ഐഎസിലെ ആരാച്ചാരുടെ കഥയെന്ന് പറഞ്ഞ് പ്രസിദ്ധീകരിച്ച പരമ്പര കെട്ടുകഥ; 'കാലിഫേറ്റ്' എന്ന പരമ്പരയിൽ ക്രൂരമായ ആക്രമണങ്ങൾ നടത്തിയെന്ന് പറഞ്ഞയാൾ കാനഡയിൽ സുഖമായി കഴിയുന്നു; തട്ടിപ്പ് വെളിപ്പെട്ടത് വാർത്ത വിവാദമായതോടെ കാനഡ നടത്തിയ അന്വേഷണത്തിൽ; പരമ്പരയ്ക്കു ലഭിച്ച പുരസ്കാരങ്ങൾ തിരിച്ചുനൽകും; വായനക്കാരോട് മാപ്പുപറഞ്ഞ് ന്യൂയോർക്ക് ടൈംസ്
മറുനാടൻ മലയാളി ബ്യൂറോ
ന്യൂയോർക്ക്: ലോക മാധ്യമ ചരിത്രത്തിൽ അപൂർവങ്ങളിൽ അപൂർവമായ ഒരു തീരുമാനമാണ് കഴിഞ്ഞ ദിവസം, വിശ്വാസ്യതയ്ക്ക് കീർത്തികേട്ട അന്താരാഷ്ട്ര മാധ്യമമായ ന്യൂയോർക്ക് ടൈംസിൽ നിന്ന് ഉണ്ടായത്. ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ ക്രൂരതകൾ അവരുടെ തന്നെ ആരാച്ചാരെന്നു വിശേഷിപ്പിക്കപ്പെട്ടയാൾ വിവരിക്കുന്നുവെന്നു പറഞ്ഞ് 'ന്യൂയോർക്ക് ടൈംസ്' പ്രസിദ്ധീകരിച്ച പരമ്പര കെട്ടുകഥയെന്ന് തെളിഞ്ഞതോടെ അവർ വായനക്കാരോട് മാപ്പു പറഞ്ഞിരിക്കയാണ്.
ന്യൂയോർക്ക് ടൈംസിന്റെ അൽഖ്വായിദ, ഐഎസ് വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധയായ രുഗ്മിണി കല്ലിമാചി തയ്യാറാക്കിയ പോഡ്കാസ്റ്റ് പരമ്പരയാണ് കെട്ടുകഥയാണെന്നു തെളിഞ്ഞത്. ഇതോടെ പരമ്പരയ്ക്കു ലഭിച്ച പുരസ്കാരങ്ങൾ ന്യൂയോർക്ക് ടൈംസ് തിരിച്ചുനൽകി. പരാതികളെ തുടർന്ന് രണ്ടുമാസം നടത്തിയ ആഭ്യന്തര അന്വേഷണത്തിനൊടുവിലാണ് 'കാലിഫേറ്റ്' എന്ന ലേഖനങ്ങൾ എഡിറ്റോറിയൽ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതായി കണ്ടെത്തിയതെന്ന് ന്യൂയോർക്ക് ടൈംസ് അറിയിച്ചു. 'ഇതൊരു റിപോർട്ടറുടെയും പരാജയമല്ലെന്നും ഒരു സ്ഥാപനത്തിന്റെ പരാജയമാണെന്നാണ് താൻ കരുതുന്നതെന്നും ന്യൂയോർക്ക് ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റർ ഡീൻ ബാസ്ക്വെറ്റ് വെള്ളിയാഴ്ച വ്യക്തമാക്കി.
ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിനെക്കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും 'കാലിഫേറ്റ്' എന്ന പേരിൽ 12 ഭാഗങ്ങളുള്ള വിവരണ പോഡ്കാസ്റ്റ് സീരീസ് 2018ൽ ടൈംസ് പുറത്തിറക്കിയിരുന്നു. ഗ്രൂപ്പിന്റെ തന്ത്രങ്ങളെയും സ്വാധീനത്തെയും കുറിച്ച് വിശാലമായ പരിശോധനയിൽ ഈ പരമ്പരയുടെ ചില ഭാഗങ്ങൾ ഉൾപ്പെട്ടിരുന്നുവെങ്കിലും, ഒന്നിലധികം എപ്പിസോഡുകൾ പ്രധാനമായും പാക്കിസ്ഥാൻ വംശജനായ കനേഡിയൻ പൗരന്റെ കുറ്റസമ്മത കഥയാണ്. അബു ഹുസൈഫ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അദ്ദേഹം ഇസ്ലാമിക് സ്റ്റേറ്റ് അംഗമാണെന്ന് അവകാശപ്പെടുകയും സിറിയയിൽ നടന്ന കൊലപാതകങ്ങളിൽ പങ്കെടുത്തതായും പറഞ്ഞു. സപ്തംബറിൽ പോഡ്കാസ്റ്റ് പുറത്തിറങ്ങി രണ്ടര വർഷത്തിനുശേഷം കനേഡിയൻ പൊലീസ് ഹുസൈഫയെ അറസ്റ്റ് ചെയ്തു. ഇയാളുടെ യഥാർഥ പേര് ഷെഹ്റോസ് ചൗധരി എന്നാണെന്നു കണ്ടെത്തുകയും ഐഎസിൽ ചെയ്തെന്നു പറഞ്ഞതെല്ലാം കെട്ടിച്ചമച്ചതാണെന്ന് കനേഡിയൻ പൊലീസ് വ്യക്തമാക്കുന്നു. തുടർന്ന് അന്വേഷണം നടത്തിയതിൽ ചൗധരിയുടെ വിശ്വാസ്യതയും തട്ടിപ്പ് സംബന്ധിച്ചും പരിശോധിച്ചപ്പോൾ അവകാശവാദങ്ങളെല്ലാം വ്യാജമാണെന്നു കണ്ടെത്തി.
ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാനായി സിറിയയിലേക്ക് പോയെന്നതിന്റെ തെളിവുകൾക്കു വേണ്ടി ചൗധരി നൽകിയ വിവരങ്ങൾ റിപോർട്ടർമാർക്കും എഡിറ്റർമാർക്കും പരിശോധിക്കാമായിരുന്നുവെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി. പാക്കിസ്ഥാൻ വംശജനായ കനേഡിയൻ പൗരൻ ഷെഹ്റോസ് ചൗധരിയാണ് താൻ ദീർഘകാലം സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റിൽ പ്രവർത്തിച്ചിരുന്നുവെന്നും അവരുടെ പ്രധാന 'ആരാച്ചാരാ'യിരുന്നുവെന്നും അവകാശപ്പെട്ടത്. സിറിയയിലെ തന്റെ പ്രവർത്തനങ്ങൾക്കു ശേഷം കാനഡയിൽ മടങ്ങിയെത്തിയ ഷെഹ്റോസിനെ രുക്മിണി സാഹസികമായി കണ്ടെത്തിയെന്നായിരുന്നു വാദിച്ചിരുന്നത്. ഐഎസിനു വേണ്ടി താൻ ചെയ്ത കൂട്ടക്കൊലകളുടെയും രക്തം മരവിപ്പിക്കുന്ന പീഡനങ്ങളുടെയും 'ദൃക്സാക്ഷി' വിവരണം എന്ന നിലയിലാണ് 'കാലിഫേറ്റ്' പ്രസിദ്ധീകരിച്ചത്. താൻ വധിച്ച പലരുടെയും അന്ത്യ നിമിഷങ്ങളെന്നു പറഞ്ഞ് അപസർപ്പക കഥകൾ ചൗധരി വിവരിക്കുകയും ചെയ്തു. പേടിച്ചു കരയുന്ന ഇരയുടെ കഴുത്തറുക്കുന്നതിന്റെയും നെഞ്ചിൽ കഠാര കുത്തിയിറക്കുന്നതിന്റെയും വിവരണങ്ങൾ കേട്ട് വായനക്കാർ പോലും ഞെട്ടിത്തരിച്ചിരുന്നു.
