പതിറ്റാണ്ടുകളായി തുടരുന്ന ശത്രുത ഇസ്ലാമിക ലോകത്തിലെ മേൽക്കൈയ്ക്ക് വേണ്ടി; അറബ് മേഖലയിലെ സ്വാധീനശക്തി വർദ്ധിപ്പിക്കാൻ ഇരുകൂട്ടരും ശ്രമിച്ചപ്പോൾ ശത്രുത കടുത്തു; ശീതയുദ്ധം നിലനിൽക്കുമ്പോഴും നേരിട്ടുയുദ്ധം ചെയ്യാതെ ഇരു രാജ്യങ്ങളും; ഷിയ-സുന്നി പോര് ഇറാൻ-സൗദി ശത്രുതയിലേക്ക് വളർന്ന കഥ
മറുനാടൻ ഡെസ്‌ക്
ടെഹ്‌റാൻ: തികച്ചും മതപരമായ വ്യത്യാസങ്ങൾ തന്നെയാണ് പതിറ്റാണ്ടുകളായി ഇറാനേയും സൗദി അറേബ്യയേയും പരസ്പരം എതിർക്കാൻ പ്രേരിപ്പിക്കുന്നത്. ഷിയാ വിഭാഗക്കാർ ഭരിക്കുന്ന ഇറാനും സുന്നി വിഭാഗത്തിന്റെ കീഴിലുള്ള സൗദി അറേബ്യയും തമ്മിലുള്ള മത്സരം, മദ്ധ്യപൂർവ്വ ദേശത്തെ പ്രമാണിത്തത്തിനുവേണ്ടികൂടിയായപ്പോഴാണ് അത് കടുത്ത ശത്രുതയായി വളരുന്നത്. സൗദി അറേബ്യ, യു എ ഇ, ജോർദ്ദാൻ എന്നീ രാജ്യങ്ങളിൽ സുന്നികൾ മേധാവിത്വം പുലർത്തുമ്പോൾ ഇറാൻ, ഇറാഖ് എന്നി രാജ്യങ്ങളിൽ ഷിയകൾക്കാണ് ഭൂരിപക്ഷം. മറ്റു രാജ്യങ്ങളിൽ ഇരുവരും ഏതാണ്ട് ഒപ്പത്തിനൊപ്പമാണെന്ന് പറയാം.
ഇറാൻ- സൗദി ശത്രുതയുടെ നാൾവഴികൾ
ഇസ്ലാമതത്തിന്റെ ജന്മസ്ഥലം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന സൗദി അറേബ്യ സ്വാഭാവികമായും ഇസ്ലാമിക ലോകത്തിന്റെ നേതൃസ്ഥാനത്ത് സ്വയം അവരോധിച്ചിരുന്നു. എന്നാൽ 1979-ൽ ഷാ മൊഹമ്മദ് റേസ പഹൽവിയുടെ സർക്കാരിനെ അട്ടിമറിച്ച് ആയത്തോള്ള ഖൊമൈനിയുടെ നേതൃത്വത്തിലുള്ള ഇസ്ലാമിക ഭരണം ഇറാനിൽ സ്ഥാപിതമായതോടെ സ്ഥിതിഗതികൾ മാറി. സൗദിയിൽ നിലനിൽക്കുന്നത് പരമ്പരാഗത ഭരണമാണെങ്കിൽ, ഇസ്ലാമിക ലോകത്ത് ഒരു പുതിയ പരീക്ഷണമായിരുന്നു മതാധിഷ്ഠിത റിപ്പബ്ലിക്ക് എന്നത്. ഇത് നേടാനായതൊടെ തങ്ങളുടെ ഈ മുതിയ മാതൃക മറ്റു രാജ്യങ്ങളിലേക്കും വ്യാപിക്കുവാനുള്ള ശ്രമം ഇറാൻ ആരംഭിച്ചു,.
