മൂന്ന് കർഷക നിയമങ്ങളും പിൻവലിക്കണമെന്ന് രാജഗോപാലും; നിയമസഭയിൽ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ ഞാൻ അംഗീകരിക്കുന്നുവെന്നും വിശദീകരണം; ബിജെപിയെ വെട്ടിലാക്കി വീണ്ടും നിയമസഭയിലെ പാർട്ടിയുടെ ഏക അംഗം; കടുംപിടത്തത്തിനൊപ്പമല്ല സമവായത്തിനൊപ്പമാണ് താനെന്നും നേമം എംഎൽഎ; കാർഷിക പ്രമേയത്തിലും ഡെമോക്രസി ഉയർത്തി താരമായി രാജഗോപാൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേന്ദ്രം പാസാക്കിയ കാർഷിക നിയമത്തിനെതിരെ പ്രമേയം നിയമസഭയുടെ പ്രത്യേക സമ്മേളനം അംഗീകരിച്ചത് ബിജെപി എംഎൽഎ ഒ രാജഗോപാലിന്റെ എതിർപ്പില്ലാതെ. ഇതോടെ നിയമസഭയ്ക്ക് ഏക കണ്ഠമായി പ്രമേയം പാസാക്കാനായി. ബിജെപിയുടെ നിലപാടിന് വിരുദ്ധമാണ് പാർട്ടിയുടെ ഏക എംഎൽഎ നിയമസഭയിൽ എടുത്ത നിലപാട്. പ്രമേയത്തിലെ വ്യാഖ്യാനങ്ങളിൽ വൈരുദ്ധ്യം ഉണ്ട്. അത് ചൂണ്ടിക്കാണിച്ചു. എന്നാൽ പ്രമേയം പൊതു താൽപ്പര്യമാണ്. ഞാൻ അതിനൊപ്പം നിൽക്കുന്നു-ഇതാണ് പ്രമേയം പാസാക്കിയ ശേഷം രാജഗോപാൽ നൽകുന്ന വിശദീകരണം.
ഡൽഹിയിൽ കർഷക സമരം ശക്തമായ പശ്ചാത്തലത്തിൽ കർഷക പ്രക്ഷോഭത്തിന് പിന്തുണ നൽകാനാണ് സമ്മേളനം ചേർന്നത്. പ്രതിപക്ഷം മുമ്പോട്ട് വച്ച രണ്ട് ഭേദഗതികൾ അംഗീകരിച്ചു. എന്നാൽ പ്രധാനമന്ത്രി മോദിക്കെതിരായ ഭേദഗതി അംഗീകരിച്ചില്ല. ഇതിനിടെയാണ് ഏവരേയും അമ്പരപ്പിച്ച് കർഷക പ്രമേയത്തെ എതിർക്കാതെ രാജഗോപാൽ മൗനത്തിലായത്. വോട്ടെടുപ്പ് ആവശ്യപ്പെട്ടതുമില്ല. ഇതോടെ പ്രമേയം കേരളത്തിന്റെ പൊതു വികാരമായി. ഇതിന് ശേഷം വാർത്താ സമ്മേളനത്തിൽ താൻ പ്രമേയത്തെ അംഗീകരിക്കുന്നതായി രാജഗോപാൽ അറിയിക്കുകയും ചെയ്തു. കടുംപിടത്തമല്ല വേണ്ടത് സമവായമാണ് വേണ്ടെതെന്നും രാജഗോപാൽ പറഞ്ഞു. ഇത് ബിജെപിയെ തീർത്തും വെട്ടിലാക്കും.
കേന്ദ്ര സർക്കാരിനെ അടിമുടി വിമർശിക്കുന്ന പ്രമേയമാണ് നിയമസഭ പാസാക്കുന്നത്. ഈ നിയമങ്ങൾ കർഷക താൽപ്പര്യങ്ങൾക്ക് അനുകൂലമാണെന്ന് ബിജെപി പറയുന്നു. പ്രമേയത്തിന്റെ ചർച്ചയിൽ മോദിയേയും നിയമത്തേയും പിന്തുണയ്ക്കുന്ന തരത്തിലാണ് രാജഗോപാൽ പ്രസംഗിച്ചത്. മോദിയെ വിമർശിക്കാൻ വേണ്ടിയാണ് പ്രമേയമെന്നും പറഞ്ഞു. എന്നാൽ വോട്ടെടുപ്പിൽ പങ്കെടുക്കാതെ പ്രമേയത്തെ അംഗീകരിക്കുകയും ചെയ്തു. കേന്ദ്രത്തിനെതിരായ പ്രമേയങ്ങൾ കേരളം ഏകകണ്ഠമായി പാസാക്കുന്നതിനോട് ബിജെപിയുടെ കേന്ദ്ര നേതൃത്വം പല ഘട്ടത്തിലും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ കർഷക നിയമത്തിലും രാജഗോപാൽ എതിർപ്പു കാട്ടുന്നില്ല.
