സിസ്റ്റർ അഭയ കൊല്ലപ്പെട്ടതാണെന്ന് ആദ്യം പറഞ്ഞ ഉദ്യോഗസ്ഥൻ; ആത്മ്യഹത്യയാക്കി റിപ്പോർട്ട് തയ്യാറാക്കണമെന്ന മേലുദ്യോഗസ്ഥന്റെ ശാഠ്യം അനുസരിക്കാതെ രാജി; ശക്തരായ പ്രതികളുടെ ഭീഷണിക്ക് സത്യസന്ധമായ ജീവിതം കൊണ്ട് മറുപടി നൽകിയ വർഗീസ് പി.തോമസ് കണ്ണീരോടെ ചിരിക്കുമ്പോൾ
മറുനാടൻ ഡെസ്ക്
പത്തനംതിട്ട: അന്വേഷണ ഉദ്യോഹസ്ഥരിൽ ആദ്യമായൊരാൾ സിസ്റ്റർ അഭയയുടെ മരണം കൊലപാതകമെന്ന് പറഞ്ഞത് സിബിഐ. ഡിവൈ.എസ്പി. വർഗീസ് പി.തോമസ് ആയിരുന്നു. കേന്ദ്ര അന്വേഷണ ഏജൻസിയിലെ സമർത്ഥനായ ഉദ്യോഗസ്ഥൻ ആയിരുന്നിട്ട് കൂടി ഉന്നതങ്ങളിലെ സമ്മർദ്ദങ്ങൾ താങ്ങാനാകാതെ ജോലി തന്നെ രാജിവെച്ച് വിശ്രമ ജീവിതം തെരഞ്ഞെടുക്കുകയായിരുന്നു ഈ ഉദ്യോഗസ്ഥൻ. തന്റെ ഉത്തരവാദിത്തങ്ങൾ നൂറുശതമാനം സത്യസന്ധമായി നിറവേറ്റാനാകില്ലെന്ന് വന്നതോടെയാണ് അഭയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന വർഗീസ്. പി. തോമസ് ജോലി തന്നെ ഉപേക്ഷിച്ചത്. ഒരുപക്ഷേ കുറ്റവാളികൾക്കായി ഉന്നതരുടെ പ്രലേഭനങ്ങളിൽ പെട്ടിരുന്നു ഈ ഉദ്യോഗസ്ഥനും എങ്കിൽ കേസിന്റെ ഗതി തന്നെ മറ്റൊന്നാകുമായിരുന്നു. അതുകൊണ്ട് തന്നെയാണ് താൻ കണ്ടെത്തിയ കുറ്റവാളികൾ നിയമത്തിന് മുന്നിൽ എത്തുമ്പോൾ ഇദ്ദേഹത്തിന് കണ്ണുനീർ അടക്കാനാകാത്തതും.
ആത്മഹത്യയെന്ന് ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും എഴുതിത്ത്ത്ത്തള്ളിയ അഭയ കേസ് കൊലപാതകമാണെന്ന് ആദ്യം തുറന്നുപറഞ്ഞ അന്വേഷണ ഉദ്യോഗസ്ഥൻ സിബിഐ മുൻ ഡിവൈ.എസ്പി വർഗീസ് പി.തോമസ് ആണ്. അഭയ കേസ് സിബിഐ ഏറ്റെടുക്കുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ വർഗീസ്. പി. തോമസ് ആയിരുന്നു. അഭയയുടെ മരണം കൊലപാതകമെന്ന് വർഗീസ്. പി. തോമസ് കണ്ടെത്തുകയും കേസ് ഡയറിയിൽ കൊലപാതകമെന്ന് രേഖപ്പെടുത്തുകയും ചെയ്തു.
