ശബരിമലയിൽ സ്ത്രീകളെ പവേശിപ്പിക്കരുത്; ഹിന്ദു മതം സ്തീ വിരുദ്ധമോ ഞാൻ സ്ത്രീ വിരോധിയോ അല്ല; സ്ത്രീകൾക്ക് കൂടിയെത്തിയാൽ രൂക്ഷമായ പാരിസ്ഥിതിക പ്രശ്നങ്ങളാണ് ഉണ്ടാകുക; ശബരിമലയിൽ നിന്ന് സ്ത്രീ പീഡന വാർത്തകൾ വരുന്നതിനെക്കുറിച്ച് സങ്കൽപിക്കാൻ പറ്റുമോ'; ഈ നിലപാടിന് സുഗതകുമാരിക്ക് കിട്ടിയത് സംഘിണി ചാപ്പ
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: എന്നും സ്ത്രീ പക്ഷ നിലപാടുകൾക്കൊപ്പം നിൽക്കുകയും അവരുടെ അവകാശങ്ങൾക്കു വേണ്ടി വാദിക്കുകയും ചെയ്ത് വ്യക്തിയായിരുന്നു അന്തരിച്ച പ്രശസ്ത കവയത്രി സുഗതകുമാരി. എന്നാൽ നവോത്ഥാനത്തിന്റെ അവസാനവാക്കായി ഇടതുപക്ഷം വിലയിരുത്തിയിരുന്ന, ശബിരമല സ്ത്രീ പ്രവേശനത്തിൽ തീർത്തും വ്യത്യസ്തമായ നിലപാട് ആയിരുന്നു സുഗത ടീച്ചർ എടുത്തിരുന്നത്. ശബരിമലയിൽ ഇപ്പോഴെ എത്തുന്നത് ലക്ഷങ്ങളാണ് ഇനി സ്ത്രീകൾകൂടി എത്തിയാൽ ഉണ്ടാവുന്ന പാരിസ്ഥിതിക ആഘാതം താങ്ങാവുദന്നതിൽ അപ്പുറമാണെന്നാണ് അവർ പറയുന്നത്.
'സ്ത്രീകളെ ശബരിമലയിൽപ്രവേശിപ്പിക്കരുത്. ഹിന്ദു മതം സ്തീ വിരുദ്ധമോ ഞാൻ സ്ത്രീ വിരോധിയോ ആയതുകൊണ്ടല്ല ഇതു പറയുന്നത്..ഈശ്വരനെ സ്ത്രീരൂപത്തിൽ ദർശിച്ചിട്ടുള്ള ഒരേയൊരു മതമാണ് ഹിന്ദുമതം. പ്രപഞ്ചമാതാവായി ദേവി പരാശക്തിയെ കാണുന്നു. കാലം മഹാകാളിയാണ്. ജഗദംബ എന്ന ഒറ്റവാക്കിൽ ഇതെല്ലാം ഒതുങ്ങുന്നു.പ്രകൃതി സ്നേഹി ആയതുകൊണ്ടാണ് താനിത് പറയുന്നത്. ഇപ്പോൾ തന്നെ അവിടെ എത്തുന്ന ലക്ഷങ്ങൾ താങ്ങാവുന്നതിനും അപ്പുറത്താണ്. സ്ത്രീകൾക്ക് കൂടി പ്രവേശനം അനുവദിച്ചാൽ രൂക്ഷമായ പാരിസ്ഥിതിക പ്രശ്നങ്ങണൈ് ശബരിമലയിൽ ഉണ്ടാകുന്നത്. ജനത്തിരക്കുമൂലം പമ്പ മലിനനമാകുന്നതിനും കാടിന്റെ ആവാസ വ്യവസ്ഥ തകരാനും ഇടയാകും അവർ പറഞ്ഞു. മറ്റു സാമൂഹ്യ പ്രശ്നങ്ങൾ വേറെയും വരും. ശബരിമലയിൽനിന്ന് സ്ത്രീപീഡന വാർത്തകൾ വരുന്നതിനെക്കുറിച്ച് സങ്കൽപിക്കാൻ പറ്റുമോ.'- ഈ അഭിപ്രായം പ്രശസ്ത മാധ്യമ പ്രവർത്തകയായ ലീലാമേനോനുമായി സംസാരിക്കവെയും സുഗതകുമാരി വ്യക്തമാക്കിയിരുന്നു.
