മരടിൽ ഫ്ളാറ്റ് പൊളിക്കാതിരിക്കാൻ ആവുന്നതെല്ലാം ചെയ്ത സർക്കാർ; കാപ്പികോയിലെ ഒഴിപ്പിക്കൽ വിധി അറിയാത്തവർ; സഭാ തർക്കത്തിൽ വിശ്വാസികളുടെ ഭീഷണിക്ക് മുമ്പിൽ മടങ്ങുന്ന പൊലീസും; നെയ്യാറ്റിൻകരയിൽ രാജനേയും അമ്പിളിയേയും പച്ചക്ക് കത്തിച്ചും നീതി നടപ്പാക്കൽ! ആ പൊലീസുകാരനെ നിരപരാധിയാക്കാൻ കള്ളക്കളികൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മരടിലെ ഫ്ളാറ്റുകൾ പൊളിക്കാതിരിക്കാൻ പരമാവധി ന്യായങ്ങൾ പറഞ്ഞ സർക്കാർ....മുത്തൂറ്റിന്റെ അനധികൃത കൈയേറ്റമായ കാപ്പികോ പൊളിക്കാൻ മടിക്കുന്നവർ..... സഭാ തർക്കത്തിൽ സുപ്രീംകോടതി അന്തിമ വിധി പറഞ്ഞിട്ടും സമവായത്തിന്റെ ചർച്ചകൾക്ക് മുൻകൈയെടുക്കുന്ന സർക്കാരുകൾ.... എന്നാൽ ഇതൊന്നും പാവപ്പെട്ടവന് നടക്കില്ല. കീഴ് കോടതി വിധി വന്നാൽ ഉടൻ തന്നെ വസ്തു ഒഴിയണം. ജീവിതം വഴി മുട്ടി ആത്മഹത്യാ ഭീഷണി മുഴക്കിയാൽ അവരെ പച്ചയ്ക്ക് കത്തിക്കുന്ന പൊലീസ്. കേരളത്തിന്റെ മനസാക്ഷിക്ക് മുമ്പിൽ ചോദ്യമായി മാറുകയാണ് രാജന്റേയും അമ്പിളിയുടേയും മരണം. എല്ലാ അർത്ഥത്തിലും അതൊരു കൊലപാകമാണ്.
പെട്രോൾ ഒഴിച്ച് ലൈറ്ററും കത്തിച്ചു നിൽക്കുന്ന രാജനും അമ്പിളിയും. അത് ഷൂട്ട് ചെയ്തത് മക്കളും. പരാതിക്കാരിയുടെ കാശിന്റെ തണലിൽ വീടൊഴുപ്പിക്കാൻ പൊലീസ് എത്തുമെന്ന് ഈ കുടുംബം തീരുമാനിച്ചിരുന്നു. അങ്ങനെ വന്നാൽ അവരെ തിരിച്ചയയ്ക്കാനായി ഒരു നാടകം. അതിന് വേണ്ടി കരുതിയതായിരുന്നു പെട്രോളും ലൈറ്ററും. എല്ലാം ഷൂട്ട് ചെയ്യണമെന്ന് മക്കളോടും ചട്ടം കെട്ടി. എന്നാൽ പൊലീസ് ക്രൂരത ഈ നാടകത്തിലേക്ക് തീയെത്തിച്ചു. അങ്ങനെ അതൊരു കൊലപാതകമായി. എന്നിട്ടും ഈ പൊലീസുകാരനെതിരെ കേസെടുത്തില്ല. കൊലക്കുറ്റത്തിന് കേസെടുത്ത് അകത്തിടേണ്ട പൊലീസിനെ സസ്പെൻഷൻ നൽകി രക്ഷിച്ച് മാസങ്ങൾക്ക് ശേഷം സേനയുടെ ഭാഗമാക്കാനാണ് സർക്കാരിന്റെ ശ്രമം. ഇതിന് വേണ്ടിയാണ് കള്ളക്കളികൾ.
