Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശാഖാകുമാരിക്ക് ഉണ്ടായിരുന്നത് കോടികളുടെ സ്വത്തുക്കൾ; നാല് വർഷം മുമ്പ് ആശുപത്രിയിൽ തുടങ്ങിയ പരിചയം അരുൺ പ്രണയമായി വളർത്തി; ശിഖയുടെ മനം മാറ്റിയ ട്രിക്കുകൾ; പ്രായക്കൂടുതൽ മറന്ന വിവാഹം പരസ്യമായതോടെ അപമാനം; ഭാര്യയെ കൊന്ന് സ്വത്ത് സ്വന്തമാക്കി സ്വപ്നം കണ്ടത് അടിപൊളി ജീവിതം; അരുണിന്റേത് ക്രൂരപദ്ധതി

ശാഖാകുമാരിക്ക് ഉണ്ടായിരുന്നത് കോടികളുടെ സ്വത്തുക്കൾ; നാല് വർഷം മുമ്പ് ആശുപത്രിയിൽ തുടങ്ങിയ പരിചയം അരുൺ പ്രണയമായി വളർത്തി; ശിഖയുടെ മനം മാറ്റിയ ട്രിക്കുകൾ; പ്രായക്കൂടുതൽ മറന്ന വിവാഹം പരസ്യമായതോടെ അപമാനം; ഭാര്യയെ കൊന്ന് സ്വത്ത് സ്വന്തമാക്കി സ്വപ്നം കണ്ടത് അടിപൊളി ജീവിതം; അരുണിന്റേത് ക്രൂരപദ്ധതി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ത്രേസ്യാപുരം സ്വദേശി ശാഖാകുമാരി (51) ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിലെ ദുരൂഹത അതിവേഗത്തിൽ അഴിച്ചത് മരണത്തിൽ നാട്ടുകാർക്കും ബന്ധുക്കൾക്കും ഉണ്ടായ സംഭയം. പ്രായക്കൂടുതൽ പ്രശ്‌നമാക്കാതെ ശാഖയെ വിവാഹം കഴിച്ച അരുൺ കണ്ണുവെച്ചത് കോടികൾ വരുന്ന അവരുടെ സ്വത്തുവഹകളിലായിരുന്നു. അതിനു വേണ്ടി തന്നെയായിരുന്നു അരുൺ ഈ പ്രണയബന്ധം നീട്ടിക്കൊണ്ടു പോയതും ഒടുവിൽ വിവാഹത്തിൽ എത്തിച്ചതും. ക്രൂരമായി പദ്ധതിയായിരുന്നു അരുണിന്റേത്. പ്രായംകൂടിയ ഭാര്യ സ്വാഭാവികമായി മരിച്ചാൽ തനിക്ക് സ്വത്തുക്കൽ കൈവശപ്പെടുത്താം എന്നതായിരുന്നു അരുണിന്റെ പദ്ധതി. അതിന് വേണ്ടിയാണ് ഷോക്കടിപ്പിച്ചുള്ള മരണം പ്ലാൻ ചെയ്തത് എന്നാണ് പൊലീസ് പറയുന്നത്.

അതേസമയം കൊലപാതകത്തിന് കൃത്യമായ പദ്ധതി ഉണ്ടായിരുന്നെങ്കിലും പൊലീസിന്റെ ചോദ്യംചെയ്യലിൽ പിടിച്ചുനിൽക്കാനാവാതെ 28കാരനായ ഭർത്താവ് കുറ്റം സമ്മതിക്കുകയായിരുന്നു. ശാഖ ഷോക്കേറ്റു മരിച്ചു എന്നായിരുന്നു അരുൺ ആദ്യം പറഞ്ഞത്. രണ്ടുമാസം മുൻപ് മതാചാര പ്രകാരമായിരുന്നു വിവാഹം. പിന്നീട് പ്രായവ്യത്യാസം അരുണിന് അപമാനമായി തോന്നുകയായിരുന്നു. സ്വത്തും സൗകര്യങ്ങളും ഉണ്ടെങ്കിലും പ്രായംകൂടിയ ഭാര്യയുമായി പുറത്തുപോകുമ്പോൾ അടക്കം നാട്ടുകാർ കളിയാക്കുന്ന അവസ്ഥയാണ് അരുണിനെ കൊലയാളി ആക്കിയത്.

സാധാരണ ഗതിയിൽ സ്ത്രീധനമാണ് വിവാഹത്തിൽ ചർച്ചയാകുന്നതെങ്കിൽ അരുണിന്റെ കാര്യത്തിൽ ഇത് വ്യത്യസ്തമായിരുന്നു. ഇയാൽ പത്ത് ലക്ഷത്തോളം രൂപയാണ് ശാഖയിൽ നിന്നും സ്വന്തമാക്കിയത്. പരേതനായ അദ്ധ്യാപകന്റെ മകളാണു ശാഖ. കിടപ്പുരോഗിയായ അമ്മയാണ് ഒപ്പമുള്ളത്. വലിയ ഭൂസ്വത്ത് കുടുംബത്തിനുണ്ട്. ഒരേക്കറിലധികമുള്ള സ്ഥലത്താണു വീട്. ഈ കോടികളുടെ സ്വത്തുകളിലായിരുന്നു അരുണിന്റെ കണ്ണ്. ശാഖയെ ഒഴിവാക്കിയാൽ അടിച്ചു പൊളിക്കാമെന്നായിരുന്നു ഇയാളുടെ കരുതൽ.

