ലോറിക്ക് തൊട്ടു മുന്നിലെ ബൈക്ക് മാർഗ തടസ്സമുണ്ടാക്കിയത് ആർക്കു വേണ്ടി? ഇടത് ട്രാക്കിലൂടെ സാധാരണ വേഗത്തിൽ പോയ മാധ്യമ പ്രവർത്തകനെ വലതു ട്രാക്കിലൂടെ പതിയെ എത്തിയ ടിപ്പർ വെട്ടി തിരിച്ച് ഇടിച്ചിട്ടതും സംശയാസ്പദം; ലോറി ഡ്രൈവറുടെ മൊഴി വിശ്വസിച്ച് എല്ലാം രാജിയാക്കാൻ അന്തർനാടകങ്ങൾ; ബഷീറിന്റെ കൊലയിലെ പ്രതികളെ രക്ഷിച്ചവർ വീണ്ടും സജീവം; എസ് വി പ്രദീപിന്റെ കൊലയാളി രക്ഷപ്പെടാൻ സാധ്യത
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മാധ്യമ പ്രവർത്തകനായ എസ് വി പ്രദീപിന്റെ അപകട മരണം കൊലപാതകമെന്ന ചർച്ച സജീവമാകുമ്പോഴും അന്വേഷണം അട്ടിമറിക്കാൻ നീക്കം. സിബിഐ അന്വേഷണമെന്ന ആവശ്യം കുടുംബാഗങ്ങളും സുഹൃത്തുക്കളും ആവശ്യപ്പെടുമ്പോഴും പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടത് ഐജി തലത്തിലെ അന്വേഷണമാണ്. ഫലത്തിൽ അത് അംഗീകരിച്ചു. ഇതോടെ കെ എം ബഷീറിന്റെ അപകടമരണത്തിൽ ഉണ്ടായ അട്ടിമറി സാഹചര്യം ഇവിടേയും ഒരുത്തിരിയുകയാണ്.
പ്രദീപിനെ ഇടിച്ചിട്ട ലോറി കണ്ടെത്തിയിരുന്നു. ഇടിച്ചപ്പോൾ തന്നെ അറിഞ്ഞെന്നും നിർത്താതെ പോയതാണെന്നും ഡ്രൈവർ മൊഴി നൽകുകയും ചെയ്തു. ഇത് അംഗീകരിച്ച് വെറുമൊരു അപകടമാക്കി കൊലപാതകത്തെ മാറ്റാനാണ് ശ്രമം. സിസിടിവി ദൃശ്യങ്ങളിൽ ലോറി വെട്ടിത്തിരിച്ച് പ്രദീപിനെ ഇടിക്കുന്നത് വ്യക്തമാണ്. മനപ്പൂർവ്വം നടത്തിയ നീക്കമാണെന്നും സൂചനയുണ്ട്. ലോറിക്ക് തൊട്ടു മുമ്പിൽ പ്രദീപിനെ കുടുക്കാൻ വേണ്ടി ഒരു ബൈക്കും ഉണ്ടായിരുന്നു. ഈ ബൈക്ക് ആരുടേതാണെന്നത് ഇനിയും കണ്ടെത്തിയില്ലെന്നാണ് സൂചന. ലോറിയും ബൈക്കും ചേർന്ന് നടത്തിയ തിരക്കഥയായിരുന്നു അപകടമെന്ന സംശയം സജീവമാണ്. എന്നാൽ ഇത്തരത്തിലുള്ള നിഗൂഡതയിലേക്കൊന്നും അന്വേഷണം നീങ്ങില്ല.
മംഗളം ടിവിയുമായി ബന്ധപ്പെട്ട ചില സംശയങ്ങൾ ഉയരുന്നുണ്ട. ഇതും അന്വേഷണ അട്ടിമറിക്ക് കാരണമാണെന്നാണ് സൂചന. സിബിഐ അന്വേഷണം എത്താതിരിക്കാൻ ചില മാധ്യമ കേന്ദ്രങ്ങളും കളി നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഐജി ആവശ്യമെന്നത് മുന്നോട്ട് വച്ചത്. നേരത്തെ കെഎം ബഷീർ അപകടത്തിലും കേസ് അട്ടിമറിക്കാനും അപകടമുണ്ടാക്കിയ ശ്രീറാം വെങ്കിട്ടരാമന് സുരക്ഷിത താവളം ഒരുക്കാനും ചില അട്ടിമറികൾ നടന്നിരുന്നു. സമാനമായ ഇടപെടൽ ഇവിടേയും ഉണ്ടെന്നാണ് സംശയം. തെരഞ്ഞെടുപ്പ് കാലത്ത് പ്രദീപിന്റെ വാർത്തകൾ മറ്റ് മുഖ്യധാരാ മാധ്യമങ്ങളും നൽകുന്നില്ല. ഇതോടെ പ്രദീപിന്റെ മരണം വിസ്മൃതിയിലാകുമെന്നാണ് കണക്കുകൂട്ടൽ.