സഭാ കേസിലും കാപ്പികോ റിസോർട്ടിലും നീതി നടപ്പാക്കാൻ മടിക്കുന്നവർ തന്നെയാണ് ഹൈക്കോടതിയിലെ സ്റ്റേയ്ക്കായി കാത്തു നിൽക്കാൺ കേണപേക്ഷിച്ചിട്ടും കേൾക്കാതെ നീതി നടപ്പാക്കുന്നുവെന്ന് വരുത്തി രാജനേയും അമ്പിളേയിയും വകവരുത്തി രണ്ട് കുഞ്ഞുങ്ങളെ അനാഥരാക്കിയത്. എന്നിട്ടും ഭരണകൂടത്തിന് ഒന്നും മനസ്സിലാകുന്നില്ല. ഇന്നലെ സ്വാന്തനിപ്പിക്കാൻ എത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രനും പെട്രോൾ എവിടെ നിന്ന് എത്തിയെന്ന ചോദ്യമാണ് ഉയർത്തിയത്. അതായത് പൊലീസിനെ രക്ഷിക്കാനുള്ള തന്ത്രം. പെട്രോൾ കരുതിയത് നാടകത്തിന്. എന്നാൽ ആളിക്കത്തിച്ചത് പൊലീസും. എന്നാൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ നാടകം കളിച്ചവർ മരിച്ചുവെന്ന തരത്തിലായിരുന്നു മന്ത്രിയുടെ പരിഹാസം.
ദുരന്തം നടന്ന രാജന്റെ വീടിനു മുന്നിൽ ഇന്നലെ രാവിലെ മുതൽ നാടകീയമായ രംഗങ്ങളായിരുന്നു. നാട്ടുകാരുടെ പ്രതിഷേധം പരാതിക്കാരിക്കും പൊലീസിനും നേർക്കായിരുന്നു. കിടപ്പാടം ഒഴിപ്പിക്കാൻ കേസ് നൽകിയ അയൽവാസി വീട്ടമ്മയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അവരുടെ വീടിനു മുന്നിൽ നടത്തിയ സമരം മണിക്കൂറുകൾ നീണ്ടു. മൂന്നരയോടെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പരാതിക്കാരിയെ പൊലീസ് സ്റ്റേഷനിലേക്കെന്നു പറഞ്ഞ് അവിടെ നിന്നു മാറ്റി. ജനക്കൂട്ടം ഒന്നു ശാന്തമായെങ്കിലും 4.30 നു വീണ്ടും സംഘർഷഭരിതമായി. മെഡിക്കൽ കോളജിൽനിന്നു പോസ്റ്റ്മോർട്ടം കഴിഞ്ഞ് അമ്പിളിയുടെ മൃതദേഹവുമായി ആംബുലൻസ് എത്തിയപ്പോൾ തടഞ്ഞ നാട്ടുകാർ റോഡിൽ കുത്തിയിരുന്നു.
നെയ്യാറ്റിൻകര ഡിവൈഎസ്പി എസ്. അനിൽകുമാർ, തഹസിൽദാർ അജയകുമാർ എന്നിവർ ചർച്ചയ്ക്ക് തയാറായെങ്കിലും നാട്ടുകാർ സമ്മതിച്ചില്ല. കലക്ടർ വന്ന് ഉറപ്പു നൽകണമെന്നായിരുന്നു ആവശ്യം. രാത്രി 7.30നു കലക്ടർ നവ്ജ്യോത് ഖോസ സ്ഥലത്തെത്തി നാട്ടുകാരുടെ ആവശ്യം കേട്ടു. എല്ലാ ആവശ്യത്തിനോടും അനുകൂലമായി പ്രതികരിച്ച കലക്ടർ ഇക്കാര്യം വ്യക്തമാക്കി സർക്കാരിന് റിപ്പോർട്ട് നൽകുമെന്നും ഉറപ്പുനൽകി. അതോടെ സമരം അവസാനിപ്പിച്ചു.
