതിന്റെ പ്രധാനപ്പെട്ട കാരണക്കാരി ശോഭാ സുരേന്ദ്രനാണ്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ മത്സരിച്ച ശോഭാ സുരേന്ദ്രൻ ഈ മണ്ഡലത്തിൽ ഉൾപ്പെടുന്ന വർക്കലയിലടക്കം ശക്തമായ വേരോട്ടം ഉണ്ടാക്കാൻ കഴിഞ്ഞു. ആ ഉണർവിന്റെ തുടർച്ചയാണ് ഇപ്പോൾ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വർക്കല മണ്ഡലത്തിന് കീഴിലുണ്ടായത്. പ്രത്യേകിച്ച് വർക്കല നഗരസഭയിൽ വർക്കല നഗരസഭയിൽ എൽഡിഎഫ് 12 ഇടങ്ങളിൽ ജയം നേടിയപ്പോൾ 11 സീറ്റുമായി ബിജെപി തൊട്ടടുത്തെത്തി. യുഡിഎഫിന് നേടാനായത് കേവലം ഏഴ് സീറ്റുകൾ മാത്രം. വർക്കല നഗരസഭയുടെ ചരിത്രത്തിലാദ്യമായി ഭരണത്തിന് അടുത്ത് വരെയെത്താൻ ബിജെപിക്ക് കഴിഞ്ഞു. ഈ മികവിനുള്ള അംഗീകാരം കൊടുക്കേണ്ടത് ശോഭാ സുരേന്ദ്രനാണ്.
വർക്കല നിയമസഭാ മണ്ഡലത്തിന്റെ പരിധിയിലുള്ള പല പഞ്ചായത്തുകളിലും ബിജെപി ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വലിയ നേട്ടം കൊയ്തു. ചെമ്മാതുരുത്തിയിൽ എൽഡിഎഫ് ഏഴ്, യുഡിഎഫ് 9 ബിജെപി 6 എന്ന നിലയിലാണ്. ഇടവയിൽ എൽഡിഎഫ് 12 വാർഡുകൾ നേടി. ബിജെപി യുഡിഎഫിന് ഒപ്പം രണ്ട് വാർഡുകൾ നേടി തുല്യത പാലിച്ചു. ഇളകമണ്ണിൽ 7 വാർഡുകളിൽ എൽഡിഎഫും അഞ്ച് വാർഡുകളിൽ യുഡിഎഫും നാല് വാർഡുകളിൽ ബിജെപിയും ജയിച്ചു. മടവൂരിൽ എൽഡിഎഫ് ഏഴ് യുഡിഎഫ് ബിജെപി മൂന്ന് എന്നതാണ് നില. നാവായിക്കുളത്ത് എൽഡിഎഫ് 9, യുഡിഎഫ് 8, ബിജെപി 5 എന്നതാണ് നില. അതായത് ഈ പഞ്ചായത്തുകളിലെല്ലാം ബിജെപി അവരുടെ കരുത്ത് തെളിയിച്ചുകഴിഞ്ഞു.
ശോഭാ സുരേന്ദ്രൻ എവിടെ പോയി മത്സരിച്ചാലും ഗ്രൂപ്പ് തിരിഞ്ഞ് അവരെ തോൽപ്പിക്കാൻ ശ്രമം നടക്കും എന്നത് പലപ്പോഴും കണ്ടിട്ടുള്ളതാണ്. എന്നാൽ അത്രകണ്ട് ഗ്രൂപ്പ് രാഷ്ട്രീയമില്ലാത്ത, അവേശത്തോടെ പ്രവർത്തിക്കുന്ന ബിജെപി പ്രവർത്തകരുള്ള വർക്കലയിൽ ശോഭാ സുരേന്ദ്രൻ മത്സരിച്ചാൽ ജയ സാധ്യതയുണ്ട്. ഇത്തവണ ജയിക്കാനായില്ലെങ്കിലും മികച്ച പ്രവർത്തനത്തിലൂടെ വേര് പടർത്താനായാൽ അടുത്ത തവണ ബിജെപിക്ക് നിശ്ചയമായും നേട്ടമുണ്ടാക്കാനാകും. അതുകൊണ്ട് ശോഭാ സുരേന്ദ്രനെ വർക്കലയിൽ മത്സരിപ്പിച്ചാൽ ബിജെപിക്ക് അൽഭുതം കാഴ്ചവയ്ക്കാനാകും. ബിജെപിക്കാർ തീരുമാനിക്കേണ്ടതാണ് ഗ്രൂപ്പാണോ അതോ കൂടുതൽ സീറ്റുകളിൽ ജയവും വോട്ട് ഷെയർ വർദ്ധിപ്പിക്കലുമാണോ നല്ലത് എന്നതാണ്. കുമ്മനം രാജശേഖരൻ നേമത്തും സുരേഷ് ഗോപിയെ വട്ടിയൂർക്കാവിലും ശോഭാ സുരേന്ദ്രനെ വർക്കലയിലും മത്സരിപ്പിക്കുക. അതോടൊപ്പം മഞ്ചേശ്വരത്തും പാലക്കാടും ഉചിതമായ സ്ഥാനാർത്ഥിയെ കണ്ടെത്തുകയും വേണം.
Stories you may Like
- രാജ്യത്ത് മോദി തരംഗമില്ലെന്ന് ബിജെപി സ്ഥാനാർത്ഥി
- തിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി: വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ
- സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മധ്യപ്രദേശ് ബിജെപിയിൽ പൊട്ടിത്തെറി
- പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരിന്ദർ സിങ്ങിന്റെ ഭാര്യ ബിജെപിയിൽ
- 'കോൺഗ്രസിൽ ചേർത്തത് ചെന്നിത്തല, എംഎൽഎ ആയിരുന്നില്ലെങ്കിൽ തല പോയേനെ'
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്