നികേഷ് നീ എംഡിയാണ് ചീഫ് എഡിറ്ററാണ്.... ഞാനും എംഡിയാണ് ചീഫ് എഡിറ്ററുമാണ്...; വിഷമം വന്നപ്പോൾ വീട്ടിൽ വന്ന് എന്റേയും ഭാര്യയുടേയും കാലു പിടിച്ച പ്രദീപെന്ന് മംഗളം അജിത്ത്; റിപ്പോർട്ടർ ടിവിയിലെ അഭിമുഖം വിവാദമാകുമ്പോൾ
ന്യൂസ് ഡെസ്ക്
കൊച്ചി: വാഹനാപകടത്തിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ എസ് വി പ്രദീപിന്റെ മരണവുമായി ബന്ധപ്പെട്ട് മംഗളം ചീഫ് എഡിറ്ററും എംഡിയുമായ ആർ അജിത്ത് കുമാറിന്റെ റിപ്പോർട്ടർ ടിവിയിലെ അഭിമുഖത്തിനെതിരെ സോഷ്യൽ മീഡിയിയിൽ ട്രോളുകൾ.
അഭിമുഖത്തിൽ അജിത്ത് കുമാർ ചാനൽ അവതാരകനെ അഭിസംബോധന ചെയ്യാൻ ഉപയോഗിച്ച വാക്കുകളും അഭിമുഖത്തിലെ അഭിപ്രായപ്രകടനങ്ങളുമാണ് വിമർശനത്തിന് അടിസ്ഥാനം. സഭ്യമല്ലാത്ത ഭാഷയിൽ അതീവ ധാർഷ്ട്യത്തോടെയാണ് അഭിമുഖത്തിലുടനീളം അജിത്ത് സംസാരിച്ചത്. അതും റിപ്പോർട്ടറിന്റെ എല്ലാമെല്ലാമായ എംവി നികേഷ് കുമാറിന് നേരേയും. എസ് വി പ്രദീപിന്റെ മരണവുമായി ബന്ധപ്പെട്ടായിരുന്നു അജിത് കുമാറിനോട് നികേഷ ചോദ്യങ്ങളുയർത്തിയത്.
അപകമരണത്തെക്കുറിച്ചുള്ള ചോദ്യത്തിനും അജിത്തിന് നിയന്ത്രണം നഷ്ടപ്പെടുന്നു. നിനക്ക് എന്നെ എത്ര വർഷമായി അറിയാം? അജിത്ത് കുമാർ നികേഷിനോട് ചോദിക്കുന്നത് ഇങ്ങനെയാണ്.. മറുപടി പറയാൻ മടിച്ച നികേഷിനെക്കൊണ്ട് വീണ്ടും ചോദ്യം ആവർത്തിച്ച് 25 വർഷത്തിനടുത്ത് പരിചയം ഉണ്ട് എന്ന അജിത്ത് കുമാർ മറുപടി പറയിക്കുന്നു. തുടർന്ന് അജിത്ത് നികേഷിനോട് ചോദിക്കുന്നത് ആ ഇരുപത്തിയഞ്ച് വർഷത്തിനിടയ്ക്ക് ഞാനൊരു വൃത്തിക്കെട്ടവനാണ് എന്നു നിനക്കു തോന്നുന്നുണ്ടോ എന്നാണ്.
വീണ്ടും നികേഷ് ചോദ്യം ആവർത്തിച്ചപ്പോൾ സംഭവത്തിന് ശേഷം തനിക്കെതിരെ കുറേ ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. കൊലപാതകി എന്ന പട്ടം മാത്രമാണ് തനിക്ക് ചാർത്താനുണ്ടായിരുന്നത്. പ്രദീപിന്റെ മരണത്തോടെ അതും കിട്ടിയെന്നാണ് അജിത് പ്രതികരിച്ചത്.പക്ഷെ ലോറിയും ഡ്രൈവറെയും കണ്ടെത്തിയ സാഹചര്യത്തിൽ ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമല്ലോ എന്നും അജിത്ത് ചോദിക്കുന്നു.ഇത്തരം സംഭവങ്ങൾ തന്നെ വിഷമിപ്പിക്കുന്നുണ്ട്. പക്ഷെ മിക്കപ്പോഴും സമയം ഇത്തരം വിഷയങ്ങളും ആരോപണങ്ങളും ഞാൻ ആസ്വദിക്കുകയാണ്.തനിക്കെതിരെ വരുന്ന ആരോപണങ്ങളത്രയും ഞാൻ പ്രതികരിക്കാതെ തള്ളിക്കളയുകയാണെന്നും അജിത്ത് വ്യക്തമാക്കുന്നു.