ഇസ്ലാമിക ലോകത്തെ തങ്ങൾക്കുള്ള അപ്രമാദിത്തത്തെ ചോദ്യം ചെയ്യുന്ന നടപടിയായാണ് സൗദി അറേബ്യ ഇതിനെ കണ്ടത്. ഇവിടെ നിന്നാണ് ഇരു രാജ്യങ്ങളൂം തമ്മിലുള്ള രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസം ആരംഭിക്കുന്നത്. എന്നാൽ, 2003 -ൽ സദ്ദാം ഹുസൈന്റെ നേതൃത്വത്തിലുള്ള ഭരണകൂടം അമേരിക്ക അട്ടിമറിച്ചതോടെയാണ് സ്ഥിതിഗതികൾ സാവധാനം കൂടുതൽ വഷളാകാൻ ആരംഭിക്കുന്നത്.
ഷിയകൾ ഭൂരിപക്ഷമുള്ള രാജ്യമാണ് ഇറാഖ് എങ്കിലും അവിടെ ഭരിച്ചിരുന്നത് സുന്നിയായ സദ്ദാം ഹുസൈൻ ആയിരുന്നു.എന്നും സൗദി അറേബ്യയോടായിരുന്നു അറബ് കലഹങ്ങളിൽ സദ്ദാം ഹുസൈന് ചായ്വ്. എന്നാൽ, സദ്ദാമിനു ശേഷം ഇറാഖിൽ വന്നത് ഷിയകൾക്ക് പ്രാമുഖ്യമുള്ള ഒരു സർക്കാരായിരുന്നു. സ്വാഭാവികമായും ഇവർ ഇറാനോട് കൂടുതൽ അടുപ്പം കാണിക്കുവാൻ തുടങ്ങി. ഇതോടെയാണ് സൗദി അറേബ്യ അപകടം മണക്കുന്നതും ഇറാനെതിരെയുള്ള നിലപാടുകൾ കടുപ്പിക്കാൻ തുടങ്ങിയതും.
ഇതിനിടയിലാണ് 2011-ൽ അറബ് ലോകത്ത് മുല്ലപ്പൂ വിപ്ലവമെന്ന പേരിൽ വിമതർ ഭരണകൂടങ്ങൾക്ക് എതിരായി ഉയർത്തെഴുന്നേൽക്കാൻ തുടങ്ങിയത്. സിറിയ, ബഹ്റിൻ, യമൻ തുടങ്ങിയ രാജ്യങ്ങളിലെ അഭ്യന്തരകലാപങ്ങളിൽ ഇടപെട്ട് ഇറാനും സൗദിയും മേഖലയിലെ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാൻ ആരംഭിച്ചു.മദ്ധ്യപൂർവ്വ ദേശത്ത് ആകെ തങ്ങളുടേ പാവ സർക്കാരുകളെ നിയമിക്കാനാണ് ഇറാൻ ശ്രമിക്കുന്നതെന്നാണ് വിമർശകർ പറയുന്നത്. ഇറാൻ മുതൽ മെഡിറ്ററേനിയൻ മേഖലവരെയുള്ള ഭൂമിയിൽ തങ്ങളുടെ അധീശത്വം ചോദ്യം ചെയ്യപ്പെടാതിരിക്കണമെന്ന് ഇറാൻ ആഗ്രഹിക്കുന്നു.
കാര്യങ്ങൾ കൂടുതൽ വഷളാകാൻ തുടങ്ങുന്നു
2016-ൽ ഷിയ മതപണ്ഡിതനായ നിമർ അൽ നിമിറിനെ സൗദി അറേബ്യ വധശിക്ഷക്ക് വിധേയനാക്കിയതോടെയാണ് ഇറാനും സൗദിയും തമ്മിൽ നേരിട്ടുള്ള പോര് രൂക്ഷമാകുന്നത്. ഇതിൽ പ്രതിഷേധിച്ച് ടെഹ്റാനിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടയിൽ ടെഹ്റാന്റെ സൗദി എംബസിക്ക് നേരെയും ആക്രമണമുണ്ടായി. ഇതിനെ തുടർന്ന് ഇറാനിലുള്ള നയതന്ത്ര പ്രതിനിധികളെ എല്ലാം പിൻവലിച്ച് സൗദി അറേബ്യ, അവിടെയുള്ള ഇറാൻ നയതന്ത്ര പ്രതിനിധികളോട് നാടുവിട്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്തു. അതോടെ ഇരു രാജ്യങ്ങളൂം തമ്മിലുള്ള നയതന്ത്ര ബന്ധം അവസാനിക്കുകയും ചെയ്തു.