അരുണുമായി പ്രണയമായതോടെ വിവാഹത്തിനു ശാഖയാണു മുൻകയ്യെടുത്തത്. വീട്ടുകാരോ ബന്ധുക്കളോ ഇല്ലാതെയാണ് അരുൺ വിവാഹത്തിനെത്തിയത്. പത്താംകല്ല് സ്വദേശി എന്നു മാത്രമാണ് അരുണിനെപ്പറ്റി നാട്ടുകാർക്കുള്ള വിവരം. അരുണിന്റെ പെരുമാറ്റത്തിൽ ആദ്യംമുതലേ നാട്ടുകാർക്കു ചില സംശയങ്ങളുണ്ടായിരുന്നു. 10 ലക്ഷം രൂപയ്ക്കു പുറമെ കാറും അരുണിനു ശാഖ വാങ്ങിക്കൊടുത്തിരുന്നു. ദിവസങ്ങൾക്കു മുൻപു വിവാഹം രജിസ്റ്റർ ചെയ്യാനായി ഇവർ പഞ്ചായത്ത് ഓഫിസിൽ പോയിരുന്നെന്ന് അയൽക്കാർ പറഞ്ഞു.

വിവാഹഫോട്ടോ ശാഖ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത് പ്രകോപനത്തിനിടയാക്കി. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും ചെയ്തു. ഇതെല്ലാമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അതേസമയം, ഇരുവരും തമ്മിലുണ്ടായ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. നാല് വർഷം മുമ്പ് അമ്മയുടെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയപ്പോഴാണ് ശാഖയും അരുണും പരിചയപ്പെടുന്നത്. ഈ പരിചയം പിന്നീട് അടുപ്പമായി വളർന്നു. ഫോൺവഴിയായിരുന്നു ഇവർ ബന്ധം ഊട്ടിയുറപ്പിച്ചത്. പിന്നീട് തമ്മിൽ കാണുകയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയുമായരുന്നു. എന്നാൽ 28-കാരനുമായുള്ള വിവാഹത്തിന് ശാഖയുടെ ബന്ധുക്കൾ എതിർപ്പറിയിച്ചു. പക്ഷേ, വിവാഹക്കാര്യത്തിൽ ശാഖ ഉറച്ചുനിന്നതോടെ മതാചാരപ്രകാരം തന്നെ വിവാഹം നടത്തുകയായിരുന്നു.

എട്ടേക്കറോളം ഭൂമിയും മറ്റു കുടുംബസ്വത്തുക്കളും ശാഖയുടെ പേരിലുണ്ട്. ഒരു റബ്ബർ തോട്ടം ലീസിന് നൽകിയതിലൂടെ ലഭിച്ച നാല് ലക്ഷം രൂപ കൊണ്ടാണ് ശാഖ വിവാഹം നടത്തിയത്. ഇതിന് പുറമേ ലക്ഷങ്ങൾ അരുണിന് നൽകിയിട്ടുണ്ടെന്നാണ് വിവരം. ഒരു കാറും വാങ്ങിച്ചുനൽകി.
ക്രിസ്മസ് ദിവസം രാത്രി 10 മണി വരെ ബന്ധുക്കളും കുടുംബസുഹൃത്തുക്കളും ശാഖയുടെ വീട്ടിലുണ്ടായിരുന്നു. ഭക്ഷണമെല്ലാം കഴിച്ചാണ് ഇവർ മടങ്ങിയത്. ശനിയാഴ്ച രാവിലെ ആറ് മണിയോടെയാണ് ശാഖയ്ക്ക് ഷോക്കേറ്റെന്ന് അരുൺ ബന്ധുക്കളെയും അയൽക്കാരെയും വിവരമറിയിക്കുന്നത്.

ക്രിസ്മസ് ട്രീയിലെ അലങ്കാര വിളക്കുകൾ ശരീരത്തിലാകെ ചുറ്റിപ്പിണഞ്ഞ് കിടക്കുന്നനിലയിലാണ് ശാഖയെ ഇവർ കണ്ടത്. ഉടൻതന്നെ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഏകദേശം നാല് മണിക്കൂർ മുമ്പ് മരണം സംഭവിച്ചതായി ഡോക്ടർമാർ പറഞ്ഞതോടെ സംഭവത്തിൽ ദുരൂഹത വർധിച്ചു. തുടർന്ന് പൊലീസ് എത്തി അരുണിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ക്രിസ്മസ് വിളക്കുകൾ തൂക്കാനെടുത്ത കണക്ഷൻ രാത്രി വിച്ഛേദിച്ചിരുന്നില്ലെന്നും പുലർച്ചെ ശാഖ ഇതിൽ സ്പർശിച്ചപ്പോൾ ഷോക്കേറ്റെന്നുമായിരുന്നു അരുൺ ഏവരോടും പറഞ്ഞത്. പക്ഷേ ശാഖയുടെ ബന്ധുക്കൾ സംഭവത്തിൽ ദുരൂഹത ആരോപിച്ചതോടെ വെള്ളറട പൊലീസ് കൂടുതൽ അന്വേഷണത്തിലേക്കു നീങ്ങി. അസ്വാഭാവിക മരണത്തിനു കേസ് എടുത്ത പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്കും ഒരുങ്ങി. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെയും കെഎസ്ഇബിയുടെയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയതോടെ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.

കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ശാഖയുടെ മൃതദേഹം ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റും. ഞായറാഴ്ചയാകും പോസ്റ്റുമോർട്ടം. 51 കാരിയെ ഇരുപത്തിയെട്ടുകാരൻ കല്യാണം കഴിക്കുന്നു. അപൂർവമായ ആ വിവാഹബന്ധം രണ്ട് മാസം പിന്നിടുമ്പോഴേക്കും ക്രൂരമായ കൊലയിലേക്കെത്തുന്നു. കാരക്കോണത്തിനടുത്ത് ത്രേസ്യാപുരം എന്ന ഗ്രാമത്തെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുക്കമിതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP