24 മണിക്കൂറും വാക്സിനേഷൻ വിതരണം; ദിവസവും കുത്തിവയ്പെടുക്കുന്നത് ലക്ഷങ്ങൾ; അംഗീകാരത്തിന് മുൻപ് വാക്സിനുകൾ സ്റ്റോക്ക് ചെയ്യുന്നതും പ്രതിരോധത്തിന്റെ ഭാഗം; വാക്സിനേഷൻ നൽകുന്ന കാര്യത്തിലും ലോകത്തെ അത്ഭുതപ്പെടുത്തി ഇസ്രയേലിന്റെ മുന്നേറ്റം
മറുനാടൻ മലയാളി ബ്യൂറോ
പ്രതികൂല സാഹചര്യങ്ങളെ അനുകൂലിക്കുക എന്നത് ഇസ്രയേലിന്റെ രക്തത്തിൽ അലിഞ്ഞുചേർന്നിട്ടുള്ള ഒന്നാണ്. എന്നും പ്രതിസന്ധികളേയും പ്രതികൂല സാഹചര്യങ്ങളേയും മറികടക്കുക എന്നത് അവർക്ക് ഒരു ഹരവും. കോവിഡ് പ്രതിസന്ധിയിലും അവരുടെ പോരാട്ട മികവ് പ്രദർശിപ്പിക്കുകയാണ് ഇസ്രയേൽ. കോവിഡ് വാക്സിൻ നൽകുന്ന കാര്യത്തിൽ ലോക രാഷ്ട്രങ്ങളേയെല്ലാം അദ്ഭുതപ്പെടുത്തിക്കൊണ്ട് മുന്നേറുകയാണ് ഇസ്രയേൽ ഇപ്പോൾ. സൈന്യത്തിന്റെ സഹായത്തോടെ 24 മണിക്കൂറും വാക്സിനുകൾ നൽകിക്കൊണ്ടിരിക്കുന്നു.
ഇതുവരെ ഏകദേശം 1.4 ദശലക്ഷത്തോളം ഇസ്രയേലുകാർ പ്രതിരോധ കുത്തിവയ്പ് എടുത്തുകഴിഞ്ഞിരിക്കുന്നു. ഫൈസർ/ബയോ എൻ ടെക് വാക്സിനാണ് ഇസ്രയേലിൽ നൽകുന്നത്. ഇതോടെമൂന്നാഴ്ച്ചയിൽ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ മൊത്തം ജനസംഖ്യയുടെ ആറിലൊരാൾക്ക് വാക്സിൻ നൽകിക്കഴിഞ്ഞു. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച മാത്രം 1,46,000 പേർക്കാണ് പ്രതിരോധ കുത്തിവയ്പ് നടത്തിയത്. ഇറ്റലി, സ്പെയിൻ, കാനഡ തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങൾ ഇത്രയധികം വാക്സിനുകൾ ഇതുവരെ മൊത്തത്തിൽ നൽകിയിട്ടില്ലെന്നോർക്കണം.
സ്പോർട്സ് വേദികളിൽ സൈന്യത്തിന്റെ സഹായത്തോടെയാണ് വ്യാപകമായ തോതിൽ പ്രതിരോധ കുത്തിവയ്പ് നടത്തുന്നത്. നിലവിൽ ഫൈസറിന്റെ വാക്സിനാണ് നൽകുന്നതെങ്കിലും മൊഡേണ ആസ്ട്രാ സെനെക എന്നിവരുടെ വാക്സിനുകളും ഇസ്രയേൽ സ്റ്റോക്ക് ചെയ്തുകഴിഞ്ഞു. അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് അവ നൽകും. വിദൂര സ്ഥലങ്ങളിൽ നൽകേണ്ട വാക്സിനുകൾ ഇപ്പോൾ തന്നെ മാറ്റി വച്ചുകഴിഞ്ഞു. ഇതിനു പുറമേ വാക്സിൻ എടുത്തവർക്ക്ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ചില ഇളവുകൾ നൽകുന്ന ഡിജിറ്റൽ ഗ്രീൻ പാസ്സ്പോർട്ടും തയ്യാറാക്കിയിട്ടുണ്ട്. വാക്സിന്റെ രണ്ടു ഡോസുകളും എടുത്തവർക്കാണ് ഇത് നൽകുക.
