സ്ഥലത്തിന്റെ ഉടമയായ വസന്ത എന്ന സ്ത്രീയെ പോയി കണ്ടു; രേഖകളെല്ലാം തയാറാക്കി പറഞ്ഞ വിലയ്ക്ക് ആ ഭൂമി വാങ്ങി; കുട്ടികളുടെ പേരിൽ രജിസ്റ്റർ ചെയ്ത രേഖകൾ കുട്ടികൾക്ക് കൈമാറും; ബോബി മനോരമയോട് പറഞ്ഞത് ഇങ്ങനെ; കൊണ്ടു വന്നത് 100 രൂപയുടെ മുദ്രപത്രവും; ജസ്ലാ മാടശ്ശേരി വായിച്ചറിയാൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ആ സ്ത്രീ ഒപ്പിട്ട് ഞാൻ പൈസ കൊടുത്തു വാങ്ങിയ എഗ്രിമന്റ് പ്രകാരം പറ്റിച്ചിട്ടുണ്ടെങ്കിൽ ഞാൻ കേസു കൊടുക്കും..... നെയ്യാറ്റിൻകരയിൽ മാധ്യമങ്ങളോട് ബോബി പറഞ്ഞത് ഇങ്ങനെയായിരുന്നു. അതിന് മുമ്പ് അവരുടെ അച്ഛനും അമ്മയും ഉറങ്ങുന്ന ഭൂമി വിലയ്ക്ക് വാങ്ങി ബോബി ചെമ്മണ്ണൂർ. ഇനി അത് അവർക്ക് സ്വന്തം.... ഇന്നലെ സ്വന്തം വാളിൽ ബോബി ചെമ്മണ്ണൂർ പോസ്റ്റ് ചെയ്ത മനോരമയിലെ വാർത്ത ഇങ്ങനേയും.....-ഇതിന്റെ അടിസ്ഥാനത്തിലാണ് വസ്തു കച്ചവടം ഇന്നലെ ബോബി ചെമ്മണ്ണൂർ നെയ്യാറ്റിൻകരയിൽ നടത്തിയോ എന്ന് മറുനാടൻ അന്വേഷിച്ചത്. എന്നാൽ ഒരു ഇടപാടും രജിസ്ട്രേഷൻ വകുപ്പുമായി ബന്ധപ്പെട്ട് നടന്നില്ലെന്ന് ബോധ്യപ്പെടുകയും ചെയ്തു.
നൂറു രൂപ പത്രത്തിൽ എഴുതുന്ന കരാറിന് പോലും നിയമ സാധുത വരണമെങ്കിൽ രജിസ്ട്രേഷൻ വകുപ്പിൽ അത് രജിസ്റ്റർ ചെയ്യണം. ഇതെല്ലാം ബോബി ചെമ്മണ്ണൂരിന് അറിയാവുന്നതുമായിരിക്കും. ഈ സാഹചര്യത്തിലാണ് പോങ്ങിൽ വസന്തയിൽ നിന്ന് മുദ്ര പത്രത്തിൽ എന്തോ എഴുതി ഒപ്പിട്ടു വാങ്ങി നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട രാജന്റേയും അമ്പിളിയുടേയും മക്കൾക്ക് കൊടുക്കാൻ ശ്രമിച്ചത്. സാറിന്റെ നല്ല മനസ്സിന് നന്ദി പറഞ്ഞ് കുട്ടികൾ ഈ സഹായം നിരസിക്കുകയും ചെയ്തു. വസ്തുക്കച്ചവടത്തിലെ ബാലപാഠമെല്ലാം പഠിപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വസ്തു രജിസ്ട്രേഷൻ നടത്തില്ലെന്ന വാർത്ത മറുനാടൻ നൽകിയത്. വാങ്ങാത്ത വസ്തു എങ്ങനെ അച്ഛനും അമ്മയും ഉറങ്ങുന്ന ഭൂമി വിലയ്ക്ക് വാങ്ങി ബോബി ചെമ്മണ്ണൂർ എന്ന് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന ചോദ്യവും ഇപ്പോൾ ബാക്കിയാവുകയാണ്.