അഭയ കേസ് ആത്മ്യഹത്യയാക്കി റിപ്പോർട്ട് തയ്യാറാക്കണമെന്ന് മേലുദ്യോഗസ്ഥൻ ആവശ്യപ്പെട്ടിരുന്നു. സത്യത്തിനു നിരക്കാത്തത് ചെയ്യാൻ പറ്റില്ലെന്നു പറഞ്ഞതോടെ മേലുദ്യോഗസ്ഥരുടെ കണ്ണിലെ കരടായി ഈ ഉദ്യോഗസ്ഥൻ മാറുകയായിരുന്നു. ആത്മഹത്യയാക്കണമെങ്കിൽ കേസ് മറ്റാരെയെങ്കിലും ഏൽപ്പിക്കണമെന്നു പറഞ്ഞെങ്കിലും ഇദ്ദേഹം തന്നെ റിപ്പോർട്ട് കൊടുക്കണമെന്ന് മേലുദ്യോഗസ്ഥൻ ശഠ്യം പിടിക്കുകയായിരുന്നു എന്നും വർഗീസ് പി തോമസ് പിന്നീട് വെളിപ്പെടുത്തിയിരുന്നു.
പക്ഷേ അപ്രതീക്ഷിതമായി വർഗീസ്. പി. തോമസ് എന്ന അന്വേഷണ ഉദ്യോഗസ്ഥൻ സർവീസിൽ നിന്ന് രാജിവച്ചു. 1994 ജനുവരി 19നായിരുന്നു അത്. മേലുദ്യോഗസ്ഥനിൽ നിന്നുൾപ്പെടെ സമ്മർദ്ദം സഹിക്കാനാകാതെ വന്നതോടെ ആയിരുന്നു രാജി. പിന്നീട് ഡിവൈ.എസ്പി നന്ദകുമാർ നായർ (ഇപ്പോൾ എസ്പി.) കുറ്റപത്രം സമർപ്പിച്ചു. സിബിഐയിൽ 10 വർഷം കൂടി സർവീസ് ബാക്കി നിൽക്കെയായിരുന്നു രാജി. ഡി.ഐ.ജി റാങ്കിൽ വിരമിക്കേണ്ടിയിരുന്ന ഉദ്യോഗസ്ഥനാണ് താൻ ഉയർത്തിപ്പിടിച്ച മൂല്യങ്ങളുടെ പേരിൽ ഉദ്യോഗം വലിച്ചെറിഞ്ഞ് തലയുയർത്തിപ്പിടിച്ച് ജീവിച്ചത്. രാജിവച്ചതുമുതൽ പത്തനംതിട്ട പ്രമാടത്തെ വീട്ടിൽ വിശ്രമജീവിതത്തിലാണ് വർഗീസ് പി. തോമസ്.
വർഗീസ് പി തോമസിന്റെ കണ്ടെത്തലുകൾ ഇങ്ങനെ..
സാക്ഷികൾ പലരും കൂറുമാറിയെങ്കിലും, ശാസ്ത്രീയ തെളിവുകളാണ് അഭയ കൊല്ലപ്പെട്ടതാണെന്നു കണ്ടെത്താൻ അന്വേഷണ സംഘത്തെ സഹായിച്ചത്. അഭയ കിണറ്റിൽ ചാടി മരിച്ചുവെന്നാണ് പയസ് ടെൻത് കോൺവെന്റുകാർ പറഞ്ഞത്. മൃതദേഹം പുറത്തെടുത്തപ്പോൾ അഭയയുടെ തുടയുടെ പിൻഭാഗത്തെ തൊലി മുകളിലേക്ക് ഉരഞ്ഞ നിലയിലാണ് കാണപ്പെട്ടത്. കാൽ താഴേക്കായാണ് അഭയയുടെ ശരീരം കിണറ്റിലേക്കു വീണത്. കാൽ ഉരഞ്ഞതിന്റേതായിരുന്നു ആ മുറിവുകൾ.അത്തരത്തിൽ വീഴുന്നയാളുടെ തലയിൽ ഉച്ചിയിൽ പരിക്കുണ്ടാകില്ല. പക്ഷെ, അഭയയുടെ ഉച്ചിയിൽ നാല് ഇഞ്ചോളം നീളത്തിലും വ്യാസത്തിലും ആഴത്തിലുള്ള പരിക്കുണ്ടായിരുന്നു. അത് വീഴ്ചയിൽ ഉണ്ടായതല്ലെന്നു മനസ്സിലായി. ഭാരമുള്ള വസ്തുകൊണ്ട് അടിച്ചതിന്റേതായിരുന്നുവെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞു.