ഭയം കാരണമാണ് വാഹനം നിർത്താതെ പോയതെന്നാണ് ഡ്രൈവറായ പേരൂർക്കട സ്വദേശി ജോയി നൽകിയ മൊഴി. അപകട സമയം ലോറിയുടെ ഉടമയും വാഹനത്തിലുണ്ടായിരുന്നു. എം.സാൻഡുമായി വെള്ളായണി ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിന് ശേഷം വെള്ളായണിയിൽ ലോഡ് ഇറക്കിയെന്നും, അവിടെനിന്ന് തൃക്കണ്ണാപുരം വഴി പേർക്കടയിലെത്തിയെന്നും ഡ്രൈവർ പറഞ്ഞു. ലോറിയുടെ ഉടമ മോഹനനെയും പൊലീസ് ചോദ്യം െചയ്തു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പൊലീസ് സംഘം ഈഞ്ചയ്ക്കലിൽ നിന്ന് ലോറി കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു അപകടമുണ്ടായത്. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന പ്രദീപിനെ അതേദിശയിൽ വന്ന ലോറി ഇടിച്ചിടുകയായിരുന്നു.
ലോറി ഡ്രൈവറുടെ മൊഴിയുടെ വിശ്വാസ്യത പരിശോധിക്കുകയാണെന്നു ഫോർട്ട് എസി പ്രതാപചന്ദ്രൻ നായർ അറിയിച്ചിട്ടുണ്ട് അപകട സമയത്തു ലോറിയിലുണ്ടായിരുന്ന ജീവനക്കാരനെയും ചോദ്യം ചെയ്യും. അപകടത്തിനു മുൻപും ശേഷവുമുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. അപകടത്തിനു തൊട്ടു മുൻപുള്ള ക്യാമറാ ദൃശ്യങ്ങളിൽ പ്രദീപിന്റെ സ്കൂട്ടർ ഇടതു വശത്തെ ട്രാക്കിലൂടെയും 100 മീറ്ററോളം പിന്നിലായി ലോറി വലതു വശത്തെ ട്രാക്കിലൂടെയും പോകുന്നതു കാണാം. പെട്ടെന്ന് ലോറി ഇടതു വശത്തേക്ക് വെട്ടിത്തിരിച്ചു. ഇതിന് മുന്നിൽ ഉണ്ടായിരുന്ന ബൈക്ക് അപകമുണ്ടായിട്ടും നിർത്താതെ പോയി.
ലോറിക്കു തൊട്ടു മുന്നിലായി മറ്റൊരു ബൈക്കുമുണ്ടെന്നത് സംശയം കൂട്ടുന്നു. വലതു ട്രാക്കിൽ നിന്ന് ഇടത്തേക്കു മാറിയാണ് ലോറി സ്കൂട്ടറിൽ ഇടിക്കുന്നത്. റോഡിന്റെ മധ്യത്തേക്കു മറിഞ്ഞു വീണ പ്രദീപിന്റെ തലയിലൂടെ ലോറി കയറുകയായിരുന്നു. അപകടം നടന്ന ശേഷം ലോറി നിർത്താതെ അതിവേഗത്തിൽ പോകുന്നതും ദൃശ്യങ്ങളിലുണ്ട്. പല സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ലോറിയുടെ നമ്പർ തിരിച്ചറിഞ്ഞത്. എന്നാൽ ബൈക്ക് കണ്ടു പിടിക്കാൻ ആരും ഒന്നും ചെയ്യുന്നില്ല. ലോറിയിൽ മാത്രമായി അന്വേഷണം ഒതുക്കാനാണ് നീക്കം.
വീടായ പള്ളിച്ചൽ ഗോവിന്ദ ഭവനിലേക്കു കൊണ്ടു പോയ മൃതദേഹം വൈകിട്ട് തൈക്കാട് ശാന്തി കവാടത്തിൽ സംസ്കരിച്ചു. പല വാർത്താ ചാനലുകളിലും അവതാരകനായിരുന്ന പ്രദീപ് ഭാരത് ലൈവ് എന്ന ഓൺലൈൻ ന്യൂസ് ചാനൽ നടത്തുകയായിരുന്നു. രാഷ്ട്രീയ നേതൃത്വങ്ങൾക്കെതിരെ ഉൾപ്പെടെ നൽകിയ വാർത്തകളെ തുടർന്നു പ്രദീപിന്റെ ജീവനു ഭീഷണിയുണ്ടായിരുന്നതായി വീട്ടുകാർ പറയുന്നു. അപകടത്തിലെ ദുരൂഹത അന്വേഷിക്കണമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടു.
മംഗളത്തിലെ ഹണിട്രാപ്പുമായി ബന്ധപ്പെട്ട് നൽകിയ എസ് വി പ്രദീപ് ഹർജി പിൻവലിച്ചതിൽ ദൂരൂഹത സുഹൃത്തുക്കളും കാണുന്നു. ഗതാഗത മന്ത്രിയായിരുന്ന എകെ ശശീന്ദ്രനെതിരെ മംഗളം ടിവി ചാനൽ നൽകിയ ഹണിട്രാപ്പ് കേസിൽ ജയിലിലായ മാധ്യമ പ്രവർത്തകനാണ് പ്രദീപ്. പിന്നീട് ഈ കേസിലെ സത്യങ്ങൾ തുറന്നു പറഞ്ഞ് പ്രദീപ് രംഗത്തു വന്നിരുന്നു. പിന്നീട് ഈ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രദീപ് തന്നെ ഹൈക്കോടതിയിൽ ഹർജി നൽകാൻ മുൻകൈയെടുക്കുകയായിരുന്നു. മുതിർന്ന മാധ്യമ പ്രവർത്തകനായ എംബി സന്തോഷും പ്രദീപിനൊപ്പം കൂടിയിരുന്നു. എന്നാൽ സന്തോഷ് പോലും അറിയാതെ ഈ ഹർജി പിൻവലിച്ചുവെന്നാണ് ലഭിക്കുന്ന വിവരം.
തിരുവനന്തപുരം നഗരത്തിൽ വഞ്ചിയൂരിന് അടുത്ത് സഹോദര സമാജത്തിന് സമീപമാണ് എസ് വി പ്രദീപ് ജോലി ചെയ്തിരുന്നത്. ഇവിടെ നിന്ന് പതിവായി മടങ്ങുന്ന സമയത്തായിരുന്നു ഇന്നലത്തേയും യാത്ര. അതുകൊണ്ട് തന്നെ പ്രദീപിന്റെ യാത്രാ വഴിയിൽ കാത്തു നിന്ന ടിപ്പർ അപകടമുണ്ടാക്കാനുള്ള സാധ്യതയും ഏറെയാണ്. അപകടത്തിന് മുമ്പ് സാവധാനം പോയ ടിപ്പർ അതിന് ശേഷം അതിവേഗം കുതിച്ചു പാഞ്ഞത് ഇതിന്റെ സൂചനയാണ്. ആസൂത്രണത്തോടെ നടന്ന കൊലയിൽ കേസ് പിൻവലിച്ചതിന് എന്തെങ്കിലും പങ്കുണ്ടോ എന്നതാണ് സംശയം ഉയർത്തുന്നത്. എൽഎൽബിക്ക് ശേഷം മാധ്യമ പ്രവർത്തകനായ വ്യക്തിയാണ് പ്രദീപ്. അതുകൊണ്ട് തന്നെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കേസിൽ ജയിക്കുമെന്ന ആത്മവിശ്വാസം പ്രദീപിനുണ്ടായിരുന്നു. അത്തരത്തിലൊരു കേസാണ് സഹ ഹർജിക്കാരനായ എംബി സന്തോഷ് പോലും അറിയാതെ പിൻവലിക്കാൻ പ്രദീപ് തയ്യാറായതായി സൂചനകൾ പുറത്തു വരുന്നത്. ഇത് വിശ്വസിക്കാൻ സന്തോഷിന് പോലും കഴിയുന്നില്ല.
ബലീവേഴ്സ് ചർച്ചിന്റെ റെയ്ഡിൽ മംഗളം ടിവിയുടെ ഓഫീസിലും ആദായ നികുതി ഉദ്യോഗസ്ഥരെത്തി. ഇതിന് സഹായകകരമായ രേഖകൾ കണ്ടെത്തിയതിന് പിന്നിൽ പ്രദീപിന്റെ ഇടപെടലുണ്ടായിരുന്നുവെന്നാണ് സൂചന. ബിലീവേഴ്സ് ചർച്ചിന് മംഗളം ടിവിയിൽ നിക്ഷേപമുണ്ടെന്ന സംശയത്തിലായിരുന്നു മംഗളം ഓഫീസിലെ റെയ്ഡുകൾ. മംഗളം ടിവിയുടെ മേധാവിയായ ആർ അജിത് കുമാറിന്റെ വീട്ടിലും റെയ്ഡ് നടന്നു. ഇതിനെല്ലാം പിന്നിൽ താനാണെന്ന് പറയാനും പ്രദീപിന് മടിയുണ്ടായില്ല. ഇതോടെ ശത്രുകൾ കൂടുകയും ചെയ്തു. അപ്പോഴും പഴയ സൗഹൃദങ്ങളുമായി പ്രദീപ് ചേർന്നു പോയി. എല്ലാം എല്ലാവരോടും പറഞ്ഞു. എന്നിട്ടും ഹണിട്രാപ്പിലെ കേസ് പിൻവലിക്കുന്ന കാര്യം ആരോടും പറഞ്ഞില്ല. പ്രദീപിന്റെ മരണത്തിന് ശേഷമാണ് ഇക്കാര്യം അവർ പോലും അറിയുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്