ട്വിറ്റർ ട്രംപീന്റെ അക്കൗണ്ട് മരവിപ്പിച്ചു; ഫേസ്ബുക്കും പണി കൊടുത്തു; പ്രഥമ വനിതയുടെ ചീഫ് ഓഫ് ഓഫീസ് സ്റ്റാഫ് രാജിവച്ചു; പാർട്ടിയിലും വിമർശനം; ജനാധിപത്യ വിധ്വംസനം എന്ന് അപലപിച്ചുകൊണ്ട് ലോകരാജ്യങ്ങൾ; അധികാരമോഹവും അമിതാവേശവും ട്രംപിനെ കുഴിയിലാക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തെരഞ്ഞെടുപ്പിൽ തോറ്റിട്ടും പ്രസിഡണ്ടായി തുടരണമെന്ന അതിമോഹം ട്രംപിന് സമ്മാനിച്ചിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും നാണകെട്ട അമേരിക്കൻ പ്രസിഡണ്ട് എന്ന പദവിയാണ്.
ഇതുപോലൊരു നാണം കെട്ട ഒരു ഇറങ്ങിപ്പോക്ക് മറ്റൊരു പ്രസിഡണ്ടിനും ഉണ്ടായിട്ടില്ല, ഇനി ഉണ്ടാകാനും ഇടയില്ല. സ്ഥാപിതപിതാക്കൾ തലമുറകളിലൂടെ പകർന്നു നൽകിയ അമേരിക്കയുടെ ജനാധിപത്യത്തിനെ അവഹേളിച്ച ട്രംപ് ഇപ്പോൾ തിരിച്ചടികൾ ഓരോന്നായി നേരിടുകയാണ്, കാലം കരുതിവച്ച കാവ്യനീതി പോലെ.
ട്രംപിനെതിരെ കടുത്ത നടപടികളുമായി സമൂഹ മാധ്യമങ്ങൾ
വാഷിങ്ടണിൽ പ്രതിഷേധം ഉയരുന്ന സമയത്ത് ഡൊണാൾഡ് ട്രംപിന്റെ ട്വീറ്റുകൾ നീക്കം ചെയ്ത ട്വിറ്റർ അദ്ദേഹത്തിന്റെ അക്കൗണ്ട് 12 മണിക്കൂർ നേരത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പുതിയ പ്രസിഡണ്ടിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന പാർലമെന്റ് സംയുക്ത സമ്മേളനത്തിലേക്ക് ഇരച്ചു കയറിയ ട്രംപ് അനുകൂലികൾ പൊലീസുമായും നാഷണൽ ഗാർഡ്സുമായും ഏറ്റുമുട്ടി. ഇതിനിടെ വെടിയേറ്റ ഒരു വനിത മരണമടയുകയും ചെയ്തു. വെടിവെച്ചതാരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പാർലമെന്റ് മന്ദിരത്തിനു സമീപത്തുനിന്ന് സ്ഫോടകവസ്തുക്കളും കണ്ടെടുത്തതായി വാർത്തകൾ ഉണ്ട്.
ഫേസ്ബുക്കും യൂട്യുബും നേരത്തേ നീക്കം ചെയ്ത ഒരു വീഡിയോ ആയിരുന്നു ട്വിറ്റർ ആദ്യമേ നീക്കം ചെയ്തത്. നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ താനാണ് വിജയിയെന്ന് ട്രംപ് തെറ്റായ അവകാശവാദം ഉന്നയിക്കുന്ന വീഡിയോ ആയിരുന്നു അത്. പാർലമെന്റ് മന്ദിരത്തിലേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാരെ താൻ സ്നേഹിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. പ്രതിഷേധക്കാരോട് വീടുകളിലേക്ക് മടങ്ങിപ്പോകുവാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ട്വീറ്റാണ് നീക്കം ചെയ്ത രണ്ടാമത്തേത്. ഇതിൽ പ്രതിഷേധക്കാരെ ദേശഭക്തർ എന്നാണ് ട്രംപ് പരാമർശിക്കുന്നത്. എന്നാൽ, അവരോട് ഭരണകൂടം മോശമായാണ് പെരുമാറിയതെന്നും അദ്ദേഹം എഴുതിയിരുന്നു.
