ചിറ്റാർ പഞ്ചായത്തിൽ സിപിഎമ്മിന്റെ കുരുട്ടു ബുദ്ധിയിൽ കോൺഗ്രസ് നേതാവ് വീണു: കൂറുമാറി പ്രസിഡന്റായ സജി കുളത്തുങ്കലിനെ അയോഗ്യനാക്കും: മൂന്ന വോട്ടിന് മാത്രം തോറ്റ ആ വാർഡ് ഉപതെരഞ്ഞെടുപ്പിൽ തിരികെ പിടിച്ച് ഭരണം ഉറപ്പിക്കാൻ സിപിഎംം: സജി പ്രസിഡന്റാകാൻ കൂട്ടുപിടിച്ചത് സ്വന്തം പിതാവിനെ വധിച്ച സിപിഎമ്മിനെ
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: ഒറ്റ സീറ്റിന് ഭരണം നഷ്ടമാകുമെന്ന് അവസ്ഥയിൽ ചിറ്റാർ പഞ്ചായത്ത് എൽഡിഎഫ് തിരികെ പിടിച്ചത് കോൺഗ്രസ് പഞ്ചായത്തംഗത്തെ പ്രസിഡന്റാക്കിയായിരുന്നു. കോൺഗ്രസ് നൽകാത്ത പ്രസിഡന്റ് സ്ഥാനം തനിക്ക് സിപിഎം തരുമെന്ന് കേട്ടപ്പോൾ സന്തോഷിച്ച് മറുകണ്ടം ചാടിയത് സജി കുളത്തുങ്കലായിരുന്നു.
സജിയുടെ പിതാവും കോൺഗ്രസ് നേതാവുമായിരുന്ന കെഇ വർഗീസിനെ സിപിഎമ്മുകാർ കൊലപ്പെടുത്തുകയായിരുന്നുവെന്ന കാര്യം സ്ഥാനലബ്ധിക്ക് വേണ്ടി സജി മറന്നു. പിതാവിനെ കോൺഗ്രസിന്റെ രക്തസാക്ഷിയാക്കി സിപിഎം മകനെ ജീവിക്കുന്ന രക്തസാക്ഷിയാക്കുകയാണെന്ന കാര്യം പ്രസിഡന്റാകുമ്പോൾ സജി അറിഞ്ഞിരുന്നില്ല. സിപിഎം വ്യക്തമായ ഗെയിം പ്ലാനോടെയാണ് കോൺഗ്രസിൽ നിന്ന് സജിയെ അടർത്തിയെടുത്തത്. കൂറുമാറ്റ നിരോധന നിയമപ്രകാരം സജി ഉടൻ തന്നെ അയോഗ്യനാക്കപ്പെടും.
പഞ്ചായത്ത് രണ്ടാം വാർഡിൽ സിപിഎമ്മിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി എംഎസ് രാജേന്ദ്രനെ വെറും മൂന്നു വോട്ടിന് തോൽപ്പിച്ചാണ് സജിയുടെ വരവ്. സജി അയോഗ്യനാക്കപ്പെടുന്നതോടെ രണ്ടാം വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടക്കും. രാജേന്ദ്രൻ തന്നെ സിപിഎം സ്ഥാനാർത്ഥിയാകും. ഇക്കുറി കാലുവാരിയതു പോലെ ഇനിയും വാരാൻ പാർട്ടി ഒരുങ്ങില്ല. വിജയിച്ചു വരുന്ന രാജേന്ദ്രൻ സിപിഎമ്മിന് വ്യക്തമായ ഭൂരിപക്ഷം നൽകും. പ്രസിഡന്റുമാകും. സജിയോ, രാഷ്ട്രീയ ഭാവിനശിച്ച് എങ്ങുമില്ലാതെ നിൽക്കേണ്ടിയും വരും.
എന്നെയും എന്റെ കുടുംബത്തെയും ഇല്ലായ്മ ചെയ്യാനാണ് കഴിഞ്ഞ 36 വർഷമായി കോൺഗ്രസ് പാർട്ടി ശ്രമിച്ചതെന്ന് സജി കുളത്തുങ്കൽ പറയുന്നു. ഞാൻ എൽഡിഎഫ് പിന്തുണ തേടിപ്പോയില്ല. അവർ എനിക്ക് പിന്തുണ തരികയായിരുന്നു. ഞാൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന നിലപാടിൽ ഉറച്ചു നിന്നപ്പോൾ എൽഡിഎഫ് അപ്രതീക്ഷിതമായി എന്റെ പേര് നിർദ്ദേശിച്ചു കൊണ്ട് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നുവെന്നും സജി പറഞ്ഞു.
അർഹതപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം തനിക്ക് ആദ്യ ടേമിൽ ലഭിക്കുന്നില്ലെന്നാരോപിച്ചാണ് സജി കുളത്തുങ്കൽ എൽഡിഎഫ് പിന്തുണയോടെ പ്രസിഡന്റായത്. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ സജി വോട്ടു ചെയ്യുകയും ചെയ്തു. ഇരുപാർട്ടികളിലും പ്രതിഷേധം വ്യാപിക്കുന്നതിനിടെ സജിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. 13 അംഗകമ്മറ്റിയിൽ എൽഡിഎഫ്-അഞ്ച്, യുഡിഎഫ്-ആറ്, എൻഡിഎ രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷിനില. രണ്ടാം വാർഡിൽ സിപിഎമ്മിന്റെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർത്ഥിയും രക്തസാക്ഷി എംഎസ് പ്രസാദിന്റെ സഹോദരനുമായ എംഎസ് രാജേന്ദ്രനെ മൂന്ന് വോട്ടിന് അട്ടിമറിച്ചാണ് സജി പഞ്ചായത്തംഗമായത്.