ഈ മാസം അവസാനത്തോടെ മൊത്തം ഇസ്രയേൽ ജനതയുടെ അഞ്ചിലൊരു ഭാഗം ആളുകൾക്ക് രണ്ടു ഡോസുകളും നൽകിക്കഴിയുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഹെസി ലെവി പറഞ്ഞു. ഇവരിൽ അധികവും പ്രായമേറിയ ആളുകളായിരിക്കും എന്നും അദ്ദേഹം സൂചിപ്പിച്ചു. വളരെയധികം കണക്കുകൂട്ടലുകളോടെയാണ് ഇസ്രയേൽ ഈ വാക്സിൻ മാമാങ്കത്തെ സമീപിച്ചിരിക്കുന്നത്. വരുന്ന ഫൈസർ വാക്സിനുകളിലെ ചെറിയ അളവിൽ വരുന്ന ബാച്ചുകൾ വിദൂര സ്ഥലങ്ങളിലേക്കായി മാറ്റി വയ്ക്കുകയാണ്. ചില ആരോഗ്യ പ്രവർത്തകർ ഓരോ വയലിൽ നിന്നും ആറ് ഡോസുകൾ വരെ എടുക്കുവാനുള്ള സാമർത്ഥ്യം കാണിച്ചിട്ടുണ്ട്. ഒരു വയലിൽ അഞ്ച് ഡോസുകൾ എന്നാണ് കണക്ക്.
അതുപോലെ മിച്ചം വരുന്ന മരുന്ന് പാഴായിപ്പോകാതിരിക്കാൻ അപകട സാധ്യതയുള്ള വിഭാഗത്തിന് പുറത്തുള്ള ചിലർക്കും വാക്സിൻ നൽകിയിട്ടുണ്ട്. ഇത്തരത്തിൽ വയലിൽ മിച്ചം വരുന്ന തുള്ളികൾ ചേർത്ത് ഒരു ഡോസാക്കിയാണ് ഇത്തരക്കാർക്ക് നൽകുന്നത്. അതായത്, ഒരു തുള്ളി മരുന്നു പോലും ഇസ്രയേലുകാർ പാഴാക്കുന്നില്ല എന്നർത്ഥം. ഇതുവരെ ഇങ്ങനെ 20 നും 40 നും ഇടയിൽ പ്രായമുള്ള 1 ലക്ഷത്തോളം പേർക്കാണ് പ്രതിരോധ കുത്തിവയ്പ് നൽകിയിരിക്കുന്നത്.
ഇതിനു വിരുദ്ധമായി യൂറോപ്പിലും അമേരിക്കയിലും ചില മണ്ടൻ സമീപനങ്ങൾ മൂലം ഫൈസർ വാക്സിൻ ഭേദപ്പെട്ട അളവിൽ പാഴായിപ്പോകുന്നുണ്ട്. ബ്രിട്ടനിൽ ഇപ്പോൾ ഒരു ഡോസ് മാത്രം നൽകുവാനാണ് തീരുമാനിച്ചിട്ടുള്ളതെങ്കിൽ, ഇസ്രയേൽ എല്ലാവർക്കും രണ്ടു ഡോസും നൽകുവാനാണ് തീരുമാനിച്ചിരിക്കുന്നത്. നിലവിൽ പാശ്ചാത്യ രാജ്യങ്ങളിൽ ഉപയോഗിക്കുന്ന മൂന്ന് വാക്സിനുകൾക്കും ഇസ്രയേൽ ഓർഡർ നൽകിക്കഴിഞ്ഞു. സത്യത്തിൽ അവയെല്ലാം അംഗീകരിക്കപ്പെടുന്നതിനു മുൻപ് തന്നെ ഇസ്രയേൽ ഓർഡർ നൽകിയതാണ്.
ഇതിൽ മൊഡേണയുമായുള്ള കരാർ ഒപ്പ് വച്ചത് ഫേസ് 3 പരീക്ഷണം ആരംഭിക്കുന്നതിനു പോലും മുൻപായി കഴിഞ്ഞ ജൂണിലായിരുന്നു. അതേസമയം ബ്രിട്ടന് മൊഡേണയുടെ വാക്സിൻ ലഭിക്കാൻ ഇനിയും കാത്തിരിക്കേണ്ടതുണ്ട്. ഫൈസറിന്റെ എട്ട് മില്ല്യൺ ഡോസുകൾക്ക് ഇസ്രയേൽ ഓർഡർ നൽകിയത് അവർ അവരുടെ പരീക്ഷണങ്ങളുടെ ഫലം പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ്. തൊട്ടടുത്ത ആഴ്ച്ച ഓക്സ്ഫോർഡ് വാക്സിനും അവർ ഓർഡർ നൽകി. ഇത് രണ്ടും നടന്നത് കഴിഞ്ഞ നവംബറിൽ ആയിരുന്നു. അതായത്, വാക്സിന് അംഗീകാരം ലഭിക്കുന്നതിനും വളരെ മുൻപ്.
ശത്രുവിന്റെ അവന്റെ മടയിൽ പോയി ആക്രമിച്ചും, ശത്രുവിന് ആസൂത്രണം ചെയ്യുവാനുള്ള സമയം പോലും നൽകാതെ തിരിച്ചടിച്ചും യുദ്ധമികവ് തെളിയിച്ചിട്ടുള്ള ഇസ്രയേൽ ഇക്കാര്യത്തിലും തങ്ങളുടെ നൈപുണ്യം തെളിയിച്ചു. മറ്റ് രാഷ്ട്രങ്ങൾ അംഗീകാരത്തിനായി കാത്തിരിക്കുന്ന സമയത്ത് ഇസ്രയേൽ അതിന്റേതായ വഴിക്ക് നീങ്ങി. ഇപ്പോൾ, ഈ മാസം അവസാനത്തോടെ മൊത്തം ജനസംഖ്യയുടെ അഞ്ചിലൊരാൾക്ക് രണ്ട് ഡോസുകളും നൽകി തീർക്കും.
ഇതിനോടൊപ്പം ഇസ്രയേലിന്റെ മികച്ച ആരോഗ്യ സംരക്ഷണ സംവിധാനവും ഇത്രയെളുപ്പത്തിൽ പ്രതിരോധ കുത്തിവയ്പ്പുകൾ നടത്തുവാൻ സഹായിക്കുന്നു. 2020-ൽ ബ്ലൂംബെർഗ് ഹെൽത്ത് എഫിഷ്യൻസി സൂചികയിൽ ലോകത്തിൽ അഞ്ചാം സ്ഥാനത്താണ് ഇസ്രയേൽ. സിംഗപ്പൂർ, ഹോങ്കോംഗ്, തായ്വാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങൾ മാത്രമാണ് ഇക്കാര്യത്തിൽ ഇസ്രയേലിനു മുന്നിലുള്ളത്. ഇതിനൊപ്പം വാക്സിനെതിരെയുള്ള പ്രചാരണങ്ങൾ തടയുവാനുള്ള ശക്തമായ നടപടികളും ഇസ്രയേൽ ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്.
വാക്സിൻ വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന നാല് പേജുകൾ നീക്കം ചെയ്യാൻ ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടു. അവർ അത് ചെയ്യുകയും ചെയ്തു. അതുപോലെ മനുഷ്യ ശരീരത്തിൽ രഹസ്യങ്ങൾ ചോർത്താനുള്ള ചിപ്പുകൾ വയ്ക്കുവാനാണ് വാക്സിനേഷൻ എന്നു തുടങ്ങിയുള്ള വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിലപാട് എടുക്കാനും സർക്കാർ മടിച്ചില്ല. ഇത്തരത്തിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിച്ചിരുന്ന, ഹീബ്രു ഭാഷയിലുള്ള നാല് ഗ്രൂപ്പുകൾ ഫേസ്ബുക്ക് നീക്കം ചെയ്യുകയുണ്ടായി.
അങ്ങനെ മറ്റൊരു പ്രതിസന്ധിയിൽ കൂടി ഇസ്രയേൽ തെളിയിക്കുകയാണ് തങ്ങൾക്ക് സമന്മാരായി ലോകത്ത് മറ്റാരുമില്ലെന്ന്. ചുറ്റും ശത്രുക്കളാൽ വലയം ചെയ്യപ്പെട്ടിട്ടും കാര്യമായ ഒരു പോറൽ പോലും ഇതുവരെ ഏൽക്കാതെ പിടിച്ചു നിന്ന ഇസ്രയേൽ അധികം വൈകാതെ ലോകത്തെ ദുരിതത്തിലാഴ്ത്തിയ ഈ കുഞ്ഞ് രാക്ഷസ വൈറസിനേയും നിയന്ത്രണത്തിലാക്കുവാനുള്ള ശ്രമത്തിലാണ്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