പ്രചരണ മൂർദ്ധന്യത്തിൽ അവധിയെടുത്ത സെക്രട്ടറി; സ്വപ്നയും ശിവശങ്കറും രവീന്ദ്രനും ഉണ്ടാക്കിയ പൊല്ലാപ്പ് വേറെ; ലൈഫ് മിഷനേയും കെ ഫോണിനേയും ഊരാളുങ്കലിനേയും തകർക്കാൻ ശ്രമിച്ചവർക്കുള്ള തിരിച്ചടിയെന്ന വിലയിരുത്തലിലേക്ക് സിപിഎം; ജോസ് കെ മാണിയെ മുന്നണിയിലെത്തിച്ചത് വജ്രായുധമായി; ഇനി ലക്ഷ്യം ഭരണ തുടർച്ച മാത്രം; തദ്ദേശത്തിലെ യഥാർത്ഥ വിജയി സിപിഎമ്മും പിണറായിയും തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നുണ പ്രചരണങ്ങളെയും അപവാദകഥകളേയും തള്ളി ജനം എൽഡിഎഫിനൊപ്പം ഉറച്ചുനിന്നപ്പോൾ കേരളം വീണ്ടും ചുവന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയത്തോടെ ഇടതുതരംഗമാണെവിടേയും. ഇതോടെ സിപിഎം നയിക്കുന്ന മുന്നണിക്ക് കരുത്തു കൂടും. പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പാർട്ടിയിലും ഭരണത്തിലും ഇനി പിണറായിക്ക് ശക്തി കൂടും. അങ്ങനെ തുടർഭരണ ലക്ഷ്യവുമായി ഇടതു ഭരണം ഇനി തുടരും.
തന്ത്രങ്ങളിലൂടെ ഇടതു പക്ഷം നേടി. കേരളാ കോൺഗ്രസിനെ മുന്നണിയിൽ കൊണ്ടുവന്ന രാഷ്ട്രീയ നീക്കം വിജയിച്ചു. ജനതാദള്ളിലെ വീരേന്ദ്രകുമാർ വിഭാഗമായ എൽജെഡിയുടെ വരവും ഗുണം ചെയ്തു. സിപിഎമ്മിന്റെ രാഷ്ട്രീയ തീരുമാനങ്ങളാണ് ജയിക്കുന്നത്. മുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐയെ എതിർത്താണ് കേരളാ കോൺഗ്രസിനെ ഇടതുപക്ഷത്തുകൊണ്ടുവന്നത്. അത് വിജയിക്കുമ്പോൾ സിപിഎമ്മിന് ഇരട്ടി ആഹ്ലാദമാണ്. മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തിപരമായ നേട്ടവും. ഇടതുപക്ഷത്ത് ഇനി ആരുടേയും ചോർച്ചയുണ്ടാകില്ലെന്ന് സിപിഎം ഉറപ്പിക്കുന്നു.
ശബരിമലയിലെ വിഷയങ്ങൾ ജനം മറന്നുവെന്ന് സിപിഎമ്മിന് ഉറപ്പിക്കാം. ഇതിനൊപ്പം സ്വർണ്ണ കടത്തിലെ ആരോപണങ്ങളേയും പ്രതിരോധിക്കാം. ജില്ലാ പഞ്ചായത്തിലേയും ബ്ലോക്കിലേയും വിജയങ്ങൾ രാഷ്ട്രീയ നേട്ടമായി തന്നെ സിപിഎമ്മിന് വിലയിരുത്താം. സ്വർണ്ണ കടത്തിൽ സിപിഎം ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുമ്പോഴാണ് ഇത്. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന് അവധിയെടുത്ത് മാറേണ്ട അസാധാരണ സാഹചര്യം പോലും സിപിഎമ്മിന് തിരിച്ചടിയുണ്ടാക്കിയില്ല. കേരളാ കോൺഗ്രസിന്റെ കടന്നു വരവോടെ മധ്യ കേരളത്തിലും കരുത്ത് കാട്ടി.
ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയിൽനിന്ന് ഉയിർത്തെഴുന്നേറ്റ് എൽഡിഎഫ് മുന്നോട്ട് പോകുമ്പോൾ അത് മുന്നണിയുടെ അടിത്തറയും കൂട്ടും. വലതു പക്ഷത്ത് പ്രശ്നങ്ങൾ കൂട്ടും. നേതൃത്വത്തിനെതിരെ വിമർശനം ഉയരും. ഇതെല്ലാം ഭാവിയിലും ഇടതു പക്ഷത്തിന് കരുത്തായി മാറും. തദ്ദേശ തിരഞ്ഞെടുപ്പിൽ എല്ലാ തലങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായത് സർക്കാരിനെതിരെ ഉയർന്ന ആരോപണങ്ങൾക്കുള്ള മറുപടിയായി. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്, ജില്ലാപഞ്ചായത്തുകളിൽ വലിയ വിജയം നേടിയ എൽഡിഎഫ് കോർപറേഷനിൽ ആധിപത്യം നേടി. നഗരസഭകളിൽ യുഡിഎഫിനൊപ്പമെത്തുന്ന പ്രകടനം കാഴ്ചവച്ചു.
സമീപകാല ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളെ അതിജീവിച്ചാണ് ഈ മുന്നേറ്റം എന്നതാണ് ഇതിനെ സവിശേഷമാക്കുന്നത്. ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും കോർപറേഷനുകളിലും എൽഡിഎഫ് വ്യക്തമായ ആധിപത്യം പുലർത്തുകയാണ്. തിരുവനന്തപുരം കോർപറേഷനിൽ യുഡിഎഫ് ചിത്രത്തിലില്ല എന്നതാണ് ഏറ്റവും വലിയ സവിശേഷത. പ്രാദേശികമായ രാഷ്ട്രീയേതര കൂട്ടായ്മകൾ ഉണ്ടാക്കിയ മുന്നേറ്റമാണ് ഇത്തവണത്തെ എടുത്തു പറയേണ്ട സവിശേഷത. കോട്ടയം പത്തനംതിട്ട ഇടുക്കി ജില്ലകളിൽ ജോസ് കെ മാണിയുടെ മുന്നണി മാറ്റ പരീക്ഷണം വിജയകരമാണെന്നാണ് ഫലസൂചനകൾ വ്യക്തമാക്കുന്നത്.
ഇത്രയും നേട്ടം ഇടതുപക്ഷവും പ്രതീക്ഷിച്ചിരുന്നില്ല. വിവാദങ്ങളിൽപ്പെട്ട് നട്ടം തിരിഞ്ഞ എൽഡിഎഫിന് വിജയം നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. പാർട്ടിയിലും മുന്നണിയിലും മുഖ്യമന്ത്രിയുടെ മേധാവിത്വം ഉറപ്പിക്കുന്നതായി വിജയം. നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഊർജമാണ് വിജയത്തിലൂടെ ലഭിക്കുന്നത്. വിവാദങ്ങളിൽ ഇനി കേന്ദ്ര നേതൃത്വും പിണറായിയെ ഭയപ്പെടുത്താൻ എത്താറില്ല. സ്വസ്ഥതയോടെ അദ്ദേഹത്തിന് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോകാം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടാൻ പ്രതിപക്ഷത്തിനും ഇനി കഴിയില്ല. സ്വർണ്ണ കടത്തിലെ ആരോപണങ്ങൾ ജനം തള്ളിയെന്ന് അവർക്ക് ആത്മവിശ്വാസത്തോടെ പറയാം.
തുടർഭരണമെന്ന സ്വപ്നം സജീവമാക്കുന്ന തിരഞ്ഞെടുപ്പ് ഫലമെന്നാണ് എൽഡിഎഫ് നേതൃത്വം പറയുന്നത്. സർക്കാരിനെതിരെയുള്ള ആരോപണങ്ങൾ ജനം തള്ളിയതായും തുടർഭരണമുണ്ടാകുമെന്നും വ്യവസായ മന്ത്രി ഇ.പി.ജയരാജൻ പ്രതികരിച്ചു. രാഷ്ട്രീയമായി വേട്ടയാടുന്ന കേന്ദ്ര ഏജൻസികളെ പ്രതിരോധിക്കാനുള്ള ജനകീയ വിധിയാണ് ലഭിച്ചിരിക്കുന്നതെന്നു മുന്നണി കരുതുന്നു. ബിജെപിക്ക് വലിയ മുന്നേറ്റം ഉണ്ടാകാത്തതും സിപിഎമ്മിന് ആശ്വാസമാണ്. എല്ലാത്തിലും ഉപരി സ്വർണ്ണ കടത്തിലെ ആരോപണങ്ങളെ ഇനി പിണറായിക്ക് പ്രതിരോധിക്കാം. ലൈഫ് മിഷനേയും ഊരാളുങ്കലിനേയും തകർക്കാൻ ശ്രമിച്ചതിനുള്ള തിരിച്ചടിയാണ് ഈ വിജയമെന്നും സിപിഎം വിശദീകരിക്കും.
വിജയത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണ നീക്കത്തെ ശക്തമായി തടയാനാണ് പാർട്ടിയുടെ ശ്രമം. സ്വർണക്കടത്തുകേസിലൂടെ സർക്കാർ അഴിമതിയുടെ കുഴിയിൽ വീണെന്ന പ്രചാരണം ജനം തള്ളിയതായി പാർട്ടിക്ക് അവകാശപ്പെടാം. സ്വന്തം വകുപ്പിലെ ആരോപണങ്ങളുടെ പേരിൽ പഴികേൾക്കേണ്ടിവന്ന മുഖ്യമന്ത്രിക്ക് ആശ്വാസമാണ് വിജയം. ആരോപണങ്ങൾ ജനം തള്ളുമെന്നും വികസനനേട്ടങ്ങൾക്ക് അംഗീകാരം നൽകുമെന്നുമുള്ള മുഖ്യമന്ത്രിയുടെ വാക്കുകൾ യാഥാർഥ്യമായി. കെ ഫോൺ അടക്കമുള്ള ജനകീയ പദ്ധതികളുമായി കേരളം വീണ്ടും പിടിക്കാമെന്ന ആത്മവിശ്വാസത്തിലേക്ക് പാർട്ടിയെ എത്തിക്കും.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കിടെയാണ് കോടിയേരി അവധിയിൽ പോകുന്നത്. അത്ര വലിയ പ്രതിസന്ധി നേരിട്ടിട്ടും സിപിഎമ്മിന് പോറൽ പോലും ഏറ്റില്ല. മിന്നും വിജയം നേടി. പാർട്ടി സെക്രട്ടറിയുടെ മാറ്റമോ, കോടിയേരിയുടെ കുടുംബത്തിനെതിരെ ഉയർന്ന ആരോപണങ്ങളോ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചില്ല. പാർട്ടി സെക്രട്ടറിയുടെ ചുമതലയുള്ള എ.വിജയരാഘവനും അഭിമാനിക്കാം. കരുതലോടെ മുന്നണിയെ നയിക്കാൻ സിപിഎമ്മിന് കഴിഞ്ഞു. സിപിഐയേയും തഞ്ചത്തിൽ കൊണ്ടു പോയി. കേരളാ കോൺഗ്രസ് നേട്ടമായി മാറുന്നതും സിപിഎമ്മിന് ആശ്വസിക്കാം. പാലയുൾപ്പെടെ ഇനി ജോസ് കെ മാണിക്ക് കൊടുക്കാം.
ജോസ്.കെ.മാണി വിഭാഗത്തെ കൂടെകൂട്ടിയത് ന്യായീകരിക്കാവുന്ന തിരഞ്ഞെടുപ്പ് ഫലമാണ് ഉണ്ടായത്. കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ എൽഡിഎഫിന്റെ നേട്ടത്തിനു പിന്നിൽ ജോസ് പക്ഷം വലിയ സംഭാവന അവകാശപ്പെടും. പാലാ നഗരസഭ പിടിക്കാനായത് ശ്രദ്ധേയ നേട്ടമായി. വികസനപ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാനൊരുങ്ങുകയാണ് മുന്നണി. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സർക്കാരിന്റെ വൻകിട പദ്ധതികൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം.
Stories you may Like
- മണിപ്പൂരിനെ തോൽപ്പിക്കുന്ന ബംഗാളിലെ ചോരക്കളിയുടെ കഥ!
- പിണറായിയെ കടന്നാക്രമിച്ച് സതീശൻ
- പുതുപ്പള്ളി സൂചകമായാൽ ഇടതു മുന്നണിക്ക് കയ്യിലുള്ള 34 സീറ്റുകൾ നഷ്ടമാകുന്ന സാഹചര്യം
- പാർട്ടി ഗ്രാമങ്ങൾ ഒന്നടങ്കം ബിജെപിയിലേക്ക് മാറിയ ബംഗാൾ
- തീയിൽ കുരുത്ത കുതിരയായും കൊടുങ്കാറ്റിൽ പറക്കുന്ന കഴുകനും'! സ്തുതി ഗാനം സിപിഎം ഏറ്റെടുക്കും
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