ജനവിധിയറിയാൻ മണിക്കൂറുകൾ മാത്രം; രാവിലെ എട്ടിന് എണ്ണിത്തുടങ്ങും; ഫലപ്രഖ്യാപനം ഉച്ചയോടെ; 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ; ആദ്യം എണ്ണുക തപാൽ വോട്ടുകൾ; എണ്ണാനുള്ളത് 22,000ത്തോളം വാർഡുകളിലെ വോട്ട്; മൂന്ന് ഘട്ടങ്ങളായി നടന്ന തെരഞ്ഞെടുപ്പിൽ പോളിങ്ങ് 76.18 ശതമാനം; ആകാംക്ഷയുടെ പിരിമുറുക്കത്തിൽ സ്ഥാനാർത്ഥികളും രാഷ്ട്രീയ കക്ഷികളും; വോട്ടെണ്ണൽ കോവിഡ് മാനദണ്ഡം പാലിച്ച് കനത്ത സുരക്ഷയിൽ
ന്യൂസ് ഡെസ്ക്
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ ജനവിധിയറിയാൻ മണിക്കൂറുകൾ മാത്രം.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാനം നാളെ.രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിച്ച് ഉച്ചയോടെ പൂർണമായ ഫലം പുറത്തുവരും. ആദ്യഫല സൂചനകൾ വോട്ടെണ്ണൽ തുടങ്ങിയാലുടൻ ലഭിക്കും.രാവിലെ 11ഓടെ പഞ്ചായത്തുകളിലെ വോട്ടെണ്ണൽ പൂർത്തിയാകും. മുഴുവൻ ഫലങ്ങളും ഉച്ചയോടെ ലഭ്യമാകും. 22,000ത്തോളം വാർഡുകളിലെ വോട്ടുകളാണ് എണ്ണാനുള്ളത്. തപാൽ വോട്ടുകളാകും ആദ്യം എണ്ണുക. ഫലപ്രഖ്യാപനത്തിനായി വിപുലമായ സംവിധാനങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഒരുക്കിയിട്ടുള്ളത്. 244 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ. ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണൽ ബ്ലോക് തല വിതരണ-സ്വീകരണ കേന്ദ്രങ്ങളിൽ നടക്കും.
വളരെ സൂക്ഷ്മതയോടെയാണ് വരണാധികാരികൾ വോട്ടെണ്ണൽ പ്രക്രിയ പൂർത്തിയാക്കുന്നത്. കോവിഡ് സാഹചര്യത്തിൽ വോട്ടെണ്ണൽ കേന്ദ്രങ്ങളെല്ലാം അണുവിമുക്തമാക്കി. കൗണ്ടിങ് ഓഫിസർമാർ, സ്ഥാനാർത്ഥികൾ, കൗണ്ടിങ് ഏജന്റുമാർ എന്നിവർക്കെല്ലാം കയ്യുറ, മാസ്ക് എന്നിവ നിർബന്ധമാണ്. ഫെയ്സ് ഷീൽഡും തിരഞ്ഞെടുപ്പ് കമ്മിഷൻ ലഭ്യമാക്കുന്നുണ്ട്. വോട്ടെണ്ണൽ ഹാളിൽ പ്രവേശിക്കുമ്പോഴും ഇറങ്ങുമ്പോഴും സാനിറ്റൈസർ നിർബന്ധമായും ഉപയോഗിക്കണം. അതത് വിതരണസ്വീകരണ കേന്ദ്രങ്ങളിൽവച്ചാണു വോട്ടെണ്ണൽ. സാമൂഹിക അകലം പാലിച്ചു വേണം കൗണ്ടിങ് ടേബിളുകൾ സജ്ജമാക്കേണ്ടതെന്നും സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണർ വി.ഭാസ്കരൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്തൊട്ടാകെ 244 വോട്ടണ്ണൽ കേന്ദ്രങ്ങളാണുള്ളത്. തിരുവനന്തപുരം, കൊല്ലം 16 വീതം, പത്തനംതിട്ട 12, ആലപ്പുഴ 18, കോട്ടയം 17, ഇടുക്കി 10, എറണാകുളം 28, തൃശൂർ 24, പാലക്കാട് 20, മലപ്പുറം 27, കോഴിക്കോട്, കണ്ണൂർ 20 വീതം, വയനാട് 7, കാസർകോട് 9 എന്നിങ്ങനെയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ. ഡിസംബർ 21നാണ് തിരഞ്ഞെടുക്കപ്പെടുന്ന തദ്ദേശ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ.
കോവിഡ് മാനദണ്ഡങ്ങൽ പാലിക്കേണ്ടതുകൊണ്ടുതന്നെ വിപുലമായ രീതിയിലാണ് ഇത്തവണ സന്നാഹങ്ങൾ. വോട്ടെണ്ണലിന്റെ നടപടി ക്രമങ്ങൾ ഇങ്ങനെ..