ഈ ദിവസം ഒരിക്കലും മറക്കരുതെന്നു കൂടി തന്റെ അണികളെ ആഹ്വാനം ചെയ്യുന്ന ഈ പോസ്റ്റും വീഡിയോയും ട്വീറ്റർ സെൻസർ ചെയ്തിരിക്കുകയാണ്. നിലവിൽ അവിടെ ''തെരഞ്ഞെടുപ്പിൽ കൃത്രിമത്വം നടന്നു എന്നത് തർക്കവിഷയമാണ് '' എന്ന ബാനറാണ് ഉള്ളത്. തന്റെ വ്യക്തിപരമായ ട്വീറ്റർ അക്കൗണ്ട് ഉപയോഗിക്കുന്നതിൽ നിന്നും ട്വീറ്റർ തന്നെ വിലക്കിയിരിക്കുകയാണെന്ന് ഒരു പ്രസ്താവനയിലൂടെ ട്രംപും സ്ഥിരീകരിച്ചിട്ടുണ്ട്. വിവാദമായ മൂന്ന് ട്വീറ്റുകൾ നീക്കം ചെയ്യുവാൻ ട്വീറ്റർ ട്രംപിനോട് ആവശ്യപ്പെടുകയായിരുന്നു. സ്വമേധയാ നീക്കംചെയ്തില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു.
അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തിന്റെ വില കളഞ്ഞ് ട്രംപ്
അമേരിക്കൻ പ്രസിഡണ്ട് എന്നാൽ അമേരിക്കയിൽ മാത്രമല്ല, ലോകം മുഴുവൻ ബഹുമാനിക്കപ്പെടുന്ന ഒരു സ്ഥാനമാണ്. നിയമപരമായി ബൈഡൻ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കുന്ന ജനുവരി 20 വരെ അമേരിക്കയുടെ പ്രസിഡണ്ട് ഡൊണൾഡ് ട്രംപാണ്. ലോകരാഷ്ട്രങ്ങൾ പോലും മറുത്തൊരക്ഷരം പറയാൻ രണ്ടാമതൊന്നു ചിന്തിക്കുന്ന അമേരിക്കൻ പ്രസിഡണ്ടിന്, അമേരിക്ക ആസ്ഥാനമായുള്ള ഒരു കമ്പനി കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകുക എന്നു പറയുമ്പോൾ തന്നെ മനസ്സിലാകുന്നതാണ് ട്രംപിന്റെ പ്രവർത്തികൾ അമേരിക്കൻ പ്രസിഡണ്ട് എന്ന സ്ഥാനത്തെ എത്ര തരംതാഴ്ത്തി എന്നത്.
ട്വീറ്ററിന്റെ നിയമമനുസരിച്ച്, ട്വീറ്റ് നീക്കംചെയ്യാത്തതിനാൽ, അത് ഇപ്പോൾ ട്വീറ്റർ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ട്രംപിന്റെ അക്കൗണ്ട് 12 മണിക്കൂർ നേരത്തേക്ക് മരവിപ്പിക്കുകയും ചെയ്തു. വിവാദമായ ട്വീറ്റുകൾ ഈ സമയത്തിനുള്ളിൽ നീക്കം ചെയ്തില്ലെങ്കിൽ, അത് നീക്കം ചെയ്യുന്നതുവരെ അക്കൗണ്ട് പ്രവർത്തനക്ഷമമാകില്ല. ട്വീറ്ററിനോറ്റും ഫേസ്ബുക്കിനോടും ട്രംപിന്റെ അക്കൗണ്ട് മരവിപ്പിക്കണമെന്ന ആവശ്യം സമൂഹമാധ്യമങ്ങളിൽ ശക്തമായതോടെയാണ് ട്വിറ്റർ ഇത്തരത്തിൽ ഒരു നടപടിക്ക് മുതിർന്നത്.
സമൂഹമാധ്യമത്തിൽ ട്രംപിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. പാർലമെന്റിൽ കലാപമുണ്ടാക്കുകയും ഒരു വനിതയുടെ മരണത്തിന് കാരണമാവുകയും ചെയ്ത ട്രംപിനെ ജീവിതകാലം മുഴുവൻ സമൂഹ മാധ്യമങ്ങളിൽ നിന്നും വിലക്ക് കൽപിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി ട്രംപ് പറയുന്ന നുണകൾ പ്രചരിപ്പിക്കുകയാണ് ട്രംപ് എന്നും ജനങ്ങൾ കുറ്റപ്പെടുത്തുന്നുണ്ട്.ഇതിനെ തുടർന്ന്, ട്രംപ് ഇനിയും ട്വിറ്ററിന്റെ നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുമെന്ന് ട്വീറ്റർ അറിയിച്ചു.
