ആദ്യ സീൻ മുതൽ ജീപ്പ് ഓടിക്കണം... ജീപ്പും ഒരു കഥാപാത്രമാണ്; ഡ്രൈവിങ് അറിയാത്ത നായകൻ സിനിമ കഴിഞ്ഞപ്പോഴേക്കും മികച്ച ഡ്രൈവർ ആയി; തൃശൂർ രാഗത്തിൽ സിനിമ കണ്ടതടക്കം നിരവധി ഓർമപൂക്കൾ; ഫാസിലും ശങ്കറും ലാലും നിറഞ്ഞ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സംഭവിച്ചിട്ട് 40 വർഷം; മലയാളത്തിലെ ആദ്യ റൊമാന്റിക് നായകൻ ആ കാലം ഓർത്തെടുക്കുമ്പോൾ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: നാൽപതു വർഷം മുൻപ് ഇതുപോലെ ഒരു ക്രിസ്മസ് നാളിൽ പുറത്തുവന്ന മലയാളത്തെ ആദ്യ സൂപ്പർ ഹിറ്റ് എന്ന് വിശേഷിപ്പിക്കാവുന്ന മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സിനിമയ്ക്കൊപ്പം മലയാള സിനിമക്ക് മൂന്നു സൂപ്പർ താരങ്ങളെ കൂടിയാണ് സമ്മാനിച്ചത്.
മലയാള സിനിമയിലെ സൂപ്പർ റൊമാന്റിക് ഹീറോ ആയി ഒന്നര പതിറ്റാണ്ട് നിറഞ്ഞാടിയ നടൻ ശങ്കർ, നാല് പതിറ്റാണ്ടായിട്ടും ഇനിയും മറ്റൊരാൾ പകരക്കാരനായി വരാനില്ലെന്നോർമ്മിപ്പിച്ചു ഓരോ സിനിമയെയും ഓരോ സംഭവമാക്കി മലയാള സിനിമ ചരിത്രത്തിനു താലോലിക്കാൻ നൽകിക്കൊണ്ടിരിക്കുന്ന സാക്ഷാൽ താര സിംഹാസനത്തിന്റെ ചക്രവർത്തി എന്ന് വിശേഷിപ്പിക്കാവുന്ന മോഹൻലാൽ, മലയാള സിനിമ രംഗത്ത് വഴിത്തിരിവുകൾ മാത്രം സമ്മാനിച്ച സൂപ്പർ ഹിറ്റ് സംവിധായകൻ ഫാസിൽ എന്നീ മൂന്നു സൂപ്പർ താരങ്ങളാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ മലയാള സിനിമ പ്രേമികളുടെ മനസിലും വിരിഞ്ഞത്.
മൂന്നു പേരുടെയും ആദ്യ ചിത്രം എന്ന നിലയിലും ഈ സിനിമ എക്കാലവും ഓർമ്മിപ്പിക്കപ്പെടുകയാണ്. ഇന്ന് ഈ സിനിമയുടെ നാല്പതാം വാർഷികം ആഘോഷിക്കപ്പെടുമ്പോൾ ചിത്രത്തിലെ നായകൻ ശങ്കർ യുകെ മലയാളി ആയി മാറിക്കഴിഞ്ഞു എന്നതാണ് ഈ സിനിമയെ മറ്റാരേക്കാളും ഇപ്പോൾ യുകെ മലയാളികൾക്ക് പ്രിയപ്പെട്ടതാക്കുന്നത്.
എന്താണ് നാല്പതാണ്ട് പിന്നിലേക്ക് നോക്കിയാൽ കാണുന്നത്?
ഈ ഒരൊറ്റ ചോദ്യം മാത്രമാണ് ഇപ്പോൾ അന്നത്തെ നായകനോട് ചോദിക്കാൻ ഉണ്ടായിരുന്നത്. എന്നാൽ ഓർമ്മകളുടെ പൂക്കാലത്തിലൂടെ സഞ്ചരിച്ച നടൻ ശങ്കറിന് ആ സിനിമ തന്റെ ജീവിതം കൂടി ആയിരുന്നതിനാൽ ഒട്ടേറെ കാര്യങ്ങളാണ് മലയാളികളോട് പങ്കിടാനുള്ളത്.
മലയാളത്തിലെ മാധ്യമങ്ങൾ ഈ ചരിത്ര മുഹൂർത്തം കാര്യമായി ആഘോഷിച്ചില്ലെങ്കിലും കൃത്യമായി ഓർത്തിരുന്നു വായനക്കാർക്ക് വേണ്ടി സിനിമ വിശേഷം പങ്കിടാൻ തയാറായതിൽ പ്രത്യേകം നന്ദിയും അറിയിച്ചാണ് ശങ്കർ വിശേഷങ്ങൾ പങ്കിട്ടത്. തമിഴിൽ സൂപ്പർ ഹിറ്റായി ഓടിയ ഒരു തലൈ രാഗം റിലീസ് ചെയ്ത ഉടനെയാണ് നവോദയയുടെ പരസ്യം കണ്ടു മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ അഭിനയിക്കാൻ ഉള്ള ഓഡിഷന് വേണ്ടി ശങ്കർ എത്തുന്നത്.
മോഹൻലാലിന് വേണ്ടി സുഹൃത്തുക്കൾ ഓഡിഷന് വേണ്ടി അപേക്ഷ അയച്ച കാര്യം അദ്ദേഹം പലവട്ടം ഈ സിനിമയുമായുള്ള ഓർമ്മകളിൽ പങ്കുവച്ചിട്ടുണ്ടെങ്കിലും തമിഴ് സിനിമയിലെ വൻഹിറ്റ് സ്വന്തം പേരിലാക്കിയ ശേഷമാണു ശങ്കർ മലയാളത്തിലെ ആദ്യ സിനിമക്കായി എത്തുന്നത് എന്നത് പലർക്കും പുതിയ അറിവ് കൂടിയാണ്.
ഡ്രൈവിങ് അറിയാത്ത ശങ്കർ ആദ്യ സീൻ മുതൽ അവതരിപ്പിക്കേണ്ടത് ജീപ്പ് ഓടിക്കുന്ന രംഗങ്ങൾ
ഓഡിഷന് ചെന്നപ്പോൾ നവോദയ അപ്പച്ചന്റെ മക്കളിൽ ഒരാളായ ജിജോ കാർ ഒക്കെ ഓടിക്കുമല്ലോ അല്ലെ എന്ന് ചോദിച്ചതു ലോഹ്യം പറഞ്ഞത് ആയിരിക്കും എന്നാണ് ശങ്കർ കരുതിയത്. ഒരു ഭംഗിക്കിരിക്കട്ടെ എന്ന് കരുതി ഓ കുഴപ്പമില്ല എന്ന് പറയുകയും ചെയ്തു. എന്നാൽ ഓഡിഷൻ കഴിഞു കൊടൈക്കനാലിൽ ഷൂട്ടിങ്ങിനു എത്തി ആദ്യ റിഹേഴ്സ്സൽ ഒക്കെ നടത്തിയ ശേഷമാണു ശങ്കർ ആ ഞെട്ടിക്കുന്ന രഹസ്യം അറിയുന്നത്. പിറ്റേന്നത്തെ ആദ്യ സീനിൽ തന്നെ താൻ ജീപ്പ് ഓടിച്ചാണ് നായികയുടെ മുന്നിൽ എത്തുന്നത്.
മാത്രമല്ല ആ ജീപ്പ് സിനിമയിലെ ഒരു താരത്തെ പോലെയാണ്. നായകന്റെ കറക്കം മുഴുവൻ ആ ജീപ്പിലാണ്. നായികയുമായുള്ള പ്രേമം പങ്കിടുന്ന പാട്ട് സീനിലൊക്കെ ജീപ്പിനും റോളുണ്ട്. ഡ്രൈവിങ് അറിയാത്ത താനെങ്ങനെ ഇത് തുറന്നു പറയും, കയ്യിൽ കിട്ടിയ അവസരം നഷ്ടമായല്ലോ എന്ന് മാത്രമാണ് ആ നിമിഷത്തിൽ ഓർത്തതെന്നും ശങ്കർ പറയുന്നു.
