ഓസിഐ കാർഡിനൊപ്പം പഴയ ബ്രിട്ടീഷ് പാസ്പോർട്ട് എടുക്കാൻ മറന്ന യുകെ മലയാളിക്ക് ലണ്ടനിൽ യാത്ര മുടങ്ങി; കോവിഡ് പ്രയാസങ്ങൾ മാറ്റിവച്ചും നാട്ടിലെത്തേണ്ടിയിരുന്ന പീറ്ററിന് കൂടുതൽ പണം മുടക്കി മറ്റൊരു ടിക്കറ്റിൽ യാത്ര ചെയ്യേണ്ട ഗതികേട്; ചെറിയൊരു മാനുഷിക പിഴവിന് മുന്നിൽ എയർ ഇന്ത്യ ജീവനക്കാരുടെ ദാർഷ്ട്യം
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: ഓസിഐ കാർഡിനൊപ്പം പഴയ ബ്രിട്ടീഷ് പാസ്പോർട്ട് കാണിക്കാൻ കഴിയാതിരുന്നതിനു ഇന്നലെ ഹീത്രോ എയർപോർട്ടിൽ യുകെ മലയാളിയുടെ യാത്ര മുടങ്ങി. 20 വയസിനു താഴെ ഉള്ളവർക്കും 50 വയസിനു മുകളിൽ ഉള്ളവർക്കും ഇക്കാര്യം നിർബന്ധം ആക്കിയ സാഹചര്യത്തിൽ വിട്ടുവീഴ്ചക്ക് തയ്യാറാകാതിരുന്ന ഹീത്രോ എയർപോർട്ട് ജീവനക്കാരുടെ പിടിവാശി മൂലം പീറ്റർ സൈമൺ എന്ന യുകെ മലയാളിയുടെ നാട്ടിലേക്കുള്ള യാത്ര മുടങ്ങുക ആയിരുന്നു.
ഇന്നലെ ഹീത്രോവിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട ചാർട്ടേർഡ് വിമാനമായ ഐ എ 1186 ലെ യാത്രക്കാരനാണ് തിരികെ 132 മൈൽ ദൂരെയുള്ള വീട്ടിലേക്കു മടങ്ങേണ്ടി വന്നത്. യാത്ര മുടങ്ങുമെന്ന ഘട്ടം ആയപ്പോൾ എയർ ഇന്ത്യയിലടക്കം പല ഉന്നത ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടെങ്കിലും ആരുടേയും സഹായം ലഭ്യമായില്ലെന്നും അദ്ദേഹം പറയുന്നു. ഒരു സാധാരണ പ്രവാസിക്ക് മുന്നിൽ ദാർഷ്ട്യം കാട്ടാൻ ഒരവസരം ലഭിച്ചാൽ അതൊഴിവാക്കില്ല എന്നതാണ് എയർ ഇന്ത്യയുടെ നയം എന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണ് ഈ സംഭവത്തിലൂടെ എന്നും അദ്ദേഹം വിശദമാക്കുന്നു.
ഇത്തരം പരിശോധനകൾ പൊതുവെ കോവിഡ് യാത്രക്കാലത്തു ഒഴിവാക്കിയതായിട്ടാണ് മുൻപ് യാത്ര ചെയ്തിട്ടുള്ളവരുടെ അനുഭവം. എന്നാൽ അബദ്ധത്തിൽ പഴയ പാസ്പോർട്ട് മറന്നുപോയ പീറ്റർ സൈമനോട് പഴയ പാസ്പോർട്ട് കാണിച്ചാൽ യാത്ര തുടരാമെന്ന് എയർ ഇന്ത്യ ജീവനക്കാർ വ്യക്തമാക്കുക ആയിരുന്നു. എന്നാൽ തിരികെ വീട്ടിലെത്തി പഴയ പാസ്പോർട് കാണിച്ച ശേഷം യാത്ര തുടരുക എന്നത് അസാധ്യമാണെന്നു ജീവനക്കാരെ അറിയിച്ചെങ്കിലും അവർ വഴങ്ങാൻ തയാറായില്ല. എന്നാൽ വീട്ടിലുള്ളവരുടെ സഹായത്തോടെ സ്കാൻ ചെയ്ത പഴയ പാസ്പോർട്ടിന്റെ സ്കാൻ ചെയ്ത പി ഡി എഫ് ഫോട്ടോ കോപ്പി മൊബൈലിൽ കാണിക്കാൻ സാധിച്ചെങ്കിലും അതിനും വഴങ്ങുവാൻ ജീവനക്കാർ തയാറായില്ല എന്നാണ് പീറ്റർ സൈമൺ പറയുന്നത്. ഒരു തരം സാഡിസ്റ്റ് മനോഭാവത്തോടെയാണ് ജീവനക്കാർ പെരുമാറിയതെന്നും അദ്ദേഹം വിശദമാക്കുന്നു.
നേരത്തേയെത്തി ചെക്കിങ് കൗണ്ടറിൽ ചെക് ഇൻ ചെയ്തപ്പോഴാണ് പഴയ പാസ്പോർട് കൂടി കരുത്തണമായിരുന്നു എന്ന് പീറ്റർ സൈമൺ ഓർമ്മിക്കുന്നത്. എങ്കിലും യാത്ര മുടങ്ങുമെന്നു അദ്ദേഹം സ്വപ്നത്തിൽ കരുതിയിരുന്നില്ല. പുതിയ പാസ്പോർട്ടും ഒസിഐ കാർഡും കൈവശം ഉള്ളതിനാൽ യാത്ര തുടരാനാകും എന്നായിരുന്നു ധാരണ. വിസ ഓൺ അറൈവൽ സൗകര്യം പ്രയോജനപ്പെടുത്താൻ ഉള്ള സമയക്രമം കഴിഞ്ഞും പോയതിനാൽ ഏക ആശ്രയം ജീവനക്കാരുടെ സഹായം മാത്രമായിരുന്നു. എന്നാൽ കാർക്കശ്യം വിട്ടുകളയാൻ ജീവനക്കാർ തയാറാകാതെ വന്നതോടെ വിമാനം പുറപ്പെടും മുന്നേ വീട്ടിലേക്കു മടങ്ങുകയേ ഇദ്ദേഹത്തിന് മുന്നിൽ വഴി ഉണ്ടായിരുന്നുള്ളൂ. ഇക്കാര്യം കയ്യോടെ ബ്രിട്ടീഷ് മലയാളിയെ അദ്ദേഹം അറിയിക്കാൻ തയാറായത് ക്രിസ്മസ് നാളുകളിൽ ഒട്ടേറെ പേർ യാത്രക്ക് തയ്യാറെടുക്കുന്നതുകൊണ്ടുകൂടിയാണ്.
ഇല്ലാത്ത ക്രിസ്മസ് അവധി ഒപ്പിച്ചെടുത്താണ് അത്യവശ്യമായി നാട്ടിൽ എത്താൻ വേണ്ടി ഇദ്ദേഹം തയ്യാറെടുത്തതു. ഇന്നലെ യാത്ര മുടങ്ങിയതോടെ പകരം അധിക പണം മുടക്കി വേറെ ടിക്കറ്റ് എടുക്കേണ്ടി വന്നു എന്നുമാത്രമല്ല , കോവിഡ് നെഗറ്റീവ് പി സി ആർ ടെസ്റ്റ് കൂടി നടത്തേണ്ടിയും വന്നിരിക്കുകയാണ്. താൻ കൊച്ചിയിൽ എത്തുമ്പോൾ ഓൺ അറൈവൽ പോളിസി പ്രകാരം സ്കാൻ ചെയ്ത പഴയ പാസ്പോര്ട് ഇമെയിൽ വഴിയും എത്തിക്കാമെന്നും അദ്ദേഹം പറഞ്ഞെങ്കിലും ജീവനക്കാർ വഴങ്ങാൻ തയ്യാറായില്ല. ഈ കോവിഡ് ദുരിത കാലത്തു അത്യാവശ്യമുള്ളതു കൊണ്ട് മാത്രം യാത്ര ചെയ്യുകയാണ് എന്നൊക്കെ പറഞ്ഞെങ്കിലും അതൊന്നും കേൾക്കാൻ ഉള്ള അവസ്ഥയിൽ ആയിരുന്നില്ല ജീവനക്കാർ എന്നും പറയപ്പെടുന്നു.
