2010ൽ വി എസ് സർക്കാരിന്റെ കാലത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ മുൻതൂക്കം യുഡിഎഫിന്; 2015ൽ ഉമ്മൻ ചാണ്ടി ഭരിക്കുമ്പോൾ ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളും എൽഡിഎഫിനും; പിണറായി മാജിക്കിൽ സിപിഎം അതിജീവിച്ചത് സ്വർണ്ണ കടത്തിൽ പൊതിഞ്ഞ സർക്കാർ വിരുദ്ധ വികാരത്തെ; വികസന ചർച്ചയുമായി മുമ്പോട്ട് പോയി തുടർഭരണം ഉറപ്പാക്കും: ഇനി പിണറായി സ്റ്റൈലിനെ അംഗീകരിക്കേണ്ട കാലം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഇനി താരം പിണറായി വിജയൻ. ഭരണത്തിലും പാർട്ടിയിലും എല്ലാം പിണറായി തീരുമാനിക്കും. സ്വർണ്ണ കടത്തിനേയും അഴിമതി ആരോപണങ്ങളേയും അവഗണിച്ച് മുമ്പോട്ട് പോകും. കെ ഫോൺ എത്രയും വേഗം അവതരിപ്പിക്കുകയാകും ലക്ഷ്യം. അങ്ങനെ വീണ്ടും ഭരണ തുടർച്ചയിലേക്ക് കാര്യങ്ങളെത്തിക്കും.
ബംഗാളിലും ത്രിപുരയിലും സിപിഎം തകർന്നടിഞ്ഞു. എന്നാൽ പ്രതിസന്ധികൾക്കിടയിലും കേരളത്തിൽ പാർട്ടി കരുത്തു കാട്ടി. സിപിഎം കേന്ദ്ര നേതൃത്വം പോലും ഈ വിജയം പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ദേശീയ നേതൃത്വത്തിലും കേരളാ ഘടകത്തിന് ഇനി കൂടുതൽ പ്രാധാന്യം കിട്ടും. ഭരണ തുടർച്ചയിലേക്ക് കേരളത്തെ നയിക്കാൻ പിണറായിക്ക് കഴിയുമെന്ന് സമ്മതിക്കേണ്ടിയും വരും.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇരുപതിൽ 19 സീറ്റും നേടി വൻവിജയം കൊയ്ത യുഡിഎഫ്, 2020ലും ജയം ആവർത്തിക്കുമെന്ന് ആത്മവിശ്വാസത്തോടെ വിളിച്ചുപറഞ്ഞു. സ്വർണ്ണ കടത്തും സ്വപ്നാ സുരേഷും വന്നതോടെ പ്രതീക്ഷ കൂടുകയും ചെയ്തു. എന്നാൽ ഇതെല്ലാം അസ്ഥാനത്താക്കുന്നതാണ് സിപിഎം നേട്ടം. പിണറായിയുടെ ശൈലിയെ കുറ്റപ്പെടുത്തിയായിരുന്നു കോൺഗ്രസിന്റെ പ്രചരണം. എന്നാൽ ഈ ശൈലി ജനങ്ങൾ അംഗീകരിച്ചുവെന്ന് ഇനി സമ്മതിക്കേണ്ടി വരും.
സിപിഎമ്മിലെ എതിർ ശബ്ദങ്ങളേയും പിണറായിക്ക് ഇനി കണക്കിലെടുക്കാതെ മുമ്പോട്ട് പോകാം. പിണറായിയെ വിമർശിച്ച സിപിഎമ്മിലെ നേതാക്കളെല്ലാം ഇനി ഭയപ്പാടിന്റെ വഴിയിലൂടെയാകും മുമ്പോട്ട് പോകുക. ജോസ് കെ മാണിയെ മുന്നണിയിൽ എടുത്തതിനെ വിമർശിച്ച ഇടതു നേതാക്കളുടേയും വായടപ്പിക്കാൻ പിണറായിക്ക് കഴിഞ്ഞു. തദ്ദേശത്തിൽ 2020ൽ 2010 ആവർത്തിക്കുമെന്ന് അവകാശപ്പെട്ട യുഡിഎഫ് നേതൃത്വത്തിനേറ്റ പ്രഹരം വലുതാണ്.