ഇടിവെട്ടിനിടെ പാമ്പ് കടിച്ചത് പ്രഥമവനിതയേയും
വാഷിങ്ടണിൽ കനത്ത പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ അമേരിക്കൻ പ്രസിഡണ്ടിന്റെ ഭാര്യയ്ക്കും തിരിച്ചടി കിട്ടി. മെലാനിയ ട്രംപിന്റെ ചീഫ് ഓഫ് സ്റ്റാഫ് ജനാധിപത്യ വിധ്വംസക പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച് തന്റെ സ്ഥാനം രാജിവച്ചു. മുൻ വൈറ്റ്ഹൗസ് കമ്മ്യുണിക്കേഷൻസ് ഡയറക്ടർ കൂടിയായ സ്റ്റെഫാനീ ഗ്രിഷാം ആണ് രാജിവച്ചത്. ട്രംപിന്റെ ടീമിൽ ഏറ്റവും അധികം കാലം സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥ എന്ന ബഹുമതിയുള്ള ഇവർ പ്രസ്സ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2015-ലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പു മുതൽ ഇവർ ട്രംപിന്റെ പ്രസ്സ് ടീമിലെ അംഗമാണ്.
പാർലമെന്റിലേക്ക് ജനങ്ങൾ ഇരച്ചു കയറിയതും ഒരു വനിത വെടിയേറ്റ് മരിച്ചതും രാജ്യത്തിന്റെ അന്തസ്സിനു തന്നെ കളങ്കമായി മാറിയെന്ന് അവർ കുറ്റപ്പെടുത്തി. ഇത്രകാലവുംതാൻ ചെയ്ത ജോലിയിൽ തികച്ചും സംതൃപ്തയാണെന്നും എന്നാൽ ജനാധിപത്യ ധ്വംസനത്തിന് കൂട്ടുനിൽക്കാൻ കഴിയില്ലെന്നും അവർ പറഞ്ഞു. ഇന്നലെ നടന്നത് ഒരു അട്ടിമറി ശ്രമായി മാത്രമേ കാണാനാകൂ എന്നും അവർ വെളിപ്പെടുത്തി.
ട്രംപിനെതിരെ ജനരോഷം ഉയരുന്നു
അതിനിടെ അമേരിക്കയിലെ വിവിധ ജനനേതാക്കളും ട്രംപിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. തെരഞ്ഞെടുപ്പ് തികച്ചും സുതാര്യമായിരുന്നെന്നും അതിൽ ക്രമക്കേട് നടന്നിട്ടില്ലെന്നും റിപ്പബ്ലിക്കൻ പാർട്ടിയുടെ സെനറ്റ് നേതാവായ മിറ്റ്ച്ചൽ പ്രസ്താവിച്ചു. ജനവിധി അംഗീകരിക്കുന്ന സംസ്കാരമാണ് ഒരു ജനാധിപത്യ സംവിധാനത്തിൽ അഭികാമ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിനെ കുറിച്ച് ഇതേ അഭിപ്രായം പറഞ്ഞ പെൻസിൽവേനിയ ഗവർണർ ടോം വോൾഫ് ഇന്നലെ നടന്നത് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കമായിരുന്നു എന്നും ആരോപിച്ചു.
വൈസ് പ്രസിഡണ്ട് മൈക്ക് പെൻസിനും ഹൗസ് സ്പീക്കർ നാൻസി പെലോസിക്കും വരെ ജീവൻ രക്ഷിക്കാൻ പാർലമെന്റിൽ നിന്നും ഒഴിഞ്ഞുമാറേണ്ടി വന്നത് അമേരിക്കയുടെ വില ലോകരാജ്യങ്ങൾക്ക് മുന്നിൽ താഴ്ത്തിക്കെട്ടിയ സംഭവമാണെന്നായിരുന്നു മിക്ക നേതാക്കളുടെയും അഭിപ്രായം. അതേസമയം, ട്രംപിന്റെ സമ്മർദ്ദത്തിനു വഴങ്ങാതെ, ഭരണഘടന മാത്രം അനുസരിച്ച് പ്രവർത്തിച്ച മൈക്ക് പെൻസിന് അഭിനന്ദനങ്ങളും വരുന്നുണ്ട്.
ജനാധിപത്യ ധ്വംസനത്തെ അപലപിച്ച് ലോക രാഷ്ട്രങ്ങളും
ഇതിനിടെ, ട്രംപിന്റെ അനുയായികളുടെ അഴിഞ്ഞാട്ടത്തെ അപലപിച്ച് വിവിധ ലോക നേതാക്കളും രംഗത്തെത്തി. ലോകത്തിൽ എന്നും ജനാധിപത്യത്തിനു വേണ്ടി നിലകൊണ്ടിരുന്ന ഒരു രാജ്യമാണ് അമേരിക്കയെന്നും അവിടെ ഇത്തരത്തിലുള്ള ഒരു സംഭവം നടന്നത് തീർത്തും നിർഭാഗ്യകരമായി എന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു. അധികാരകൈമാറ്റം സമാധാനപരമായി നടക്കുന്നതാണ് ജനാധിപത്യ സമ്പ്രദായത്തിലെ കീഴ്വഴക്കമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ജനാധിപത്യത്തിനു നേരെയുള്ള ആക്രമണം എന്നാണ് പ്രതിപക്ഷ നേതാവ് സർ കീർ സ്റ്റാർമർ ഇതിനെ വിമർശിച്ചത്.