മുൻപ് ഒസിഐ കാർഡ് പുതുക്കിയ ശേഷം പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്തില്ല എന്ന കാരണത്താൽ ഒട്ടേറെ പ്രവാസികളുടെ യാത്ര എയർ ഇന്ത്യ ജീവനക്കാരുടെ പിടിവാശിയിൽ മുടങ്ങിയിരുന്നു. മറ്റു എയർ ലൈനുകൾ അത്തരം സമ്മർദം നടത്തിയിരുന്നില്ല. ഒടുവിൽ കേന്ദ്ര സർക്കാർ ഇടപെട്ടു വിദേശകാര്യ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ പുറപ്പെടുവിച്ച ആ ഉത്തരവ് റദ്ദാക്കുക ആയിരുന്നു. ഇപ്പോൾ കോവിഡ് സാഹചര്യം മൂലം കാലാവധി തീർന്ന ഒസിഐ കാർഡുമായി യാത്ര ചെയ്യാനും ഇന്ത്യ അനുവാദം നൽകിയിട്ടുണ്ട്. എയർ ഇന്ത്യ കോവിഡ് തുടങ്ങിയ ശേഷം ആരംഭിച്ച യുകെയിലേക്കുള്ള ട്രിപ്പുകളിൽ ഏറ്റവും ലാഭകരമായി നടക്കുന്നതുകൊച്ചി - ലണ്ടൻ സർവീസ് ആണെന്നത് വാർത്തകൾ പലവട്ടം പ്രത്യക്ഷപ്പെട്ടിരുന്നു. ഇതോടെ ഈ റൂട്ടിനെതിരെ ഒളിഞ്ഞും തെളിഞ്ഞു വടക്കേ ഇന്ത്യൻ ലോബിയുടെ പ്രവർത്തനം ആരംഭിച്ചതായും ഏവിയേഷൻ വൃത്തങ്ങളിൽ സൂചനയുണ്ട് .മുൻപ് കേരളത്തിൽ നിന്നുള്ള ഗൾഫ് യാത്രക്കാരോട് സമാനമായ തരത്തിൽ കർക്കശ്യത്തോടെ പെരുമാറുന്ന എയർ ഇന്ത്യ ജീവനക്കാരെ കുറിച്ച് പലവട്ടം പരാതികൾ ഉയർന്നിട്ടുള്ളതാണ്.
എയർ ഇന്ത്യയിൽ എത്തുന്ന യാത്രക്കാരെ മനസ് മടുപ്പിച്ചു മറ്റു സർവീസുകളിൽ എത്തിക്കുന്ന ഒരു ലോബിയാണ് എയർ ഇന്ത്യയുടെ എക്കാലത്തെയും ശാപം എന്നത് പരസ്യമായ രഹസ്യം കൂടിയാണ്. എയർ ഇന്ത്യയുടെ ലാഭകരമായ റൂട്ടുകളിൽ നിന്നും യാത്രക്കാരെ ഒഴിവാക്കാൻ പലപ്പോഴും ജീവനക്കാർ തന്നെയാണ് ശ്രമിക്കുന്നത് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാകുകയാണ് ഇന്നലെ യുകെ മലയാളിക്ക് നേരിട്ട അനുഭവം. മാനുഷിക പിഴവ് എന്ന തലത്തിൽ കൈകാര്യം ചെയ്യേണ്ട സംഭവത്തിൽ ജീവനക്കാർ പിടിവാശി കാട്ടുക ആയിരുന്നു എന്ന് വ്യക്തം.
തന്റെ കൈവശം ഉള്ള പാസ്പോർട്ടുമായി സാമ്യം ഉള്ള വിവരങ്ങൾ അടങ്ങുന്ന പഴയ പാസ്പോർട്ടിന്റെ ഡിജിറ്റൽ തെളിവ് നൽകിയിട്ടും യാത്ര മുടങ്ങിയ സാഹചര്യത്തെ കുറിച്ച് ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാൻ ഉള്ള ഒരുക്കമാണ് ഈ യുകെ മലയാളി നടത്തുന്നത്.
Stories you may Like
- ഇത് ഇന്ത്യയുടെ നൂറ്റാണ്ട്, 'തമ്പേറുകളല്ല'; പി ബി ഹരിദാസൻ എഴുതുന്നു
- നാം ഭാരതമോ ഇന്ത്യയോ? വിവാദത്തിന്റെ ചരിത്രത്തിലൂടെ
- 15 വർഷംകൊണ്ട് ദാരിദ്ര്യരേഖ മറികടന്നത് 41.5 കോടി പേർ
- ഇന്ത്യൻ തെരഞ്ഞെടുപ്പു വിഷേശങ്ങളുമായി ബിബിസിയുടെ സ്പെഷ്യൽ റിപ്പോർട്ടിങ്
- വാംഖഡേയിൽ കിവീസിനോട് മധുര പ്രതികാരം; ഒരു ജയമകലെ ലോകകപ്പ് കിരീടം
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