കാശുള്ളവരും സെലിബ്രിറ്റികളുമായ പെൺകുട്ടികൾ ഇരകൾ ആകുമ്പോൾ മാത്രമേ കേരള പൊലീസിന് അന്വേഷണത്തിൽ സ്പീഡുള്ളോ? കൊച്ചിക്കാരി തന്നെയായ ശ്രീലക്ഷ്മിയുടെ ചോദ്യം ആരുകേൾക്കാൻ; ഫേസ്ബുക്കിൽ നൽകിയ നമ്പരിൽ വരുന്ന തെറിവിളിയും അശ്ലീലവും കേട്ടാൽ ചെവി പൊട്ടും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കൊച്ചിയിലെ മാളിൽ നടിയെ അപമാനിച്ച സംഭവത്തിൽ പൊലീസ് ആക്ഷൻ ഉടനടിയായിരുന്നു. സിസി ടിവി ദൃശ്യങ്ങൾ നോക്കി മണിക്കൂറുകൾക്കകം പ്രതികൾ വലയിലായി. നടി ക്ഷമിച്ചെങ്കിലും പൊലീസ് കേസുമായി മുന്നോട്ടുപോകുന്നു. സെലിബ്രിറ്റികൾ ഇരയാകുന്ന കേസുകളിൽ ഈ സ്പീഡ് ഒക്കെയുണ്ടെങ്കിലും അധികം ആരുമറിയാത്ത സാധാരണക്കാരായ സ്ത്രീകൾ ഇരകളാകുന്ന കേസുകളിൽ പൊലീസ് ഈ ശുഷ്ക്കാന്തി കാട്ടുന്നില്ലെന്ന ആരോപണം ശക്തമാവുകയാണ്. എറണാകുളം കുണ്ടന്നൂർ സ്വദേശിനി ശ്രീലക്ഷ്മിയുടെ അനുഭവം സാക്ഷി.
ഫോണിലുടെ അശ്ലീലം പറയുകയും തെറിവിളിക്കുകയും ചെയ്ത സംഭവത്തിൽ പരാതി നൽകി വർഷങ്ങളായിട്ടും നീതി തേടി കാത്തിരിപ്പാണ് ശ്രീലക്ഷ്മി. സ്വന്തമായി അച്ചാറു യുണിറ്റ് നടത്തുന്ന ശ്രീലക്ഷ്മി തന്റെ ഉത്പന്നങ്ങളുടെ പ്രചരണത്തിനായി ഫേസ്ബുക്കിലെ പേജിൽ നൽകിയ നമ്പറുകളിലേക്ക് ചിലർ നിരന്തരമായി വിളിച്ച് അശ്ലീലവും അസഭ്യവും പറയുന്നതാണ് പരാതിക്കടിസ്ഥാനം. നമ്പർ സഹിതം പരാതി നൽകിയിട്ടും ഒരു നടപടിയും പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. വർഷങ്ങളായി ഹരിഹാരമില്ലാതെ തുടരുന്ന പ്രശ്നത്തിന് ഇടയ്ക്ക് ഒരു കുറവ് വന്നിരുന്നെങ്കിലും സമീപകാലത്ത് ബോബി ചെമ്മണ്ണൂരിനെകുറിച്ച് ശ്രീലക്ഷ്മി ഒരു ട്രോൾ സമൂഹമാധ്യമത്തിൽ ചെയ്തതോടെ ഈ പ്രശ്നം വീണ്ടും വർധിക്കുകയായിരുന്നു. വീഡിയോ കോളിലൂടെയാണ് ഇപ്പോൾ അസഭ്യ വർഷവും അശ്ലീല സംഭാഷണവും തുടരുന്നത്. താരത്തെ ഷോപ്പിങ്ങ് മാളിൽ വച്ച് അപമാനിച്ച സംഭവത്തിൽ സ്വമേധയ കേസെടുത്ത് അന്വേഷണം വിജയകരമായി പൂർത്തിയാക്കിയ കേരളത്തിലാണ് പ്രമുഖയോ താരമോ അല്ലാത്തതുകൊണ്ട് ഒരു സ്ത്രീ അവഗണന നേരിടേണ്ടിവരുന്നത്. സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അതിക്രമത്തിലെ നീതി ഇരയുടെ പണത്തിനും പ്രശസ്തിക്കുമനുസരിച്ചാകുമ്പോഴാണ് നീതിയിലെ ഈ ഇരട്ടത്താപ്പ് മറനീക്കി പുറത്ത് വരുന്നത്.