പക്ഷേ അവസാനകാലത്ത് അവരെ ഇത്തരം നിലപാടുകൾ മൂലം 'സംഘിണി'യാക്കാനുള്ള ശ്രമവും ചിലരുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. പക്ഷേ ഒരിക്കലും തീവ്ര ഹിന്ദുത്വ നിലപാട് ആയിരുന്നില്ല അവരുടേത്. മാത്രമല്ല ക്ഷേത്രങ്ങളിൽ ആന എഴൂന്നള്ളിപ്പിനെതിരെ താൻ എഴുതി അയച്ച ലേഖനം 'ജന്മഭൂമി' കൊടുക്കുക പോലും ഉണ്ടായില്ലെന്നും അവർ ലീല ദാമാദരമോനോന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
' ക്ഷേത്രങ്ങളിൽ കരിയും വേണ്ട കരിമരുന്നും വേണ്ടെന്ന് പറഞ്ഞ ശ്രീനാരായണ ഗുരുവിന്റെ വാക്കുകൾ നാം മറക്കരുത്. ഹിന്ദു മതത്തിന്റെ ഒരു തത്വശാസ്ത്രത്തിലും ആനയെ എഴുന്നള്ളിപ്പിക്കണം എന്നു പറയുന്നില്ല..ആരാധനാലയങ്ങളിലെ ആനയെഴുന്നള്ളിപ്പ് അവസാനിപ്പിക്കുകതന്നെ വേണം.അടിമത്തം പോലെ പ്രാകൃതമാണ് ആന എളുന്നള്ളിപ്പെന്നും. വംശനാശഭീഷണി നേരിടുന്ന ആനകൾ എന്നോതുടങ്ങിയ ആചാരങ്ങളുടെ ഇരകളാകുന്നു. തികച്ചും കാട്ടുമൃഗമായ ആനയെ ഇണക്കി വിശ്വാസത്തിന്റെ ഭാഗമായി ജനക്കൂട്ടത്തിന്റെ ഇടയിലൂടെ കാലിൽ പലവിധ ചങ്ങലകളിട്ട് മുതുകിൽ അമിതഭാരം കയറ്റി മണിക്കൂറുകൾ പീഡിപ്പിക്കുന്ന ദുരാചാരം ഒഴിവാക്കണം.'- ഇതായിരുന്നു സുഗതകുമാരിയുടെ നിലപാട്. ഇതിനോടൊന്നും സംഘപരിവാറിന് യോജിപ്പില്ലെന്ന് വ്യക്തമാണ്. എന്നാൽ ബാലഗോകുലവം പോലുള്ളവയുടെ പരിപാടിയോട് തീർത്തും അയിത്തം കൽപ്പിച്ചവരും ആയിരുന്നില്ല അവർ. തപസ്യയുടെയും ബാലഗോകുലത്തിന്റെ പരിപാടിയിൽ പങ്കെടുക്കമ്പോൾ സംഘിണിയെന്ന് ആക്ഷേപിച്ചവരോട്, അടിസ്ഥാനമായി താൻ ഒരു ഗാന്ധിയൻ ആണെന്നും കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും വേദി പങ്കിട്ടതുമാണ് അവർ ചൂണ്ടിക്കാട്ടാറുള്ളത്.
എന്നാൽ ജിഷാ വധക്കേസിന്റെ സമയത്തും ഇതരസംസ്ഥാന തൊഴിലാളികൾ നിർബാധം കേരളത്തിലേക്ക് വരുന്ന വിഷയത്തിലും ഐഎസ് റിക്രൂട്ട്മെന്റിന്റെ സമയത്തുമൊക്കെ അവർ സംസ്ഥാന സർക്കാറിനെതിരെ ആഞ്ഞടിച്ചിരുന്നു. ജിഷയുടെ വധത്തിന്റെ പേരിൽ രാഷ്ട്രീയ നേട്ടം ഉണ്ടാക്കിയവർ അധികാരത്തിലെത്തിയിട്ട് എന്തുണ്ടായി എന്ന് സുഗത കുമാരി ധൈര്യപൂർവം ചോദിച്ചു. ഐസ് ക്രിം പാർലർ കേസിലെ പ്രതികളെ സംരക്ഷിക്കാനായി വാദിച്ചവരുടെ ഉപദേശം കേട്ട് ഭരിക്കുന്നവരിൽ നിന്ന് എന്തു പ്രതീക്ഷിക്കാനാകും എന്നായിരുന്നു അവരുടെ വാദം.
