'കർഷകവിരുദ്ധബില്ലിൽ നിന്ന് ആർക്കാണ് ഗുണം? അദാനിയുടെ 22 കാർഷിക ചരക്കു കടത്തു കമ്പനികളിൽ 20 ഉം ഉണ്ടാക്കിയത് മോദിയുടെ ഭരണകാലത്ത്; ഇത് കോർപ്പറേറ്റുകൾക്ക് വേണ്ടി മാത്രമുള്ള സർക്കാർ; 22 കമ്പനികളുടെയും പട്ടിക ട്വീറ്റിലൂടെ പുറത്തുവിട്ട് സിപിഎം; കർഷക സമരം കടുക്കുമ്പോൾ അദാനിക്കെതിരെയും രോഷം പുകയുന്നു
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ സ്തംഭിപ്പിക്കുന്ന വിധത്തിൽ കർഷക പ്രക്ഷോഭം കടുക്കുകയാണ്. കൂടുതൽ കർഷകർ ഡൽഹിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. കടുത്ത സമരമുറികളിലേക്ക് കർഷകർ നീങ്ങുമ്പോൾ, നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാടിലാണ് മോദി സർക്കാർ. കർഷകരെ രോഷം കൊളിക്കുന്ന ഘടകങ്ങളിൽ പ്രധാനം കേന്ദ്രസർക്കാറും കോർപ്പറേറ്റുകളും തമ്മിലുള്ള ബന്ധമാണ്. അംബാനിയെയും അദാനിയെയും കർഷകർ എതിർക്കുകയും കോലം കത്തിച്ചുകൊണ്ട് വിമർശനം ഉന്നയിക്കുകയും ചെയ്യുന്നത് അതുകൊണ്ടാണ്.
രാജ്യത്തെ പ്രധാനപ്പെട്ട തുറമുഖങ്ങളും വിമാനത്താവളങ്ങളുടെയും നടത്തിപ്പു ചുമതല അദാനി സ്വന്തമാക്കി കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇപ്പോൾ കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങളിൽ പ്രധാന നേട്ടം കൊയ്യാൻ പോകുന്നത് അദാനിയാകും എന്നാണ് കർഷകർ ചൂണ്ടിക്കാട്ടുന്നത്. അടുത്തകാലത്ത് ഗൗതം അദാനി തുടങ്ങിയ അഗ്രോ ബിസിനസ് കമ്പനികളും കർഷക ബില്ലുമായുള്ള പരോക്ഷ ബന്ധവും പലരും കൂട്ടിയിണക്കുന്നു. കാർഷിക ബിൽ രാജ്യസഭ പാസാക്കുന്നതിന് മുമ്പ് 2019ൽ അദാനി ഗ്രൂപ്പ് പത്തിലേറെ അഗ്രി കമ്പനികൾക്ക് രൂപം നൽകുകയുണ്ടായി. കാർഷിക വിളകൾ ശേഖരിക്കുന്ന കമ്പനികളാണ് ഇതെന്നാണ് കർഷക സമരത്തെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്.
ഇതുവെറും ആരോപണം മാത്രമല്ല എന്ന് തെളിയിക്കാനായിരുന്നു കഴിഞ്ഞ ദിവസം സിപിഎം പോസ്റ്റ് ചെയ്ത ട്വീറ്റിലെ അദാനിയുടെ അഗ്രോ ബിസിനസ് കമ്പനികളുടെ പട്ടിക. അദാനിഗ്രൂപ്പിന്റെ ഇരുപതോളം കാർഷിക കമ്പനികളുടെ പേരാണ് സിപിഎം പുറത്തുവിട്ടത്. അദാനി ഗ്രൂപ്പ് പുതുതായി ആരംഭിച്ച കാർഷിക ചരക്ക് കമ്പനികളുടെ എണ്ണം നോക്കിയാൽ കാർഷിക നിയമം ആർക്കുവേണ്ടിയാണെന്ന് വെളിവാകുമെന്നാണ് സിപിഎം ആരോപണം.
'കർഷകവിരുദ്ധബില്ലിൽ നിന്ന് ആർക്കാണ് ഗുണം. ഉത്തരം ഇങ്ങനെ: അദാനിയെപ്പോലുള്ള കോർപ്പറേറ്റുകൾക്ക് ഒട്ടേറെ കാർഷിക ചരക്ക് കടത്തു കമ്പനികളാണുള്ളത്. അദാനിയുടെ 22 കാർഷിക ചരക്കു കടത്തു കമ്പനികളിൽ 20ഉം മോദിയുടെ കാലത്താണ് രൂപപ്പെട്ടത്. ഇത് കോർപ്പറേറ്റുകൾക്ക് വേണ്ടി മാത്രമുള്ള സർക്കാരാണ്-സിപിഎം ട്വീറ്റിൽ പറയുന്നു.