അച്ചാറുകൾ വഴിമാറ്റിയ ജീവിതം
വർഷങ്ങൾക്ക് മുമ്പെ തുടങ്ങിയ ശ്രീല്ക്ഷ്മിയോടുള്ള അവഗണയുടെ കഥ ഇങ്ങനെയാണ്.ഒരുപക്ഷെ ചിലർക്കെങ്കിലും ശ്രീലക്ഷ്മിയെ അറിയുമായിരിക്കും. സോഷ്യൽ മീഡിയയിലെ ചില ട്രോളുകളിലൂടെ ശ്രീലക്ഷ്മി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താറുണ്ട്.ശ്രീലക്ഷമിയുടെ അടുത്ത കൂട്ടുകാരിയുടെ വിവാഹം ഉറപ്പിച്ചതോടെ കൂട്ടുകാരിയുടെ നിർദ്ദേശപ്രകാരം പ്രതിശ്രുതവരന് ശ്രീലക്ഷമി സമ്മാനമായി അച്ചാറിട്ടുകൊടുത്തു. ചെമ്മീൻ,ബീഫ്,മീൻ എന്നീ മൂന്നു തരത്തിലുള്ള അച്ചാറുകൾ സമ്മാനമായി നൽകുമ്പോൾ അത് തന്റെ ജീവിതം തന്നെ മാറ്റിമറിക്കുമെന്ന് ശ്രീലക്ഷമി ഒരിക്കലും ചിന്തിച്ചിരുന്നില്ല.അച്ചാറിന്റെ രുചി നന്നായി ഇഷ്ടപ്പെട്ട സൂഹൃത്തിന്റെ വരൻ അച്ചാറിനെപ്പറ്റിയും രൂചിയെപ്പറ്റിയും വിശദമായൊരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു.
സംഭവം വൈറലായതോടെ അച്ചാറിന്റെ കൈപ്പുണ്യത്തെത്തേടി അന്വേഷണങ്ങൾ വന്നുതുടങ്ങി.അങ്ങിനെയാണ് എന്തുകൊണ്ട് ഇതൊരു ഉപജീവനമാർഗ്ഗമായി മാറ്റിക്കൂട എന്ന് ശ്രീലക്ഷമി ചിന്തിക്കുന്നത്. ഇത് ഇവരുടെ ജീവിതം മാറ്റിമാറിച്ചു.ശ്രീലക്ഷ്മിയുടെ കൈപ്പണ്യം ഹിറ്റായി. തുടർന്ന് മൂന്നുവർഷത്തിനുള്ളി ഇ സംരംഭം വൻവിജയമാകുകയും ജീവിതം തന്നെ പുതിയതലത്തിലേക്ക് എത്തുകയും ചെയ്തു. തനിച്ച് അദ്ധ്വാനിച്ച് വീടും കാറും സ്വന്തമാക്കിയ ശ്രീലക്ഷമി തന്നെയാണ് അവരുടെ സ്വന്തം വിവാഹം കൂടി നടത്തിയതെന്ന് അറിയുമ്പോഴാണ് ഇ യുവതിയുടെ നിശ്ചയദാർഢ്യത്തിന് നാം കയ്യടിച്ചുപോവുക.ഇന്ന് കുണ്ടന്നൂരിൽ സ്വന്തമായി ഒരു വീടെടുത്ത് അവിടെ നല്ല രീതിയിൽ ഒരു അച്ചാർ നിർമ്മാണയൂണിറ്റ് ആരംഭിക്കുകയും ചെയ്തു. ഇരുപതിനം അച്ചാറുൾപ്പടെ നാൽപ്പതോളം ഉത്പ്പന്നങ്ങൾ നിർമ്മിക്കുന്ന ഇവിടെ അഞ്ചോളം പേർ ജോലി ചെയ്ത് വരുന്നുമുണ്ട്.തന്റെ ഉത്പന്നങ്ങളുടെ പ്രചരണത്തിനായി ഇവർ തെരഞ്ഞെടുത്ത് സോഷ്യൽ മീഡിയ തന്നെയാണ്. ഫേസ്ബുക്കിലെ കലവറ എന്ന പേജുവഴിയാണ് ശ്രീലക്ഷ്മി തന്റെ ഉത്പന്നങ്ങൾ മാർക്കറ്റ് ചെയ്യുന്നത്.
