സബ് രജിസ്ട്രാർ ഓഫീസിൽ പോകാതെ വസ്തു വാങ്ങാമെന്ന് തെളിയിച്ച സ്വർണ്ണ കട മുതലാളി; ഫാൻസ് യൂണിറ്റിന് മുന്നിൽ ഏത് വീട്ടിൽ വേണമെങ്കിലും രജിസ്ട്രേഷൻ നടത്താമെന്ന് തെളിയിച്ച അപൂർവ്വത; വസന്തയുടെ വീട് വിലയ്ക്ക് വാങ്ങിയത് വെറും 100 രൂപയുടെ മുദ്രപത്രത്തിൽ!
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വസ്തു വാങ്ങാനും വിൽക്കാനും ചില നടപടി ക്രമങ്ങളുണ്ട്. സബ് രജിസ്ട്രാറുടെ ഓഫീസിൽ പോകണം. വസ്തുവിന്റെ വിലയ്്ക്ക് അനുസരിച്ച് മുദ്രപത്രം വാങ്ങണം. അതിന് ശേഷം പ്രമാണം എഴുതി രേഖകൾ സബ് രജിസ്ട്രാർ ഓഫീസിൽ ഹാജരാക്കണം. അത് പരിശോധിച്ച് രജിസ്ട്രേഷൻ. മുദ്രപത്രത്തിൽ വസ്തു വാങ്ങുന്ന ആളിന്റേയും വിൽക്കുന്ന ആളിന്റേയും ഫോട്ടോയും നിർബന്ധം. ആധാർ കാർഡ് ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകളും അനിവാര്യം. എന്നാൽ ഇതൊന്നും വേണ്ടെന്ന് തെളിയിച്ച് ഇന്നലെ കേരളത്തിൽ ഒരു വസ്തു വിൽപ്പന നടന്നു. അതും നെയ്യാറ്റിൻകരയിൽ. എങ്ങനെയാണ് പോങ്ങിൽ വസന്തയിൽ നിന്ന് സ്വർണ്ണ കുട മുതലാളിയായ ബോബി ചെമ്മണ്ണൂർ ആ വസ്തു വാങ്ങിയതെന്നതിൽ ഇപ്പോഴും ആശ്ചചര്യം കൊള്ളുകയാണ് മലയാളികൾ.
നെയ്യാറ്റിൻകരയിൽ പൊലീസ് കത്തിച്ചു കൊന്ന രാജന്റേയും അമ്പിളിയുടേയും മക്കളെ രക്ഷിക്കാനായിരുന്നു എല്ലാ നടപടി ക്രമങ്ങളും മറന്ന് ബോബി ചെമ്മണ്ണൂർ വസ്തു വാങ്ങിയത്. എല്ലാ ഭൂമിക്കും സർക്കാർ ന്യായ വില നിശ്ചയിച്ചിട്ടുണ്ട്. അതനുസരിച്ച് പ്രമാണത്തിന് വിലയിടും. എന്നാൽ ഇവിടെ ബോബി ചെമ്മണ്ണൂർ ഭൂമി എഴുതി വാങ്ങിയ ആധാരത്തിന്റെ ആദ്യ പേജിൽ വില നൂറു രൂപ മാത്രമാണ്. ഈ നൂറു രൂപയുടെ ആധാരത്തിൽ എഴുതിയ കരാറുമായാണ് രാജന്റെ മക്കളെ കാണാൻ ബോബി എത്തിയത്. അവർ സ്നേഹത്തോടെ തന്നെ അത് നിരസിച്ചു. ശോഭാ സിറ്റിയിലേക്കും ഇല്ലെന്നും പറഞ്ഞു. അച്ഛനെ അടക്കാൻ കുഴി എടുക്കുന്നതിനിടെ തടയാനെത്തിയ പൊലീസിന് മുമ്പിൽ കൈ ചൂണ്ടിക്കാര്യങ്ങൾ ഓർമിപ്പിച്ച അതേ 'കനൽ തിരി' വീണ്ടും മലയാളി കണ്ടു. കേസിൽ കിടക്കുന്ന വസ്തു വാങ്ങിയ മുതലാളിയിൽ നിന്ന് ആധാരം വാങ്ങാതെ കുട്ടികൾ മടക്കി അയച്ചു.