പഠിക്കാൻ പുലർച്ചെ എഴന്നേറ്റ് വെള്ളം കുടിക്കാൻ അടുക്കളയിലേക്കു പോയ അഭയയുടെ ചെരുപ്പുകൾ ഡൈനിങ് മുറിയിലെ തുറന്നു കിടന്ന ഫ്രിഡ്ജിനു സമീപത്തുണ്ടായിരുന്നു. തറയിൽ കിടന്ന, അടപ്പിൽ ദ്വാരമിട്ടിരുന്ന കുപ്പിയിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുകുന്നുമുണ്ടായിരുന്നു. മുറിയോടു ചേർന്ന വർക്ക് ഏരിയയുടെ മൂലയ്ക്ക് ഒരു കൈക്കോടാലി എന്നും ചാരിവയ്ക്കാറുണ്ടായിരുന്നു. അഭയ കൊല്ലപ്പെട്ട ശേഷം അത് അവിടെ കണ്ടില്ല. പുറത്തേക്കുള്ള വാതിൽ വെളിയിൽ നിന്ന് ഒാടാമ്പലിട്ട് അടച്ച നിലയിലായിരുന്നു. ഇത്തരം തെളിവുകളും അഭയയുടെ മുറിയിൽ താമസിച്ച മറ്റ് സിസ്റ്റർമാരുടെ മൊഴികളും നിർണായകമായി.
ഒപ്പം ഫോറൻസിക് വിഭാഗത്തിന്റെ തെളിവുകളും സഹായകമായി.കേസിൽ ഉൾപ്പെട്ടവരെ അടുക്കള ഭാഗത്തു വച്ച് പുലർച്ചസമയത്ത് അഭയ കണ്ടതാണ് കൊലപാതകത്തിന് കാരണമായത്. ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും അഭയയ്ക്കുണ്ടായിരുന്നില്ല. കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുൻപ് അഭയയുടെ അപ്പനും അമ്മയും കോൺവെന്റിൽ ചെന്ന് അഭയയെ കണ്ടിരുന്നു. എന്നും ഡയറി എഴുതിയിരുന്ന അഭയ നിരാശയുള്ള മനോവ്യാപാരത്തിന്റെ ഒരു സൂചനയും കാട്ടിയിരുന്നില്ല.
അഭയ കേസ് നാൾവഴി
1992 മാർച്ച് 27: കോട്ടയം പയസ് ടെൻത്ത് കോൺവെന്റിലെ അന്തേവാസിനിയും ബി.സി.എം. കോളേജ് പ്രീ ഡിഗ്രി വിദ്യാർത്ഥിനിയുമായിരുന്ന സിസ്റ്റർ അഭയയുടെ മൃതദേഹം കോൺവെന്റിലെ കിണറ്റിൽ കണ്ടെത്തി.
1993 ജനുവരി 30: അഭയയുടെ മരണം ആത്മഹത്യയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി
1993 ഏപ്രിൽ 30: ആക്ഷൻ കൗൺസിലിന്റെ നിയമപോരാട്ടത്തിലൂടെ കേസ് ഹൈക്കോടതിയിലെത്തുകയും കേസന്വേഷണം സിബിഐ.യെ ഏൽപ്പിക്കുകയും ചെയ്തു.
1993 ഡിസംബർ 30: അന്വേഷണത്തിന് തുടക്കമിട്ട സിബിഐ. ഡിവൈ.എസ്പി. വർഗീസ് പി.തോമസ് രാജിവെച്ചു.
1994 ജൂൺ 02: സിബിഐ. ഡയറക്ടറായിരുന്ന കെ. വിജയരാമറാവുവിനെ ഒ.രാജഗോപാൽ, ഇ.ബാലാനന്ദൻ,പി.സി.തോമസ്, ജോമോൻ പുത്തൻപുരക്കൽ എന്നിവർ കണ്ട് നിവേദനം നൽകുന്നു. സി.ബി. ഐ. എസ്പി. വി. ത്യാഗരാജനെ മാറ്റി. ഡി.ഐ.ജി. എം.എൽ. ശർമയെ കേസ് ഏൽപ്പിക്കുന്നു.
