Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിശ്വാസികൾക്കൊപ്പം പുരോഹിതന്മാർ പള്ളിയിലെത്തി പ്രാർത്ഥന നടത്താൻ ശ്രമിച്ചാൽ അത് അനുവദിക്കാനാവില്ലെന്ന് ഓർത്തഡോക്‌സ് സഭ; നഷ്ടമായ പള്ളിയിൽ തിരികെ പ്രവേശിക്കാനുള്ള യാക്കോബായ സഭയുടെ നീക്കം തടഞ്ഞ് പൊലീസ്; സഭാ തർക്കം വീണ്ടും കോടതിയിൽ എത്തിയേക്കും

വിശ്വാസികൾക്കൊപ്പം പുരോഹിതന്മാർ പള്ളിയിലെത്തി പ്രാർത്ഥന നടത്താൻ ശ്രമിച്ചാൽ അത് അനുവദിക്കാനാവില്ലെന്ന് ഓർത്തഡോക്‌സ് സഭ; നഷ്ടമായ പള്ളിയിൽ തിരികെ പ്രവേശിക്കാനുള്ള യാക്കോബായ സഭയുടെ നീക്കം തടഞ്ഞ് പൊലീസ്; സഭാ തർക്കം വീണ്ടും കോടതിയിൽ എത്തിയേക്കും

സ്വന്തം ലേഖകൻ

മുളന്തുരുത്തി: നഷ്ടമായ പള്ളികളിലേക്ക് ആരാധനയ്ക്കായി തിരികെ കയറാനെത്തിയ യാക്കോബായ സഭാ വിശ്വാസികളെ പൊലീസ് തടഞ്ഞു. മുളന്തുരുത്തി പള്ളിയിലും കായംകുളം കട്ടച്ചിറ സെന്റ്‌മേരീസ് പള്ളിയിലും എത്തിയ യാക്കോബായ വിശ്വാസികളെ പൊലീസ് തടഞ്ഞു. പ്രതിഷേധിക്കാനാണ് യാക്കോബായ സഭ തീരുമാനമെങ്കിൽ നിയമവഴി സ്വീകരിക്കുമെന്ന് ഓർത്തഡോക്‌സ് സഭ അറിയിച്ചു.

മുളന്തുരുത്തി പള്ളിക്ക് തൊട്ടടുത്തുള്ള പള്ളിയിൽ പ്രാർത്ഥന നടത്തിയ ശേഷമാണ് യാക്കോബായ വിശ്വാസികൾ മുളന്തുരുത്തി പള്ളിയിലേക്കെത്തിയത്. യാക്കോബായ സഭയുടെ മെത്രാപൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയസ് മെത്രാപ്പൊലീത്തയുടെ നേതൃത്വത്തിൽ വിശ്വാസികൾ പള്ളിക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പള്ളിക്ക് മുന്നിൽ പ്രാർത്ഥന നടത്തി. പള്ളിക്കകത്തേക്ക് കയറാനുള്ള ശ്രമം പൊലീസ് തടഞ്ഞു. പള്ളിയുടെ പ്രധാനവാതിലിന് മുന്നിൽ തന്നെ നിലയുറപ്പിച്ച പൊലീസ് വിശ്വാസികളെ അകത്ത് കയറ്റാനാവില്ലെന്ന് വ്യക്തമാക്കി.

സുപ്രീംകോടതി വിധിയെ തുടർന്നാണ് മുളന്തുരുത്തി പള്ളി യാക്കോബായ വിഭാഗത്തിന് നഷ്ടമാകുന്നത്. തുടർന്ന് ജില്ലാ കളക്ടർ ഏറ്റെടുത്ത് പള്ളി ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറി. യാക്കോബായ സഭയുടെ നിലപാട് കോടതിവിധിയുടെ ലംഘനമാണെന്നും കോടതി വിധി പ്രകാരമാണ് യാക്കോബായ വിഭാഗത്തിൽ നിന്ന് പള്ളി ഏറ്റെടുത്ത് ഓർത്തഡോക്‌സ് വിഭാഗത്തിന് നൽകിയിരിക്കുന്നത് എന്നാണ് പൊലീസിന്റെ വിശദീകരണം. അതുകൊണ്ടുതന്ന് പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

കായംകുളം കട്ടച്ചിറ പള്ളിയിലും യാക്കോബായ വിശ്വാസികളെ പൊലീസ് തടഞ്ഞു. വിശ്വാസികൾക്ക് പള്ളിയിൽ പ്രവേശിക്കുന്നതിന് തങ്ങൾ തടസ്സമല്ലെന്നാണ് ഓർത്തഡോക്സ് സഭ പ്രതികരിച്ചത്. എന്നാൽ വിശ്വാസികൾക്കൊപ്പം പുരോഹിതന്മാർ പള്ളിയിലെത്തി പ്രാർത്ഥന നടത്താൻ ശ്രമിച്ചാൽ അത് അനുവദിക്കാനാവില്ലെന്നാണ് നിലപാട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP