വിവാഹം വേണ്ടന്ന മുപ്പത് വർഷം മുൻപുള്ള തീരുമാനം മാറ്റിമറിച്ചത് അമ്മയാകണമെന്ന ശാഖയുടെ അതിയായ ആഗ്രഹം കൊണ്ട്; കോടികളുടെ സ്വത്തിന് അവകാശി വേണമെന്ന ചിന്ത തുടങ്ങിയത് ഒറ്റക്കായി പോയി എന്ന തോന്നലിൽ; ജീവിതാവസാനം വരെ കൂട്ടാകുമെന്ന് കരുതിയ അരുണിന്റേത് അസാൻ മാർഗിക ജീവിതമെന്നറിഞ്ഞത് വളരെ വൈകി; ശാഖാകുമാരി ചതിക്കപ്പെട്ടതു തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വിവാഹം വേണ്ടന്ന് 30 വർഷം മുൻപ് എടുത്ത തീരുമാനം തിരുത്താൻ ശാഖാ കുമാരിയെ പ്രേരിപ്പിച്ചത് ഒറ്റക്കായി പോയി എന്ന തോന്നൽ തന്നെയായിരുന്നു. കിടപ്പിലായ അമ്മയെ ശുശ്രുഷിച്ചും നഗരത്തിലെ ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്തുമാണ് ശാഖാ ഏകാന്തതയെ അകറ്റി നിർത്തിയത് ഇതിനിടെ മൂത്ത സഹോദരിയുടെ മക്കളെ വീട്ടിൽ കൊണ്ട് നിർത്തിയും ശാഖ മൂകമായ വീടിന് ജീവൻ വെപ്പിച്ചിരുന്നു. പിള്ളാരുടെ കളി ചിരിയും കൊഞ്ചലും കണ്ടപ്പോഴാണ് തന്റെ കോടികളുടെ സ്വത്തിന് ഒരു അവകാശി വേണമെന്ന ചിന്ത ശാഖയ്ക്ക് ഉണ്ടായത് ഇതാണ് വിവാഹം വേണ്ടന്ന ചിന്തയിൽ നിന്നും മാറ്റി ചിന്തിപ്പിച്ചതും മധ്യ വയസ് പിന്നിട്ടതു കൊണ്ട് വിവാഹം എന്ന ചിന്തയിലേക്ക് ശാഖ പോകുന്നതിൽ ബന്ധുക്കൾക്കും എതിർപ്പായിരുന്നു.
ഇതിനിടയിലാണ് രോഗിയായ അമ്മയേയും കൊണ്ടുള്ള നീണ്ട ആശുപത്രി വാസത്തിനിടെ ആശ്വാസ വാക്കുകളുമായി അരുൺ എന്ന ഇലക്ട്രീഷ്യൻ അടുത്തു കൂടിയത്. സൗഹൃദം പ്രണയമായി വളർന്നപ്പോഴും അമ്മയാകണമെന്ന ചിന്ത അല്ലാതെ മറ്റൊന്നിനെ കുറിച്ചും ശാഖ ചിന്തിച്ചിരുന്നില്ല അതുകൊണ്ട് തന്നെ പ്രായത്തിൽ തന്നെക്കാൾ 25 വയസോളം ചെറുപ്പമുള്ള അരുണിന്റെ ദുശ്ശീലങ്ങളെ കുറിച്ച് അറിയാനും വൈകി. കല്യാണ ദിനത്തിൽ മദ്യപിച്ചെത്തിയ അരുൺ തന്റെ തനി സ്വഭാവം അന്നാണ് നേരിട്ട് പ്രകടിച്ചത് ,വരൻ മദ്യലഹരിയിലായതിനാൽ കല്യാണം തന്നെ മുടങ്ങി പോകമെന്ന് മനസിലാക്കി പള്ളിയിലെ അച്ഛന്റെ കാലു പിടിച്ചാണ് ശാഖ കല്യാണം നടത്തിച്ചതെന്ന് നാട്ടുകാർ പറയുന്നു.
മദ്യപാനം മാത്രമല്ല കഞ്ചാവുൾപ്പെടെയുള്ള ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചിരുന്ന അരുൺ ശാഖയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു. ദിനവും പണം ചോദിച്ചുള്ള പീഡനം അതിരു കടന്നപ്പോഴാണ് നാട്ടുകാർ പോലും അറിയുന്നത് ,എന്നാൽ ദുശ്ശീലങ്ങൾ ഒഴിവാക്കി ശരിയായ വഴിയിൽ നടത്താൻ അരുൺ പറയുന്നതൊക്കെയും ശാഖ അനുസരിച്ചിരുന്നു . അതിരാവിലെ വീട്ടിൽ നിന്നു പോയി രാത്രി വൈകി എത്തിയിരുന്ന അരുൺ നാട്ടുകാർക്ക് അപരിചിതൻ തന്നെയായിരുന്നു. അതേ സമയം ശാഖാ കുമാരിയെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്ന് പ്രതി അരുൺ സമ്മതിച്ചു . കൈകൊണ്ട് മുഖം അമർത്തി കൊലപ്പെടുത്തിയെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞതായി പൊലീസ് പറഞ്ഞു. ഷോക്കടിപ്പിച്ചത് മരിച്ചതിന് ശേഷമാണോയെന്ന് പരിശോധിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.
