നാല് കിലോമീറ്റർ ചുറ്റളവിലായി പ്രവർത്തിക്കുന്നത് രണ്ട് ക്വാറികൾ; മൈലേടുപാറ കേന്ദ്രമാക്കി തുടങ്ങിയ പുതിയ പാറമടക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ; കേന്ദ്ര പരിസ്ഥിതി മന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ പഞ്ചായത്ത് ഓഫീസിലും അന്വേഷണമെത്തി; കണ്ടില്ലെന്ന് നടിച്ച് ഉദ്യോഗസ്ഥരും
മറുനാടൻ മലയാളി ബ്യൂറോ
പത്തനംതിട്ട: പ്രളയവും ഉരുൾപൊട്ടലും അടക്കമുള്ള പ്രകൃതി ദുരന്തങ്ങൾ ഉണ്ടായപ്പോൾ കേരളം ഏറ്റവും കൂടുതൽ ചർച്ച ചെയ്തത് ക്വാറികളെ കുറച്ചായിരുന്നു. അനധികൃതമായ പാറപൊട്ടിക്കലും ഖനനവും മണ്ണെടുക്കലും ഒക്കെ വൻ തോതിൽ ഉരുൾപൊട്ടലിന് ഇടയാക്കുമെന്നും അതുണ്ടാക്കുന്ന പ്രകൃതിദുരന്തങ്ങൾക്കുമൊക്കെ നമ്മൾ സാക്ഷിയായതുമാണ്. എങ്കിലും കേരളത്തിലെ അധികൃതരും സമൂഹവും പാഠം പഠിക്കുകയില്ലെന്നതിന്റെ തെളിവാണ് ഇപ്പോൾ പല പ്രദേശങ്ങളിലും മണ്ണെടുക്കലും ക്വാറികളുടെ പ്രവർത്തനങ്ങളും പൂർവ്വാധികം ശക്തിയായി നടക്കുന്നതിൽ നിന്ന് തെളിയുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലെത്തെ ഉദാഹരണമായി മാറുകയാണ് പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിലെ കോട്ടാങ്ങൽ പഞ്ചായത്തിൽ പ്രവർത്തിച്ച് വരുന്ന ക്വാറികൾ.
വനത്തിനും വന്യജീവികൾക്കും പാറമട നാശമുണ്ടാക്കുമെന്ന് വ്യക്തമാക്കുന്ന വനം വകുപ്പിന്റെ റിപ്പോർട്ടിന് വിരുദ്ധമായി സത്യവാങ്മൂലം നൽകിയ പഞ്ചായത്ത് തന്നെയാണ് ഇപ്പോൾ ക്വാറിക്ക് ഒത്താശ ചെയ്യുന്നത്. ചുങ്കപ്പാറയിൽ അധികൃതരുടെ ഒത്താശയിൽ സകല നിയമങ്ങളും കാറ്റിൽ പറത്തി ആവോലി മലയിൽ പ്രവർത്തിക്കുന്ന അമിറ്റി എന്ന ക്വാറി നാട്ടുകാരുടെ ഭീതി ഉണർത്തുമ്പോൾ തന്നെ അവിടെ നിന്നും ഏകദേശം 2 കീ.മി മാത്രം ദൂരപരിതിയിൽ വീണ്ടും മറ്റൊരു ക്വാറി കൂടി പ്രവർത്തനം തുടരുന്നത് നാട്ടുകാരിൽ ആശങ്ക ഉണർത്തുകയാണ്.
കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിലായി മൈലേടുപാറ കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ചിരിക്കുന്ന പാറമടയാണ് ഇപ്പോൾ ജനജീവിതത്തിനും പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്കും ഭീഷണിയാകുന്നതായി പരാതി ഉയർന്നിരിക്കുന്നത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തെ പാറമട ലോബിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് ഭീഷണിയായിരിക്കുകയാണ്. മലമ്പാറ എന്ന പ്രദേശത്ത് പ്രവർത്തിച്ച് വന്ന മിനി ക്രഷർ യൂണിറ്റ് ഇതര സംസ്ഥാന പാറമട ലോബികൾ വിലക്ക് വാങ്ങുകയും പിന്നീട് സമീപ പ്രദേശങ്ങളിലെ ഏക്കറ് കണക്കിന് കൃഷിഭൂമികൾ വൻ വിലക്ക് വാങ്ങുകയും ചെയ്തതോടെ ജനവാസ മേഖലകളിൽ ഉള്ള നിർമ്മാണ പ്രവർത്തനങ്ങളിൽ പ്രദേശ വാസികൾ ആശങ്കയിലാണ്.