ഇവിടെ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. അച്ചാറുകളുടെ വിൽപ്പനയടക്കമുള്ള ആവശ്യങ്ങൾക്കായി ഫേസ്ബുക്ക് പേജിൽ നൽകിയ നമ്പറുകളിലേക്ക് ചില നമ്പറുകളിൽ നിന്ന് ഫോൺവിളിയും അശ്ലീല സംഭാഷണവും നിത്യസംഭവമായി.അദ്യം കാര്യമാക്കിയില്ലെങ്കിലും വീഡിയോകോളിലേക്ക് വരെ കാര്യങ്ങൾ എത്തിയപ്പോൾ ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു.പക്ഷെ തുടർനടപടികൾ ഒന്നും തന്നെ ഉണ്ടായില്ല. പക്ഷെ ഇടക്കെപ്പോഴോ ഇ പ്രശ്നത്തിന് അൽപ്പം ശമനം ഉണ്ടായെങ്കിലും പൂർണ്ണമായും ഇ പ്രശ്നത്തിൽ നിന്നും ശ്രീലക്ഷ്മി മോചിതയായിരുന്നില്ല.എന്നാൽ സമീപകാലത്ത് ബോബി ചെമ്മണ്ണൂരിനെക്കുറിച്ചുള്ള ഒരു ട്രോൾ ചെയ്തതോടെ ഈ പ്രശ്നം വീണ്ടും സജീവമായി തലപൊക്കിത്തുടങ്ങി. വ്യത്യസ്തങ്ങളായ നമ്പറുകളിൽ നിന്നാണ് ശ്രീലക്ഷ്മിക്ക് കോളുകൾ വരുന്നത്. വീഡിയോ കോളിലൂടെ കേട്ടാൽ അറയ്്ക്കുന്ന തെറിയും അശ്ലീല സംഭാഷണവുമാണ് ഈ ഫോൺകോളിന്റെയൊക്കെത്തന്നെയും ഉള്ളടക്കം.
ഇവയൊക്കെത്തയും റെക്കോർഡ് ചെയ്ത് മുഖ്യമന്ത്രി മുതൽ പൊലീസിലെ ഉന്നതാധികാരികൾക്കും സൈബർ സെല്ലിനും വനിതാ കമ്മീഷനും വരെ ഇവർ പരാതി നൽകി. പക്ഷെ നടപടി മാത്രം ഇല്ല... കാരണം ഇവർ പ്രമുഖയല്ലലോ
ഫോർവേഡ് ചെയ്യുന്ന പരാതികൾ
ശ്രീലക്ഷമി നൽകിയ പരാതികളെക്കുറിച്ച് പിന്നീട് അന്വേഷിക്കുമ്പോൾ ഇവർക്ക് ലഭിച്ച ഒരേ ഒരു മറുപടി പരാതി ഫോർവേഡ് ചെയ്തിട്ടുണ്ട് എന്നുമാത്രം. ആർക്ക്? എവിടേക്ക് എന്നൊന്നും ഇവർക്കിപ്പോഴും അറിയില്ല.മാത്രമല്ല പരിഹാസ രീതിയിലുള്ള പ്രതികരണമാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും ശ്രീലക്ഷമി പറയുന്നു. ഒരിക്കൽ പൊലീസിൽ നിന്നുണ്ടായ അനുഭവത്തെക്കുറിച്ച് ശ്രീലക്ഷമി പറയുന്നത് ഇങ്ങനെ നൽകിയ പരാതിയുടെ തുടർച്ച അറിയാനായി പൊലീസിൽ ബന്ധപ്പെട്ടു. നിങ്ങളുടെ പരാതി ഫോർവേഡ് ചെയ്തിട്ടുണ്ട് എന്നു പറഞ്ഞു മറ്റൊരു ഫോൺനമ്പർ തന്നു. അവിടേക്ക് വിളിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ തന്നെ പരിഹസിക്കുകയായിരുന്നു. മാത്രമല്ല ചില ദവസങ്ങളിൽ ഒരോരോ ഓഫീസിലേക്ക് വിളിച്ച് ചെല്ലാനും പറയും. ഒരേ കാര്യം എല്ലായിടത്തും പറയുന്നതല്ലാതെ തനിക്ക് അനുകൂലമായ യാതൊന്നും പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.. ശ്രീലക്ഷമി പറയുന്നു. സ്ത്രീകൾക്ക് എതിരെ അതിക്രമം ഉണ്ടായാൽ വീട്ടിൽ ചെന്ന് മൊഴിയെടുക്കണമെന്ന് പറഞ്ഞ പിണറായിയുടെ അതേ ഭരണത്തിലാണ് സാധാരണക്കാരിയായതുകൊണ്ട് മാത്രം പൊലീസ് സ്റ്റേഷനുകളിലും ഉന്നതാധികാരികളുടെ ഓഫീസുകളിലും ഇവർക്ക് നീതിക്കായി ഇങ്ങനെ കയറിയറങ്ങേണ്ടി വന്നത്.
