Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എംബാമിങ് സെൻററിലെ സന്ദർശക ചെയറിൽ പരസ്പരം ആശ്വസിക്കുവാൻ പോലും കഴിയാതെ പൊട്ടി കരയുന്ന രമേഷും ധന്യയും; എന്തൊരു വിധിയാണ് ദെെവമേ ഇത്; പ്രവാസ ലോകത്തെ വേദന പറഞ്ഞ് അഷ്റഫ് താമരശ്ശേരിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

എംബാമിങ് സെൻററിലെ സന്ദർശക ചെയറിൽ പരസ്പരം ആശ്വസിക്കുവാൻ പോലും കഴിയാതെ പൊട്ടി കരയുന്ന രമേഷും ധന്യയും; എന്തൊരു വിധിയാണ് ദെെവമേ ഇത്; പ്രവാസ ലോകത്തെ വേദന പറഞ്ഞ് അഷ്റഫ് താമരശ്ശേരിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

ഓരോ മരണങ്ങളും വേർപാടുകളും ചുറ്റുമുള്ളവരെ എങ്ങനെയാണ് നോവിക്കുന്നതെന്ന് വിവരിച്ച് സാമൂഹിക പ്രവർത്തകനായ അഷ്റഫ് താമരശ്ശേരി. ഹൃദയാഘാതം മൂലം മരിച്ച തൃശൂരിലെ വടക്കാഞ്ചേരി കാഞിരകോട് സ്വദേശികളായ രമേശിന്റെയും ധന്യയുടെയും മകൾ അഞ്ജനയുടെ മരണവാർത്ത പങ്കുവച്ചാണ് അഷ്റഫ് താമരശ്ശേരി ഫേസ്‌ബുക്കിൽ പ്രവാസ ലോകത്തെ വിടപറയലിന്റെ വേദന പങ്കുവെക്കുന്നത്.

'ഇനിയും എത്രകാലം ഈ ലോകത്ത് ജീവിക്കേണ്ടവളാണ്. നാളത്തെ തലമുറയെ നയിക്കേണ്ടവൾ, എന്തൊരു വിധിയാണ് െദെവമേ ഇത്. എംബാമിങ് സെൻററിലെ സന്ദർശക ചെയറിൽ പരസ്പരം ആശ്വസിക്കുവാൻ പോലും കഴിയാതെ പൊട്ടി കരയുന്ന രമേശും ധന്യയും. എന്ത് പറഞ്ഞാണ് അവരെ ആശ്വസിപ്പിക്കാൻ കഴിയുക' -ഏഴു വയസുകാരിയുടെ മരണവാർത്ത പങ്കുവെച്ച് കൊണ്ട് അഷ്റഫ് താമരശ്ശേരി ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണിവ.

രമേശിന്റെയും ധന്യയുടെയും മൂത്തമകളായിരുന്നു ദുബൈ ഇന്ത്യൻ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ അഞ്ജന. പഠിക്കുവാൻ മിടുക്കിയും മറ്റ് എല്ലാകാര്യത്തിലും പ്രായത്തിൽ കവിഞ്ഞ സാമർഥ്യവുമുള്ള കുട്ടിയായിരുന്ന അഞ്ജന. അണയാൻ പോകുന്ന വിളക്കിന് പ്രകാശമേറുമെന്ന് പറയുന്നത് പോലെയായി അഞ്ജനയുടെ കാര്യമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം:

നാട്ടിൽ പോയിട്ട് വന്നതിന് ശേഷം ആദ്യമായിട്ട് കേൾക്കുന്ന മരണവാർത്ത ഒരു കൊച്ചുമോളുടെതാണ്. ദുബൈ ഇന്ത്യൻ സ്കൂളിൽ രണ്ടാം ക്ലാസിൽ പഠിക്കുന്ന മലയാളിയായ അഞ്ജനയുടെ മരണം ഹൃദയാഘാതം മൂലമാണ്. ഏഴ് വയസ്സുള്ള കൊച്ചുമോളെ പോലെ പോലും Cardiac Arrest വെറുതെ വിട്ടില്ല.ഈ കാലഘട്ടത്തിൽ Cardiac Arrest ഉം Blood Sugar നും പ്രായവിത്യാസമില്ലാതെ എല്ലാപേരെയും പിടികൂടുന്നു.

തൃശൂരിലെ വടക്കാഞ്ചേരി കാഞിരകോട് സ്വദേശികളായ രമേഷിന്റെയും,ധന്യയുടെയും മൂത്തമകളാണ് അഞ്ജന.പഠിക്കുവാൻ അതി സമർത്ഥ,മറ്റ് എല്ലാകാര്യത്തിലും പ്രായത്തിൽ കവിഞ്ഞ സാമർത്ഥ്യം.അണയാൻ പോകുന്ന വിളക്കിന് പ്രകാശമേറുമെന്ന് പറയുന്നത് പോലെ,അഞ്ജന മോളുടെ ജീവിതവും അതുപോലെയായിരുന്നു.അച്ഛന്റെയും അമ്മയുടെയും പൊന്നാരമോൾ,ഇന്നലെ എംബാമിങ് സെൻററിൽ പെട്ടിയിൽ അഞ്ജന മോളുടെ നിശ്ചലമായ ശരീരം എടുത്ത് വെക്കുമ്പോൾ ഞാനും അറിയാതെ വിതുമ്പി പോയി.

ഇനിയും എത്രകാലം ഈ ലോകത്ത് ജീവിക്കേണ്ടവളാണ്.നാളത്തെ തലമുറയെ നയിക്കേണ്ടവൾ,എന്തൊരു വിധിയാണ് ദെെവമേ ഇത്.എംബാമിങ് സെൻററിലെ സന്ദർശക ചെയറിൽ പരസ്പരം ആശ്വസിക്കുവാൻ പോലും കഴിയാതെ പൊട്ടി കരയുന്ന രമേഷും ധന്യയും.എന്ത് പറഞാണ് അവരെ ആശ്വസിപ്പിക്കാൻ കഴിയുക.ഓരോ മരണവും ഓരോ വേർപാടും എല്ലാ മനസ്സുകളെയും നോവിക്കുന്നു.അവരുടെ കരളിന്റെ ഒരു കഷണമാണ് നിശ്ചലമായി കിടന്ന് ഉറങ്ങുന്നത്. ഈ അവസ്ഥ കാണുമ്പോൾ നോവാത്ത മനസ്സുകൾ ഉണ്ടാവില്ല.

മരണമുണ്ടാക്കുന്ന വേദനകളെ പറഞ്ഞു ഫലിപ്പിക്കാൻ അസാധ്യമാണെങ്കിലും ചില വേർപാടുകൾ അവശേഷിക്കുന്നവരിൽ എക്കാലത്തും മുനകളായി നിന്നുകൊള്ളും,ആ വേദന ജീവിതകാലം തുടരും.രമേഷിനും ധന്യക്കും അവരുടെ കുടുംബത്തിനും സമാധാനം കിട്ടട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു.

നാട്ടിൽ പോയിട്ട് വന്നതിന് ശേഷം ആദ്യമായിട്ട് കേൾക്കുന്ന മരണവാർത്ത ഒരു കൊച്ചുമോളുടെതാണ്.Dubai Indian School ൽ...

Posted by Ashraf Thamarasery on Monday, December 28, 2020

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP