ഖമറുദ്ദീന്റെ തട്ടിപ്പിനടക്കം ഉത്തരദേശത്തിൽ ലീഗ് കൊടുക്കേണ്ടി വന്നത് വൻ വില; പച്ചക്കോട്ടകൾ പിലതും തകർന്നപ്പോൾ നേട്ടം ബിജെപിക്ക്; കഷ്ടിച്ച് രക്ഷപ്പെട്ടത് കാസർകോട് നഗരസഭയിൽ മാത്രം; ജില്ലാ പഞ്ചായത്തും, ഉദുമ, മുളിയാർ, മൊഗ്രാൽ പൂത്തൂർ ,കുമ്പള തുടങ്ങിയ കോട്ടകളും കൈവിട്ടു; കാസർകോട് ലീഗ് നേതൃത്വത്തിനെതിരെ അണികൾ
ബുർഹാൻ തളങ്കര
കാസർകോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ ഫലം വന്നപ്പോൾ കാസർകോട് ലീഗ് കേന്ദ്രങ്ങളിലുണ്ടായ ഞെട്ടലിൽ നിന്നും അണികളോ നേതൃത്വമോ ഇതുവരെ മോചിതരായിട്ടില്ല. പച്ച കോട്ടകൊത്തളങ്ങളായി കരുതിപ്പോന്ന പല സീറ്റുകളും കൈവിട്ടപ്പോൾ പഞ്ചായത്തുകളിൽ ഭരണം തുലാസിലായി വിമത മാരുടെയും സ്വാതന്ത്ര്യത്തെയും കാൽക്കൽ വീഴേണ്ട ഗതികേടിലാണ് ലീഗ് നേതൃത്വം. ഷാനവാസ് പാദൂറിന്റെ വിജയത്തോടുകൂടി ജില്ലാ പഞ്ചായത്തിൽ നേരിട്ട തിരിച്ചടി കരണത്ത് കിട്ടിയ അടി പോലെയായി. ഇതോടെ കാസർകോട് ലീഗ് നേതൃത്വത്തിനെതിരെ അണികൾ തിരിഞ്ഞിരിക്കയാണ്.
കാസർകോട് ജില്ലാ മുസ്ലിം ലീഗ് നേതൃത്വത്തിന്റെ പിടിപ്പുകേടും കച്ചവട താല്പര്യങ്ങളുമാണ് ലീഗ് കോട്ടകൾ കുലുങ്ങാൻ കാരണമെന്നാണ് പൊതു വിലയിരുത്തൽ. മാത്രമല്ല മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദ്ദീന്റെ വിഷയത്തിൽ സത്യത്തിന്റെകൂടെ നിൽക്കാതെ ഇരകളായ ലീഗ് പ്രവർത്തകരെയും കുടുംബങ്ങളെയും ആക്ഷേപിച്ചതും വലിയ ചലനങ്ങളാണ് സൃഷ്ടിച്ചത്. നേതൃത്വത്തിന്റെ സ്വജന താൽപര്യങ്ങളും അഹങ്കാരവുമാണ് കാസർകോടുനിന്നും ലീഗ് ഒഴുകി പോകാൻ ഉണ്ടായ കാരണമെന്ന് പ്രവർത്തകർ തീർത്തു പറയുന്നു. വാർഡ്തലം മുതൽ ജില്ലാതലം വരെയുള്ള കമ്മിറ്റികളിൽ യഥാർത്ഥ പ്രവർത്തകരെ ഉൾപ്പെടുത്താത്ത വ്യവസായികളെ തിരിക്കി കയറ്റിയതും മറ്റൊരു തിരിച്ചടിയാണ്. നേതൃത്വത്തിൽ അടിമുടി മാറ്റങ്ങൾ ആവശ്യമാണെന്നും എല്ലാകാലവും ബിജെപിയെ ചൂണ്ടിക്കാണിച്ച് വിജയിച്ചു വരാമെനുള്ള സൂത്രവിദ്യ ഉപേക്ഷിച്ച് വികസന കാര്യങ്ങളിലും ക്ഷേമ കാര്യങ്ങളും ശ്രദ്ധിക്കണമെന്നും അണികൾ പറയുന്നു.