ഒടുവിൽ ആശ്രയം കേന്ദ്രം
കേരളത്തിൽ മുട്ടാൻ പറ്റുന്ന വാതിലുകൾ ഒക്കെ മുട്ടിയിട്ടും നടപടിയില്ലെന്നു വ്യക്തമായപ്പോൾ അവസാന ശ്രമം എന്ന നിലയ്ക്കാണ് ഈ യുവതി കേന്ദ്രത്തെ സമീപിച്ചത്. കേന്ദ്രവനിതാ ക്ഷേമ വകുപ്പ് മന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ഉൾപ്പടെയാണ് ഇവർ പരാതി നൽകിയത്.തൊട്ടടുത്ത ദിവസം തന്നെ ദേശീയവനിതാ കമ്മീഷൻ പരാതി സ്വീകരിക്കുകയും എസ്പി യോട് റിപ്പോർട്ട് തേടുകയും ചെയ്തു. ഒടുവിൽ കേന്ദ്രം ഇടപെട്ടതിന് ശേഷം എസ്പി ഓഫീസിന്റെ നിർദ്ദേശാനുസരണം തൃപ്പുണിത്തറ ഹിൽ സ്റ്റേഷനിൽ നിന്ന് ശ്രീലക്ഷ്മിയെ വിളിക്കുകയും മൊഴി ശേഖരിക്കുകയും ചെയ്തു. ഇവിടെ ഒരു വനിതാ ഉദ്യോഗസ്ഥയാണ് തന്റെ മൊഴിശേഖരിച്ചതെന്നും വളരെ മാന്യമായ രീതിയിലാണ് ഇവർ ഇടപെട്ടതെന്നും ശ്രീലക്ഷ്മി പറയുന്നു. പക്ഷെ ഇവിടെയും ഒരു നിരാശ ശ്രീലക്ഷ്മിക്ക് ബാക്കിയാവുകയാണ്. ഇത് ഇന്റർനെറ്റ് കോളാണ് എന്നതാണ് ഇപ്പോൾ കേരളപൊലീസ് പറയുന്ന ന്യായം. ഒരു മുഖ്യമന്ത്രിക്കൊ ബന്ധപ്പെട്ടവർക്കോ ആണ് ഇത്തരം അനുഭവങ്ങൾ ഉണ്ടാകുന്നുതെങ്കിൽ നിമിഷനേരം നേരം കൊണ്ട് പ്രതിയെ വലയിലാക്കാൻ സംവിധാനം ഉള്ളപ്പോഴാണ് സാധാരണക്കാരിയായതികൊണ്ട് മാത്രം സാധാരണക്കാരുടെ സർക്കാരിന്റെ കാലത്ത് നീതിനിഷേധി
ക്കപ്പെടുന്നത്.
ഈ പെൺകുട്ടിയോട് കാട്ടിയ അനീതിക്ക് മറുപടി പറയേണ്ടവർ നിരവധിയാണ്. അകാരണമായി ഇവരുടെ പരാതിയെ അവഗണിച്ചവർ, ഗൗരവമുള്ള പരാതിയായിരുന്നിട്ട് കൂടി ഇവരെ പരിഹസിച്ച് പുഛിച്ച് തള്ളിയവർ അങ്ങിനെ ഫോൺ വിളിച്ച് അധിക്ഷേപിച്ചവരോളം തന്നെ കുറ്റക്കാരാണ് ഈ യുവതിയെ നിരാകരിച്ചവരും.കേന്ദ്രം ഇടപെട്ടതോടെ ഇനിയെങ്കിലും നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് ഈ യുവതി.
Stories you may Like
- പൂങ്കുന്നത്തെ ശ്രീലക്ഷ്മിയുടെ വേർപാടിന്റെ ദുഃഖത്തിൽ കൂട്ടുകാരും സഹപ്രവർത്തകരും
- അയൽവാസികളുടെ ക്രൂരത മറക്കാനാവാതെ പുതുജീവിതത്തിലേക്ക് കടന്ന് ശ്രീലക്ഷ്മി
- കേരളത്തിലെ ആളുകളുടെ ലൈംഗിക ദാരിദ്ര്യമെന്നേ ഇതിനെ പറയൂ; ശ്രീലക്ഷ്മി സതീഷ്
- ശ്രീലക്ഷ്മിയുടെ അതീവ ഗ്ലാമറസ് വിഡിയോ പങ്കുവച്ച് രാം ഗോപാൽ വർമ
- അടൂർ ഒലീവിയ സിൽക്സിലെ അഞ്ചു വനിതാ ജീവനക്കാർക്കെതിരേ കേസ്
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്