വെറും മുദ്രപത്രത്തിൽ എഴുതിയ വസ്തു നൽകാനുള്ള വസന്തരയുടെ സമ്മതം മാത്രമാണ് ബോബി ചെമ്മണ്ണൂർ നൽകിയതെന്ന് സോഷ്യൽ മീഡിയ തിരിച്ചറിയുകയാണ്. കോടതിയിൽ കേസുള്ള വസ്തു എങ്ങനെ ഇത്തരത്തിൽ കരാറാക്കുമെന്ന ചോദ്യത്തിന് ബോബി ചെമ്മണ്ണൂരിന് വേണ്ടി വാദിക്കുന്നവർക്ക് ഉത്തരമില്ല. കഷ്ടം മറുനാടൻ.ആദ്യം agreement formalities നിങ്ങൾ പഠിക്കൂ..-ജെസ്ലാ മാടശ്ശേരിയുടെ ഒരു കമന്റാണ് ഇത്. സോഷ്യൽ മീഡിയയിൽ ബോബി ചെമ്മണ്ണൂരിനെ പിന്തുണച്ചിട്ട കമന്റ്. എന്നാൽ കോടതി വ്യവഹാരമുള്ള വസ്തു വാങ്ങാൻ നൂറു രൂപ പത്രത്തിൽ കരാറൊപ്പിട്ട ബോബി ചെമ്മണ്ണൂരിനെ കുറിച്ച് ജെസ്ലയ്ക്ക് ഒന്നും പറയാനുമില്ല. ആ സ്ഥലം യഥാർത്ഥത്തിൽ പുറംപോക്കല്ലേ?എന്തറിഞ്ഞാണ് ബോംബു പുകഴ്ത്തൽ ചെമ്മണ്ണൂരിനെ പുകഴ്ത്തുന്നത് അവൻ FM ൽ പ റ ഞ്ഞിട്ടുണ്ട് അവന്റെ ഏറ്റവും വലിയ വീക്നെസ് കാമം ആണെന്ന്, അതാണോ?-ഈ ചോദ്യത്തിന് ജെസ്ലയ്ക്ക് മറുപടിയുമില്ല. മറിച്ച് മറുനാടന്റെ വായനക്കാർക്ക് ഇത് മതി, അവർ ഇതേ അർഹിക്കുന്നുള്ളൂ-എന്ന പരിഹാസമാണ് ഈ ചോദ്യത്തിനുള്ള മറുപടി.
മറുനാടന്റെ എഫ്ബിയിലാണ് ജെസ്ലാ മാടശേരിയുടെ അഭിപ്രായ പ്രകടനമെത്തിയത്. കോടതിയിൽ പോയാൽ ആ കരാറിന് നിയമസാധ്യതയില്ല എന്നാണ് ഇന്നലെ അജയകുമാർ എന്ന അഡ്വക്കേറ്റ് newshour പറഞ്ഞത് ..പിന്നെ നിയമപരമായി ആ വസ്തു വസന്ത എന്ന സ്ത്രീക്ക് ഉള്ളത് എന്നാണ് അറിയാൻ കഴിഞ്ഞത്-ഇങ്ങനെ വസ്തുതകൾ ചൂണ്ടിയുള്ള മറുപടിയോട് പ്രതികരിക്കാനും അവർക്ക് കഴിയുന്നില്ല. ർക്ക ഭൂമി എങ്ങനെ ക്രെയവിക്രയം നടത്തുക അതു കൂടി പറയു ഓരോ ഉടയിപ്പ് ആയി ഊള ഇറങ്ങും നന്മമരം കോപ്പ്-എന്ന ചോദ്യത്തിനും ഉത്തരമില്ല. ഏതായാലും രാജന്റേയും അമ്പിളിയുടേയും മക്കൾ നെയ്യാറ്റിൻകരയിൽ കാട്ടിയത് പക്വതയുള്ള ഇടപെടലാണെന്നാണ് സോഷ്യൽ മീഡിയയുടെ പൊതു വികാരം. കരുതലോടെ തന്നെ വസന്തയുടെ ഭൂമിയാണ് തങ്ങൾ താമസിക്കുന്നതെന്ന് വരുത്താനുള്ള നീക്കം അവർ പൊളിച്ചു.