ജില്ലയിൽ മൊഗ്രാൽ പുത്തൂർ, കുമ്പള ചെങ്കള എന്നീ പഞ്ചായത്തുകൾ ലീഗിന്റെ കോട്ടകളാണ്. ഇതിൽ മൊഗ്രാൽ പുത്തൂരും കുമ്പളയും ആര് ഭരിക്കണം എന്ന് ഇനി സ്വതന്ത്രരോ എസ്ഡിപിഐയോ പോലുള്ള ചെറുകക്ഷികൾ തീരുമാനിക്കും. കുമ്പളയിൽ ഏഴ് സീറ്റുകളുണ്ടായിരുന്ന ബിജെപി അത് ഒൻപതാക്കി ഉയർത്തിയിട്ടുണ്ട്. എട്ട് സീറ്റുണ്ടായിരുന്ന ലീഗിന് നിലവിൽ ഏഴ് സീറ്റുകൾ മാത്രമേ ഉള്ളൂ. കോൺഗ്രസിന് മൂന്ന് സീറ്റുണ്ടായിരുന്നിടത്ത് ഇത് രണ്ടായി കുറഞ്ഞു. ഉജാർ സീറ്റാണ് കോൺഗ്രസിന് നഷ്ടമായത്. ഇവിടെ രണ്ട് സ്വതന്ത്രസ്ഥാനാർത്ഥികൾ കോൺഗ്രസിന്റെ പരാജയം ഉറപ്പ് വരുത്തി. സിപിഎമ്മിന്റെ കയ്യിലുണ്ടായിരുന്ന കളത്തൂർ വാർഡ് ബിജെപി നേരിയ ഭൂരിപക്ഷത്തിനാണ് പിടിച്ചെടുത്തത്. കോൺഗ്രസ് നൂറിൽ പരം വോട്ടുകൾ നേടിയതും ബിജെപിക്ക് തുണയായി. കഴിഞ്ഞ തവണ ലീഗിന്റെ പ്രസിഡണ്ട് സ്ഥാനാർത്ഥി വിജയിച്ച് വന്ന കൊടിയമ്മ വാർഡ് ഇത്തവണ വിമത സ്ഥാനാർത്ഥി പിടിച്ചെടുത്തത് ലീഗിന് കനത്ത പരാജയമായി.
ലീഗിന്റെ തട്ടകമായ അറിയപ്പെടുന്ന വാർഡാണ് കൊടിയമ്മ. ബിജെപിയുടെ സീറ്റായ ഇച്ചിലമ്പാടി വളരെ ചെറിയ വോട്ടിന്റെ വ്യത്യാസത്തിലാണ് കോൺഗ്രസിന് കൈവിട്ടത്. ബദ്രിയ നഗറിൽ ലീഗിന് കടുത്ത വെല്ലുവിളി ഉയർത്തി വിമത സ്ഥാനാർത്ഥി ഉണ്ടായിരുന്നുവെങ്കിലും വലിയ ചലനം സൃഷ്ടിക്കാനായില്ല. എന്നാൽ ലീഗിന്റെ തന്നെ മൊഗ്രാൽ വാർഡ് വമ്പൻ ഭൂരിപക്ഷത്തിനാണ് സ്വതന്ത്രനായി മത്സരിച്ച അബ്ദുൽ റിയാസ് പിടിച്ചെടുത്തത്. റിയാസ് 738 വോട്ടുകൾ നേടിയപ്പോൾ ലീഗിന്റെ സുഹൈബിന് 388 വോട്ടുകൾ മാത്രമാണ് നേടാനായത്. കൊപ്പളത്ത് ലീഗിന്റെ ഫാത്തിമത് റിസാന മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. മൊഗ്രാലും കൊപ്പളവും കൈവിട്ടതോടെ പ്രതിസന്ധിയുടെ ചുഴിയിലാണ് ലീഗ് വന്ന് ചേർന്ന് നിൽക്കുന്നത്, ഇനി വിമത പിന്തുണ ഉണ്ടാവുകയാണെങ്കിൽ മാത്രമേ ലീഗിന് ഇവിടെ ഭരണസമിതി രൂപീകരിക്കാൻ സാധിക്കുകയുള്ളൂ, വിമതർ ലീഗിന് പിന്തുണ നൽകാൻ സമ്മതിച്ചാലും അതിന് നൽകേണ്ട വില എന്തായിരിക്കും എന്നതും നിർണായകമാണ്.
