പാട്ടും കൈകൊട്ടുമായി ബസ്സാകെ ബഹളം; ഇറക്കത്തിൽ വേഗം കൂടി; കുറച്ചു സമയം കൊണ്ട് ബസ് നിലവിട്ടു മറിഞ്ഞു; അടുത്തുണ്ടായിരുന്ന ഹൈടെൻഷൻ കമ്പിയിലേക്കാണ് മറിഞ്ഞതെങ്കിൽ എല്ലാം ഭസ്മമായേനെ; പാണത്തൂർ വാഹനാപകടത്തിൽ പരിക്കേറ്റവരിൽ കൂടുതലും സ്ത്രീകളും കുട്ടികളും
മറുനാടൻ മലയാളി ബ്യൂറോ
കാഞ്ഞങ്ങാട്: 'പാണത്തൂർ പരിയാരം കയറ്റത്തിലാണ് മറിഞ്ഞതെങ്കിൽ ആരും ബാക്കിയാകുമായിരുന്നില്ലെന്ന് - പരിക്കേറ്റ് ജില്ലാ ആശുപത്രിയിൽ കഴിയുന്ന കനകമഞ്ചയിലെ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി ജയലത പറഞ്ഞു. പാണത്തൂർ അപകടത്തിൽ വലിയ ദുരന്തം ഒഴിവായത് തലനാരിഴക്കാണെന്ന് പറയുകയായിരുന്നു അപകടത്തിൽ നിന്നും രക്ഷപെട്ട ജയലത.
വാഹനം നിറയെ ആളുണ്ടായിരുന്നു. പാട്ടും കൈകൊട്ടുമൊക്കെയായി ബസ്സാകെ ബഹളമായിരുന്നു. സാവധാനത്തിലാണ് കയറ്റം കയറിയത്. ഇറക്കത്തിലെത്തിയതോടെ വേഗം കൂടി. എന്തിനാണ് ഇത്രയും വേഗമെന്ന് സംശയിക്ക നിലയിലായിരുന്നു ബസ്സിന്റെ സഞ്ചാരം. തൊട്ടടുത്ത് ഹൈടെൻഷൻ കമ്പി കടന്നുപോകുന്നുണ്ടായിരുന്നു. അതിലേക്കാണ് മറിഞ്ഞതെങ്കിൽ എല്ലാം ഭസ്മമായേനെ. അവർ പറഞ്ഞു.
ഏഴ് പേരാണ് അപകടത്തിൽ മരിച്ചത്. അൻപതോളം പേർക്കു പരുക്കേറ്റു. വളവും ഇറക്കവുമുള്ള സ്ഥലത്താണ് ബസ് മറിഞ്ഞത്. കർണാടകയിലെ പുത്തൂരിനു സമീപം ബൽനാടിൽ നിന്നു കർണാടകയിലെ തന്നെ ചെത്തുകയത്ത് വിവാഹത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്നവർ സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. വധുവിന്റെയും വരന്റെയും വീട് കർണാടകയിലാണെങ്കിലും കേരളത്തിലൂടെ 18 കിലോമീറ്റർ സഞ്ചരിക്കണം. ഇന്നലെ രാവിലെ 11.30 നായിരുന്നു അപകടം.
ഈശ്വരമംഗലം അർധമൂലയിലെ നാരായണ നായ്കിന്റെ മകൻ ശ്രേയസ് (13), സുള്ള്യയിലെ ശേഷമ്മ (39), രവിചന്ദ്ര (40), ബൽനാടിലെ രാജേഷ് (45), പുത്തൂരിലെ സുമതി (50), ആദർശ് (14), ബണ്ട്വാളിലെ ശശിധര പൂജാരി (43) എന്നിവരാണു മരിച്ചത്. ഇതിൽ ആദർശ്, ശശിധര പൂജാരി എന്നിവർ ആശുപത്രിയിലാണ് മരിച്ചത്. മറ്റുള്ളവർ സംഭവ സ്ഥലത്തും ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയിലുമാണ് മരിച്ചത്. പരുക്കേറ്റവരെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാണത്തൂർ - സുള്ള്യ പാതയിൽ പരിയാരം കമ്യൂണിറ്റി ഹാളിന് സമീപം ഇറക്കത്തിലായിരുന്നു അപകടം. വലിയ വളവും ഇറക്കവുമുള്ള റോഡാണ്. ബസ് ആദ്യം സമീപത്തെ കമ്യൂണിറ്റി ഹാളിൽ ഇടിക്കുകയും പിന്നീട് തൊട്ടടുത്ത മരത്തിൽ ഉരസിയ ശേഷം പത്തടിയോളം താഴ്ചയിലുള്ള വീടിന്റെ അടുക്കള ഭാഗത്തേക്ക് പാഞ്ഞുകയറുകയുമായിരുന്നു. വീട്ടിൽ ആൾത്താമസമുണ്ടായിരുന്നില്ല. ഗതാഗത മന്ത്രിയുടെ നിർദ്ദേശത്തെത്തുടർന്ന് കാഞ്ഞങ്ങാട് സബ്കലക്ടർ ഡി.ആർ.മേഘശ്രീക്ക് അന്വേഷണ ചുമതല നൽകി. ബസിൽ മൊത്തം 72 പേർ ഉണ്ടായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു.
കുടുങ്ങിയവരെ പുറത്തെത്തിക്കാൻ ബസ് കുത്തിപ്പൊളിച്ചു
പാണത്തൂർ പരിയാരത്തുണ്ടായ ബസ്സപകടം അക്ഷരാർഥത്തിൽ മലയോരത്തെ ഞെട്ടിച്ചു. പരിയാരം ഇറക്കത്തിൽ വൻ ശബ്ദമാണ് ആദ്യം നാട്ടുകാർ കേട്ടത്. റോഡിന് താഴെയായുള്ള ആൾതാമസമില്ലാത്ത വീട്ടിനടുത്തായി മറിഞ്ഞു കിടക്കുന്ന ബസ്സാണ് ഓടിക്കൂടിയ നാട്ടുകാർ കാണുന്നത്.
ആർത്തനാദവും നിലവിളിയും കേട്ട് എന്ത് ചെയ്യണമെന്നറിയാതെ നാട്ടുകാർ ഒരു നിമിഷം പകച്ചുപോയി. പെട്ടന്ന് തന്നെസമചിത്ത കൈവരിച്ചു ബസിനകത്തുള്ളവരെ പുറത്ത് ഇറക്കാനുള്ള ശ്രമം ആരംഭിച്ചു. പലരുടെയും ദേഹത്ത് നിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു. സംഭവമറിഞ്ഞു കൂടുതൽ ആളുകൾ അപകടസ്ഥലത്തേക്ക് എത്തി. ബസിൽ നിന്നും പകുതിയോളം ആളുകളെ പുറത്തു എടുത്തു. പലരും ബസിനടിയിൽപ്പെട്ടു പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ബസ് കുത്തി പൊളിച്ചാണ് ആളുകളെ പുറത്തുകൊണ്ടുവന്നത്.
മണിക്കൂറോളം നാട്ടുകാരും പൊലീസും പരിശ്രമം നടത്തിയയാണ് എല്ലാവരേയും പുറത്തു എടുത്തത്. സമീപത്തെ പാണത്തൂർ ആശുപത്രിയിലും, താലൂക്ക് ആശുപത്രിയിലും എത്തിച്ചു. ബസിന്റെ മുൻ ഭാഗത്ത് ഇരുന്നവർക്കും പുറക് ഭാഗത്ത് ഇരുന്നവർക്കുമാണ് കൂടുതൽ പരിക്ക്.
മണിക്കൂറുകളോളം മൃതദേഹം തിരിച്ചറിയാൻ സാധിക്കാത് സംഭവവും ഉണ്ടായത്. പലരും ഭർത്താവിനെയും, മക്കളെയും, മാതാപിതാക്കളെയും കാണാതെ അലറി വിളിച്ചു. ഗുരുതര പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനുള്ള തിരക്കിൽ രക്ഷാപ്രവർത്തനം നടത്തിയവർ പരിക്കേറ്റവരുടെ മേൽ വിലാസം പോലും ചോദിച്ചിരുന്നില്ല. അതിനാൽ ഒന്നിച്ച് യാത്ര ചെയ്ത അടുത്ത ബന്ധുക്കളെ കാണാതെ പലരും അലമുറയിട്ടു.
അപകടത്തിനിടയിൽ ഫോൺ നഷ്ടപ്പെട്ടതിനാൽ പലർക്കും പരസ്പരം ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. 6 പേരുടെ മൃതദേഹം തിരിച്ചറിയാൻ മണിക്കൂറുകളോളം എടുത്തു. പലരും വഴിയിൽ വെച്ച് ബസിൽ കയറിയതിനാൽ പരസ്പരം പരിചയം കുറവായിരുന്നു. അടുത്ത ബന്ധുക്കൾ എത്തിയ ശേഷം മാത്രമാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്.
പരിക്കേറ്റവരിൽ ഭൂരിപക്ഷവും സ്ത്രികളും കുട്ടികളും. പലരുടെയും കൈ-കാലുകൾ ഒടിഞ്ഞ നിലയിലാണ്. പലർക്കും തലയ്ക്ക് ഗുരുതര പരിക്കേറ്റു. പൂടംങ്കല്ല് താലൂക്ക് ആശുപത്രിയിൽ മാത്രം 57 പേർ ചികിത്സ തേടിയെത്തി. നിരവധി പേർക്ക് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിലും ചികിത്സ നൽകി.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