രാജനെയും കുടുംബത്തെയും കുടിയൊഴിപ്പിക്കാൻ പൊലീസ് നടപടിയെടുത്തത് ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനു തൊട്ടു മുൻപ്. ഒന്നര മണിക്കൂറിന്റെ വ്യത്യാസത്തിൽ ഹൈക്കോടതിയിൽനിന്നു സ്റ്റേ ഉത്തരവ് എത്തുമ്പോഴേക്കും ആത്മഹത്യാ ശ്രമത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ് രാജനും ഭാര്യ അമ്പിളിയും ആശുപത്രിയിലായി. പിന്നീട് മരണവും അവരെ തേടിയെത്തി. നെയ്യാറ്റിൻകര പ്രിൻസിപ്പൽ മുൻസിഫ് കോടതിയുടെ ഉത്തരവു നടപ്പാക്കാൻ 22 ന് ഉച്ചയോടെയാണു പൊലീസ് ഉൾപ്പെട്ട സംഘം എത്തിയത്. അന്നു തന്നെ ഉച്ചയ്ക്കു രണ്ടരയോടെ രാജന്റെ ഹർജിയിൽ ജസ്റ്റിസ് വി. ഷെർസിയുടെ ബെഞ്ചിൽനിന്നു സ്റ്റേ ഉത്തരവുണ്ടായി. അപ്പോഴേക്കും രാജന്റെ തിരുവനന്തപുരത്തെ അഭിഭാഷകൻ വിളിച്ച് ഈ ദാരുണ സംഭവത്തെക്കുറിച്ചു പറഞ്ഞതായി ഹൈക്കോടതിയിൽ ഹാജരായ ജിനേഷ് പോൾ പറഞ്ഞു.
കഴിഞ്ഞ ജൂൺ 16 നാണു രാജനെയും കുടുംബത്തെയും ഒഴിപ്പിക്കാൻ കോടതി നിർദ്ദേശിച്ചത്. സബ് കോടതി അപ്പീൽ പരിഗണിക്കാൻ വൈകിയതിനാൽ ഹൈക്കോടതിയെ സമീപിച്ചു. മുൻസിഫ് കോടതി ഉത്തരവിനു ജനുവരി 15 വരെയാണു സ്റ്റേ അനുവദിച്ചിട്ടുള്ളത്. പൊലീസിന്റെ ഭാഗത്തു വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാൻ ഡിജിപി നിർദ്ദേശം നൽകി. ഒഴിപ്പിക്കൽ നടപടിക്രമങ്ങളിൽ വീഴ്ച ഉണ്ടോയെന്നു സർക്കാരും പരിശോധിക്കും.
ഒഴിപ്പിക്കൽ ഒഴിവാക്കാൻ ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടൈ പൊലീസ് ലൈറ്റർ തട്ടിമാറ്റിയപ്പോഴാണ് രാജന്റെയും അമ്പളിയുടെയും ശരീരത്തിലേക്ക് തീപടർന്നത്. തിങ്കളാഴ്ച പുലർച്ചെ മരിച്ച രാജന്റെ സംസ്കാരം വൈകിട്ടു തന്നെ നടത്തിയിരുന്നു.
Stories you may Like
- കോന്നി ബ്ലോക്ക് പഞ്ചായത്തിൽ എംവി അമ്പിളി വീണ്ടും പ്രസിഡന്റ്
- യുവാവിനെ എസ് സി -എസ് റ്റി കേസിൽ കുടുക്കാൻ ശ്രമിച്ച സി പി എം നേതാവ് സ്വയം കുടുങ്ങി
- ഒരു രാജൻ ദിനംകൂടി കടന്നുപോകുമ്പോൾ ക്യാമ്പസിന്റെ നൊമ്പരമായി സിദ്ധാർഥും
- നെയ്യാറ്റിൻകരയിൽ ദേവി ക്ഷേത്രത്തിൽ കവർച്ച നടത്തിയ മോഷ്ടാവ് പിടിയിൽ
- സുധീറിന്റെ പോരാട്ടം പുതിയ ഘട്ടത്തിലേക്ക്
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