ഈ മേഖലയിൽ ശക്തിതെളിയിക്കാനുള്ള മത്സരത്തിൽ ഇറാന് വിജയങ്ങൾ ലഭിക്കാൻ തുടങ്ങിയതോടെ ശത്രുത അതിന്റെ ഏറ്റവും മോശമായ അവസ്ഥയിലേക്ക് നീങ്ങാൻ തുടങ്ങി. റഷ്യയുടെയും ഇറാന്റെയും പിന്തുണയോടെ സിറിയയിൽ, സൗദി അറേബ്യയുടെ പിന്തുണയുള്ള വിമതരെ അടിച്ചൊതുക്കുവാൻ സിറിയൻ പ്രസിഡണ്ട് ബാഷർ അൽ അസ്സാദിനായി. ഇറാന്റെ വർദ്ധിച്ചുവരുന്ന സ്വാധീനം തടയുവാൻ സൗദി ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ലെന്നു മാത്രമല്ല, മേഖലയിലെ സംഘർഷം വർദ്ധിക്കുകയും ചെയ്തു.
തൊട്ടടുത്തുള്ള യമനിലെ ഹൂതി വിമതർക്കെതിരെയമൻ ഭരണകൂടത്തിന് പിന്തുണയുമായി സൗദി അറേബ്യയെത്തി. എന്നാൽ, ഇത് തീർത്തും മണ്ടത്തരമായ ഒരു തീരുമാനമായിപ്പോയി എന്ന് പിന്നീട് തെളിഞ്ഞു. ഹൂതി വിമതർക്ക് ആയുധങ്ങൾ നൽകുന്നു എന്ന ആരോപണം ഇറാൻ നിഷേധിച്ചു എങ്കിലും അമേരിക്ക ഉൾപ്പടെയുള്ള നിരവധി രാജ്യങ്ങൾ ഇത് സത്യമാണെന്ന് വിശ്വസിക്കുന്നു.
തൊട്ടടുത്ത ലെബനണിൽ ഇറാന്റെ പിന്തുണയുള്ള ഷിയാ വിമത ഗ്രൂപ്പായ ഹെസ്ബൊള്ള വളരെയധികം ശക്തമാണ്. ഇവിടെ തങ്ങൾ പിന്തുണ നൽകുന്ന ലെബനീസ് പ്രധാനമന്ത്രി സാദ് ഹരീരിയോട് പ്രദേശത്തെ സംഘർഷങ്ങളിൽ ഹെസ്ബൊള്ളക്കുള്ള പങ്കിനെ ചൊല്ലി രാകിവയ്ക്കുവാൻ സൗദി ആവശ്യപ്പെട്ടിരുന്നു. രാജിവച്ചെങ്കിലും പിന്നീട് അദ്ദേഹം അത് പിൻവലിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുതയ്ക്ക് ആക്കം കൂട്ടാനായി ചില വിദേശ ശക്തികളും പുറകിലുണ്ട്. അമേരിക്കയിലെ ട്രംപ് ഭരണകൂടം ഈ കുടിപ്പകയിൽ എന്നും സൗദിയുടെ ഭാഗത്ത് നിലയുറപ്പിച്ചിരുന്നു. അതുപോലെ തങ്ങൾക്കുള്ള ഏറ്റവും വലിയ ഭീഷണി ഇറാനാണെന്ന് തിരിച്ചറിയുന്ന ഇസ്രയേലും സൗദിക്ക് മാനസിക പിന്തുണ നൽകുന്നുണ്ട്.ഇറാൻ ആണവായുധം കരസ്ഥമാക്കുന്നതിൽ നിന്നും തടയാൻ പര്യാപ്തമല്ലെന്ന കാരണത്താൽ 2015-ലെ അന്താരാഷ്ട്ര ആണവ കരാറിനെ എതിർത്തത് സൗദി അറേബ്യയും ഇസ്രയേലുമായിരുന്നു എന്നതോർക്കുക.
