'എന്റെ തലയ്ക്കു മുകളിൽ ഭൂതക്കണ്ണാടി വെച്ച് വട്ടമിട്ടുപറന്ന് അരിപ്പ വെച്ച് അരിച്ചു നോക്കിയില്ലേ? എന്നിട്ടെന്തായി; എംഎൽഎയായ ശേഷം കഴിഞ്ഞ 14 വർഷത്തിനിടയിൽ ഒരുതരി മണ്ണ് ഞാൻ വാങ്ങിയിട്ടില്ല: മന്ത്രി കെ ടി ജലീലിന്റെ പ്രതികരണം ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി വൻ വിജയം നേടിയതിന്റെ ആഹ്ലാദത്തിലും ആത്മവിശ്വാസത്തിലുമാണ് പിണറായി സർക്കാർ. ഈ മന്ത്രിസഭയിൽ ഏറ്റവും കൂടുതൽ ആരോപണങ്ങൾ നേരിട്ട വ്യക്തിയാണ് മന്ത്രി കെ ടി ജലീൽ. എന്നാൽ തന്റെ കൈകൾ പൂർണ്ണമായും ശുദ്ധമാണെന്നും എംഎൽഎയായ ശേഷം കഴിഞ്ഞ 14 വർഷത്തിനിടയിൽ ഒരുതരി മണ്ണ് വാങ്ങിയിട്ടില്ലെന്നും 27 വർഷത്തിനിടെ എന്റെ അകൗണ്ടിലുള്ള പണം നാലേകാൽ ലക്ഷം രൂപ മാത്രമാണെന്നുമാണ് ജലീൽ പറയുന്നത്. ഒരു ഓൺലൈൻ മാധ്യമത്തിന് ജലീൽ അനുവദിച്ച അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ.
' എന്റെ തലക്കു മുകളിൽ ഭൂതക്കണ്ണാടി വെച്ച് വട്ടമിട്ടുപറന്ന് അരിപ്പ വെച്ച് അരിച്ചു നോക്കിയില്ലേ? എന്നിട്ട് എന്തായി? ഇ.ഡിയെ വിട്ട് എന്റെ സാമ്പത്തിക വശങ്ങളെല്ലാം അന്വേഷിച്ചല്ലോ. എന്നിട്ടെന്താ സംഭവിച്ചത്? ഇക്കാലമത്രയുമുള്ള അകൗണ്ടുകളും സാമ്പത്തിക സ്രോതസ്സുകളും പരിശോധിച്ചല്ലോ? 19 കൊല്ലം മുമ്പ് ഞാൻ വാങ്ങിയ പത്തൊമ്പതര സെന്റ് സ്ഥലവും, അതിൽ 2200 സ്ക്വയർ ഫീറ്റുള്ള സാധാരണ ഒരു വീടുമല്ലാതെ മറ്റൊന്നും എനിക്കോ ഭാര്യക്കോ മക്കൾക്കോ ഇല്ലന്നല്ലേ അന്വേഷണ സംഘം കണ്ടെത്തിയത്. ഞാൻ എംഎൽഎയായ ശേഷം കഴിഞ്ഞ 14 വർഷത്തിനിടയിൽ ഒരുതരി മണ്ണ് ഞാൻ വാങ്ങിയിട്ടില്ല. ഒരു ബിസിനസ് ഞാൻ തുടങ്ങിയിട്ടില്ല. ഒരു കച്ചവടത്തിലും ഞാൻ പങ്കാളിയായിട്ടില്ല. എംഎൽഎ ആകുന്നതിന് മുമ്പ്12 വർഷം ഞാനൊരു കോളേജ് അദ്ധ്യാപകനായിരുന്നു. ഭാര്യ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പളാണ്. ഞങ്ങളുടെ രണ്ടാളുടെയും ഈ ഭൂമുഖത്തുള്ള ആകെയുള്ള സമ്പാദ്യം ഞങ്ങളുടെ ശമ്പളത്തിലെ തുച്ഛമായ ശേഷിപ്പുമാത്രമാണ്.