അകലം നിർബന്ധം.. ഹാളുകളിൽ ആരൊക്കെ?
ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഗ്രാമ പഞ്ചായത്തുകൾക്ക് പ്രത്യേക കൗണ്ടിങ് ഹാളുകളുമാണ് സജ്ജീകരിക്കുക. മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും ഓരോ വരണാധികാരിക്കും പ്രത്യേകം കൗണ്ടിങ് ഹാൾ ഉണ്ടാകും. റിട്ടേണിങ് ഓഫിസർക്കൊപ്പം മേശയിൽ 2 പോളിങ് അസിസ്റ്റന്റുമാർക്കും സീറ്റുണ്ടാകും. സമീപത്തെ മേശയിൽ സ്ഥാനാർത്ഥികളും ഇലക്ഷൻ ഏജന്റുമാരും ഉണ്ടാകും.ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേ
ഷൻ സ്ഥാനാർത്ഥികൾക്ക് ഓരോ കൗണ്ടിങ് ഏജന്റിനെക്കൂടി അധികമായി അനുവദിച്ചിട്ടുണ്ട്. ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികൾക്ക് ഓരോ ഗ്രാമപ്പഞ്ചായത്തിനും ഓരോ കൗണ്ടിങ് ഏജന്റിനെ വീതം ചുമതലപ്പെടുത്താം. പരമാവധി 8 പോളിങ് സ്റ്റേഷനുകൾക്ക് ഒരു കൗണ്ടിങ് ടേബിൾ എന്ന രീതിയിലാകും സാമൂഹിക അകലം പാലിച്ചുള്ള മേശ ക്രമീകരണം.ഒരു ടേബിളിൽ ഒന്നുവീതം കൗണ്ടിങ് സൂപ്പർവൈസറും കൗണ്ടിങ് അസിസ്റ്റന്റും. ത്രിതലപഞ്ചായത്തുകളിൽ ഓരോ ടേബിളിനും ഒരു കൗണ്ടിങ് സൂപ്പർവൈസറും 2 കൗണ്ടിങ് അസിസ്റ്റന്റുമാരും. മുനിസിപ്പാലിറ്റികളിൽ ഒരു കൗണ്ടിങ് സൂപ്പർവൈസറും ഒരു കൗണ്ടിങ് അസിസ്റ്റന്റും.
ആദ്യം എണ്ണുക തപാൽ വോട്ട്
ആദ്യം തപാൽ വോട്ടുകളാണ് എണ്ണുന്നത് കോവിഡ് സ്പെഷൽ വോട്ടർമാരുടെ ഉൾപ്പെടെ 2,11,846 തപാൽ വോട്ടുകളാണ് ഇത്തവണയുള്ളത്.ഒന്നാം വാർഡ് മുതൽ എന്ന ക്രമത്തിലാണു വോട്ടെണ്ണൽ. ഒരു വാർഡിൽ ഒന്നിലധികം ബൂത്തുകളുണ്ടെങ്കിൽ അവ ഒരു ടേബിളിലാണ് എണ്ണുക. സത്യപ്രസ്താവനയില്ലാത്തവ, വോട്ട് രേഖപ്പെടുത്താ
ത്തവ, അവ്യക്തമായവ തുടങ്ങിയ തപാൽ വോട്ടുകൾ എണ്ണില്ല. ഗ്രാമ ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളിലെ തപാൽ വോട്ടുകൾ അതത് കേന്ദ്രങ്ങളിലെ വരണാധികാരിക
ളാണ് എണ്ണുക.
പോസ്റ്റൽ വോട്ട് എണ്ണിത്തീരാൻ കാത്തിരിക്കാതെ വോട്ടിങ് യന്ത്രങ്ങളും എണ്ണിത്തുടങ്ങും. ഇതിനായി വോട്ടിങ് യന്ത്രങ്ങളുടെ കൺട്രോൾ യൂണിറ്റുകൾ സ്ട്രോങ് റൂമുകളിൽ നിന്നു പുറത്തെത്തിക്കും.വോട്ടെടുപ്പിനു ശേഷം പൊലീസ് കാവലിലാണ് സ്ട്രോങ് റൂമുകളിൽ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്നത്. വോട്ടെണ്ണുന്ന മേശയിലേക്ക് സീൽ ചെയ്ത കൺട്രോൾ യൂണിറ്റ് മാത്രമാണ് കൊണ്ടു വരുന്നത് (ബാലറ്റ് യൂണിറ്റിലാണ് നാം വോട്ടു ചെയ്യുക. അതിനു പക്ഷേ വോട്ടെണ്ണലിൽ റോളില്ല. വോട്ടുകളെല്ലാം കൺട്രോൾ യൂണിറ്റിൽ ഭദ്രമായിരിക്കും). കൺട്രോൾ യൂണിറ്റിനൊപ്പം രണ്ട് കവറും വരും. 24എ (അക്കൗണ്ട് ഓഫ് വോട്ട്സ്), കാൻസൽ ചെയ്ത ബാലറ്റ് ലേബൽ എന്നിവയാണ് അതിലുണ്ടാകുക. സീൽ പൊട്ടിയില്ലെന്ന് ഉറപ്പാക്കി കൺട്രോൾ യൂണിറ്റുകൾ ടേബിളിലേക്കു നൽകുന്നത് റിട്ടേണിങ് ഓഫിസറാണ്.
