നിങ്ങളുടെ രാഷ്ട്രീയം എന്താണെങ്കിലും പ്രതാപന്റെ പുസ്തകം നിങ്ങൾ വായിക്കണം; ഇത് അദ്ദേഹത്തിന്റെ മാത്രം കഥയല്ല; ഒരു കാലഘട്ടത്തിന്റെ - നല്ല മനുഷ്യരുടെ - അതിജീവനത്തിന്റെ കഥയാണ്; ഇത് നിങ്ങളെ കരയിക്കും; ടി.എൻ.പ്രതാപന്റെ ബാല്യകാല കുറിപ്പുകൾ: മുരളി തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി
നൊമ്പരങ്ങളുടെ സ്നേഹചിത്രങ്ങൾ..!
ഒരു പുസ്തകമോ കുറിപ്പോ വായിച്ച ശേഷം 'it brought me to tears' എന്ന് നമ്മൾ പലപ്പോഴും പറയാറുണ്ട്. ഇതൊരു ആലങ്കാരിക പ്രയോഗമാണ്, മനസ്സിനെ സ്പർശിച്ചു എന്നേ അതിനർത്ഥമുള്ളൂ. 'നിലത്തു കിടന്നു ചിരിച്ചു' (rolling on the floor laughing, ROFL) എന്ന് പ്രയോഗിക്കുന്പോൾ ആരും ചിരിച്ച് നിലത്തു കിടന്ന് ഉരുളാറില്ലല്ലോ !
അപൂർവമായെങ്കിലും ഒരു പുസ്തകം വായിച്ച് നമ്മൾ ശരിക്കും കറയാറുണ്ട്. ഏഴാം ക്ലാസിൽ പഠിച്ചപ്പോൾ 'ബ്ലാക്ക് ബ്യൂട്ടി' എന്ന കുതിരയുടെ കഥ, ഒൻപതാം ക്ലാസിൽ വായിച്ച അങ്കിൾ ടോമിന്റെ കഥ (Uncle Tom's Cabin), ബെന്യാമിന്റെ ആടുജീവിതം എന്നിങ്ങനെ അപൂർവം ബുക്കുകൾ വായിച്ചാണ് ഞാൻ കരഞ്ഞു പോയിട്ടുള്ളത്. അടുത്ത കാലത്തായി ദുഃഖമുണ്ടാകുന്ന സിനിമകൾ കാണുകയോ കഥകൾ വായിക്കുകയോ ചെയ്യില്ല എന്ന് ഞാൻ തീരുമാനിച്ചിരുന്നതിനാൽ അത്തരത്തിൽ ഒരനുഭവം ഉണ്ടാകാറില്ല.
എന്നാൽ ഇന്നലെ രാത്രി ഒരു പുസ്തകം വായിച്ച് ഞാൻ കരഞ്ഞു. അത് ഒരു ലോക പ്രശസ്തമായ പുസ്തകമോ കഥയോ നോവലോ ആയിരുന്നില്ല. നമ്മളെല്ലാം അറിയുന്ന ഒരു രാഷ്ട്രീയ നേതാവിന്റെ ബാല്യത്തെ കുറിച്ചുള്ള ചില കുറിപ്പുകൾ. ശ്രീ ടി എൻ പ്രതാപന്റെ 'ഓർമ്മകളുടെ സ്നേഹ തീരം.'വളരെ നാളായി ഞാൻ ടി എൻ പ്രതാപൻ എം പി യെ കേട്ടിട്ടുണ്ടെങ്കിലും ആദ്യമായി നേരിട്ട് കാണുന്നത് കഴിഞ്ഞ ശനിയാഴ്ചയാണ്. അന്ന് അദ്ദേഹം എഴുതിയ പുസ്തകം എനിക്ക് സമ്മാനിച്ചു.
നേരത്തെ പ്ലാൻ ചെയ്തിരുന്ന ഒരു സൂം കോൾ മാറ്റിവെച്ചതിനാൽ ഇന്നലെ ഉറങ്ങുന്നതിനു മുൻപ് കിട്ടിയ ഒരു മണിക്കൂർ സമയത്ത് അദ്ദേഹത്തിന്റെ ബുക്കെടുത്ത് കൈയിൽ പിടിച്ചതേ എനിക്ക് ഓർമയുള്ളു, നൂറു പേജുകൾ വായിച്ചു തീർന്നത് അറിഞ്ഞില്ല.കഴിഞ്ഞ നാല് പതിറ്റാണ്ടായി പൊതുരംഗത്ത് ഓടിനടക്കുന്ന അദ്ദേഹത്തിന് കൊറോണയുടെ തുടക്കകാലത്ത് ഡൽഹിയിൽ നിന്നും വീട്ടിലെത്തിയ രണ്ടാഴ്ച ക്വാറന്റൈനിൽ ഇരിക്കേണ്ടി വന്നു. വിശ്രമം എന്നത് നമ്മുടെ രാഷ്ട്രീയക്കാരുടെ നിഘണ്ടുവിലും അജണ്ടയിലുമില്ല. അപ്പോഴാണ് ഈ നിർബന്ധിത അവധി വരുന്നത്. വീടിനും മുറ്റത്തുമായി ചെലവാക്കിയ പതിനാല് നാളുകളിൽ കിട്ടിയ സമയം അദ്ദേഹം ബാല്യം തൊട്ടുള്ള ജീവിതം കുറിച്ചിടാൻ ഉപയോഗിച്ചു, അതാണ് 'ഓർമകളുടെ സ്നേഹതീരം.'
സ്ഥിരമായി എഴുതുന്ന ഒരാളല്ല ശ്രീ. പ്രതാപൻ. അതിനാൽ തന്നെ എഴുത്തിന്റെ ശക്തിയോ ശുദ്ധിയോ അല്ല നമ്മെ പിടിച്ചിരുത്തുന്നതും പിടിച്ചുലയ്ക്കുന്നതും. അദ്ദേഹത്തിന്റെ അനുഭവങ്ങളാണ്. കടലിൽ മീൻ പിടിക്കാൻ പോകുന്ന നാരായണന്റെയും വീടുകളിൽ പണിക്കു പോകുന്ന കാളിക്കുട്ടിയുടെയും ഒൻപത് മക്കളിൽ രണ്ടാമനായി പട്ടിണിയുടെ നാടുവിലേക്കാണ് അദ്ദേഹം പിറന്നുവീണത്. അവിടെ നിന്നങ്ങോട്ട് ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും ഘോഷയാത്രയായിരുന്നു.
മുലകുടിക്കുന്ന കുഞ്ഞിനെ അടുത്ത വീട്ടിലേൽപ്പിച്ച് പണിക്ക് പോകുന്ന അമ്മ, കടലിൽ പോയി പലപ്പോഴും ഒന്നും കിട്ടാതെ തിരിച്ചുവരുന്ന അച്ഛൻ. പതിനൊന്ന് പേർക്ക് താമസിക്കാൻ അമ്മ ഓല മെടഞ്ഞുണ്ടാക്കിയ ഒരു വീട്. അതിഥികൾ വന്നാൽ വീടിന് വെളിയിൽ കിടന്നുറങ്ങേണ്ടി വരുന്ന അവസ്ഥ. മഴ പെയ്യുന്ന കാലത്ത് അതിഥികൾ വരല്ലേ എന്ന് പ്രാർത്ഥിക്കുന്ന വീട്ടുകാർ, വീട്ടിൽ ശുചിമുറി ഇല്ലാത്തതിനാൽ നേരം വെളുത്താൽ ഇരുട്ട് വീഴുന്നത് വരെ മൂത്രമൊഴിക്കാൻ പോലും ബുദ്ധിമുട്ടുന്ന അമ്മയും സഹോദരിമാരും.