പാർട്ടി വിരുദ്ധമാണ് തന്റെ നിലപാട് എങ്കിലും പ്രശ്നമില്ലെന്നും രാജഗോപാൽ പറയുന്നു. ഇതും പാർട്ടിയെ വെട്ടിലാക്കും. കേന്ദ്ര കർഷക ബില്ലിനെതിരായ പ്രമേയം കേരള നിയമസഭ ഐക്യകണ്ഠേന പാസാക്കിയത് പ്രതിപക്ഷത്ത് നിന്നും അവതരിപ്പിച്ച ഒരു ഭേദഗതി അംഗീകരിച്ചാണ്. ഇതിനിടെയാണ് സഭയിലെ ഏക ബിജെപി അംഗം ഒ രാജഗോപാൽ പ്രമേയത്തെ എതിർക്കുകയോ വോട്ടെടുപ്പ് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നത് ശ്രദ്ധേയമായി മാറിയത്. പ്രമേയത്തിലെ ഉൾപ്പെടെ ചില പരാമർശങ്ങളെ എതിർക്കുകമാത്രമാണ് ഒ രാജഗോപാൽ ചെയ്തത്. പ്രമേയത്തിന് കെസി ജോസഫ് നിർദേശിച്ച ഭേദഗതികളിൽ വോട്ടെടുപ്പ് വേണമെന്ന് കെസി ജോസഫ് ആവശ്യപ്പെട്ടു.
എന്നാൽ പ്രമേയത്തിൽ വോട്ടെടുപ്പ് പാടില്ലെന്ന പ്രതിപക്ഷത്ത് നിന്ന് പിജെ ജോസഫും അഭിപ്രായപ്പെട്ടു. തുടർന്നാണ് പ്രമേയം ഐക്യകണ്ഠേന പാസാക്കിയത്. കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ സംസ്ഥാനത്ത് നിയനിർമ്മാണം കൊണ്ടുവരുന്നതിന്റെ സാധ്യതകൾ പരിശോധിക്കുകയാണെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. പ്രമേയത്തിനെതിരെ സംസാരിച്ചത് ബിജെപി അംഗം ഒ.രാജഗോപാൽ മാത്രം മായിരുന്നു. കേന്ദ്ര സർക്കാരിനെതിരെ സംസ്ഥാന സർക്കാരും മുഖ്യപ്രതിപക്ഷമായ യുഡിഎഫും നടത്തിയ പരാമർശങ്ങളെ രാജഗോപാൽ തള്ളി. എന്ത് പ്രശ്നം വന്നാലും മോദിയെ വിമർശിക്കണമെന്നാണ് ചിലർക്കെന്ന് രാജഗോപാൽ നിയമസഭയിൽ പറഞ്ഞു.
കർഷകർക്ക് പൂർണമായി സംരക്ഷണം നൽകുന്നതാണ് പുതിയ കാർഷിക നിയമങ്ങൾ. പ്രധാനമന്ത്രി കർഷകരുമായി ചർച്ച നടത്തിയില്ല എന്നത് വസ്തുതാവിരുദ്ധമാണ്. ചർച്ച നടത്താൻ പ്രധാനമന്ത്രി തയ്യാറായിരുന്നു. നിയമങ്ങൾ പിൻവലിച്ചാലേ പ്രധാനമന്ത്രിയുമായി ചർച്ചയ്ക്ക് തയ്യാറാകൂ എന്നാണ് കർഷകർ നിലപാട് എടുത്തത്. പ്രക്ഷോഭം നടത്തുന്ന കർഷകർ ഇങ്ങനെയൊരു ആവശ്യം മുന്നോട്ടുവച്ചതിനാലാണ് പ്രധാനമന്ത്രിയുമായി ചർച്ച നടക്കാത്തതെന്നും രാജഗോപാൽ പറഞ്ഞു. എന്നാൽ, പ്രമേയത്തെ എതിർത്ത് രാജഗോപാൽ വോട്ട് ചെയ്തില്ല. പൊതു അഭിപ്രായത്തെ താൻ മാനിക്കുകയായിരുന്നു. അതുകൊണ്ടാണ് എതിർത്ത് വോട്ട് ചെയ്യാതിരുന്നത്. ബാക്കി എല്ലാവരും പ്രമേയത്തെ അനുകൂലിച്ചു. നിയമസഭയുടെ പൊതു അഭിപ്രായത്തെ താൻ പിന്തുണയ്ക്കുകയായിരുന്നു എന്ന് രാജഗോപാൽ പറഞ്ഞു. ഡെമോക്രാറ്റിക് സ്പിരിറ്റോടെയാണ് താൻ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്യാതിരുന്നതെന്നാണ് രാജഗോപാൽ നൽകിയ വിശദീകരണം.
പ്രമേയത്തെ താൻ അനുകൂലിക്കുകയാണെന്ന് നിയമസഭാ സമ്മേളനത്തിനു ശേഷമുള്ള വാർത്താസമ്മേളനത്തിൽ രാജഗോപാൽ വ്യക്തമാക്കി. പ്രമേയത്തിലെ ചില കാര്യങ്ങളിൽ തനിക്ക് എതിർപ്പുണ്ടെന്നും അതാണ് താൻ സഭയിൽ പറഞ്ഞതെന്നും രാജഗോപാൽ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