ലണ്ടന്റെ നഗര ഹൃദയത്തിൽ മഹാരാഷ്ട്ര സർക്കാരിന് അംബേദ്കർ മ്യൂസിയം തിരികെ കിട്ടിയത് മലയാളി വക്കീലിന്റെ മിടുക്കിൽ; ബോറീസും മോദിയും തമ്മിലുള്ള സൗഹാർദം ഉലയ്ക്കാൻ പോലും കാരണമാകുമായിരുന്ന കാംഡെൻ കൗൺസിലിന് തിരിച്ചടി നൽകിയത് മൂവാറ്റുപുഴക്കാരൻ വക്കീൽ ജനീവൻ ജോൺ
പ്രത്യേക ലേഖകൻ
ലണ്ടൻ: ബ്രിട്ടീഷ് മണ്ണിൽ മറ്റൊരു മലയാളി വിജയം കൂടി. ഏറെക്കാലത്തെ പരിശ്രമത്തിലൂടെ മഹാരഷ്ട്ര സർക്കാർ സ്വന്തമാക്കിയ ലണ്ടനിലെ അംബേദ്ക്കർ ഹൗസ് കുരുട്ടു ബുദ്ധിയിലൂടെ കൈക്കലാക്കാൻ ഉള്ള ലണ്ടനിലെ പ്രാദേശിക കാംഡെൻ കൗൺസിൽ നടത്തിയ നീക്കമാണ് മലയാളി അഭിഭാഷകൻ ജനീവൻ ജോണിന്റെ ഇടപെടലിലൂടെ തകർന്നിരിക്കുന്നത്. ഇന്ത്യൻ ഭരണഘടനാ ശില്പി അംബേദ്ക്കർ ഏറെക്കാലം കഴിഞ്ഞ വീട് അനേകനാളായി ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ചർച്ചകൾക്കൊടുവിലാണ് മ്യുസിയമാക്കി മാറ്റാൻ തീരുമാനമായത്. ഇതിനായി മഹാരാഷ്ട്ര മുഖ്യമന്ത്രി ആയിരുന്ന ദേവേന്ദ്ര ഫട്നവിസ് നടത്തിയ ശ്രമങ്ങളും ഏറെ വലുതാണ്.
ഒടുവിൽ അംബേദ്ക്കർ ഹൗസ് വെറുമൊരു കെട്ടിടം മാത്രമല്ല ഇന്ത്യയുടെ വൈകാരിക പ്രതീകം കൂടിയാണ് എന്ന തിരിച്ചറിവിൽ അഞ്ചു വര്ഷം മുൻപ് ബ്രിട്ടീഷ് സർക്കാർ എടുത്ത നിലപാടാണ് ചരിത്രമുറങ്ങുന്ന അംബേദ്ക്കർ ഭവനം മ്യുസിയമായി മാറുന്നത്. ലണ്ടൻ നഗര ഹൃദയത്തിലെ പ്രധാന ആകർഷണ കേന്ദ്രം കൂടിയാണ് മ്യുസിയം സ്ഥിതി ചെയ്യുന്ന പ്രൈം റോസ് ഹിൽ പരിസരം.
എന്നാൽ സെലിബ്രിറ്റികളായ ജെയിംസ് ബോണ്ട് താരം ഡാനിയേൽ ക്രൈഗ്, സൂപ്പർ മോഡൽ കെയ്റ്റ് മോസ് എന്നിവരുടെയൊക്കെ വാസകേന്ദ്രം കൂടിയായ ഇവിടെ അമ്ബദ്ക്കർ ഭവനം ഇടിച്ചു പൊളിച്ചു ഫ്ളാറ്റ് പണിതു വിൽക്കാമെന്നാണ് പണമോഹികളായ പ്രാദേശിക കൗൺസിൽ തീരുമാനിച്ചത്. ഇതിനായി മ്യുസിയം ആക്കുമ്പോൾ ടൗൺ പ്ലാനിങ് പെർമിഷൻ നേടിയിരുന്നില്ല എന്ന ന്യായം പറഞ്ഞു കെട്ടിടം ഏറ്റെടുക്കാൻ കൗൺസിൽ നീക്കം നടത്തുക ആയിരുന്നു. എന്നാൽ അഞ്ചു വര്ഷം മുൻപ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടൻ സന്ദർശിച്ചപ്പോൾ ഇന്ത്യക്കുള്ള ഉപഹാരം എന്ന നിലയിൽ കൂടിയാണ് ബ്രിട്ടീഷ് സർക്കാരിന്റെ കൂടി പങ്കാളിത്തത്തോടെ അംബേദ്ക്കർ ഭവനം മ്യുസിയമായി പൊതുജനത്തിന് തുറന്നു നൽകിയത് . ഇക്കാര്യം ഇന്ത്യൻ മാധ്യമങ്ങൾ വലിയ വാർത്തയായി ആഘോഷമാക്കുകയും ചെയ്തിരുന്നു .
പൈതൃകം സംരക്ഷിക്കാൻ ഇന്ത്യ
മഹാരാഷ്ട്ര സർക്കാർ താല്പര്യം കാട്ടിയതിലൂടെ ലേലനടപടികൾ വഴി 3.1 മില്യൺ പൗണ്ടിനാണ് ചരിത്ര പ്രാധാന്യമുള്ള ഈ വീട് ഒടുവിൽ ഇന്ത്യക്കു ലഭ്യമാകുന്നത്. മോദിയുടെ വരവുമായി ബന്ധപ്പെട്ടാണ് തിരക്കിട്ടു അംബേദ്ക്കർ ഭവനം മ്യുസിയമാക്കി ഇന്ത്യൻ ഹൈ കമ്മീഷൻ മാറ്റിയത്. തുടർന്ന് ഇതിനുള്ള അപേക്ഷ കൗൺസിലിൽ നൽകിയത് നിരാകരിക്കപ്പെടുക ആയിരുന്നു. പുതുക്കി നൽകിയ അപേക്ഷയും നിരസിക്കപ്പെട്ടു. ഇതോടെയാണ് നിയമ തർക്കങ്ങളിലേക്കു വിഷയം നീങ്ങുന്നത് . ഇക്കാര്യത്തിൽ വിജയം ഇന്ത്യയുടെ അഭിമാന വിഷയം കൂടിയയായതിനാൽ ഏറ്റവും ശക്തമായ വിധത്തിൽ തന്നെ നിയമ പോരാട്ടം നടത്തേണ്ടിയിരുന്നതിനാൽ ഏറെ സംഘർഷത്തോടെയാണ് കേസ് കൈകാര്യം ചെയ്തതെന്ന് അഭിഭാഷക സംഘത്തിന് നെത്ര്വതം നൽകിയ ജനീവൻ ജോണ് മറുനാടൻ മലയാളിയോട് വ്യക്തമാക്കി. കേസിൽ ആയാസരഹിതമായ വിജയം കണ്ടെത്താനായത് നിയമ പോരാട്ട വഴികളിൽ എന്നും തിളക്കത്തോടെ ഓർത്തിരിക്കാനും കാരണമായി മാറുമെന്നും അദ്ദേഹം വക്തമാക്കുന്നു.
മ്യുസിയം ഏറ്റെടുക്കാൻ കൗൺസിൽ നീക്കം നടത്തിയപ്പോൾ പ്രമുഖ ബിസിനസ് നിയമകാര്യ സ്ഥാപനമായ സിംഘാനിയ ആൻഡ് കമ്പനിയുടെ മലയാളിയായ അഭിഭാഷകൻ ജനീവൻ ജോൺ സമർപ്പിച്ച തടസ്സവാദങ്ങൾ ഒടുവിൽ കൗൺസിൽ അംഗീകരിച്ചിരിക്കുകയാണ് . ഇതോടെ അമ്ബദ്ക്കർ ഭവനം മ്യുസിയമായി തന്നെ ലണ്ടനിൽ സംരക്ഷിക്കപ്പെടും എന്നുറപ്പായിരിക്കുകയാണ് . അഞ്ചു വര്ഷം മുൻപ് ഈ വീട് ലേലത്തിന് എത്തിയപ്പോൾ എന്തുവില നൽകിയും സ്വന്തമാക്കും എന്ന ആവേശത്തോടെ മഹാരഷ്ട്ര സർക്കാർ ഇന്ത്യക്കു വേണ്ടി ലേലത്തിൽ പങ്കെടുക്കുക ആയിരുന്നു . പക്ഷെ കൈവിട്ടു പോയ മോഹവിലയുള്ള ഈ വീട് തിരിച്ചു പിടിക്കാൻ കൗൺസിൽ പറഞ്ഞ ന്യായം അംബേദ്ക്കർ വളരെ കുറച്ചു കാലമേ ഈ വീട്ടിൽ താമസിച്ചിട്ടുള്ളൂ എന്നും അദ്ദേഹത്തിന്റെ സംഭാവനകൾ ബ്രിട്ടീഷ് സമൂഹത്തിനു വേണ്ടത്ര ധാരണയില്ലെന്നും ഒക്കെയാണ് . മാത്രമല്ല , പ്രദേശത്തെ കടുത്ത താമസ സൗകര്യ അപര്യാപ്തതയും കൗൺസിൽ ചൂണ്ടിക്കാട്ടി .
നിയോഗം പോലെ മലയാളി അഭിഭാഷകൻ
കെട്ടിടം ഏറ്റെടുക്കാൻ ഉള്ള നടപടികളുമായി കൗൺസിൽ എത്തിയപ്പോൾ ഇന്ത്യക്കു വേണ്ടി വാദിക്കാൻ നിയുക്തമായതു നിയമകാര്യ സ്ഥാപനമായ സിംഗാനിയ ആയിരുന്നു . ഏതോ നിയോഗം എന്നത് പോലെ ഈ ചുമതല മൂവാറ്റുപുഴക്കാരൻ ജനീവന്റെ കൈകളിലുമായി . ബാംഗ്ലൂരിൽ നിന്നും നിയമം പഠിച്ചെത്തിയ ജനീവാൻ രാപ്പകൽ ഫയലുകൾ തപ്പി കൗൺസിലിനെ മ്യുസിയത്തിന്റെ പ്രാധന്യം ബോധ്യപ്പെടുത്താൻ നടത്തിയ ശ്രമങ്ങൾ ആണ് ഇപ്പോൾ കൂടുതൽ വ്യവഹാരങ്ങളിലേക്കു നീങ്ങാതെ ഏകപക്ഷീയ വിജയത്തിലേക്ക് നീങ്ങിയിരിക്കുന്നത് . ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യൻ റിപ്പബ്ലിക് ആഘോഷത്തിൽ പ്രധാന അതിഥി ആയി പങ്കെടുക്കാൻ ഉള്ള വാർത്തകൾ പുറത്തു വരുന്ന അതേസമയം തന്നെയാണ് കാംഡെൻ കൗൺസിലിന്റെ കീഴടങ്ങൽ എന്നതിന് രാഷ്ട്രീയ പ്രാധാന്യം കൂടി കൈവരുകയാണ് . ഇരു രാജ്യങ്ങൾക്കുമിടയിൽ ബന്ധം വഷളാകാൻ ഇതൊരു കാരണമാകരുത് എന്ന രാഷ്ട്രീയ സമ്മർദവും കൗൺസിലിനെ വീണ്ടു വിചാരത്തിൽ എത്തിച്ചിരിക്കാമെന്നു അനുമാനിക്കപ്പെടുന്നു . അടുത്തിടെ ലണ്ടനിലെ രണ്ടു പ്രധാന നിരത്തുകൾക്കു ഇന്ത്യൻ പേരുകൾ നൽകിയതും ഇതിനൊപ്പം കൂട്ടിവായിക്കപ്പെടേണ്ടതാണ് .
സംഭവം വിവാദമാകുന്ന ഘട്ടത്തിൽ യുകെ കമ്യുണിറ്റി മന്ത്രാലയവും കൗൺസിലുമായി ബന്ധപ്പെട്ടു എന്നാണ് വക്തമാകുന്നത് . ഇതോടെ മ്യുസിയത്തിന്മേൽ ഉള്ള അവകാശവാദം ഉപേക്ഷിക്കുന്നതായി കമ്മ്യുണിറ്റി സെക്രട്ടറി റോബർട്ട് ജെന്റിക്കിനെ കാംഡെൻ കൗൺസിൽ അറിയിക്കുക ആയിരുന്നു . ഇതിന്റെ പകർപ്പുകൾ സിംഘാനിയക്കും ലഭിച്ചിട്ടുണ്ട് . ഇന്ത്യൻ ഹൈ കമ്മീഷനെ പ്രതിനിധീകരിച്ചു സിംഗനിയയിലെ അഭിഭാഷക സംഘം നടത്തിയ അപ്പീൽ നടപടികൾ കൗൺസിൽ ചില പ്രത്യേക ഉപാധികളോടെ പൂർണമായും അംഗീകരിച്ചിരിക്കുകയാണ് . ഇതോടെ ഒരു വർഷത്തോളം നീണ്ട തർക്കമാണ് പരിഹരിക്കപ്പെട്ടിരിക്കുന്നത് . സിംഘാനിയ നടത്തിയ വാദമുഖങ്ങൾ പ്ലാനിങ് ഇൻസ്പെക്റ്ററേറ് വിഭാഗം അംഗീകരിച്ചതോടെ കമ്മ്യുണിറ്റി സെക്രട്ടറി റോബർട്ട് ജെന്റിക്ക് മ്യുസിയം നടപടികളുമായി മുന്നോട്ടു പോകാൻ പച്ചക്കൊടി കാട്ടുക ആയിരുന്നു . ഇൻസ്പെക്റ്ററേറ്റ് വിഭാഗത്തിന്റെ തീരുമാനത്തിൽ തങ്ങൾ അസംപ്തൃപ്തർ ആണെങ്കിലും ഇന്ത്യയുടെ പ്രത്യേക താല്പര്യങ്ങൾ കൂടി പരിഗണിച്ചു അപ്പീലിൽ ഉണ്ടായ തീരുമാനം അംഗീകരിക്കുക ആണെന്നാണ് കാംഡെൻ കൗൺസിൽ നടപടികളോട് പ്രതികരിച്ചിരിക്കുന്നത് .
ലണ്ടനിലെ ബസിൽഡനിലാണ് ജനീവൻ താമസിക്കുന്നത്. സോഷ്യൽ വർക്കാറായ മെറീനയാണ് ഭാര്യ . സ്കൂൾ വിദ്യാർത്ഥികളായ രണ്ടു കുട്ടികൾ കൂടി ചേർന്നതാണ് ഈ മലയാളി കുടുംബം. നിയമകാര്യ രംഗത്ത് യുകെ മലയാളികൾക്കിടയിൽ അനേകം പേർ പ്രവർത്തിക്കുന്നുണ്ടെങ്കിലും ആദ്യമായാണ് ബ്രിട്ടീഷ് മണ്ണിൽ മാതൃരാജ്യത്തിനു വേണ്ടി നിയമപോരാട്ടം നടത്താൻ ഒരു മലയാളി അഭിഭാഷകന് അവസരം ലഭിക്കുന്നത് എന്ന് കരുതപ്പെടുന്നു . ഇന്ത്യൻ , ബ്രിട്ടീഷ് നിയമകാര്യ രംഗങ്ങളിലെ വൈദഗ്ധ്യമാണ് ജനീവനെ വത്യസ്തനാക്കുന്നതും . കോവിഡ് കാലത്തും അനേകം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സൗജന്യ നിയമ സഹായം നൽകിയും ജനീവൻ ശ്രദ്ധ നേടിയിരുന്നു . യുകെ മലയാളികൾക്ക് ഏറെ പ്രയോജനം ലഭിക്കാവുന്ന ബിസിനസ് നിയമ രംഗത്ത് ( ബാങ്കുകളുമായുള്ള നിയമ നടപടികളും വൻതുക ഇന്ത്യയിൽ നിന്നും യുകെയിലേക്കു എത്തിക്കേണ്ടി വരുമ്പോൾ തേടേണ്ട നിയമ സംരക്ഷണവും അടക്കം ) പ്രത്യേക പ്രാവീണ്യം നേടിയ അഭിഭാഷകൻ കൂടിയാണ് ജനീവൻ.
Stories you may Like
- പ്രതിമ നീക്കി; ഗുരുദേവനുമായി സാമ്യമില്ലെന്ന വാദം സർക്കാരും സമ്മതിച്ചു
- സഞ്ജയ് ഗാന്ധി കുടുംബത്തിൽ ചരിത്രത്തിന്റെ തനിയാവർത്തനം!
- പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കുന്നു എന്ന പ്രസംഗത്തിൽ തെറ്റില്ല: അലൻസിയർ
- പട്ടേൽ പ്രതിമ കണ്ട യുവതിയുടെ പോസ്റ്റ് വൈറലാവുമ്പോൾ
- ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കൽ ഹനുമാൻ പ്രതിമ തൃശൂരിൽ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്