അനധികൃത ഖനനത്തിന് മറയാക്കുന്നത് വിഴിഞ്ഞം തുറമുഖ പദ്ധതിയെ; ചട്ടങ്ങൾ ലംഘിച്ച് ഖനനനം നടത്തുന്നത് ബിനീഷ് കോടിയേരിയുമായി ബന്ധം ആരോപിക്കപ്പെട്ട വി.കെ.എൽ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ക്വാറി; ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടിയ പരാതിയിൽ ഹൈക്കോടതി നടപടിക്ക് നിർദേശിച്ചിട്ടും ജിയോളജി വകുപ്പിന് മെല്ലേപ്പോക്ക്; ഉന്നത സ്വാധീനമെന്ന് ആക്ഷേപം
എബിൻ വിൻസെന്റ്
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയെ മറയാക്കി സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ പാറഖനനം പൊടിപൊടിക്കുകയാണ്. സർക്കാർ കണ്ണടച്ചു കൊടുക്കുന്നതു കൊണ്ട് കൂടിയാണ് ഇത്തരത്തിൽ യഥേഷ്ടം പലയിടത്തും അനധികൃത ഖനനം നടക്കുന്നത്. ഹൈക്കോടതി ഉത്തരവിട്ടിട്ടും മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അധികൃതർ നടപടി എടുക്കാത്ത അവസ്ഥയിലാണ്. ബിനീഷ് കോടിയേരിക്ക് നിക്ഷേപം ഉണ്ടെന്ന് ആരോപണങ്ങൾ ഉയർന്നിരിക്കുന്ന വി.കെ.എൽ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഉടമസ്ഥതയിലുള്ള ക്വാറികളിലാണ് പാരിസ്ഥിക നിയമങ്ങൾ എല്ലാം കാറ്റിൽ പറത്തി കൊണ്ട് പാറ ഖനനം നടക്കുന്നത്. ഇവിടെ അനധികൃത ഖനനമാണ് നടക്കുന്നതെന്നാണ് പ്രധാനമായും ഉയരുന്ന ആക്ഷേപം. സംഭവത്തിൽ പരാതി നൽകിയതോടെ ഭീഷണികളുമുണ്ടായി.
ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ തന്നെയാണ് മലയോര മേഖലയിലെ അനധികൃത ഖനനത്തിൽ നിർണായകമായി മാറുന്നതും. കമ്പനിയുടെ ഉന്നത രാഷ്ട്രീയ സ്വാധീനത്താൽ ഹൈക്കോടതി ഉത്തരവിനെ പോലും അവഗണിച്ച് ജിയോളജി വകുപ്പ് ഗുരുതരമായ മൗനം പാലിക്കുന്നതെന്നാണ് പ്രധാനമായും ഉയരുന്ന ആരോപണം. പരിസ്ഥിതി പ്രവർത്തകനായ ബെന്നി സെബാസ്റ്റ്യൻ ഹൈക്കോടതിയെ സമീപിച്ചത്. ബെന്നിയുടെ പരാതി പരിഗണിച്ചു 30 ദിവസത്തിനകം ഹർജിക്കാരന്റെ പരാതി കേട്ട് ഉയർത്തിയിരിക്കുന്ന ആരോപണങ്ങൾ പരിശോധിച്ചു ശരിയായ വിവരങ്ങൾ കോടതിയെ അറിയിക്കാനായിരുന്നു ഉത്തരവ്. എന്നിട്ടും മൈനിങ് ആൻഡ് ജിയോളജി അധികൃതർ കണ്ണടക്കുന്നു
മൈനിങ് സേഫ്റ്റി ആക്ട്സിന്റെയും എൺവോയ്മെന്റൽ ഇംപാക്ട് ആക്ടിന്റെയും ലംഘനങ്ങൾ ഉള്ളതിലാൽ അതിലെതിരെ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു പാരിസ്ഥിക പ്രവർത്തകനായ ബെന്നി സെബാസ്റ്റ്യൻ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി സംസ്ഥാന മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടർക്കും തിരുവനന്തപുരം ജില്ലാ ജിയോളജിസ്റ്റിനോടും പരാതി കേട്ട് സത്യാവസ്ഥ കോടതിയെ ബോധിപ്പിക്കാൻ ഉത്തരവിട്ടിരുന്നു. നവംബർ 24 വന്ന ഉത്തരവു പ്രകാരം ഡിസംബർ 24 നു മുൻപ് സത്യാവസ്ഥ കോടതിയെ അറിയിക്കേണ്ടതാണ്.