ആധാരം എഴുത്തുക്കാരേയും റിയൽ എസ്റ്റേറ്റുകാരേയും അമ്പരപ്പിക്കുകയായിരുന്നു ബോബി ചെമ്മണ്ണൂർ. സബ് രജിസ്ട്രാർ ഇല്ലാതെ എങ്ങനെ വസ്തു വാങ്ങാനും വിൽക്കാനുമാകുമെന്ന് ബോബി ചെമ്മണ്ണൂർ പഠിപ്പിച്ചു തന്നെവെന്നാണ് പ്രമഖു ബിൽഡർ പരിഹാസ രൂപേണെ മറുനാടനോട് പറഞ്ഞത്. കരാർ കുട്ടികൾ വാങ്ങാത്തതു കൊണ്ട് മാത്രം അതിലെ വിശദാംശങ്ങൾ അറിയാതെ പോയി. എങ്ങനെയാണ് നൂറു രൂപയ്ക്കുള്ള ആധാരത്തിൽ വസ്തു ഉടമയുടെ വീട്ടിൽ വച്ച് ഫാൻസുകാരുടെ മുമ്പിൽ കരാർ എഴുതിയത് എന്നതും ഏവരേയും അത്ഭുതപ്പെടുത്തുകയാണ്. ഏതായാലും വസ്തു രജിസ്ട്രേഷനിൽ പുതു മാതൃക ബോബി ചെമ്മണ്ണൂർ സൃഷ്ടിച്ചുവെന്നതാണ് പ്രധാനം. ഏതായാലും ഈ വസ്തു കച്ചവടം പരസ്യമായി സമ്മതിച്ചതോടെ വസന്തയ്ക്ക് ഭൂമിയിലെ അവകാശം ഇനി പരസ്യമായി ഉന്നയിക്കാനാകുമോ എന്ന സംശയവുമുണ്ട്.
വസ്തു കൈമാറ്റ രജിസ്ട്രേഷനുകളിൽ പണമിടപാട് ബാങ്ക് അക്കൗണ്ടുകൾ വഴി മാത്രമാണ്. രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള രജിസ്ട്രേഷനുകൾ എല്ലാം തന്നെ ബാങ്ക് അക്കൗണ്ട് വഴി നടത്തണമെന്നാണ് നിബന്ധന. കൂടാതെ പത്ത് ലക്ഷം രൂപയോ, അതിന് മുകളിലോ ഉള്ള ഇടപാടുകൾക്കും പാൻ കാർഡ് നിർബന്ധമാക്കിയിട്ടുണ്ട് . രജിസ്ട്രേഷൻ സംബന്ധമായ എല്ലാ ഇടപാടുകളും ഇനി മുതൽ ബാങ്ക് അക്കൗണ്ടിലൂടെ നടപ്പാക്കാനാണ് ആദായ നികുതി വകുപ്പ് രജിസ്ട്രേഷൻ വകുപ്പിന് നൽകിയിരിക്കുന്ന നിർദ്ദേശം. വസ്തു ഇടപാട് ചെയ്യുന്ന ആധാരത്തിൽ അവ വാങ്ങുന്ന വ്യക്തി ഏതുവിധത്തിലാണ് പണം കൈമാറ്റം ചെയ്തതെന്ന് ആധാരത്തിൽ രേഖപ്പെടുത്തിയിരിക്കണം. ഉദാഹരണത്തിന് പണം നൽകുന്ന ആൾ ബാങ്ക് ചെക്കായിട്ടോ, ഡിമാൻഡ് ഡ്രാഫ്റ്റായിട്ടോ ആണ് പണം നൽകിയതെങ്കിൽ അതിന്റെ നമ്പറുകൾ ആധാരത്തിൽ പ്രതിപാദിച്ചിരിക്കണം. ഇനി ഡിജിറ്റൽ സംവിധാനം ഉപയോഗിച്ചാണ് പണം കൈമാറുന്നതെങ്കിൽ ആ വിവരവും ആധാരത്തിൽ രേഖപ്പെടുത്തിയിരിക്കണം-ഇതൊക്കെയാണ് വസ്തു രജിസ്ട്രേഷനിലെ നിയമങ്ങൾ.