നിരാശനായി തിരികെ മടങ്ങാൻ റൂമിലേക്ക്, രക്ഷകനായത് ആലുമൂടൻ
സത്യം തുറന്നു പറഞ്ഞു നിരാശനായി പെട്ടിയുമെടുത്തു നാട്ടിലേക്കു മടങ്ങാൻ ഉള്ള തീരുമാനവുമായാണ് ശങ്കർ തിരികെ ഹോട്ടൽ മുറിയിൽ എത്തുന്നത്. ആകെ നിരാശനായി എത്തിയ ശങ്കറിനോട് എന്ത് പറ്റിയെന്നു റൂമിൽ കൂടെയുണ്ടായിരുന്ന ഹാസ്യ നടൻ ആലുമൂടന് ചോദിച്ചപ്പോൾ വളരെ സങ്കടത്തോടെയാണ് തന്റെ പ്രശനം ശങ്കർ അവതരിപ്പിച്ചത്. ഫാസിലിനോട് പറയാൻ പോലും ധൈര്യം ഇല്ലാതെ നാട്ടിലേക്കു മടങ്ങാനാണ് തീരുമാനം എന്നും പറഞ്ഞു. എന്നാൽ ഏതാനും ദിവസം ഒന്നിച്ചു താമസിച്ചതിലൂടെ പറയാനാവാത്ത വിധം മാനസിക അടുപ്പം ഉണ്ടായതിലൂടെ ഞാൻ ഒന്ന് സംസാരിക്കട്ടെ എന്നുപറഞ്ഞു ആലുമൂടാനാണ് സമാധാനിപ്പിച്ചത്. അദ്ദേഹം കഴുത്തിൽ ഒരു ഷാൾ ഒക്കെ അണിഞ്ഞു ഫാസിലിനോട് കാര്യം പറയാൻ പോയ നിമിഷങ്ങൾ ഇന്നും ശങ്കർ ഇന്നലെയെന്ന പോലെ ഓർക്കുന്നു. കാര്യം കേട്ടപ്പോൾ ഫാഷനിലിനും പ്രയാസമായി. നേരം വെളുത്തു നടക്കേണ്ട ഷൂട്ടിനിങ്ങിനു എല്ലാ ഒരുക്കവും നടത്തിയതാണ്.
എന്നാൽ ആ സീനുകൾ പിന്നീട് എടുക്കാമെന്നും അപ്പോഴേക്കും ഡ്രൈവിങ് ശരിയാകാമെന്നും ആലുമൂഢന്റെ പ്രായോഗിക നിർദ്ദേശംഫാസിലും സമ്മതിച്ചതോടെ മലയാള സിനിമക്ക് ആദ്യ റൊമാന്റിക് ഹീറോയെ ലഭിക്കുക ആയിരുന്നു. തണുപ്പ് മൂലം വൈകുനേരം തന്നെ ഇരുട്ട് മൂടി തുടങ്ങിയ കൊടൈക്കനാലിൽ ആ വൈകുനേരം തന്നെ നവോദയയിലെ ഡ്രൈവർ സലാം ശങ്കറിന്റെ ഗുരുവായി മാറി. ബ്രെക്കും ക്ലച്ചും എല്ലാം പറഞ്ഞു കൊടുത്തു ഏതാനും ദിവസം കൊണ്ട് ജീപ്പ് മെല്ലെ ഉരുട്ടുന്ന പരുവത്തിലായി ശങ്കർ/ ഷൂട്ടിങ് കഴിയുമ്പോഴേക്കും ഏതു വാഹനം കയ്യിൽ കിട്ടിയാലും ഓടിക്കാം എന്ന അവസ്ഥയിൽ എത്തിയ കാര്യം ഇപ്പോൾ അത്ഭുതം പോലെയാണ് അദ്ദേഹത്തിന് തോന്നുന്നത്.
സിനിമ ഹിറ്റ് ആണെന്നറിയുന്നത് ഒരു മാസം ഓടിയ ശേഷം ചെന്നൈ വിമാനത്താവളത്തിൽ വച്ച്
അക്കാലത്തു സ്മാർട്ട് ഫോണോ സോഷ്യൽ മീഡിയയോ ഇല്ലാത്തതിനാൽ വിശേഷങ്ങൾ ഒക്കെ ആരെങ്കിലും പറഞ്ഞു അറിയുകയേ വഴിയുള്ളൂ. സ്വന്തം സിനിമ വൻഹിറ്റായ കാര്യം നായക നടൻ പോലും അറിഞ്ഞില്ല എന്ന് കേൾക്കുമ്പോൾ ഊഹിക്കാം വിനിമയ രംഗത്തെ അക്കാലത്തെ പ്രയാസങ്ങൾ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ഇറങ്ങിയ സമയത്തു തന്നെ സഹോദരിയുടെ വിവാഹവും നടന്നതിനാൽ സിനിമയുടെ വിശേഷം അധികമൊന്നും ശങ്കർ അറിഞ്ഞിരുന്നില്ല. തിരക്കൊഴിഞ്ഞപ്പോൾ സഹോദരനടക്കം ഉള്ളവരോടൊപ്പം പടം കാണാൻ എത്തിയത് തൃശൂർ രാഗത്തിൽ. നായകനെ തിരിച്ചറിഞ്ഞ തിയറ്റർ നടത്തിപ്പുകാർ ഓഫിസിൽ വിളിച്ചിരുത്തി നല്ല പടം ആണെന്നും ആളുകൾക്ക് ഇഷ്ടമായെന്നും പറഞ്ഞു. എന്നാൽ പടം കാണാൻ തിരക്കില്ല. അതേസമയം തൊട്ടപ്പുറത്തെ തിയറ്ററിൽ അശ്വരഥം എന്ന ചിത്രം വലിയ ആവേശത്തോടെയാണ് കാണികളെ സ്വീകരിക്കുന്നത്. രാഗത്തിലുള്ളവർ പറഞ്ഞപ്പോൾ അത് നേരിൽ കാണാൻ പോകുകയും ചെയ്തു.
അതോടെ വലിയ പ്രതീക്ഷകൾ ഒന്നുമില്ലാതെ ചെന്നൈയിലേക്ക് മറ്റൊരു പടത്തിന്റെ ഓഫർ കിട്ടിയപ്പോൾ മടങ്ങി. ബാംഗ്ലൂർ അടുത്തുള്ള ഒരു കുഗ്രാമത്തിൽ രണ്ടാഴ്ചയോളം ഷൂട്ടിങ്. മടങ്ങി ചെന്നൈ വിമാനത്താവളത്തിൽ എത്തിയപ്പോൾ ഒരു മലയാളി കുടുംബം പരിചയപ്പെടാൻ എത്തി. അവർ മഞ്ഞിൽ വിരിഞ്ഞ പൂക്കളെ കുറിച്ച് വാ തോരാതെ സംസാരിച്ചു, പാട്ടൊക്കെ പാട . പടം ഓടുന്നുണ്ടോ എന്ന് അവരോടു ചോദിച്ചപ്പോഴാണ് അറിയുന്നത് വൻ ഹിറ്റായി മാറിയിരിക്കുകയാണെന്ന്. പിന്നീടുണ്ടായതൊക്കെ നിങ്ങൾക്കെല്ലാം അറിയുന്ന കാര്യങ്ങൾ. ഒന്നര പതിറ്റാണ്ട് മലയാള സിനിമയെ തന്നോടൊപ്പം നടത്തിയ ഓർമ്മകൾ ഏറെ ആവേശത്തോടെയാണ് നടൻ ഇപ്പോൾ പങ്കിടുന്നത്.
കഴിഞ്ഞ ഏതാനും വർഷമായി യുകെ മലയാളികളിൽ ഒരാൾ കൂടിയാണ് മലയാള സിനിമയിലെ ആദ്യകാല റൊമാന്റിക് ഹീറോ. ഇപ്പോൾ ജീവിതത്തിലെ റൊമാന്റിക് ഹീറോയായി യുകെ മലയാളികളുടെ പ്രിയ നർത്തകിയും നൃത്ത അദ്ധ്യാപികയുമായ ചിത്ര ലക്ഷ്മിയുടെ ജീവിതത്തിന്റെ ക്യാൻവാസിൽ ഭർത്താവും സുഹൃത്തും പങ്കാളിയും ഒക്കെ വിവിധങ്ങളായ വേഷമാണ് ശങ്കറിന്.
ഇടയ്ക്കു ദുബായ് കേന്ദ്രീകരിച്ചു പുതിയൊരു ചിത്രം സംവിധാനം ചെയ്യുന്ന ഇടവേളയിൽ നിന്നാണ് അദ്ദേഹം ഇപ്പോൾ മഞ്ഞിന്റെ നാട്ടിലെ പൂന്തോട്ട നഗരത്തിൽ എത്തിയിരിക്കുന്നത്. യുകെയിൽ മഞ്ഞിൻ പൂക്കൾ വിരിയുന്നത് നായകഭാവം ഇല്ലാതെ കണ്ടാസ്വദിക്കുകയാണ് ശങ്കർ.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്