രണ്ട് പ്രളയവും പ്രകൃതിക്ഷോഭങ്ങളും തുടർച്ചയായി കേരളത്തെ അക്രമിച്ചിട്ടും പാരിസ്ഥിക നിയമങ്ങളുടെ ലംഘനങ്ങൾ കൈയും കെട്ടി നോക്കി നിൽക്കുകയാണ് ജിയോളജി വകുപ്പ്്്. തിരുവനന്തപുരം ജില്ലാ ജിയോളജി വകുപ്പാണ് ഹൈക്കോടതി ഉത്തരവിനു ഒരു നടപടിയും സ്വീകരിക്കാതെ അനാസ്ഥ കാണിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ മണിക്കൽ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന വി.കെ.എൽ പ്രൊജക്ടസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് , വി.കെ.എൽ ഇൻഫ്രാസ്ട്രക്ചർ ഫെസിലിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികൾക്കെതിരെ ബഫർ സോണിൽ ഖനനം നടത്തി, പാരിസ്ഥികാനുമതി സർട്ടിഫിക്കറ്റ് നിയമങ്ങളുടെ ലംഘനം എന്നിവ ചൂണ്ടിക്കാണിച്ച് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവുണ്ടായത്.
നവംബർ 24 നു വന്ന ഉത്തരവിൽ ഇതു വരെ ഒരു നടപടിയും ജില്ലാ ജിയോളജി വകുപ്പ് എടുത്തിട്ടില്ല. ഇത്രയും ദിവസമായിട്ടും ഹർജിക്കാരന് ഹിയറിംങിനു ഹജരാകാനുള്ള നോട്ടീസ് നൽകാതെ സംഭവം അറിഞ്ഞിട്ടില്ലാത്ത ഭാവത്തിലാണ് ജിയോളജി വകുപ്പ്. രാഷ്ട്രീയ ഇടപെടലുകളാണ് മൈനിങ് വകുപ്പിന്റെ മൗനത്തിന് പിന്നിൽ. 2011 ൽ പ്രവർത്തനമാരംഭിച്ച വി.കെ.എൽ ഗ്രൂപ്പ്സ് കമ്പനീസ് 2017 ൽ നേടിയ പാരിസ്ഥികാനുമതി സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഖനനം നടത്തിയിരുന്നത്. എന്നാൽ വികെഎൽ ഇൻഫ്രാസ്ട്രക്ചർ ഫെസിലിറ്റി എന്ന പേരിൽ കൊച്ചിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കമ്പനിക്ക് മാത്രമാണ് പാരിസ്ഥികാനുമതി ലഭിച്ചിരിക്കുന്നത്, ഇതേ ലൈസൻസ് ഉപയോഗിച്ചാണ് വി.കെ.എൽ പ്രോജക്ടസും ഖനനം നടത്തുന്നത്.
നിയമം ലംഘിച്ചു നടത്തുന്ന ഖനനം ജിയോളജി വകുപ്പിന്റെ ഒത്താശയോടെ ആണെന്നുള്ള വാദം ശരിവെയ്ക്കുന്ന രീതിയിലാണ് ഡിപ്പാർട്ട്മെന്റ് പ്രവർത്തിക്കുന്നത്. കേരളത്തിലാകെ 18 ൽ അധികം ക്വാറികൾ നടത്തുന്ന വി.കെ.എൽ ഗ്രൂപ്പ് കാണിക്കുന്ന നഗ്നമായ നിയമ ലംഘനങ്ങൾ ഉന്നത ബന്ധങ്ങൾ മറയാക്കിയാണ്. ഒരു ലൈസലൻസിൽ 2 ക്വാറികളിൽ ഖനനം ചെയ്യുന്ന പാറ വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തേക്കാണ് എത്തിക്കുന്നത്. തിരുവനന്തപുരം ജില്ലാ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ദിവസവും നൽകുന്ന 500 ടി ഫോമുകൾ ഉപയോഗിച്ച് 500 ലോഡ് പാറയാണ് ദിവസേന ഈ രണ്ടു ക്വാറികളിൽ നിന്നും വിഴിഞ്ഞം പദ്ധതി പ്രദേശത്തുകൊണ്ട് പോകുന്നത്. ഏകദേശം 30 ലക്ഷം രൂപയുടെ പാറ ദിവസവും ഖനനം ചെയ്തു കൊണ്ട് പോകുന്നുണ്ട്. അദാനി ഗ്രൂപ്പിനു വേണ്ടിയുള്ള ഖനനത്തിന് പാരിസ്ഥിതികാഘാത പഠന സമിതി നൽകിയ അനുമതിയിൽ പറഞ്ഞതിലധികം ഖനനമാണ് ക്വാറികളിൽ നടക്കുന്നത്.