പ്രദീപിന്റെ മരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ സുഹൃത്തിന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് താൻ അപകട വിവരമറിഞ്ഞതെന്നും നല്ല വാക് ചാതുരിയും രാഷ്ട്രീയ നിരീക്ഷണ പാടവവും അവതരണ മേന്മയും ഉള്ള വ്യക്തിയായിരുന്നു പ്രദീപെന്നും അജിത്ത് കുമാർ പറഞ്ഞു. ന്യൂസ് 18 നിൽ നിന്ന് ജോലി ഉപേക്ഷിച്ച ശേഷം അജിത്ത് സാറെ ഞാൻ അങ്ങോട്ടു വരുവ എന്നുമാത്രമാണ് പ്രദീപ് പറഞ്ഞത്. നിനക്കായി ഒരു കസേര ഇവിടയുണ്ടാകുമെന്നു താനും മറുപടി നൽകി. തനിക്കെതിരെ ഒരുപാട് വാർത്തകൾ ചെയ്തിട്ടുണ്ട് പ്രദീപ്. പക്ഷെ തെറ്റ് മനസിലാക്കി എന്റെ വീട്ടിൽ വന്ന് ഭാര്യയുടെയും മകന്റെയും മുന്നിൽ നിന്ന് തെറ്റ് ഏറ്റുപറഞ്ഞു-ഇതാണ് അജിത് കുമാറിന്റെ അവകാശ വാദം.
അത്രയും നല്ല മനുഷ്യനാണ് പ്രദീപ്.. ഇത്തിരി അഹങ്കാരം ഉണ്ട് എന്നുമാത്രമാണെന്നും അജിത്ത് കുമാർ പറഞ്ഞു.തനിക്കെതിരായ വാർത്തകൾ ചെയ്യുമ്പോഴും തന്നോട് പറയുമായിരുന്നു. ഇല്ലാത്തകാര്യങ്ങൽ ചെയ്യുമ്പോൾ എനിക്കുവിഷമമം ഉണ്ടാകുമെന്ന് പറഞ്ഞിട്ടുണ്ട്. നമ്മളും വാർത്തകളിലൂടെ പലരെയും വേദനിപ്പിച്ചിട്ടുണ്ട്. പക്ഷെ വാർത്തയിൽ ഒരു തെറ്റോ പ്രശ്നമോ ഉണ്ടായാൽ നേരെ വന്ന് തന്നോട് പറയുമായിരുന്നു അതാണ് പ്രദീപിന്റെ മഹത്വമെന്നും അജിത്ത് പറയുന്നു.
ഹണിട്രാപ്പുമായി ബന്ധപ്പെട്ട അവതാരകന്റെ ചോദ്യത്തിന് ഹണിട്രാപ്പെന്ന് പറയാൻ പാടില്ലെന്ന് പറഞ്ഞു അജിത്ത് കുമാർ പൊട്ടിത്തെറിച്ചു. എ കെ ശശീന്ദ്രന്റെ വിഷയത്തെ ഹണി ട്രാപ്പ് എന്നു വിളിക്കാൻ പറ്റില്ല. ഒരു പെൺകുട്ടിയോട് മന്ത്രി മോശമായി സംസാരിച്ചതാണ്. അതിനെ മാധ്യമങ്ങളാണ് ഹണിട്രാപ്പ് ആക്കിയത്. അല്ലാതെ ഹണിട്രാപ്പല്ല അ സംഭവം. മന്ത്രി സംസാരിച്ചത് തന്നെയാണ്. താൻ പുസ്തകം എഴുതുന്നുണ്ട് അതിൽ ഈ സംഭവങ്ങൾ ഒക്കെ കൃത്യമായി പറയുമെന്നും അജിത്ത് വ്യക്തമാക്കി.
പ്രദീപുമായി അകൽച്ചയുണ്ടോ എന്ന ചോദ്യത്തിന് പ്രദീപുമായി അകൽച്ചയില്ല. ഇടക്കിടക്ക് വീട്ടിൽ സന്ദർശിക്കും. നിർഭയനായ മാധ്യമ പ്രവർത്തകനാണെന്നും അജിത്ത് ആവർത്തിച്ചു. മംഗളത്തിനെതിരായി പ്രദീപ് നൽകിയ ഹർജിയെപ്പറ്റി തനിക്കറിയില്ല. ഹർജ്ജി നൽകിയെന്നും പിൻവലിച്ചെന്നും ഒരു ഓൺലൈൻ മാധ്യമത്തിലൂടെയാണ് താൻ അറിഞ്ഞതെന്ന് അജിത്ത് പറയുന്നു. ഈ വാർത്ത പുറത്തു വിട്ടത് മറുനാടൻ മലയാളി ആയിരുന്നു.
മന്ത്രി ശശീന്ദ്രനുമായി ബന്ധപ്പെട്ട വിഷയം നടക്കുമ്പോ പ്രദീപായിരുന്നു ന്യൂസ് എഡിറ്റർ. ആ വിഷയത്തിൽ തനിക്ക് വേണമെങ്കിൽ ഒഴിയാമായിരുന്നു. കാരണം ഒരു ചാനലിൽ ചീഫ് എഡിറ്ററും എംഡിയും അറിഞ്ഞിട്ടല്ല എല്ലാവാർത്തയും സംപ്രേഷണം ചെയ്യുന്നത്. ഈ വാർത്തയുടെ കാര്യം താൻ അറിഞ്ഞിട്ടില്ല. പക്ഷെ താൻ കേസിൽ ശിക്ഷ അനുവഭിച്ചത് തന്റെ മാന്യതയാണെന്നും അജിത് കുമാർ ന്യായികരിക്കുന്നു. ഈ പ്രതികരണത്തിലാണ് അജിത്ത് കുമാർ കൂടുതൽ പൊട്ടിത്തെറിച്ചത്.. ഞാനും നീയും ചാനലിന്റെ ചീഫ് എഡിറ്റർമാരല്ലെ.. അപ്പൊ നീ പറ.. നീ അറിഞ്ഞിട്ടാണൊ നിന്റെ ചാനലിൽ എല്ലാ വാർത്തയും പോകുന്നത്.. അജിത്ത് കുമാർ ചോദിക്കുന്നുണ്ട്.
ഈ രണ്ടു മറുപടിക്കെതിരെയാണ് കൂടുതലും വിമർശനം. ചാനലിൽ നടക്കുന്നതൊന്നും ചീഫ് എഡിറ്റർ അറിയുന്നില്ലെങ്കിൽ താൻ എന്തിനാ ചായ അടിക്കാനാണോ അവിടെ ഇരിക്കുന്നതെന്നും ഒരു പ്രേക്ഷകൻ ചോദിക്കുന്നു. അജിത്തിന്റെ സംഭാഷണങ്ങൾ തന്നെ സംശയം ജനിപ്പിക്കുന്നുണ്ടെന്നും അജിത്തിനെ ചോദ്യം ചെയ്യണമെന്നുമുൾപ്പടെ പ്രേക്ഷകർ ആവശ്യപ്പെടുന്നു. അഭിമുഖത്തിലുട നീളം നീ എന്ന തരത്തിൽ നികേഷിനെ സംബോധന ചെയത അജിത്ത് കുമാർ മദ്യപിച്ചാണോ സംസാരിച്ചതെന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