നാലാം വാർഡിൽ നിന്നും വിജയിച്ച എ ബഷീർ ആയിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി. വോട്ടെടുപ്പിൽ നിന്നും എൻഡിഎ വിട്ടുനിന്നു. ഇതോടെ ആറ് വോട്ട് നേടി സജി കുളത്തുങ്കൽ വിജയിച്ചു. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിൽ സ്ഥാനാർത്ഥി രവികല എബിക്ക് സജി വോട്ടു ചെയ്യുകയും ചെയ്തു. കോൺഗ്രസ് ആദ്യ ടേം പ്രസിഡന്റ് സ്ഥാനം നൽകാത്തതിന്റെ പേരിലാണ് സജി കൂറുമാറിയത്. അടൂർ പ്രകാശിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ നാലാം വാർഡിൽ നിന്ന് വിജയിച്ച എ. ബഷീറിന് അഞ്ചു വർഷവും പ്രസിഡന്റ് സ്ഥാനം നൽകാൻ തീരുമാനമായിരുന്നു. സജി എതിർത്തതോടെ മൂന്ന് -രണ്ട് വർഷം വീതം നൽകാൻ ധാരണയായി. ആദ്യ മൂന്നു കൊല്ലം ബഷീറും അവസാന രണ്ട് വർഷം സജിയും എന്ന ധാരണയാണ് ഡിസിസി പ്രസിഡന്റ് ബാബു ജോർജും അടൂർ പ്രകാശ് എംപിയും മുന്നോട്ടു വച്ചത്. എന്നാൽ തനിക്ക് ആദ്യ ടേം കിട്ടണമെന്ന് സജി നിർബന്ധം പിടിച്ചു.
കൃത്യമായ ഭൂരിപക്ഷം ഉള്ളതുകൊണ്ട് കോൺഗ്രസ് നേതൃത്വവും ഈ വിഷയത്തിനു വേണ്ടത്ര പ്രാധാന്യം നൽകിയിരുന്നില്ല. ഈ അവസരം സിപിഎം മുതലാക്കുകയായിരുന്നു. കോൺഗ്രസ് നേതൃത്വം വഴങ്ങാതെ വന്നതോടെ സജി എൽഡിഎഫ് പിന്തുണയോടെ മത്സരിക്കാനിറങ്ങുകയായിരുന്നു. കോൺഗ്രസിന്റെ വിപ്പ് അദ്ദേഹം കൈപ്പറ്റിയില്ല. വിപ്പ് ലംഘിച്ച് സിപിഎം പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റായ സജി കുളത്തുങ്കലിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് ബാബു ജോർജ് അറിയിച്ചു. കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ സജിയെ ആരും പിന്തുണച്ചിരുന്നില്ല.
എന്നാൽ കോൺഗ്രസ് രക്തസാക്ഷിയുടെ മകൻ എന്ന പരിഗണന നൽകി രണ്ടു വർഷം പഞ്ചായത്ത് പ്രസിഡന്റ് പദവി നൽകാൻ പാർട്ടി തീരുമാനിച്ചിരുന്നു. പാർട്ടി വിപ്പ് ലംഘിച്ച് സിപിഎം പിന്തുണ സ്വീകരിച്ച സജിയുടെ പഞ്ചായത്ത് അംഗത്വം റദ്ദ് ചെയ്യുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനെ ഉടനെ തന്നെ സമീപിക്കുമെന്നും ബാബു ജോർജ് പറഞ്ഞു. എന്നാൽ, അങ്ങനെ കോൺഗ്രസിന്റെ ഒരു കമ്മറ്റികളിലേക്കും തന്നെ ആരും വിളിച്ചില്ല എന്നാണ് സജി പറയുന്നത്. അങ്ങനെ ഒരു കമ്മറ്റിയിൽ താൻ പങ്കെടുത്തിട്ടില്ല. ആ തീരുമാനം ഏകപക്ഷീയമാണ് എന്നും സജി ചൂണ്ടിക്കാട്ടുന്നു.
സജിയുടെ പിതാവ് കെഇ വർഗീസിനെ സിപിഎം പ്രവർത്തകരാണ് കൊലപ്പെടുത്തിയത്. സജി തോൽപിച്ച എംഎസ് രാജേന്ദ്രന്റെ സഹോദരൻ എംഎസ് പ്രസാദിനെ കോൺഗ്രസുകാരാണ് കൊന്നത്. അങ്ങനെയുള്ള പാർട്ടികൾ തമ്മിൽ പ്രസിഡന്റ് സ്ഥാനത്തിന് വേണ്ടിയുണ്ടാക്കിയ ധാരണ വലിയ ഞെട്ടലാണ് പ്രവർത്തകരിൽ സൃഷ്ടിച്ചത്.
Stories you may Like
- മകൻ ജീവനൊടുക്കിയത് പൊലീസ് ഇടപെടൽ മൂലമെന്ന് മാതാപിതാക്കൾ
- മതിൽ ചാടി റോഡിലേക്ക് വീണ മ്ലാവ് ചത്തു
- 2019 ൽ എം ബി ബി എസ് എങ്കിൽ ഇന്ന് ഏവിയേഷൻ സ്കോളർഷിപ് തട്ടിപ്പ്
- സജി കുളത്തുങ്കലിന്റെ പണി പോയി; പോരാത്തതിന് ആറു വർഷത്തേക്ക് വിലക്കും
- പൊലീസ് കസ്റ്റഡിയിൽ നിന്ന് കൈവിലങ്ങുമായി രക്ഷപ്പെട്ട പോക്സോ കേസ് പ്രതിയെ പിടികൂടി
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