തികച്ചും ഭയപ്പെടുത്തുന്ന സംഭവവികാസങ്ങൾ എന്നായിരുന്നു സ്കോട്ട്ലാൻഡ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജൻ പ്രതികരിച്ചത്. ട്രംപിന്റെ അടുത്ത സുഹൃത്തായി അറിയപ്പെടുന്ന ബ്രെക്സിറ്റ് പാർട്ടി നേതാവ് നീഗൽ ഫരാഗെയും ഇതിനെ അപലപിച്ച് രംഗത്തെത്തി. ട്രംപും അനുയായികളും അമേരിക്കൻ ജനതയുടെ ആദേശം അനുസരിക്കണമെന്നും ജനാധിപത്യം കാത്തുസൂക്ഷിക്കണമെന്നും ജർമ്മൻ വിദേശകാര്യ മന്ത്രി ഹീക്കൊ മാസ് പറഞ്ഞു. ജനാധിപത്യത്തിന്റെ സൗന്ദര്യം എന്നെഴുതി ആപേക്ഷപഹാസ്യ പ്രാധാന്യമുള്ള ഇമോജി ഇട്ടായിരുന്നു നൈജീരിയൻ പ്രസിഡണ്ടിന്റെ പേഴ്സണൽ അസിസ്റ്റന്റ് പ്രതികരിച്ചത്.
ജനാധിപത്യ വിരുദ്ധ പ്രതിഷേധത്തെ കടുത്ത ഭാഷയിൽ വിമർശിച്ചുകൊണ്ട് ചിലി പ്രസിഡണ്ടും കൊളംബിയൻ പ്രസിഡണ്ടും രംഗത്തെത്തി. ഈ സംഭവത്തോടെ അമേരിക്കൻ ഫാസിസ്റ്റുകൾ തങ്ങളുടെ യഥാർത്ഥ മുഖം വെളിപ്പെടുത്തി എന്നായിരുന്നു ബ്രസീൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പരാമർശിച്ചത്. വെനിസുല, പോട്ടോറിക്ക തുടങ്ങിയ ചെറിയ രാജ്യങ്ങൾ മുതൽ യൂറോപ്പിലെ പ്രാധാന രാജ്യങ്ങൾ വരെ ഈ സംഭവത്തെ അപലപിച്ചുകൊണ്ട് രംഗത്ത് വന്നു.
ഇതോടെ, തന്റെ അനുയായികൾ എന്ന് വിളിക്കുന്ന ഒരു ആൾക്കൂട്ടമല്ലാതെ അമേരിക്കകത്തും പുറത്തും ട്രംപിനെ പിന്തുണയ്ക്കാൻ ആരുമില്ലാത്ത അവസ്ഥയാണ്. അമേരിക്കൻ പ്രസിഡണ്ട് എന്ന സ്ഥാനത്തിന് തീരാ കളങ്കമേൽപിച്ച ഒരു വ്യക്തിയായിട്ടായിരിക്കും ചരിത്രത്തിൽ ഇനി ട്രംപിന്റെ സ്ഥാനം. മാത്രമല്ല, അമേരിക്കയുടെ മുൻപ്രസിഡണ്ടുമാർക്ക് ലോക രാജ്യങ്ങൾ നൽകുന്ന ആദരവ് ഇനി ട്രംപിന് ലഭിക്കാനും ഇടയില്ല. ഇതോടെ, ചരിത്രം കണ്ട ഏറ്റവും മോശം അമേരിക്കൻ പ്രസിഡണ്ട് എന്ന പദവിയിലെത്തുകയാണ് തന്റെ അമിതാവേശവും അതിമോഹവും മൂലം ഡൊണാൾഡ് ട്രംപ്
Stories you may Like
- ട്രംപിനെതിരെ 420 കൊല്ലം അകത്തുകിടക്കേണ്ട കുറ്റങ്ങൾ
- യുഎസ് പ്രസിഡന്റിനെ കുരുക്കിലാക്കുന്ന പുത്രന്റെ കഥ
- ലെസ്ലിയും സഹോദരങ്ങളും ആരോഗ്യം വീണ്ടെടുക്കുന്നു; കളിപ്പാട്ടങ്ങളുമായി പ്രസിഡന്റ് എത്തി
- റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിത്വത്തിന് വേണ്ടിയുള്ള മത്സരത്തിൽ നിക്കി ഹേലിക്ക് തിരിച്ചടി
- തിരഞ്ഞെടുപ്പ് അട്ടിമറി നീക്കം: ഡോണൾഡ് ട്രംപിനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തി
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്