പാറമടയുടെ സമീപപ്രദേശത്തായി ഉള്ള അമ്പതിലധികം വീടുകൾ, പഞ്ചായത്ത് ഓഫീസ്, പോസ്റ്റ്ഓഫീസ്, ആരാധനാലയങ്ങൾ,, സ്കൂളുകൾ, പൊതുവിതരണ കേന്ദ്രങ്ങൾ, കുടിവെള്ള പദ്ധതി, എന്നിവയ്ക്കെല്ലാം ഈ ക്വാറിയുടെ പ്രവർത്തനം ഭീഷണിയായിരിക്കുകയാണ്. മാത്രമല്ല കുടിവെള്ള ക്ഷാമം ധാരളമായി നേരിടുന്ന പ്രദേശത്തെ പാറമടയും മലയിടിച്ചുള്ള നിർമ്മാണപ്രവർത്തനവും കുടിവെള്ള ക്ഷാമത്തിനും കാരണമായേക്കുമെന്നതും ആശങ്ക ഉണർത്തുന്നവെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
സമീപവാസിയായ പലരും ഇതിനെതിരെ സോഷ്യൽമീഡിയ വഴി രംഗത്തെത്തിയെങ്കിലും പൊതുപ്രവർത്തകരടക്കം പലരും തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് അനധികൃതമായി ക്വാറി മുതലാളികളെ സഹായിച്ച് സാമ്പത്തിക ലാഭം നേടിയെടുത്തുവെന്നും ആരോപണം ഉയരുന്നുണ്ട്. എന്നാൽ ഇത്തരക്കാർക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രക്ഷോഭം ആരംഭിക്കാനും പ്രദേശവാസികൾ പദ്ധതിയിടുന്നുണ്ട്.
എന്നാൽ പരാതിയെത്തിയിട്ടും അധികൃതർ മനഃപൂർവ്വം കണ്ടില്ലെന്ന് നടിക്കുന്നുവെന്ന ആരോപണം ഉയർത്തി സമീപവാസിയും ലഘു ഉദ്യോഗ് ഭാരതി സംസ്ഥാന കമ്മിറ്റി അംഗവുമായ സതീഷ് കുമാർ പനയ്ക്കൽ രംഗത്തെത്തി. അനധികൃത മണ്ണെടുപ്പും പാറപൊട്ടിക്കലും തടയണമെന്നാവശ്യപ്പെട്ട് 2020 ഒക്ടോബർ 13 ന് കേന്ദ്രസർക്കാരിന്റെ മിനിസ്ട്രി ഓഫ് എൻവയോൺമെന്റ് ആൻഡ് ഫോറസ്റ്റ് സ്വീകരിച്ച പരാതി സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിനോട് വിശദീകരണം ആവശ്യപ്പെട്ടതനു സരിച്ച് ഒക്ടോബർ 25 ന് കേരളാ മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വീകരിച്ച് പഞ്ചായത്ത് ഡയറക്ടർക്ക് നടപടി എടുക്കാനായി കൈമാറിയെങ്കിലും ഒക്ടോബർ 25 ന് എത്തിയ പരാതി നവംബർ 23 ന് മാത്രമാാണ് ഡപ്യൂട്ടി ഡയറക്ടർ ഓഫ് പഞ്ചായത്ത് പത്തനംതിട്ടയ്ക്ക് നല്‍കിയത്. ഉദ്യോഗസ്ഥർ മനഃപൂർവ്വം വൈകിക്കുകയാണ് ചെയ്യുന്നതെന്ന് സതീഷ് കുമാർ പനയ്ക്കൽ പറയുന്നു.
നവംബർ 25ന് കോട്ടാങ്ങൽ പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറിയ പരാതിയിൽ ഇപ്പോഴും റിപ്പോർട്ടോ നടപടികളുടെ വിശദാംശമോ മറുപടിയായി മടക്കി നല്‍കാത്തതും ഒത്താശ മൂലാണെന്ന് പരാതിക്കാരൻ ആരോപിക്കുന്നു. ഇത് കൂടാതെ കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കരുടെ ഓഫീസിൽ നിന്നും നേരിട്ട് മുഖമന്ത്രിയുടെ ഓഫീസ് വഴിപഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും നേരിട്ട് മറുപടി ആവശ്യപ്പെട്ടെങ്കിലും അതിലും നടപടി വൈകിപ്പിച്ചിരിക്കുകയാണ്. 25 ഡിഗ്രീൽ അധികം ചരിവുള്ള പ്രദേശങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് പരിസ്ഥിതി നിർണ്ണയ സമിതിയുടെ അനുമതി വേണമെന്നിരിക്കെ 60 ഡിഗ്രിക്കു മുകളിൽ ചരിവുള്ള മൈലേടുപാറയിൽ നടക്കുന്ന പ്രവർത്തികൾ ഭീഷണിയാണന്നും പരാതിക്കാരൻ പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