ബെഡ് റൂമിലും ബെഡ്ഷീറ്റിലും രക്തത്തിന്റെ പാടുകൾ ഫോറൻസിക് വിഭാഗം കണ്ടെത്തി. സമ്പന്നയായ ശാഖ കുമാരിയും (51) അരുണും (28) രണ്ട് മാസം മുൻപാണ് പ്രണയത്തിനൊടുവിൽ വിവാഹിതരായത്. പ്രായ വ്യത്യാസം കാരണമുണ്ടായ അപമാനം കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് അരുൺ പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അരുൺ കുറ്റസമ്മതം നടത്തിയത്.
രണ്ടു വർഷം മുൻപ് ശാഖാ കുമാരിയുടെ മാതവിന് വന്ന സ്ട്രോക്കിനെ തുടർന്ന് തിരുവനന്തപുരത്തെ പി ആർ എസ് ആശുപത്രിയിൽ നടത്തിയ ദീർഘ നാളത്തെ ചികിത്സക്കിടെയാണ് ശാഖാ കുമാരി അരുണിനെ പരിചയപ്പെടുന്നത്. അരുണും ആശുപത്രിയിൽ കൂട്ടിരിപ്പുകാരനായിരുന്നു. സഹായി ആയി അടുത്ത് കൂടി പരിയപ്പെട്ട അരുൺ അനന്തപുരി ആശുപത്രിയിലെ ഇലക്ട്രീഷ്യൻ എന്നാണ ശാഖ കുമാരിയോടു പറഞ്ഞിരുന്നത്. ആശുപത്രി ബില്ലടക്കാനും ലാബിൽ പോകാനും ഒക്കെ സഹായി ആയി കൂടിയ അരുണുമായി പെട്ടന്ന് ശാഖാ കുമാരി അടുക്കുകയും ചെയ്തു. ആരുമായി പെട്ടന്ന് അടുക്കാത്ത വളരെ ബോൾഡായ ശാഖാ കുമാരി എത്ര പെട്ടന്ന് ഈ യുവാവുമായി സൗഹൃദത്തിലായി എന്ന് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും എത്ര ആലോചിട്ടിട്ടും പിടികിട്ടുന്നില്ല. ആശുപത്രി വാസത്തിനിടെ തന്നെ ശാഖാ കുമാരിയുടെ അളവറ്റ സ്വത്തിനെയും വസ്തു വകകളെയും കുറിച്ച് മനസിലാക്കിയ അരുൺ സാമ്പത്തിക ബാധ്യതകളും കടങ്ങളും പറഞ്ഞ് ശാഖാ കുമാരിയിൽ നിന്നും പണം കൈപറ്റിയിരുന്നു.
ഇതിനിടെ അമ്മയെ ഡിസ്ചാർജ്ജ് ചെയ്തു ശാഖാ കുമാരി കുന്നത്തുകാലിലേക്ക് മടങ്ങിയെങ്കിലും ഇവരുടെ സൗഹൃദം തുടർന്ന് ദിനവും ഉള്ള ഫോൺ വിളി ഇവിരെ കൂടുതൽ അടുപ്പിച്ചു. ഇതിനിടെ അരുൺ തന്നെ തന്ത്രങ്ങൾ മെനഞ്ഞ് ശാഖാ കുമാരിയെ വലയിലാക്കുകയായിരുന്നു. അങ്ങനെയാണ് അരുണുമായുള്ള വിവാഹത്തിന് ശാഖാ മുതിരുന്നത്. കൂടാതെ പ്രായ വ്യത്യാസം ഒരു പ്രശ്നമല്ലന്ന് ചില സുഹൃത്തുക്കളുടെ ദാമ്പത്യ വിജയം കണ്ട് ശാഖാ കുമാരി ഉറപ്പിക്കുകയും ചെയ്തു. അരുണിന്റെ ദുശീലങ്ങളും ലക്ഷ്യങ്ങളും മനസിലാക്കിയ ചില സുഹൃത്തുക്കളും ഈ ബന്ധം വിലക്കിയെങ്കിലും ശാഖാ മുന്നോട്ടു തന്നെ പോയി. ഏറ്റവും ഒടുവിൽ തൊട്ടടുത്ത പള്ളിയിൽ വെച്ച് കല്ല്യാണം നിശ്ചയിച്ചപ്പോൾ തലേ ദിവസം അരുൺ കല്ല്യാണത്തിൽ നിന്നു പിന്മാറി.