ഇത് അദ്ദേഹത്തിന്റെ മാത്രം കഥയല്ല. എന്റെ തലമുറയിലെ അനവധി ആളുകളുടെ ജീവിത ചിത്രമാണ്. പതിനഞ്ചു വർഷം എം എൽ എ യും ഇപ്പോൾ എം പി യും ആയ ഒരാൾ കഥ എഴുതുന്പോൾ ആ കഥയുടെ നടുക്ക് സ്വയം പ്രതിഷ്ഠിച്ച് സ്വന്തം വിജയങ്ങളെയും, സമൂഹത്തിലെ ഉന്നതരുമായുള്ള ബന്ധങ്ങളെയും, ചെയ്തു തീർത്ത കാര്യങ്ങളെയും പറ്റി എഴുതാവുന്നതേ ഉള്ളൂ. എന്നാൽ അതൊക്കെ മാറ്റിവെച്ച് അദ്ദേഹം വന്ന വഴിയിലേക്ക് തിരിഞ്ഞുനോക്കി വരും തലമുറക്കായി ആ കഥകൾ എഴുതിവെച്ചിരിക്കുകയാണ്.
അമ്മ പണിക്കു പോയപ്പോൾ തന്നെ തന്നെ മുലയൂട്ടിയ അടുത്ത വീട്ടിലെ റാവിയുമ്മയുടെയും പ്രതാപൻ പത്താം ക്ലാസ് പാസായപ്പോൾ ബോംബെയിലെ ഹോട്ടൽ ജോലിക്കയക്കാൻ തീരുമാനിച്ചിരുന്ന അച്ഛനെ പറഞ്ഞു മനസിലാക്കി നാട്ടിൽ കോളേജിൽ ചേർന്ന് പഠിക്കാൻ പറഞ്ഞയച്ച കുഞ്ഞു ബാപ്പു സാഹിബിന്റെയും കഥ. ഇത്തരത്തിൽ നിസ്വാർത്ഥികളായ - ജാതിക്കും മതത്തിനുമപ്പുറം മനുഷ്യനെ സ്നേഹിച്ച - ലോകമൊരിക്കലും അറിയാൻ ഇടയില്ലാത്ത കഥകളെല്ലാം അദ്ദേഹം ഓർത്തോർത്ത് പറയുന്പോൾ പ്രതാപൻ എന്ന ചെറിയ മനുഷ്യൻ നമ്മുടെ മുന്നിൽ പേജുകൾ തോറും വളരുകയാണ്.
എന്നെ കരയിപ്പിച്ചത് അദ്ദേഹത്തിന് പത്ത് വയസുള്ളപ്പോൾ നടന്ന സംഭവമാണ്. പണിയില്ലാതെ വീടിന് മുന്നിൽ കുത്തിയിരിക്കുന്ന അച്ഛൻ, കുട്ടികൾക്ക് ഭക്ഷണം കൊടുക്കാനില്ലാത്തതിനാൽ കരഞ്ഞുകൊണ്ടിരിക്കുന്ന അമ്മ, പട്ടിണി കൊണ്ട് വിശന്നിരിക്കുന്ന സഹോദരങ്ങൾ. മറ്റൊരു വഴിയും കാണാതെ രാത്രി അദ്ദേഹം അടുത്ത വീട്ടിലെ കപ്പത്തോട്ടത്തിൽ കയറി കപ്പ മോഷ്ടിച്ച് സഹോദരങ്ങൾക്ക് വേവിച്ച് കൊടുക്കുന്നു. കപ്പ മോഷ്ടിച്ചതാണെന്ന് മനസിലാക്കിയ അമ്മ അത് കഴിക്കുന്നില്ല. കുറ്റബോധത്താൽ പിറ്റേന്ന് തന്നെ കപ്പത്തോട്ടത്തിന്റെ ഉടമയായ സ്ത്രീയെ കണ്ട് പ്രതാപൻ മാപ്പ് പറയുന്നു. കൂടെ അമ്മ ഒന്നും കഴിച്ചിട്ടില്ലെന്നും. ആ കുട്ടിയുടെ കൈയും പിടിച്ച് വടക്കേപ്പറന്പിലെ ഐസുകുട്ടിത്താത്ത പ്രതാപന്റെ വീട്ടിലെത്തി അമ്മയോട് ഒരു ചോദ്യമാണ്,
''നിങ്ങളെന്തേ ഇന്നലെ കപ്പ കഴിക്കാത്തത്?''
അത് കേട്ട് കരഞ്ഞ അമ്മയോട് ഐസുകുട്ടിത്താത്ത പറയുന്നു,
''ഇവിടെ കഴിക്കാൻ ഒന്നുമില്ലെങ്കിൽ എന്നോട് ഒരു വാക്ക് പറയണ്ടേ? നിങ്ങൾ വിശന്നിക്കുന്പോൾ ഞങ്ങൾ അവിടെ ഭക്ഷണം കഴിക്കുമോ? ഇത് ശരിയാണോ?
എന്നോട് നിങ്ങൾ ഒരു വാക്ക് പറയണ്ടേ കാളിക്കുട്ടിയേടത്തി... ആ പറന്പിലെ കപ്പ എടുക്കാൻ നിങ്ങൾക്ക് ആരുടേയും അനുവാദം വേണ്ട.''
ഇങ്ങനെ ആ കുടുംബത്തെ ആശ്വസിപ്പിച്ചാണ് ഐസുകുട്ടിത്താത്ത തിരിച്ചു പോകുന്നത്.
എന്റെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു. ഞാൻ അപ്പോൾ ഓർത്തത് എന്റെ ചെറുപ്പകാലമാണ്. 1970 കളിൽ കേരളത്തിൽ ഭക്ഷ്യക്ഷാമമുണ്ടായി. അരി ഒരിടത്തും കിട്ടാനില്ല. കരിഞ്ചന്തയിൽ വാങ്ങാൻ ആളുകൾക്ക് പണവുമില്ല. അക്കാലത്ത് പാർട്ടി ഒരു പ്രസ്താവനയിറക്കി. 'ഭക്ഷ്യക്ഷാമം അനുഭവിക്കുന്നവർ അടുത്ത വീടുകളിലെ മരച്ചീനി പറിച്ചു കഴിക്കുന്നതിൽ തെറ്റില്ല.'
എന്റെ അമ്മാവൻ ഒരു കമ്മ്യുണിസ്റ്റ് ആയിരുന്നു. എന്റെ വീട്ടിൽ ഭാഗ്യത്തിന് ഭക്ഷ്യക്ഷാമമില്ല എങ്കിലും അമ്മയും അമ്മാവനുമൊക്കെ പട്ടിണി അറിഞ്ഞിട്ടുള്ളവരാണ്. അതുകൊണ്ടുതന്നെ അമ്മാവൻ ഒരു കാര്യം ചെയ്തു. രണ്ട് തൂന്പയെടുത്ത് കപ്പത്തോട്ടത്തിൽ കൊണ്ടുവെച്ചു.
''കപ്പ പറിക്കാൻ വരുന്നവർ വലിച്ചു പറിച്ചു ബുദ്ധിമുട്ടേണ്ട.''
അന്ന് അമ്മാവൻ പറഞ്ഞത് ഞാൻ ഇന്നും ഓർക്കുന്നു. മനുഷ്യത്വത്തിന്റെ ശബ്ദം ലോകത്തെവിടെയും ഒന്നാണ്.നിങ്ങളുടെ രാഷ്ട്രീയം എന്താണെങ്കിലും ശ്രീ. പ്രതാപന്റെ പുസ്തകം നിങ്ങൾ വായിക്കണം. ഇത് അദ്ദേഹത്തിന്റെ മാത്രം കഥയല്ല. ഒരു കാലഘട്ടത്തിന്റെ - നല്ല മനുഷ്യരുടെ - അതിജീവനത്തിന്റെ കഥയാണ്. ഇത് നിങ്ങളെ കരയിക്കും, നവീകരിക്കും. തീർച്ച!
(ഗ്രീൻ ബുക്സ് ആണ് പുസ്തകം പുറത്തിറക്കിയത്. ഇപ്പോൾ തന്നെ രണ്ടാമത്തെ പതിപ്പ് ആയി. )
മുരളി തുമ്മാരുകുടി
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്