അതാത് ജില്ലയിലെ ഏത് സബ് രജിസ്ട്രാർ ഓഫീസിലും വസ്തു ഇനി രജിസ്റ്റർ ചെയ്യാം. നേരത്തെ നിലവിൽ വസ്തു എവിടെയാണോ അതിന്റെ പരിധിയിൽ വരുന്ന ഓഫീസിൽ മാത്രമാണ് രജിസ്റ്റർ ചെയ്യാൻ അനുമതിയുണ്ടായികുന്നു. ഇതിന് മാറ്റം വരുത്തിയാണ് വസ്തു ഇടപാട് സുതാര്യമാക്കാൻ ലക്ഷ്യമിട്ട് സർക്കാർ പുതിയ തീരുമാനം എടുത്തത്. ജില്ലാ രജിസ്ട്രാർക്ക് ആ ജില്ലയിലെ ഏത് ആധാരവും രജിസ്റ്റർ ചെയ്യാൻ അധികാരമുണ്ട്. ഇനി മുതൽ ആ അധികാരം സബ് രജിസ്ട്രാർമാർക്കും ലഭിക്കും. ഇതിലൂടെ ഒരു ജില്ലയിലെ ഏത് സ്ഥലത്തുള്ള വസ്തുവും ആ ജില്ലയിലെ ഏത് രജിസ്ട്രാർ ഓഫീസിലും രജിസ്റ്റർ ചെയ്യാം. വിൽക്കുന്ന ആളിനും വാങ്ങുന്ന ആളിനും സൗകര്യപ്രദമായ സബ് രജിസ്ട്രാർ ഓഫീസ് തെരഞ്ഞെടുക്കാം-ഇങ്ങനേയും ചട്ടമുണ്ട്. എങ്കിലും വസ്തു വിൽക്കാനും വാങ്ങാനും സബി രജിസ്ട്രാറിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ സേവനം അനിവാര്യതയാണ്. എന്നാൽ നെയ്യാറ്റിൻകരയിൽ ബോബി ചെമ്മണ്ണൂരിന് അതൊന്നും വേണ്ടി വന്നില്ലെന്നതും ഏവരേയും ഞെട്ടിച്ചിട്ടുണ്ട്.
ഇതെല്ലാം മനസ്സിലാക്കിയാണ് വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ കൈയിൽ നിന്ന് ഭൂമി വാങ്ങില്ലെന്ന് നെയ്യാറ്റിൻകരയിൽ ആത്മഹത്യചെയ്ത രാജൻ- അമ്പിളി ദമ്പതികളുടെ ഇളയമകൻ രഞ്ജിത്ത് പറഞ്ഞത്. നിയമപരമായി സ്ഥലം വസന്തയുടെ പേരിൽ അല്ല. പിന്നെ എങ്ങനെയാണ് ബോബി ചെമ്മണ്ണൂർ അത് വാങ്ങിയതെന്നും രഞ്ജിത്ത് ചോദിച്ചു. സ്ഥലം നിയമപരമായി സർക്കാർ തരികയാണെങ്കിൽ അത് വാങ്ങും. സഹായിക്കാൻ താൽപര്യം കാട്ടിയ ബോബി ചെമ്മണ്ണൂരിന് നന്ദിയുണ്ടെന്നും, എന്നാൽ നിയമപരമല്ലാതെ ഭൂമി വേണ്ടെന്നും രഞ്ജിത്ത് വ്യക്തമാക്കി. തർക്കഭൂമിയും വീടും നെയ്യാറ്റിൻകരയിലെ കുട്ടികൾക്കു വേണ്ടി ഇന്നാണ് ബോബി ചെമ്മണൂർ വിലയ്ക്ക് വാങ്ങിയത്. എഗ്രിമെന്റ് ബോബി ചെമ്മണൂർ രണ്ട് കുട്ടികൾക്കും കൈമാറാൻ എത്തിയെങ്കിലും മടക്കി അയച്ചു.
'തിരുവനന്തപുരം ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ അംഗങ്ങളാണ് തന്നെ വിളിച്ചത്. ആ കുട്ടികൾക്ക് ആ മണ്ണ് വാങ്ങാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു. അങ്ങനെ ഞാൻ ഇന്നലെ തിരുവനന്തപുരത്ത് എത്തി. സ്ഥലത്തിന്റെ ഉടമയായ വസന്ത എന്ന സ്ത്രീയെ പോയി കണ്ടു. രേഖകളെല്ലാം തയാറാക്കി അവർ പറഞ്ഞ വിലയ്ക്ക് ഞാൻ ആ ഭൂമി വാങ്ങി.' ബോബി ചെമ്മണൂർ പറഞ്ഞത് ഇങ്ങനെയാണ്. ഈ മാസം 22നാണ് നെയ്യാറ്റിൻകരയിൽ രാജനും ഭാര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സമീപവാസിയായ സ്ത്രീയുമായുള്ള തർക്കമാണ് കേസിലേക്ക് എത്തിച്ചത്. തുടർന്ന് കുടുംബത്തെ ഇവിടെ നിന്ന് ഒഴിപ്പിക്കാൻ ഉത്തരവായി.
ഇതിന് പിന്നാലെ പൊലീസ് എത്തിയതോടെ പൊലീസിനെ പിൻതിരിപ്പിക്കാൻ രാജൻ ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റർ പൊലീസ് തട്ടിമാറ്റുന്നതിനിടെ തീ പടർന്നുപിടിച്ച് ഇരുവരും മരണപ്പെടുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്