ഏറെക്കുറെ നല്ല ഭരണം കാഴ്ച വെക്കുകയും തുടർ ഭരണം ഉണ്ടാകുമെന്നും ഉറപ്പിച്ച മുസ്ലിം ലീഗിന്റെ പൊന്നാപുരം കോട്ടയാണ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്. 2010ൽ യുഡിഎഫ് സംവിധാനം പോലുമില്ലാതെ എരിയാൽ ബ്ലോക്ക് ഡിവിഷനിലേക്ക് വരെ ലീഗ് ഒറ്റക്ക് ജയിച്ച് വെന്നിക്കൊടി പാറിച്ച പഞ്ചായത്താണിത്. എന്നാൽ ഇത്തവണ ഭരണസമിതി രൂപീകരിക്കാൻ വേണ്ട കേവലഭൂരിപക്ഷം പോലുമില്ലതെ പ്രതിസന്ധിയിലാണ് ലീഗ് നേതൃത്വം ഇവിടെ. കല്ലങ്കൈ വാർഡിൽ എസ്ഡിപിഐ ഉയർത്തിയ ഭീഷണിയെ തൃണവൽക്കരിച്ചതും മജൽ, ബെള്ളൂർ വാർഡുകൾ അപ്രതീക്ഷിതമായി കൈവിട്ടതും ലീഗിനെ വലിയ പ്രതിസന്ധിയിലാക്കി. ചൗക്കി കുന്നിൽ വാർഡിൽ ലീഗിന്റെ സുഹറ കരീം പരാജയപ്പെടും എന്ന് നേരത്തെ നിരീക്ഷിക്കപ്പെട്ടിട്ടും മറുതന്ത്രങ്ങൾ മെനയാൻ ലീഗ് നേതൃത്വത്തിന് സാധിച്ചില്ല.
ലീഗിൽ നിന്ന് ബിജെപി സ്വതന്ത്ര നേടിയ ബെള്ളൂർ വാർഡിൽ എസ്ഡിപിഐ മുന്നൂറിൽ പരം വോട്ടുകൾ നേടി എന്നതും ശ്രദ്ധേയമാണ്. 18 വോട്ടുകൾക്കാണ് ഈ വാർഡ് ലീഗിന് നഷ്ടമായത്. സിറാജുദ്ധീൻ മൂപ്പയെ മുൻനിർത്തി പിടിച്ചെടുക്കാമെന്ന് പ്രതീക്ഷിച്ച ഉജിർക്കര ശാസ്താ നഗർ വാർഡ് നേടാനും സാധിച്ചില്ല. ഒപ്പം ലീഗിന് ശക്തമായ വെല്ലുവിളി ഉയർത്തി ബാവ ഹാജി വിമത സ്ഥാനാർത്ഥിയായ മൊഗ്രാൽ പുത്തൂർ ടൗൺ വാർഡിൽ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു. ഇവിടെ സ്വതന്ത്രനായി മത്സരിച്ച മൊയ്ദീൻ പാദാർ പിടിച്ച 79 വോട്ടുകൾ ബാവാഹാജിയുടെ പെട്ടിയിൽ വീണിരുന്നുവെങ്കിൽ വാർഡ് ലീഗിന് നഷ്ടമായേനെ. ലീഗിന് മൂന്നൂറോളം വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിച്ച കുളങ്കര വാർഡിൽ കേവലം 72 വോട്ടുകളുടെ ലീഡ് മാത്രമേ നേടാനായുള്ളൂ എന്നതും അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്. കേവല ഭൂരിപക്ഷം ഇല്ലാതെ എങ്ങനെ ഭരണം നേടും എന്ന പ്രതിസന്ധിയിലാണ് ലീഗ് ഇവിടെ, ഒപ്പം പതിറ്റാണ്ടുകളായി ലീഗിലെ അതികായനായി കരുതിപ്പോന്ന അബ്ദുല്ലകുഞ്ഞിയുടെ മജൽ വാർഡ് സിപിഎം സ്ഥാനാർത്ഥി നേടിയതിന്റെ അമ്പരപ്പും. സ്ഥാനാർത്ഥി നിർണയത്തിൽ പിഴവ് പറ്റിയോ എന്ന് സൂക്ഷമായി പരിശോധന നടത്തേണ്ട ഒരു പഞ്ചായത്താണ് മൊഗ്രാൽ പുത്തൂർ.
ഭരണം നേടാൻ പ്രതിസന്ധി ഇല്ലെങ്കിലും ലീഗിന് കാര്യമായ പരിക്കുപറ്റിയ പഞ്ചായത്താണ് ചെങ്കള, പ്രസിഡണ്ട് സ്ഥാനാർത്ഥിയായിരുന്ന അബ്ദുല്ലക്കുഞ്ഞി ചെർക്കള നാരംപാടി വാർഡിൽ പരാജയപ്പെട്ടു. കഴിഞ്ഞ തവണ പ്രസിഡണ്ടായിരുന്ന ഷാഹിന സലിം വിജയിച്ച് വന്ന വാർഡാണ് നാരംപാടി. അബ്ദുല്ലകുഞ്ഞിയെ സ്ഥാനാർത്ഥിയാക്കുന്നതിൽ വിവിധ കേന്ദ്രങ്ങളിൽ എതിർപ്പ് ഉണ്ടായിരുന്നുവെങ്കിലും അതൊക്കെയും മറികടന്നാണ് ലീഗ് അദ്ദേഹത്തെ ഇവിടെ സ്ഥാനാർത്ഥിയാക്കിയത്. സ്വതന്ത്രനായി മത്സരിച്ച ലത്തീഫ് സി കെ നാരമ്പാടിയാണ് ഇവിടെ വിജയമറിഞ്ഞത്.
ലീഗിന് സാധ്യത കൽപിച്ചിരുന്ന പിലാങ്കട്ട വാർഡിലും വിജയം നേടാനായില്ല, ഇവിടെ സ്വാതന്ത്ര്യ സ്ഥാനാർത്ഥിയാണ് വിജയിച്ചത്, കഴിഞ്ഞ തവണയും സ്വാതന്ത്ര്യൻ നേടിയ വാർഡാണിത്. ലീഗിന്റെ മറ്റൊരു സിറ്റിങ് സീറ്റായ പടിഞ്ഞാർമൂല ഇത്തവണ കൈവിട്ടു, ഈ വാർഡ് എൽഡിഎഫാണ് നേടിയത്. കഴിഞ്ഞ തവണ ലീഗ് നേടിയത് 15 സീറ്റാണെങ്കിൽ ഇത്തവണ അത് 14 ആണ്, കോൺഗ്രസിന് രണ്ട് സീറ്റുണ്ടായിരുന്നിടത്ത് അത് ഒന്നായി കുറഞ്ഞു, ബാലടുക്ക സീറ്റിൽ സ്വതന്ത്ര്യ സ്ഥാനാർത്ഥിയാണ് വിജയം കണ്ടത്. എൽഡിഎഫ് ഒരു സീറ്റ് വർധിപ്പിച്ച് അംഗബലം അഞ്ച് ആക്കി ഉയർത്തി.
ഒപ്പം മധുർ പഞ്ചായത്തിൽ എക്കാലവും ലീഗിനൊപ്പം നിലകൊണ്ട ഹിദായത്ത് നഗർ, പട്ള വാർഡുകൾ ലീഗിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു, അറന്തോട് ബിജെപിയെ തറപറ്റിച്ച ലീഗിന് രണ്ട് കുത്തക വാർഡുകൾ നഷ്ടമായത് ലീഗിന് വലിയ നഷ്ടമായി.ലീഗിന്റെ സ്ഥാനാർത്ഥി നിർണയത്തിൽ പിഴവുണ്ടായി എന്ന് വ്യക്തമാക്കുന്ന തിരഞ്ഞെടുപ്പ് ഫലമാണ് ഇത്. വിശിഷ്യാ സ്വന്തമെന്ന് കരുതിപ്പോന്ന പഞ്ചായത്തുകൾ തന്നെ കൈവിട്ടതും ജില്ലാ പഞ്ചായത്ത് ചെങ്കള ഡിവിഷൻ കൈവിട്ടതും ഏറെ ക്ഷീണം ചെയ്യും.
വിജയം നിലനിർത്താൻ സാധിച്ച കാസർകോട് നഗരസഭയിലാകട്ടെ ശക്തമായ പോരാട്ടമാണ് ലീഗ് സ്ഥാനാർത്ഥികൾക്ക് നേരിടേണ്ടിവന്നത്. ബധിര, ചാല , തളങ്കര പടിഞ്ഞാറ് 6 ബാങ്കോട്, വാസിലൈൻ, ചേരങ്കൈ തുടങ്ങിയ വാർഡുകളിൽ കഷ്ടിച്ചാണ് ലീഗ് കടന്നുകൂടിയത്. നേരത്തെ ഇവിടങ്ങളിൽ അഞ്ഞൂറ് അറുന്നൂറ് വോട്ടുകൾക്ക് ഭൂരിപക്ഷം ഉണ്ടായിരുന ഇടങ്ങളിൽ ഇതിൽ പത്തൊൻപതും നൂറിനും ഇടയിലാണ് ഇത്തവണ ഭൂരിപക്ഷം. കഴിഞ്ഞകാലങ്ങളിൽ തൊള്ളായിരം വോട്ട് ഭൂരിപക്ഷത്തിനോ പേരിന് എതിർസ്ഥാനാർതിയോ മാത്രമുണ്ടായിരുന്ന തളങ്കര പടിഞ്ഞാറിൽ ഇത്തവണ ലീഗ് കടന്നു കൂടിയത് 19 വോട്ടിനാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്