'അഴിമതിക്കെതിരെ ഒരു വോട്ട്' എന്ന മുദ്രാവാക്യവുമായാണ് യുഡിഎഫ് ഇത്തവണ ജനവിധി തേടിയത്. പ്രാദേശിക വിഷയങ്ങളേക്കാൾ ഉപരി സ്വർണക്കടത്ത് ഉൾപ്പെടെയുള്ള വിവാദങ്ങളിൽ സർക്കാരിലെ ഉന്നതരടക്കം സംശയത്തിന്റെ മുൾമുനയിൽ ആയപ്പോൾ ഉടലെടുത്ത ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുമെന്ന് ഏവരും കരുതി. എന്നാൽ സംഘടനയെ ചലിപ്പിച്ച് ഇതിനെ പിണറായി മറികടന്നു. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അടക്കമുള്ള സിപിഎം സംസ്ഥാന നേതാക്കൾ നേരിട്ടുള്ള പ്രചാരണത്തിൽനിന്ന് വിട്ടുനിന്ന് സിപിഎം എല്ലാം പ്രദേശിക വിഷയങ്ങൾ ചർച്ചയാക്കി.
മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ മികവും വ്യക്തി പരിചയവും നേട്ടമാക്കി. അങ്ങനെ അവർ ജയിച്ചു കയറി. സർക്കാരിനൊപ്പം എന്ന് ജനങ്ങൾ വ്യക്തമാക്കിയ ജനവിധിയാണ് ഇത്. സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷത്തിനെതിരാണ് ജനവികാരം എന്നാണ് വോട്ടർമാർ വ്യക്തമാക്കിയിരിക്കുന്നത്. എൽഡിഎഫിന്റെ തുടർഭരണം വരണം എന്നുകൂടിയാണ് ജനങ്ങൾ വിധിച്ചിരിക്കുന്നത്-ഇതാണ് ജയത്തോടുള്ള സിപിഎം പ്രതികരണം.
2015ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് തകർന്നടിഞ്ഞില്ലെങ്കിലും 2010ലെ വൻ തോൽവിയിൽനിന്നു തിരിച്ചുവന്ന എൽഡിഎഫിനായിരുന്നു മേധാവിത്തം. എന്നാൽ 2020ൽ ഉയർന്നു പൊങ്ങുന്ന ആരോപണങ്ങളിലൂടെ ഇടതുമുന്നണിയെ കറക്കിവീഴ്ത്താമെന്ന യുഡിഎഫ് പ്രതീക്ഷ തദ്ദേശ ജനവിധി തെറ്റിച്ചു. ബിജെപിക്കും മുമ്പോട്ട് കുതിക്കാനായില്ല. പ്രചാരണത്തിനു നേരിട്ടിറങ്ങാതെ പിണറായിയിലെ വസതിയിൽ കഴിഞ്ഞാലും ഐതിഹാസിക ജയം കുറിക്കുമെന്ന പിണറായി വിജയന്റെ ആത്മവിശ്വാസം യാഥാർഥ്യമായി.
സ്വർണക്കടത്ത് വിവാദം മുതൽ സർക്കാരിനെ നിരന്തരം പ്രതിരോധത്തിലാക്കിയ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ പ്രതിഫലിച്ച ചർച്ചകൾ ഒന്നും ഫലം കണ്ടില്ല. പ്രതിസന്ധി ഘട്ടത്തിൽ പാർട്ടി സെക്രട്ടറിയുടെ കൂടി ചുമതല വഹിക്കേണ്ടി വന്ന എൽഡിഎഫ് കൺവീനർ എ.വിജയരാഘവനും അഭിമാനിക്കാൻ ഏറെ. യുഡിഎഫിന്റെ കോട്ടകൊത്തളങ്ങൾ തകർത്ത എൽഡിഎഫ് തേരോട്ടത്തിൽ 11 ജില്ലാപഞ്ചായത്തിലും 108 ബ്ലോക്ക് പഞ്ചായത്തിലും 514 ഗ്രാമപഞ്ചായത്തിലും ചെങ്കൊടി പാറി. ആറ് കോർപറേഷനിൽ അഞ്ചിലും എൽഡിഎഫ് മുന്നിലെത്തി. മുനിസിപ്പാലിറ്റികളിൽമാത്രമാണ് അൽപ്പമെങ്കിലും യുഡിഎഫ് പിടിച്ചുനിന്നത്. എൽഡിഎഫ്- 35, യുഡിഎഫ്- 45. ബിജെപി- 2.
പകുതിയിലേറെ ഗ്രാമപഞ്ചായത്തിലും എൽഡിഎഫാണ് വിജയിച്ചത്. 2015ൽ 535 പഞ്ചായത്തിൽ വിജയിച്ച എൽഡിഎഫ് ഇത്തവണ 514 ഇടത്ത് ഭൂരിപക്ഷം നേടി. യുഡിഎഫിന് 377. ബിജെപി 23ൽ മുന്നിലെത്തി. കഴിഞ്ഞതവണ 91 ബ്ലോക്ക് പഞ്ചായത്ത് നേടിയ എൽഡിഎഫ് ഇത്തവണയത് 108 ആക്കിയപ്പോൾ യുഡിഎഫിന് ഭൂരിപക്ഷം 44 ഇടത്തുമാത്രം. ആകെയുള്ള 2080 ബ്ലോക്ക് ഡിവിഷനിൽ 1267ഉം 331 ജില്ലാഡിവിഷനിൽ 211ഉം എൽഡിഎഫിനൊപ്പംനിന്നു. അപവാദ പ്രചാരകർക്കും വികസനവിരുദ്ധർക്കും കാലം കാത്തുവച്ച മറുപടിയായി കേരളത്തിന്റെ ജനവിധിയെന്ന് സിപിഎം പറയുന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന വിജയം എൽഡിഎഫിനും സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തിനുമുള്ള ജനകീയ അംഗീകാരമായി. ഭരണവിരുദ്ധ വികാരം ദൃശ്യമാകാത്ത തെരഞ്ഞെടുപ്പ് പ്രചാരണത്തെ അക്ഷരാർഥത്തിൽ ശരിവയ്ക്കുന്നതായി ഫലം. 2015ലേതിനേക്കാൾ ഉശിരാർന്ന വിജയമാണ് നാലരവർഷമായി അധികാരത്തിലുള്ള സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് എൽഡിഎഫ് സ്വന്തമാക്കിയതെന്നും സിപിഎം അവകാശപ്പെടുന്നു.
ഭരണവിരുദ്ധ വികാരമെന്ന പതിവ് മാറ്റിയാണ് ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളം വിധിയെഴുതിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടുന്ന മുന്നണി തൊട്ടു പിന്നാലെ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ അനുഭവം. 2010ൽ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനായിരുന്നു മുൻതൂക്കം. 2015ലാകട്ടെ യുഡിഎഫ് ഭരണത്തിൽ ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളും എൽഡിഎഫ് നേടി.
എന്നാൽ, 2015ൽ നേടിയതിനേക്കാൾ നാല് ജില്ലയിൽക്കൂടി ഇടതുഭരണം ഉറപ്പിച്ചാണ് ഇത്തവണത്തെ തദ്ദേശ ജനവിധി. കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ട്രയൽ എന്ന് വിശേഷിപ്പിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സർക്കാർവിരുദ്ധ വികാരമാണ് പ്രതിഫലിക്കാറ്. ഈ പതിവ് ഇത്തവണ ജനങ്ങൾ മാറ്റിയെഴുതി. രാഷ്ട്രീയ മാറ്റത്തിന്റെ മിന്നലാട്ടം പ്രകടമാകുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് തൂത്തുവാരിയതോടെ മാസങ്ങൾക്കുള്ളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും എൽഡിഎഫിന് മേൽക്കൈ ലഭിക്കുമെന്ന് വ്യക്തമായി-എന്നും സിപിഎം പറയുന്നു.
2010ൽ 978 ഗ്രാമപഞ്ചായത്തിൽ 582 എണ്ണവും ജില്ലാ പഞ്ചായത്തുകളിൽ എട്ട് എണ്ണവും 60 നഗരസഭയിൽ 39 എണ്ണവും യുഡിഎഫിനായിരുന്നു. മാസങ്ങൾക്കകം നിയമസഭയിലേക്കും യുഡിഎഫുതന്നെ വിജയിച്ചു. 2015ൽ 941 ഗ്രാമപഞ്ചായത്തിൽ 580, ജില്ലാ പഞ്ചായത്തിൽ ഏഴ്, 87 നഗരസഭയിൽ 48, ആറ് കോർപറേഷനിൽ അഞ്ചിലും എൽഡിഎഫ് വിജയിച്ചു. പിന്നാലെ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും എൽഡിഎഫ് വിജയം കൊയ്തു.
Stories you may Like
- രണ്ടാം പിണറായി സർക്കാറിന്റെ യഥാർത്ഥ പ്രോഗ്രസ് കാർഡ്
- കെ സുധാകരന്റെ അതിജീവനകഥ
- ഉമ്മൻ ചാണ്ടി ഇഫ്ക്ടിൽ ജനങ്ങളെ നേരിട്ടുകണ്ടു പരാതികൾ സ്വീകരിച്ചു പിണറായി
- രണ്ട് പരാമർശങ്ങളിലും 'പിവി' ആരെന്ന് വ്യക്തം; കള്ളം പറയുന്നത് ആര്?
- തീയിൽ കുരുത്ത കുതിരയായും കൊടുങ്കാറ്റിൽ പറക്കുന്ന കഴുകനും'! സ്തുതി ഗാനം സിപിഎം ഏറ്റെടുക്കും
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്