1996 ഡിസംബർ 06: അഭയയുടെ മരണം കൊലപാതകമെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിയുന്നില്ലന്ന് അന്വേഷണസംഘം കോടതിയെ അറിയിക്കുന്നു
1997 ജനുവരി 18: സിബിഐ. റിപ്പോർട്ട് തള്ളണമെന്ന് അപേക്ഷിച്ച് അഭയയുടെ അച്ഛൻ കോടതിക്ക് മുമ്പാകെ ഹർജി നൽകി
1997മാർച്ച് 20: പുതിയ അന്വേഷണം നടത്താൻ കോടതി ഉത്തരവ്
1999 ജൂലായ് 12: അഭയ കൊല്ലപ്പെട്ടതാണെന്ന് പുതിയ സംഘവും കണ്ടെത്തുന്നു. പക്ഷേ, തെളിവുകൾ നശിച്ചതിനാൽ പ്രതികളെ പിടിക്കാൻ കഴിയുന്നില്ലന്ന് കോടതിയെ ബോധിപ്പിച്ചു
2000ജൂൺ 23: സിബിഐ. ഹർജി കോടതി തള്ളി. രൂക്ഷ വിമർശനവും
2005 ഓഗസ്റ്റ് 21: കേസ് അവസാനിപ്പിക്കാൻ വീണ്ടും സിബിഐ. അനുമതി തേടി. 2006 ഓഗസ്റ്റ് 30-ന് ഈ ആവശ്യം നിരാകരിച്ചു. വീണ്ടും അന്വേഷിക്കാൻ നിർദ്ദേശം.
2007 ജൂൺ 11: കേസ് സിബിഐ പുതിയ സംഘത്തെ ഏൽപ്പിക്കുന്നു.
2007 ജൂലായ് 6: കേസിൽ ആരോപണവിധേയരായ മൂന്ന് പേരെയും മുൻ എഎസ്ഐ.യെയും നാർക്കോ അനാലിസിസിന് വിധേയമാക്കാൻ കോടതി ഉത്തരവിട്ടു.
2007 ഓഗസ്റ്റ് 3: നാർക്കോ അനാലിസിസിസ് നടത്തി.
2007 ഡിസംബർ 11: സിബിഐ. ഇടക്കാല റിപ്പോർട്ട് കോടതിക്ക് സമർപ്പിച്ചു.
2008 നവംബർ 1: കൊച്ചി യൂണിറ്റ് സിബിഐ.ഡിവൈ.എസ്പി. നന്ദകുമാരൻ നായർ കേസ് ഏറ്റെടുത്തു.
2008 നവംബർ 19: ഫാ.തോമസ് കോട്ടൂർ,ഫാ.ജോസ് പൂതൃക്കയിൽ,സിസ്റ്റർ സ്റ്റെഫി എന്നിവരെ പ്രതികളായി കണ്ടെത്തി സിബിഐ. അറസ്റ്റ് ചെയ്തു.
2009 ജൂലായ് 17: കുറ്റപത്രം നൽകി
2018 മാർച്ച് 8: രണ്ടാം പ്രതിയായ ഫാ.ജോസ് പൂതൃക്കയിലിനെ കോടതി പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി.പ്രത്യേക സിബിഐ. കോടതിയുടെതാണ് ഉത്തരവ്. തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ലതാണ് കോടതി കാരണമായി പറഞ്ഞത്.
2019 ഏപ്രിൽ 9: മുൻ ക്രൈംബ്രാഞ്ച് എസ്പി. കെ.ടി. മൈക്കിളിനെ തെളിവ് നശിപ്പിച്ച കേസിൽ നിന്ന് ഒഴിവാക്കി.സിബിഐ. കോടതി മൈക്കിളിനെ തെളിവ് നശിപ്പിച്ചതിന് പ്രതിയാക്കിയതാണ് ഇല്ലാതായത്. വിചാരണവേളയിൽ തെളിവ് കിട്ടിയാൽ പ്രതിയാക്കാം എന്നായിരുന്നു ഹൈക്കോടതി നിർദ്ദേശം.
2019 ജൂലായ്15: പ്രതികളുടെ വിടുതൽ ഹർജി സുപ്രീം കോടതിയും തള്ളി.
2019 ഓഗസ്റ്റ് 5: പ്രതികളെ തിരുവനന്തപുരം സിബിഐ കോടതി കുറ്റപത്രം വായിച്ച് കേൾപ്പിച്ചു. 26 -ന് വിചാരണ ആരംഭിച്ചു
2020 ഡിസംബർ 22: കേസിൽ പ്രതികൾ കുറ്റക്കാർ എന്ന് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധിച്ചു. ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്