ആ വീട്ടിൽ കോളിങ് ബെല്ലിനു പകരമുള്ളതു മണി; മണിയടി ശബ്ദം കേട്ടു വാതിൽ തുറന്ന വിഖ്യാത ചലച്ചിത്രകാരനോട് ചോദിച്ചത് 'സിനിമയിൽ പച്ചപിടിക്കാൻ പലരെയും മണിയടിക്കണം എന്നു കേട്ടിട്ടുണ്ട്, സാറിനെയും മണിയടിക്കണോ? എന്ന്; കേട്ട് ചിരിച്ച് അടൂരും; മലങ്കരയുടെ കയത്തിൽ മുങ്ങിതാന്നത് പവർ പാക്കഡ് നടൻ; അനിൽ നെടുമങ്ങാട് വേദനയാകുമ്പോൾ
മറുനാടൻ ഡെസ്ക്
കൊച്ചി: 'ഇനി അയാൾക്കു നിയമമില്ല. കണ്ടറിയണം കോശി നിനക്കെന്താ സംഭവിക്കുകയെന്ന്' അയ്യപ്പനും കോശിയും കണ്ടിറങ്ങുന്ന കാണികളുടെ ചെവിയിൽ ഇപ്പോഴും മുഴങ്ങുന്നുണ്ട് സിഐ സതീഷിന്റെ ആ മാസ് ഡയലോഗ്. സംവിധായകൻ സച്ചിയുടെ പിറന്നാൾ ദിനത്തിൽ അനിൽ നെടുമങ്ങാടും ഇല്ലാതായി. മലയാള സിനിമയാകെ വേദനയിലാണ്. മലങ്കരയിലെ കയത്തിൽ മുങ്ങി താന്നത് 'പവർ പാക്ക്ഡ്' നടനെന്നു വേഗത്തിൽതന്നെ പേരെടുത്തു അനിലാണ്. അവതാരകനായി എത്തി മലയാളിയുടെ മനസ്സിൽ കയറിക്കൂടിയ നടൻ. സ്കൂൾ ഓഫ് ഡ്രാമയുടെ സംഭാവനയായിരുന്നു അനിലും.
ഫെയ്സ് ബുക്കിൽ അനിൽ എഴുതിയ കുറിപ്പ് അറംപറ്റിയ പോലെയായി. പ്രിയ സംവിധായകൻ സച്ചിയുടെ പിറന്നാൾ ദിവസത്തെക്കുറിച്ചായിരുന്നു എഴുത്ത്. 'ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത്. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ്ബിയിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ. ഷൂട്ടിനിടയിൽ ഒരു ദിവസം എന്റേതല്ലാത്ത കുറ്റം കൊണ്ട് എത്താൻ ലേറ്റായപ്പോ കുറച്ച് സെക്കന്റ് എന്റെ കണ്ണിൽ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ? ഞാൻ പറഞ്ഞു ആയില്ല, ആവാം. ചേട്ടൻ വിചാരിച്ചാൽ ഞാൻ ആവാം. സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ്. സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാൻ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു'.
സിനിമയിലേക്ക് എത്താൻ വൈകിയെങ്കിലും ചുരുക്കം ചിത്രങ്ങളിലൂടെ തന്നെ തന്റേതായ കയ്യൊപ്പ് പതിപ്പിക്കാൻ സാധിച്ച അസാധ്യ അഭിനേതാവാണ് അനിൽ നെടുമങ്ങാട്. സ്കൂൾ ഓഫ് ഡ്രാമയിലും എംജി കോളജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ അനിലിനു സിനിമ ആവേശമായിരുനനു. സ്കൂൾ ഓഫ് ഡ്രാമയിൽനിന്നു പഠിച്ചിറങ്ങിയ ഉടൻ സിനിമാസ്വപ്നവുമായി അനിൽ ചെന്നതു അടൂർ ഗോപാലകൃഷ്ണന്റെ അടുത്തേക്കാണ്. സിനിമയിൽ അവസരം ചോദിച്ച അനിലിനോട് ഒരുദിവസം വീട്ടിലേക്കുവരാൻ അടൂർ നിർദ്ദേശിച്ചു. തൊട്ടടുത്തദിവസം തന്നെ തിരുവനന്തപുരത്തെ അടൂരിന്റെ വീട്ടിലെത്തി.
ആ വീട്ടിൽ കോളിങ് ബെല്ലിനു പകരമുള്ളതു മണിയാണ്. അനിൽ മണിയടിച്ചു. ശബ്ദം കേട്ടു അടൂർ വാതിൽതുറന്നു പുറത്തുവന്നു. പരിചയപ്പെടുത്തിയതിന്റെ തൊട്ടുപിന്നാലെ അനിലിന്റെ കമന്റ് കേട്ട് അടൂരിനു ചിരിവന്നു: 'സിനിമയിൽ പച്ചപിടിക്കാൻ പലരെയും മണിയടിക്കണം എന്നു കേട്ടിട്ടുണ്ട്, സാറിനെയും മണിയടിക്കണോ?!'-ഇതായിരുന്നു അനിൽ. മിമിക്രി കലാകാരനല്ലെങ്കിലും ഒട്ടേറെ സ്കിറ്റുകൾക്കും കോമഡി ഷോകൾക്കും സ്ക്രിപ്റ്റ് തയാറാക്കിയിരുന്നു. രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസിൽ പ്രമുഖ നടനു മാറ്റിവച്ച ഗെസ്റ്റ് റോളിലേക്കുള്ള പകരക്കാനായി അനിൽ തുടക്കം കുറിച്ചു. പിന്നെ കമ്മട്ടിപ്പാടം. സച്ചിയുടെ അവസാന സിനിമയായ അയ്യപ്പനും കോശിയും പുതിയ തലത്തിലേക്ക് അനിൽ എന്ന നടനെ എത്തിച്ചു.
അടൂരിന്റെ അടുത്ത് അവസരം തേടി പോയ കഥ അനിൽ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ആ സംഭവം അനിൽ വിശദീകരിച്ചത് ഇങ്ങനെ
പഠനം കഴിഞ്ഞ് പുറത്തിറങ്ങി തിരുവനന്തപുരത്തെ മികച്ച സംവിധായകരുടെ വീട്ടിലും ചാൻസ് തേടി പോയിട്ടുണ്ട് എല്ലാവരും നല്ല രീതിയിൽ പെരുമാറി എങ്കിലും അവരിൽ നിന്നും അഭിനയിക്കാൻ ചാൻസ് കിട്ടിയില്ല
അങ്ങനെ ഒരിക്കൽ അടൂർ സാറിന്റെ നമ്പർ സംഘടിപ്പിച്ച് ഞാൻ അദ്ദേഹത്തെ വിളിച്ചു. ഞാൻ ഇപ്പോൾ സിനിമയൊന്നും ചെയ്യുന്നില്ല വർഷത്തിൽ ഒരു സിനിമ മാത്രമേ ചെയ്യുന്നുള്ളൂ എന്നൊക്കെ പറഞ്ഞ് അദ്ദേഹം ഒഴിവാക്കി ശ്രമിച്ചെങ്കിലും ഞാൻ ഒരു ദിവസം അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയി. 'വീടിന്റെ കോംപൗണ്ടിൽ കറങ്ങി നടന്നെങ്കിലും കോളിങ്ബെൽ കണ്ടില്ല.
ഗേറ്റിന് പുറത്തിറങ്ങിയപ്പോൾ അടുത്തുള്ള കടക്കാരൻ പറഞ്ഞു, അടൂർ സാർ പുറത്ത് പോയിട്ടില്ല.ഉമ്മറത്തു തൂക്കിയിട്ട മണിയടിച്ചാൽ മതി അദ്ദേഹം വാതിൽ തുറക്കും' എന്ന്. അങ്ങനെ ഞാൻ ചെന്ന് മണിയടിച്ചു; അദ്ദേഹം പുഞ്ചിരിയോടെ വാതിൽ തുറന്നു. ആ ധൈര്യത്തിൽ ഞാൻ പറഞ്ഞു. 'സാറേ സിനിമയിൽ മണിയടിച്ചാലെ കയറാൻ പറ്റൂ എന്നു കേട്ടിട്ടുണ്ട് 'ഞാൻ അറിയാതെ പറഞ്ഞു പോയതാണെങ്കിലും ,അത് കേട്ട് അദ്ദേഹം ചിരിച്ചു. 'സിനിമയിൽ മണിയടിച്ച് കയറുന്ന വരും അടിക്കാതെ കയറുന്നവരുമുണ്ട്'' എന്ന് പറഞ്ഞ് അദ്ദേഹം എന്നെ സ്വീകരണമുറിയിൽ വിളിച്ചുവരുത്തി.
സ്കൂൾ ഓഫ് ഡ്രാമയുടെ വിശേഷങ്ങൾ തിരക്കി. അതിനു ശേഷം അദ്ദേഹം സൗമ്യമായി സംസാരിച്ചു.ഞാൻ മലയാളം കമേഴ്സ്യൽ സിനിമയുടെ ആളല്ല. വല്ലപ്പോഴുമാണ് സിനിമ ചെയ്യുന്നത്. എന്നാൽ അത്തരം സിനിമകളിൽ അഭിനയിച്ചാൽ അത് നിനക്ക് ഗുണം ചെയ്യില്ല. നടനനെന്ന നിലയിൽ ഗുണം കിട്ടണമെങ്കിൽ കമേഴ്സ്വൽ സിനിമയിൽ അഭിനയിക്കണം. അതിനാൽ അത്തരം സിനിമ ചെയ്യുന്നവരെ കാണുന്നതാണ് നല്ലത്. സൂപ്പർ താരത്തെ മാത്രം ചുറ്റിപ്പറ്റി സിനിമ ചെയ്യുന്ന കാലമായിരുന്നത്. അത് എന്നെ പോലെ ഒരാൾക്ക് തുടക്കം കുറിച്ച് ശോഭിക്കാൻ പറ്റിയ കാലവുമല്ല. അന്ന് കാര്യമായി പരിശ്രമിച്ചാൽ ഏതെങ്കിലും രണ്ടു മൂന്നു സീനുകളിൽ കടന്നുപോകുന്ന കഥാപാത്രം കിട്ടിയേനെ. പക്ഷേ അതുകൊണ്ടൊന്നും ഗുണം ചെയ്യില്ല. പിന്നെ അഭിനയിക്കാൻ പറ്റിയ മറ്റൊരു ലോകം സീരിയൽ ആണ് . അതിലേക്ക് അന്നും ഇന്നും എനിക്ക് താല്പര്യമുണ്ടായിരുന്നില്ല.
തുടർന്നാണ് ചാനലിലെ കോമഡി പരിപാടിയിലേക്ക് ശ്രദ്ധിച്ചത് .കുറേക്കാലം ഏഷ്യാനെറ്റിലും തുടർന്നു കൈരളിയിൽ ചാനലിലും ജോലിചെയ്തു.അങ്ങനെ സ്റ്റാർ വാർ വേൾഡ് എന്നിവ ഹിറ്റായി. മാറുന്ന മലയാള സിനിമയുടെ കാലമാണിത് എല്ലാ തരത്തിലും ഒരു നാടന്റെ എൻട്രിക്ക് നല്ല സമയം. അന്ന് സിനിമയിൽ എത്തിയിരുന്നെങ്കിൽ ഇന്ന് ഔട്ടായി പോകുമായിരുന്നു. ജീവിതത്തിൽ ഒരുപാട് തീവ്രാനുഭവങ്ങളിലൂടെ കടന്നു വന്നതിനാൽ അത് പിന്നീട് അവതരിപ്പിച്ച കഥാപാത്രങ്ങൾക്ക് മുതൽക്കൂട്ടായി മാറിയിട്ടുണ്ട്. യൗവനത്തിൽ കഷ്ടപ്പാട് ആണെങ്കിലും വയസ്സാംകാലത്താണല്ലോ സൗകര്യങ്ങളും സുഖവും അനുഭവിക്കേണ്ടത് .പെൻഷൻ വാങ്ങിക്കേണ്ട സമയത്ത് സർവീസ് തുടങ്ങേണ്ടി വന്ന ഒരാളെപ്പോലെയാണ് സിനിമയിൽ എന്ന കാര്യം.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