മണിക്കൽ പഞ്ചായത്തിലെ തമ്പുരാൻപാറയിൽ കെ.ടി.ഡി.സി യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ടൂറിസ്റ്റ് കേന്ദ്രത്തിന് സമീപമാണ് ക്വാറികൾ പ്രവർത്തിക്കുന്നത്. പാരിസ്ഥിക സർവ്വെയിൽ ബഫർ സോണിലാണ് തമ്പുരാൻ പാറ സ്ഥിതി ചെയ്യുന്നത്. ക്വാറികൾക്ക് നൽകിയ പാരിസ്ഥിക അനുമതിയിൽ ബഫർ സോണിലെ ഖനനത്തിന് കർശന നിരോധനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പാറ ഖനനം തമ്പുരാൻ പാറ ബഫർ സോൺ പ്രദേശത്തേക്ക് വ്യാപിപ്പിച്ചു കമ്പനി. നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും ഒന്നും പാലിക്കാതെ കമ്പനി നടത്തുന്ന അനധികൃത ഖനനത്തിനെതിരെ ഉയർന്ന ജനരോക്ഷത്തെ ക്വട്ടേഷൻ സംഘങ്ങളെ ഉപയോഗിച്ച് അടിച്ചമർത്തുകയായിരുന്നു.
സമീപവാസികളുടെ പ്രതിഷേധത്തിന് നേതൃത്വം നൽകിയവർക്കെതിരെ വധഭീഷണി വരെ ഉണ്ടായിരുന്നു. ജില്ലാ അധികാരികൾക്കും ജിയോളജി വകുപ്പിനും നിരന്തരമായി പരാതി നൽകിയിട്ടും ഒരുതരത്തിലെ ഇടപെടലും അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. തുടർന്നാണ് പാരിസ്ഥിക പ്രവർത്തകനായ ബെന്നി സെബാസ്റ്റ്യൻ ഹൈക്കോടതിയെ നേരിട്ട് സമീപിക്കുകയും ഹർജിയിലൂടെ അന്വേഷണത്തിനുള്ള വിധി സമ്പാദിച്ചത്. നിയമനടപടിയുമായി മുൻപോട്ട് പോകുകയുമായിരുന്നു. വിശദമായ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും ജിയോളജി വകുപ്പ് ഗുരുതരമായ അനാസ്ഥയാണ് കാണിക്കുന്നത്. ഉത്തരവുമായി തിരുവനന്തപുരത്തെ ജിയോളജിസ്റ്റിനെ സമീപിച്ച ഹർജിക്കാരന് ഉടനെ നോട്ടീസ് അയക്കും എന്ന് മാത്രമാണ് അറിയാൻ കഴിഞ്ഞത്.
ഇങ്ങനെ ഒരു അന്വേഷണം നടത്തിയതിനെ പിന്നാലെ ഹിയറിംഗിന് ഹാജരായാൽ കൊന്നു കളയും എന്ന ഫോൺ സന്ദേശം ലഭിച്ചതായി ബെന്നി സെബാസ്റ്റ്യൻ മറുനാടനോട് പറഞ്ഞു. ജിയോളജി വകുപ്പിലെ അന്വേഷണത്തിന് പിന്നാലെ തനിക്ക് ലഭിച്ച വധഭീഷണി, ക്വാറി മാഫിക്ക് ജിയോളജി ഡിപ്പാർട്ട്മെന്റിലെ സ്വാധീനം വ്യക്തമാക്കുന്നു. പരാതി നൽകുന്നവരെയും പ്രതിഷേധിക്കുന്നവരെയും ക്വട്ടേഷൻ സംഘങ്ങളെ ഉപയോഗിച്ചു നേരിടുന്ന ക്വാറി മാഫിയ ക്വാറി നിയമങ്ങൾ എല്ലാം ലംഘിച്ചു പരിസ്ഥിതി ലോല മേഖലയിൽ നടത്തുന്ന ഖനനം പ്രകൃതിക്കും സമീപവാസികളുടെ ജീവനും സ്വത്തിനും ഭീഷണി സൃഷ്ടിച്ച് യഥേഷ്ടം ഖനനം തുടരുകയാണ്. പരിസ്ഥിതി നിയമങ്ങൾ കർശനമായ ഈ കാലത്ത് മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ മൗനസമ്മതത്തോടെ മണിക്കൽ പഞ്ചായത്തിൽ ജനവാസം അസാധ്യമാക്കുന്ന തരത്തിലാണ് വി.കെ.എൽ പ്രോജക്ടസ് അനധികൃത ഖനനം നടത്തുന്നത്.
അമിതലാഭത്തിന് ക്വാറി മാഫിയകൾ ഖനനം പരിസ്ഥിതി ലോല മേഖലകളിലേക്ക് കൂടി വ്യാപിച്ചിരിക്കുകയാണെന്നും, ബഫർ സോണിലെ ഖനനം പ്രകൃതിക്ക് ഉണ്ടാക്കുന്ന ആഘാതം വളരെ വലുതാണെന്നും പരിസ്ഥിതി പ്രവർത്തകർ നിരന്തരമായി ഓർമ്മിപ്പിച്ചിട്ടും ഒരു നടപടിയും സർക്കാർ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. പണവും സ്വാധീനവും ഉപയോഗിച്ച് പ്രകൃതിക്ക് മേൽ നടത്തുന്ന കടന്നു കയറ്റങ്ങൾക്ക് കനത്ത വില നൽകേണ്ടി വരും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്