ഇവരുടെ പ്രാദേശിക സഖ്യകക്ഷികൾ ആരെല്ലാം ?
ചുരുക്കിപ്പറഞ്ഞാൽ, മദ്ധ്യപൂർവ്വദേശത്തെ സംഘർഷത്തിന്റെ അടിസ്ഥാനം എന്നു പറയുന്നത് ഷിയ-സുന്നി തർക്കമാണ്. തികച്ചും മതപരമായ തർക്കം പിന്നീട് ഒരു രാഷ്ട്രീയ യുദ്ധമായി മാറുകയായിരുന്നു. അതുകൊണ്ടുതന്നെ ഇവിടെ വിവിധ രാജ്യങ്ങൾ ചേരിതിരിഞ്ഞ് നിൽക്കുന്നതും ഷിയാ-സുന്നി അടിസ്ഥാനത്തിലാണ്. യു എ ഇ, ബഹ്റിൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളും സുന്നീ ഭൂരിപക്ഷമുള്ള ഈജിപ്ത്, ജോർദ്ദാൻ എന്നീ രാജ്യങ്ങളൂം സൗദിക്ക് പിന്നിൽ ഉറച്ചു നിൽക്കുകയാണ്.
ഒരു ഷിയാ വിശ്വാസികൂടിയായ സിറിയൻ പ്രസിഡണ്ട് ബാഷർ അൽ-അസ്സദ്, ലെബനണിലെ ഹെസ്ബൊള്ള തീവ്രവാദികൾ എന്നിവർ ഇറാനോടൊപ്പമുണ്ട്. നിലവിൽ ഷിയാകൾക്ക് സ്വാധീനമുള്ള ഇറാഖിലെ ഭരണകൂടവും ഇറാനോടൊപ്പംന്നിൽക്കുന്നു. ഏറ്റവും വലിയ വിരോധാഭാസം, ഇറാനെ പിന്തുണയ്ക്കുന്ന ഇറാഖ് ഭരണകൂടം അമേരിക്കയുമായും നല്ല ബന്ധം കാത്തു സൂക്ഷിക്കുന്നു എന്നതാണ്.
ശീതയുദ്ധവും പരോക്ഷ യുദ്ധവും
സോവിയറ്റ് യൂണിയൻ കാലത്ത് അമേരിക്കയുമായി നിലനിന്നിരുന്ന ശീതയുദ്ധത്തിന്റെ ഒരു ചെറിയ പതിപ്പാണ് ഇപ്പോൾ ഇറാനും സൗദി അറേബ്യയ്ക്കും ഇടയിൽ നിലനിൽക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ ഇതുവരെ നേർക്ക് നേർ പോരാടിയിട്ടില്ല എന്നാൽ പലയിടങ്ങളിലും, യുദ്ധം ചെയ്യുന്ന വ്യത്യസ്ത വിഭാഗങ്ങൾക്ക് പിന്തുണ നൽകി ഇവർ പരോക്ഷമായി യുദ്ധം ചെയ്യുന്നുണ്ട്. ഇതിന് ഏറ്റവും വലിയ ഉദാഹരണം സിറിയ തന്നെ. അതുപോലെ സൗദി അറേബ്യക്ക് നേരെ യമനിലെ ഹൂതികൾ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ ഇറാൻ നൽകിയതാണെന്ന് സൗദി അറേബ്യ ആരോപിച്ചിരുന്നു.