അന്ന് അരുൺ വെച്ച്് ഡിമാന്റുകൾ എല്ലാം അംഗീകരിച്ച് ചോദിച്ച ലക്ഷങ്ങളും നല്‍കിയപ്പോഴാണ് പിറ്റേന്ന് പള്ളിയിൽ നവ വരനായി അരുൺ എത്തിയത്.ചെറുപ്പത്തിലെ വിവാഹം വേണ്ടന്ന ഉറച്ച തീരുമാനത്തിൽ എത്തി ചേർന്ന ശാഖാ എങ്ങനെ മാറി ചിന്തിച്ചുവെന്ന് നാട്ടു കാർക്ക് ഇന്നും മനസിലാവുന്നില്ല.ശാഖായുടെ കുട്ടിക്കാലം തിക്താനുഭവങ്ങൾ നിറഞ്ഞതായിരുന്നു. മാതാപിതാക്കളുടെ ദാമ്പത്യം പളുങ്കു പാത്രം പോലെ തകർന്നുടയുന്നത് ശാഖാ കുമാരിയും സഹോദരങ്ങളും നേരിൽ കണ്ടിട്ടുണ്ട്. ഒടുവിൽ പിതാവിന്റെ ആത്മഹ്ത്യയെ തുടർന്ന് ബന്ധു വീടായ കൊല്ലത്തായിരുന്നു ശാഖയുടെ കുട്ടിക്കാലം. കുടംബത്തിലെ താളപ്പിഴകൾ നേരിൽ കണ്ടതു കൊണ്ടു തന്നെ വിവാഹമേ വേണ്ടന്ന ഉറച്ച തീരുമാനത്തിലായിരുന്നു ശാഖ.
ശാഖയും അരുണും തമ്മിൽ വഴക്ക് പതിവായിരുന്നത്രെ. വിവാഹ സൽക്കാരത്തിനിടെ അരുൺ ഇറങ്ങിപ്പോയി കാറിൽ കറങ്ങിനടന്നിരുന്നതായി സമീപവാസി പറയുന്നു. ശാഖ 10 ലക്ഷത്തോളം രൂപ അരുണിനു നൽകിയിട്ടുണ്ടെന്നും ഇവർ വെളിപ്പെടുത്തി. വലിയ ഭൂസ്വത്ത് കുടുംബത്തിനുണ്ട്. ഒരേക്കറിലധികമുള്ള സ്ഥലത്താണു വീട്.അരുണുമായി പ്രണയമായതോടെ വിവാഹത്തിനു ശാഖയാണു മുൻകയ്യെടുത്തത്. വീട്ടുകാരോ ബന്ധുക്കളോ ഇല്ലാതെയാണ് അരുൺ വിവാഹത്തിനെത്തിയത്. പത്താംകല്ല് സ്വദേശി എന്നു മാത്രമാണ് അരുണിനെപ്പറ്റി നാട്ടുകാർക്കുള്ള വിവരം. അരുണിന്റെ പെരുമാറ്റത്തിൽ ആദ്യംമുതലേ നാട്ടുകാർക്കു ചില സംശയങ്ങളുണ്ടായിരുന്നു. ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
10 ലക്ഷം രൂപയ്ക്കു പുറമെ കാറും അരുണിനു ശാഖ വാങ്ങിക്കൊടുത്തിരുന്നു. ദിവസങ്ങൾക്കു മുൻപു വിവാഹം രജിസ്റ്റർ ചെയ്യാനായി ഇവർ പഞ്ചായത്ത് ഓഫിസിൽ പോയിരുന്നെന്ന് അയൽക്കാർ പറഞ്ഞു. ക്രിസ്മസ് വിളക്കുകൾ തൂക്കാനെടുത്ത കണക്ഷൻ രാത്രി വിച്ഛേദിച്ചിരുന്നില്ലെന്നും പുലർച്ചെ ശാഖ ഇതിൽ സ്പർശിച്ചപ്പോൾ ഷോക്കേറ്റെന്നുമായിരുന്നു അരുൺ ഏവരോടും പറഞ്ഞത്. പക്ഷേ ശാഖയുടെ ബന്ധുക്കൾ സംഭവത്തിൽ ദുരൂഹത ആരോപിച്ചതോടെ വെള്ളറട പൊലീസ് കൂടുതൽ അന്വേഷണത്തിലേക്കു നീങ്ങിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