ന്യൂയോർക് ടൈംസിന്റെ ചരിത്രത്തിലെ വലിയ ഹിറ്റ് സ്റ്റോറികളിലൊന്നായി 'കാലിഫേറ്റ്' അതിവേഗം മാറി. അന്താരാഷ്ട്ര മാധ്യമങ്ങളാവട്ടെ ഇതുപയോഗിച്ച് വ്യത്യസ്ത വാർത്തകൾ നൽകി. ടൈംസിന്റെ ലേഖകരെ തേടി നിരവധി പുരസ്കാരങ്ങളെത്തി. 2019 ലെ പുലിറ്റ്സർ പുരസ്കാര പട്ടികയിൽ ഫൈനലിസ്റ്റുകളിൽ ഒരാളായി രുക്മിണി മാറി. ഓൺലൈൻ മാധ്യമത്തിനുള്ള 2019 ലെ പീബോഡി പുരസ്കാരം രുക്മിണിക്കും പോഡ്കാസ്റ്റ് പ്രൊഡ്യൂസർ ആൻഡി മിൽസിനും ലഭിച്ചു. ന്യൂയോർക്ക് ടൈംസിന്റെ ആധുനികവൽക്കണത്തിന്റെ നൂതനപാതകൾ എന്നുപറഞ്ഞ് 2018ൽ വൻ പ്രചാരണവുമായാണ് 'കാലിഫേറ്റ്' പരമ്പര പ്രസിദ്ധീകരിച്ചത്. പ്രകാശന ചടങ്ങിൽ അസി. മാനേജിങ് എഡിറ്റർ സാം ഡോൽനിക് ലേഖകരുടെ ശ്രമങ്ങളെ വിപ്ലവകരമെന്ന് പുകഴ്ത്തുകയും ചെയ്തു.
എന്നാൽ, ഇത്രയും ക്രൂരനായ ഒരാൾ നാട്ടിലേക്ക് മടങ്ങിയെത്തി സുഖമായി ജീവിക്കുന്നുവെന്ന കാര്യം കാനഡയിൽ ചർച്ചയാവുകയും പാർലമെന്റിൽ അവതരിപ്പിക്കുകയും ചെയ്തു. പൊതുജനങ്ങൾ ഇളകിയതോടെയാണ് കാനഡ അന്വേഷണം പ്രഖ്യാപിച്ചത്. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ചൗധരിയുടേത് കെട്ടുകഥയാണെന്ന് കണ്ടെത്തിയത്. തുടർന്ന് കാനഡയിലെ 'ഭീകരവാദ വ്യാജസന്ദേശ' നിയമപ്രകാരം കേസെടുത്തു. അഞ്ചുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കേസാണ് ചൗധരിക്കെതിരേ ചുമത്തിയത്. ഇതോടെയാണ് ന്യൂയോർക്ക് ടൈംസ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചത്.
തങ്ങളുടെ സ്റ്റോറിക്കും ഡെസ്കിനും അതിമാരകമായ പിഴവുകൾ സംഭവിച്ചെന്നു എക്സിക്യൂട്ടീവ് എഡിറ്റർ ഡീൻ ബാക്വേ സമ്മതിച്ചു. തുടർന്നാണ് കാലിഫേറ്റിന് ലഭിച്ച പീബോഡി ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ മടക്കിനൽകാൻ തീരുമാനിച്ചത്. അവാർഡ് തിരികെ സ്വീകരിക്കുമെന്ന് പീബോഡി സമിതിയും അറിയിച്ചു. രുക്മിണിയെ ചുമതലയിൽ നിന്നു മാറ്റിനിർത്തിയിട്ടുണ്ട്. റുമാനിയൻ വംശജയായ രുക്മിണി മരിയ കല്ലിമാചി ടൈം, അസോഷ്യേറ്റ് പ്രസ് തുടങ്ങിയ വൻ മാധ്യമസ്ഥാപനങ്ങളിലാണ് ആദ്യം പ്രവർത്തിച്ചിരുന്നത്. ഇതേത്തുടർന്നാണ് 2014 ൽ ന്യൂയോർക് ടൈംസ് അവരെ ജോലിക്കെടുത്തത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