ഇരു രാജ്യങ്ങളുടെയും സൈനിക ശക്തി
ആയുധങ്ങളിലും സൈനികരുടെ എണ്ണത്തിലും ഇറാൻ തന്നെയാണ് മുന്നിൽ നിൽക്കുന്നത്. 5.63 ലക്ഷം സൈനികർ ഇറാന്റെ സായുധസേനയിൽ ഉള്ളപ്പോൾ സൗദി അറേബ്യയ്ക്കുള്ളത് 2.5 ലക്ഷം പേർ മാത്രമാണ്. അതുപോലെ സൗദി അറേബ്യയ്ക്ക് ഉള്ളതിന്റെ ഇരട്ടി യുദ്ധ ടാങ്കുകൾ ഇറാന്റെ കൈവശമുണ്ട്. വ്യോമസേനയുടെ കാര്യത്തിൽ ഏതാണ്ട് ഇരു രാജ്യങ്ങളും ഒപ്പത്തിനൊപ്പം വരും. എന്നാൽ കരസേനയുടെ കാര്യത്തിലെന്ന പോലെ നാവിക സേനയുടെ കാര്യത്തിലും ഇറാനു തന്നെയാണ് മുൻതൂക്കം.
ഇറാൻ സ്വായത്തമാക്കി എന്ന് അവകാശപ്പെടുന്ന ആണവ സാങ്കേതിക വിദ്യയും ആധുനിക മിസൈൽ സാങ്കേതിക വിദ്യയും കണക്കിലെടുക്കുമ്പോൾ സൗദി അറേബ്യയേക്കാൾ വളരെ മുന്നിലാണ് ഇറാൻ. എന്നാൽ, സൗദിക്ക് അനുകൂലമായ ഒരു ഘടകം അമേരിക്കയുടെ പിന്തുണയാണ്. മാത്രമല്ല, വിവിധ അറബ് രാജ്യങ്ങളുമായി അടുക്കാൻ ശ്രമിക്കുന്ന ഇസ്രയേലും, ഒരു അപകടഘട്ടത്തിൽ സൗദി അറേബ്യയുടെ സഹായത്തിന് എത്തിയേക്കാം. അതുകൊണ്ടുതന്നെ, നിലവിലെ സൈനിക ബലം വച്ച് സൗദിക്കെതിരെ ഒരു യുദ്ധം ജയിക്കുക ഇറാന് എളുപ്പമാകില്ല.
അമേരിക്കയിലെ ഭരണമാറ്റവും മദ്ധ്യപൂർവ്വ ദേശത്തെ സംഘർഷങ്ങളും
ഇറാനെതിരെ കർശനമായ നിലപാടുകളായിരുന്നു ട്രംപ് ഭരണകൂടം എടുത്തിരുന്നത്. നിലവിലുള്ള ആണവ കരാറിൽ നിന്നും പിൻവാങ്ങിയതും പുതുക്കിയകരാറിൽ ഒപ്പു വയ്ക്കാത്തതിന് ഇറാനെതിരെ ഉപരോധം ഏർപ്പെടുത്തിയതുമൊക്കെ അതിന്റെ ഭാഗമായിട്ടായിരുന്നു. ഇതിനിടയിൽ ഇറാന്റെ സൈനികവൃത്തത്തിലെ ഏറ്റവും പ്രമുഖനായ മേജർ ജനറൽ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചപ്പോൾ അത് ഒരു യുദ്ധത്തിന്റെ ആരംഭമായിരിക്കുമെന്നുവരെ പലരും കരുതിയിരുന്നു.അധികം വൈകാതെ ഇറാന്റെ ആണവായുധങ്ങളുടേ പിതാവെന്നറിയപ്പെടുന്ന ഫക്രിസെദും കൊലചെയ്യപ്പെട്ടു.