'ഇതരസംസ്ഥാന തൊഴിലാളികളെ വോട്ടേഴ്സ് ലിസ്റ്റിൽ പെടുത്തി സ്വന്തം പാർട്ടിക്ക് ഒപ്പം നിർത്താനാകുമോ എന്നതാണ് രാഷ്ടീയനേതാക്കൾ നോക്കുന്നത്. കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമായിരിക്കും ഇതരസംസ്ഥാനങ്ങളിൽനിന്നുള്ളവരുടെ ക്രമാതീതമായ കുടിയേറ്റം. സാംസ്കാരികമായി വൻ ദുരന്തത്തിലേക്കാണ് ഇത് കേരളത്തെ കൊണ്ടു ചെന്നെത്തിക്കുക. നമുക്ക് സാസ്ക്കാരകമായി ഒരു തരത്തിലും പൊരുത്തപ്പെടാൻ പറ്റാത്തവരാണ് ഇവിടെ ജോലിക്കായി എത്തുന്നത്.വിദ്യാഭ്യാസ നിലവാരം കുറഞ്ഞവർ മാത്രമല്ല ക്രിമനൽ പശ്ചാത്തലമുള്ളവരുമാണ് ഇവരിൽ അധികവും. അവർ ഇവിടെ വീടും വെച്ച് ഇവിടെനിന്ന് കല്യാണവും കഴിച്ച് ഇവിടുത്തുകാരായി മാറും. നമ്മുടെ പാവം പെൺകുട്ടികളെ വളച്ചെടുക്കാൻ അവർക്ക് പ്രയാസമൊന്നും കാണില്ല. ഭീകരസംഘടനയായ ഐ എസിൽ ചേരാൻ വരെ നമ്മുടെ കുട്ടികളെ സ്വാധീനിച്ച് കൊണ്ടുപോകാൻ കഴിയുന്നു'- സുഗതകുമാരി ചൂണ്ടിക്കാട്ടുന്നു.
അതുപോലെ ലൗജിഹാദ് വിഷയത്തിലും തീർത്തും വ്യത്യസ്തമായ നിലപാട് ആയിരുന്നു സുഗതകുമാരിയുടേത്. ലീലാ ദാമോദര മോനോന് നൽകിയ അഭിമുഖത്തിൽ അവർ പറയുന്നു. '. ഭീകരപ്രവർത്തനത്തെ പ്രോത്സാഹിപ്പിച്ച സംസ്ഥാന സർക്കാരുകളാണ് ഇപ്പോഴത്തെ അവസ്ഥക്ക് കാരണം. പ്രണയക്കുരുക്കിൽപ്പെടുത്തി പെൺകുട്ടികളെ മതംമാറ്റി ഭീകരപ്രവർത്തനത്തിന് ഇരയാക്കുന്നവരെയും സംഘടനകളെയും നിയമത്തിന് മുന്നിലെത്തിക്കണം. ഇതിന് മതവുമായോ വിശ്വാസവുമായ ബന്ധിപ്പിക്കരുത്. കാസർകോട്,മലപ്പുറം ജില്ലകളിൽ സ്ക്കൂളുകളിൽ കഴിഞ്ഞ സർക്കാറിന്റെ കാലത്ത് മലയാളം അദ്ധ്യാപകരുടെ ഒഴിവു വന്നപ്പോൾ നിയമിച്ചത് അറബി അദ്ധ്യാപകരെയാണ്. മലയാളം എഴുതാൻ പോലും അറിയാത്ത അറബി മാത്രം അറിയാവുന്നയാളുകളെയാണ് നിയമിച്ചത്്. വിദ്യാഭ്യാസമന്ത്രിയുടെ നിർദ്ദേശപ്രകാരമായിരുന്നു നിയമനമെന്നാണറിയാൻ കഴിഞ്ഞത്. പ്രതിപക്ഷത്തിനും ഇക്കാര്യത്തിൽ പ്രശ്നമില്ല. ഇത്തരം ചെറിയ ചെറിയ വിഷയങ്ങളിലെ വിട്ടുവീഴ്ചകളാണ് മഹാദുരന്തത്തിലേക്ക് എത്തിക്കുന്നത്.'- സുഗതകുമാരി ചൂണ്ടിക്കാട്ടി.
എന്നാൽ ഇത്തരം നിലപാടുകൾ സംഘപരിവാറിനാണ് വളം ചെയ്യുക എന്ന നിലപാടാണ് ചിലർ എടുത്തുത്. അതുകൊണ്ടുതന്നെ അവരെ സംഘിണിയാക്കാൻ ആസൂത്രിതമായ നീക്കങ്ങളും ചിലരുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയെക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