ഇതു സംബന്ധിച്ച് മനോരമ ഇന്നലെ നൽകിയ വാർത്തയും പിന്നീട് കണ്ടതും
മനോരമ വാർത്ത ഇങ്ങനെ-'ഞങ്ങളുടെ അമ്മയും അച്ഛനും ഉറങ്ങുന്ന ആ മണ്ണ് ഞങ്ങൾക്ക് വേണം. ഇവിടെ തന്നെ ഞങ്ങൾക്ക് വീട് വച്ചുതന്നാൽ മതി. ഈ മണ്ണ് വിട്ട് ഞങ്ങൾ എങ്ങോട്ടുമില്ല..' നെയ്യാറ്റിൻകരയിൽനിന്ന് കേട്ട കണ്ണീരിന്റെ ഈ വാക്ക് കേരളത്തിന്റെ ഹൃദയത്തിൽ പതിച്ചിട്ടു ദിവസങ്ങൾ പിന്നിടുമ്പോൾ ആ കുട്ടികൾക്ക് കൈത്താങ്ങായി വ്യവസായി ബോബി ചെമ്മണ്ണൂർ. തർക്കമുന്നയിച്ച ആളിൽനിന്ന് ആ ഭൂമി വാങ്ങി കുട്ടികളുടെ പേരിൽ രജിസ്റ്റർ ചെയ്തു. തർക്ക ഭൂമിയും വീടും ഉൾപ്പെടെ 4 സെന്റ് സ്ഥലം ഉടമയ്ക്ക് 5 ലക്ഷം രൂപ നൽകിയാണ് വാങ്ങിയത്. വീടിന്റെ രേഖകൾ കുട്ടികൾക്ക് കൈമാറും. വീടും പുതുക്കിപ്പണിയുമെന്ന് പറഞ്ഞ ബോബി കുട്ടികളുടെ സംരക്ഷണവും ഏറ്റെടുത്തു. കേസ് പിന്നീട് പിൻവലിക്കുമെന്നാണ് ഉടമ അറിയിച്ചത്
പൊലീസ് വീടൊഴിപ്പിക്കുന്നതിനിടെ പൊള്ളലേറ്റു മരിച്ച നെയ്യാറ്റിൻകര അതിയന്നൂർ വെൺപകൽ നെട്ടത്തോളം ലക്ഷംവീട് കോളനിയിൽ രാജൻ- അമ്പിളി ദമ്പതികളുടെ മക്കളായ രാഹുലിനും രഞ്ജിത്തിനും 10 ലക്ഷം നൽകി സർക്കാർ കനിവ് കാട്ടിയിരുന്നു. 5 ലക്ഷം രൂപ നൽകി യൂത്ത് കോൺഗ്രസും പിന്നാലെ ഒരുപാട് സംഘടനകളും ഒപ്പമെത്തി. 'തിരുവനന്തപുരം ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ അംഗങ്ങളാണ് എന്നെ വിളിച്ചത്. ആ കുട്ടികൾക്ക് ആ മണ്ണ് വാങ്ങാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു. അങ്ങനെ ഞാൻ ഇന്നലെ തിരുവനന്തപുരത്ത് എത്തി. സ്ഥലത്തിന്റെ ഉടമയായ വസന്ത എന്ന സ്ത്രീയെ പോയി കണ്ടു. രേഖകളെല്ലാം തയാറാക്കി അവർ പറഞ്ഞ വിലയ്ക്ക് ഞാൻ ആ ഭൂമി വാങ്ങി. കുട്ടികളുടെ പേരിൽ രജിസ്റ്റർ ചെയ്ത ഭൂമിയുടെ രേഖകൾ ഇന്നു തന്നെ കുട്ടികൾക്ക് കൈമാറും. എന്നിട്ട് ആ കുട്ടികളെ ഞാൻ തൃശൂർ ശോഭ സിറ്റിയിലെ എന്റെ വീട്ടിലേക്ക് കൊണ്ടുപോകും. ആ സ്ഥലത്ത് വീട് പണി പൂർത്തിയായ ശേഷം അവരെ തിരിച്ചുെകാണ്ടുവരും.' ബോബി ചെമ്മണൂർ മനോരമ ന്യൂസ് ഡോട്ട് കോമിനോടു പറഞ്ഞുവെന്നും റിപ്പോർട്ട് ചെയ്തിരുന്നു.
ഇത്തരം അവകാശ വാദങ്ങൾ മനോരമയോട് അടക്കം നിരത്തിയ ശേഷമാണ് ബോബി കുട്ടികളെ കാണാൻ വൈകുന്നേരും വീട്ടിൽ എത്തിയത്. അപ്പോഴായിരുന്നു ഈ കരാർ ഞങ്ങൾ വാങ്ങിക്കില്ലെന്ന പ്രഖ്യാപനം. വസ്തു വാങ്ങിയെന്നും രേഖകൾ കുട്ടികൾക്ക് കൈമാറുമെന്നും മനോരമയോട് പറഞ്ഞ ബോബി വീട്ടിലെത്തിയത് 100 രൂപയുടെ മുദ്ര പത്രത്തിലെ കരാറുമായാണ്. ഈ സാഹചര്യത്തിലാണ് ഇതിലെ വസ്തുതകൾ മറുനടൻ അന്വേഷണ വിധേയമാക്കിയത്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