അറിയാം വോട്ടെണ്ണൽ എങ്ങനെയെന്ന്
ആദ്യം കാരിയിങ് കെയ്സിലെ സീൽ പൊട്ടിച്ച് കൺട്രോൾ യൂണിറ്റ് പുറത്തിറക്കും. കൺട്രോൾ യൂണിറ്റിന്റെ നമ്പറും സ്ട്രിപ് സീലിന്റെയും ഗ്രീൻ പേപ്പർ സീലിന്റെയും നമ്പറുകൾ പരിശോധിച്ചശേഷം കൗണ്ടിങ് സൂപ്പർവൈസർ കൺട്രോൾ യൂണിറ്റ് മെഷീൻ സ്വിച്ച് ഓൺ ചെയ്യും. മെഷീനിലെ സ്ക്രീനിൽ ഇലക്ഷൻ കമ്മിഷനെന്ന വാചകവും തീയതിയും സമയവും മറ്റു വിവരങ്ങളും തെളിയും. ത്രിതല പഞ്ചായത്തിൽ ഉപയോഗിച്ച മെഷീനാണെങ്കിൽ സ്ക്രീനിൽ വോട്ടുകളുടെ എണ്ണം 3 എന്നു കാണിക്കും. അതായത് പഞ്ചായത്ത്, ബ്ലോക്ക്, ജില്ല. ഓരോ തലത്തിലേക്കും ഓരോ ഐഡി മെഷീനിൽ ഉണ്ടാകും. സ്ഥാനാർത്ഥികളുടെ എണ്ണവും സീറ്റുകളുടെ എണ്ണവും ബാറ്ററി ചാർജും ഡിസ്പ്ലേയിൽ കാണിക്കും.
റിട്ടേണിങ് ഓഫിസർ മെഷീനിലെ സ്ട്രിപ് സീലും പുറകിലെ സീലും മാറ്റി മുകൾഭാഗത്തെ കവർ ഊരും. പ്രതലത്തിൽ റിസൾട്ട് 1, 2 എന്നു രേഖപ്പെടുത്തിയ രണ്ട് ബട്ടൺ ഉണ്ടാകും. അതിൽ റിസൾട്ട് 1 ബട്ടൺ പേപ്പർ സീലിനെ തുളച്ചു കൊണ്ട് അമർത്തുമ്പോൾ വോട്ടെണ്ണൽ ആരംഭിച്ച സമയവും അവസാനിച്ച സമയവും, വോട്ടർമാരുടെ എണ്ണം, ഏത് തലത്തിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്, എത്ര വോട്ടർമാർ, എത്രപേർ വോട്ടു ചെയ്തു, എൻഡ് ബട്ടൻ എത്രപേർ ഉപയോഗിച്ചു, എത്ര സ്ഥാനാർത്ഥി തുടങ്ങിയ വിവരങ്ങൾ കാണിക്കും. ഇതിനുശേഷം, ഓരോ തലത്തിലും ബാലറ്റ് പേപ്പറിൽ അടയാളപ്പെടുത്തിയിരുന്ന ക്രമത്തിൽ സ്ഥാനാർത്ഥികൾക്കു ലഭിച്ച വോട്ട് മെഷീനിൽ തെളിയും.
പോസ്റ്റ് 1 പോസ്റ്റ് 2, പോസ്റ്റ് 3 എന്നിങ്ങനെ ഓരോ ഘട്ടമായി ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ ഫലം പുറത്തുവരും. മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവയിൽ ഒരു വോട്ടു മാത്രമായതിനാൽ ഒരു ഫലം മാത്രം. കൺട്രോൾ യൂണിറ്റിൽ തെളിയുന്ന ഫലം അതതു സമയത്തുതന്നെ കൗണ്ടിങ് ഏജന്റുമാരും സ്ഥാനാർത്ഥികളും കാണും. ഈ ഫലവും തപാൽ വോട്ടിന്റെ എണ്ണവും ചേർത്തു വിജയിയെ പ്രഖ്യാപിക്കുന്നത് റിട്ടേണിങ് ഓഫിസറാണ്. അവിടെവച്ചുതന്നെ വിജയിക്കു സർട്ടിഫിക്കറ്റ് നൽകും. സംശയമുണ്ടെങ്കിൽ എത്രതവണ വേണമെങ്കിലും റിസൽട്ട് പരിശോധിക്കാം.