ഇസ്രയേലിന്റെ ചാരസംഘടനയായ മൊസാദാണ് ഈ വധത്തിനു പിന്നിലെന്ന് ഇറാൻ ആരോപിക്കുമ്പോഴും ഇസ്രയേൽ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. എന്നാൽ, അമേരിക്കയിലെ ഭരണമാറ്റത്തിൽ ഇസ്രയേലിനുണ്ടായ ആശങ്കയാണ് ഇതിനു കാരണമായി പറയുന്നത്. നിയുക്ത പ്രസിഡണ്ട് ജോ ബൈഡന് ഇറാനോട് അല്പംകൂടി മൃദു സമീപനമാണ് ഉള്ളത്. ആണവകരാർ തുടരണമെന്ന പക്ഷക്കാരനാണ് ബൈഡൻ. ബൈഡൻ അമേരിക്കയുടെ അമരത്തെത്തിയാൽ ഇറാനോട് കൂടുതൽ ചായ്വ് കാണിക്കുമോ എന്ന് സൗദി അറേബ്യയേപ്പോലെ ഇസ്രയേലും ഭയക്കുന്നുണ്ട്. ഇത് തടയുവാൻ ഒരു യുദ്ധത്തിലേക്ക് ഇറാനെ വലിച്ചെഴയ്ക്കാനാണ് ഇസ്രയേൽ ഈ വധം ആസൂത്രണം ചെയ്തതെന്ന് വിശ്വസിക്കുന്നവർ ഏറെയാണ്.
അമേരിക്കയിൽ ഭരണമാറ്റം ഉണ്ടായാലും ഇസ്രയേലിനോടുള്ള സമീപനം മാറുമെന്ന് ആരും കരുതുന്നില്ല. ഇറാൻ ഇസ്രയേലിന്റെ ശത്രുപക്ഷത്ത് നിൽക്കുമ്പോൾ ഒരു പരിധിയിൽ കവിഞ്ഞ് ഇറാനുമായി അടുക്കുവാനും അമേരിക്കയ്ക്ക് കഴിയില്ല. മാത്രമല്ല, മേഖലയിൽ അമേരിക്കയുടെ ഏറ്റവും അടുത്ത സുഹൃത്തായ സൗദിയും ഇറാന്റെ ശത്രുപക്ഷത്താണ്. അതുകൊണ്ടുതന്നെ പ്രായോഗികമായി അമേരിക്കയിലെ ഭരണമാറ്റം ഇറാന് ഏറെ പ്രയോജനം ചെയ്യുമെന്ന് കരുതാൻ വയ്യ.
ശീതയുദ്ധം യഥാർത്ഥ യുദ്ധമായി മാറുമോ ?
ഏതാണ്ട് നാല് പതിറ്റാണ്ടുമുൻപ് തുടങ്ങിയതാണ് ഈ ശീതയുദ്ധം. നയതന്ത്ര ബന്ധങ്ങൾ കൂടി വിഛേദിച്ചതോടെ ഇത് കൂടുതൽ മൂർഛിച്ചു. ഇതുവരെയും ഇരു രാജ്യങ്ങളൂം തമ്മിൽ നേരിട്ടൊരു യുദ്ധത്തിൽ ഏർപ്പെട്ടിട്ടില്ല. എന്നാൽ, ഇറാൻ നൽകിയതെന്ന് വിശ്വസിക്കപ്പെടുന്ന മിസൈലുകൾ ഉപയോഗിച്ച് ഹൂതികൾ സൗദിയെ ആക്രമിക്കുകയുണ്ടായി. ഇതുപോലുള്ള ആക്രമണങ്ങൾ ഭാവിയിലും ഉണ്ടാവുകയാണെങ്കിൽ കാര്യങ്ങൾ ഒരു യുദ്ധത്തിലേക്ക് കടക്കുവാൻ എല്ലാ സാധ്യതകളുമുണ്ടെന്നാണ് പല നിരീക്ഷകരും വിലയിരുത്തുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