എന്റെ വീട്ടിൽ ഒരുതരി സ്വർണമില്ല. ഭാര്യയും രണ്ട് പെങ്കുട്ടികളും ഉൾപ്പെടെ മൂന്ന് സ്ത്രീകളുള്ള വീടാണെന്റേത്. എന്റെ ഭാര്യയുടെ കാതിലെ പറ്റ് പോലും ചെമ്പിന്റേതാണ്. മകളുടെ വിവാഹത്തിന് വെറും ആറായിരം രൂപയുടെ മുത്ത് മാലകളായിരുന്നു അവൾക്ക് ആഭരണമായി നൽകിയത്. അത് ധരിച്ചാണ് പുതുപെണ്ണായി ഇറങ്ങിയത്. സാധാരണ മുസ്ലിം കുടുംബങ്ങളിൽ സ്വർണാഭരണമാണ് വിവാഹമൂല്യമായിട്ട് നൽകാറ്. എന്റെ മരുമകൻ മകൾക്ക് നൽകിയത് വിശുദ്ധ ഖുർആന്റെ കോപ്പിയാണ്. അത്രമാത്രം സ്വർണം വേണ്ടെന്നുവെച്ച കുടുംബമാണ് ഞങ്ങളുടേത്. മഞ്ഞ ലോഹമില്ലാതെ ഈ ഭൂമുഖത്ത് ജീവിക്കാൻ പറ്റുമോ എന്ന് ജീവിതത്തിൽ പരീക്ഷിക്കുകയായിരുന്നു. അതിൽ ഇതുവരെയും വിജയിക്കാനായി. ഇനിയുമതിന് കഴിയുമെന്നാണ് എന്റെ പ്രതീക്ഷ.
അങ്ങനെയുള്ള ഒരു കുടുംബനാഥനെക്കുറിച്ചാണ് ഖുർആന്റെ മറവിൽ സ്വർണക്കള്ളക്കടത്ത് നടത്തിയവനെന്ന് യു.ഡി.എഫും ബിജെപിയും മാധ്യമങ്ങളും ആക്ഷേപിച്ചത്. ഇക്കാലത്തിനിടയിൽ പുറത്ത് നിന്ന് എടുത്തുപറയത്തക്ക ഒരു സംഖ്യ പോലും എന്റെ അകൗണ്ടിലേക്കോ ഭാര്യയുടെ എക്കൗണ്ടിലേക്കോ വന്നിട്ടില്ല. നികുതി അടക്കാത്ത ഒരു രൂപ പോലും എന്റെ കയ്യിലില്ല. ഉണ്ടെങ്കിൽ കണ്ടുകെട്ടട്ടെ. എനിക്കൊരു ഭയവുമില്ല. 27 വർഷത്തിനിടെ എന്റെ അകൗണ്ടിലുള്ള പണം നാലേകാൽ ലക്ഷം രൂപ മാത്രമാണ്. ഇതുകൊണ്ടാണ് മാധ്യമങ്ങൾ വേട്ടയാടിയിട്ടും പഞ്ചപുച്ഛമടക്കി അവർക്കുമുന്നിൽ നിൽക്കുകയോ അവരുടെ ദാക്ഷണ്യത്തിനായി യാചിക്കുകയോ ചെയ്യാതെ സധൈര്യം മുന്നോട്ടുപോയത്. ലോകത്തിലെ എല്ലാ മാധ്യമങ്ങളും ഒരുമിച്ച് എതിർത്താലും സത്യം മറുഭാഗത്താണെങ്കിൽ ആ സത്യത്തിനായിരിക്കും അന്തിമ വിജയമെന്ന് തെളിയിക്കുന്നതാണ് ഞാനുമായി ബന്ധപ്പെട്ട വിവാദങ്ങൾ.
ഒരാൾക്ക് അയാളെ വിശ്വാസമുണ്ടായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. മുഖ്യമന്ത്രിക്ക് എന്നെ അറിയാം. മകളുടെ വിവാഹ ചടങ്ങിൽ അദ്ദേഹം പങ്കെടുത്തിരുന്നു. ഓരോരുത്തരുടെയും വീടുകളിൽ പോയി നോക്കിയാൽ അറിയാല്ലോ അവർ ഏതു തരക്കാരാണെന്ന്. നമുക്ക് നമ്മളിൽ വിശ്വാസമുണ്ടെങ്കിൽ ലോകത്താരെയും ഭയപ്പെടേണ്ടതില്ല. ആരുടെ മുന്നിലും തലകുനിക്കേണ്ടതുമില്ല. എന്റെ ജീവിതത്തിൽ ഞാൻ പഠിച്ച പാഠം അതാണ്.
മാധ്യമങ്ങൾ എന്ത് പറയുന്നുവെന്ന് നോക്കിയല്ല ജനങ്ങൾ തീരുമാനമെടുക്കുന്നത്. മാധ്യമങ്ങൾ പറയുന്നത് അനുസരിച്ച് ജനങ്ങൾ വോട്ടിങ് പാറ്റേൺ തീരുമാനിച്ചിരുന്നെങ്കിൽ ഇടതുപക്ഷത്തിന്റെ പൊടി പോലും കേരളത്തിൽ ഉണ്ടാകുമായിരുന്നില്ല. ഓരോ അപവാദവാർത്ത പുറത്ത് വരുമ്പോഴും യാഥാർത്ഥ്യം എന്താണെന്ന് ജനങ്ങൾ ചികയുന്നുണ്ട്.
ആ അന്വേഷണത്തിൽ പതിരില്ലെന്ന് ബോധ്യമാകുന്നതിന്റെ അടിസ്ഥാനത്തിലാണ് അവരുടെ വോട്ടിങ് രീതി നിശ്ചയിക്കപ്പെടുന്നത്. ഒരുപാട് മാധ്യമങ്ങൾ ഒരുമിച്ച് നുണക്കഥകൾ പ്രചരിപ്പിച്ചാലും, അടിസ്ഥാനരഹിതമായ വാർത്തകൾക്കായി മാധ്യമസിണ്ടിക്കേറ്റുകൾ ഒരുമിച്ച് പ്രവർത്തിച്ചാലും ഒരുസർക്കാരിനെയോ പാർട്ടിയേയോ മുന്നണിയേയോ ഇല്ലാതാക്കാൻ ആകുമെന്ന പരമ്പരാഗത മാധ്യമ ധാർഷ്ഠ്യമാണ് ഈ തെരഞ്ഞെടുപ്പിൽ പൊളിഞ്ഞ് പാളീസായിരിക്കുന്നത്.
കാരണം യാഥാർത്ഥ്യത്തെ പുറത്തുകൊണ്ടു വരുന്നതിൽ സോഷ്യൽമീഡിയ വലിയ പങ്കാണ് വഹിക്കുന്നത്. സോഷ്യൽമീഡിയയുടെ വ്യാപനം കോർപ്പറേറ്റ് മാധ്യമങ്ങളുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധ കച്ചവട താൽപര്യങ്ങളെ പരാജയപ്പെടുത്തുന്നുവെന്നതാണ് വസ്തുത. മാധ്യമസിണ്ടിക്കേറ്റ് എന്ന് പറയാവുന്ന തരത്തിൽ എല്ലാവരും ഒരുമിച്ച് ഒരേവാർത്തകൾ ഒരേഭാഷയിൽ, വരികൾ പോലും വ്യത്യാസമില്ലാതെ നൽകിയിട്ടും യാതൊരു പോറലും ഇടതുപക്ഷത്തിന് ഏൽപ്പിക്കാൻ കഴിയാത്തത് അതിന്റെ പ്രതിഫലനമാണ്. മാധ്യമങ്ങൾ സ്വയം വിമർശനത്തിന് വിധേയമാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.'- കെ ടി ജലീൽ ചൂണ്ടിക്കാട്ടി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