വോട്ടെണ്ണൽ പൂർത്തിയായാൽ
കൗണ്ടിങ് അസിസ്റ്റന്റ് ഫലം ടാബുലേഷൻ ഫോമിൽ രേഖപ്പെടുത്തും. തുടർന്ന് വോട്ടെണ്ണൽ രേഖകൾ സീൽ ചെയ്യലാണ്അതിന് പാക്കിങ് ആൻഡ് സീലിങ് യൂണിറ്റുമുണ്ട്. മെഷീൻ ഓഫ് ചെയ്ത് ബാറ്ററി ഭാഗം തുറന്ന് സീൽ ഇളക്കി ബാറ്ററി മാറ്റും. ഡിഎംഎം (ഡിറ്റാച്ചബിൾ മെമറി മൊഡ്യൂൾ) ഇളക്കി ഓരോ തലത്തിലും ഉപയോഗിക്കേണ്ട കവറിൽ ആക്കി റിട്ടേണിങ് ഓഫിസർ ഒപ്പിട്ട് സീൽ ചെയ്യും. കൺട്രോൾ യൂണിറ്റിന്റെ മെമറി കാർഡിനു കേടുവന്നാൽ പകരം സംവിധാനമായാണ് ഡിഎംഎം ഉപയോഗിക്കുന്നത്. തദ്ദേശ സ്ഥാപനത്തെക്കുറിച്ചുള്ള വിവരങ്ങൾ കവറിനു പുറത്ത് രേഖപ്പെടുത്തിയിരിക്കും. ഒരു പഞ്ചായത്തിലെ എല്ലാ ഡിഎംഎമ്മും ഒരു കവറിലാക്കി സീൽ ചെയ്ത് ട്രഷറിയിലേക്കു മാറ്റും. കൺട്രോൾ യൂണിറ്റ് ഗോഡൗണിലേക്കും മാറ്റും. കനത്ത കാവലിലായിരിക്കും ഇത് സൂക്ഷിക്കുക. ഓരോ വാർഡിലെ കൗണ്ടിങ് കഴിഞ്ഞാൽ ആ വാർഡിലെ സ്ഥാനാർത്ഥിയും ഏജന്റും പുറത്തു പോകണം.
ഓരോ വാർഡിലെയും ലീഡ് നില അപ്പപ്പോൾ ഓൺലൈനായി അപ്ഡേറ്റ് ചെയ്യാൻ ഓരോ വോട്ടെണ്ണൽ കേന്ദ്രത്തിലും ട്രെൻഡ് യൂണിറ്റുകളുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ട്രെൻഡ് വെബ്സൈറ്റിലൂടെ പൊതുജനത്തിന് ഫലമറിയാനാകും.
കോവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം ഉൾപ്പെടെ മുൻകരുതലുകൾ പാലിച്ച് മൂന്ന് ഘട്ടങ്ങളായി നടന്ന തെരഞ്ഞെടുപ്പിൽ 76.18 ശതമാനമാണ് പോളിങ്.ഒന്നാം ഘട്ടത്തിൽ 73.12 ശതമാനം, രണ്ടാംഘട്ടത്തിൽ 76.78 ശതമാനം, മൂന്നാംഘട്ടത്തിൽ 78.64 ശതമാനം എന്നിങ്ങനെയാണ് പോളിങ് ശതമാനം. കോവിഡ് സാഹചര്യത്തിലും ജനം ആവേശപൂർവം ജനാധിപത്യ പ്രക്രിയയിൽ പങ്കാളിയായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.2015ലെ തെരഞ്ഞെടുപ്പിൽ 77.76 ശതമാനമായിരുന്നു പോളിങ്.കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ 77.68 ശതമാനമായിരുന്നു പോളിങ്.
Stories you may Like
- ലോക്സഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി; കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ 26ന്
- മിസോറാമിലെ ഫലം പത്ത് മണിയോടെ വ്യക്തമാകും; ഇന്ന് വോട്ടെണ്ണൽ
- രണ്ടിരട്ടി വോട്ടുകൾ നേടി അയർകുന്നത് ചാണ്ടി ഉമ്മന്റെ കുതിപ്പ്
- പോളിംഗിൽ മുസ്ലിം സമുദായത്തിനുള്ള ആശങ്ക പരിശോധിച്ചേക്കും; കേരളത്തിൽ തീയതി മാറുമോ?
- മണമ്പൂർ വാർഡിൽ ഉപതെരഞ്ഞെടുപ്പ്: വിദ്യാഭ്യാസ, സർക്കാർ സ്ഥാപനങ്ങൾക്ക് അവധി
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്