Who is going to benefit from Anti Farmer Bills?
— CPI (M) (@cpimspeak) December 10, 2020
The answer is here: Corporates like Adani who have huge agro logistics firms.
20 out of 22 Adani agro logistics firms were set up during Modi Rule.
A Govt only for the corporates!#सरकार_की_असली_मजबूरी, #अडानी_अम्बानी_जमाखोरी! pic.twitter.com/kvGhNRDsyz
അദാനിയുടെ വിശദീകരണം
എന്നാൽ തങ്ങൾ കർഷകരിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ വാങ്ങുകയോ വില നിശ്ചയിക്കുകയോ ചെയ്യുന്നില്ലെന്നാണ് അദാനി അവകാശപ്പെടുന്നത്.ഭക്ഷ്യധാന്യങ്ങൾ സംഭരിക്കുന്നതിന്റെ അളവോ ധാന്യങ്ങളുടെ വിലയോ നിശ്ചയിക്കുന്നതിൽ കമ്പനിക്ക് ഒരു പങ്കുമില്ല. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യക്ക് സേവനം/അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകുക മാത്രമാണ് കമ്പനി ചെയ്യുന്നത്,' അദാനിയുടെ വിശദീകരണ ട്വീറ്റിൽ പറയുന്നു.
വിവാദ കാർഷിക നിയമങ്ങളും കർഷകരുടെ ആശങ്കയും
വിവാദമായ മൂന്ന് ഓർഡിനൻസുകളാണ് രാജ്യസഭയിൽ പാസാക്കിയെടുത്തത്. ഈ നിയമം പൂർണ്ണമായും റദ്ദു ചെയ്യണം എന്നതാണ് കർഷകരുടെ ആവശ്യം.
1) ഫാർമേർസ് എംപവർമെന്റ് ആൻഡ് എഗ്രിമെന്റ് ഓഫ് പ്രൈസ് പ്രൊട്ടക്ഷൻ അഷ്വറൻസ്
ആൻഡ് ഫാം സർവിസ് ബിൽ 2020
2) ഫാർമേർസ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്സ് പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷൻ
ബിൽ 2020
3) എസൻഷ്യൽ കമ്മോദിറ്റീസ് (അമെൻഡ്മെന്റ്) ആക്ട് 2020
ഫെഡറൽ സംവിധാനത്തിന്റെ ലംഘനമാണ് ഇപ്പോഴത്തെ നിയമം എന്നതാണ് പ്രധാനമായ കാര്യം. പൂർണമായും സംസ്ഥാനങ്ങൾക്ക് നിയന്ത്രണാധികാരമുള്ള കാർഷിക വിഷയത്തിൽ നിയമനിർമ്മാണത്തിന് മുമ്പ് സംസ്ഥാനങ്ങളോട് കൂടിയാലോചനകൾ നടത്തിയില്ലെന്നും സംസ്ഥാനങ്ങൾ ആലോചിക്കുന്നു. അഗ്രികൾച്ചറൽ പ്രൊഡ്യൂസെർസ് മാർക്കറ്റിങ് കമ്മറ്റി അഥവാ എ.പി.എം.എസ് ആണ് സംസ്ഥാനത്തിന് നിയന്ത്രണാധികാരമുള്ള വിഷയത്തിൽ തീരുമാനങ്ങളെടുക്കുന്നത്. ഇത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ തകർക്കുന്ന നീക്കമാണ്.
സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള എ.പി.എം.സി (അഗ്രികൾച്ചറൽ പ്രൊഡ്യൂസെർസ് മാർക്കറ്റിങ് കമ്മറ്റി)കൾ വഴിയാണ് കർഷകർ അവരുടെ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നത്. ഈ എ.പി.എം.എസുകളിൽ ഏജന്റുമാരുണ്ടാകും. അവർക്കാണ് കർഷകർ തങ്ങളുടെ ഉത്പന്നങ്ങൾ വിൽക്കുന്നത്. എ.പി.എം.സികൾക്ക് വിവിധ ഭാഗങ്ങളിൽ വിപണികളുണ്ടാകും. ഇത്തരം കമ്മറ്റികളാണ് പിന്നീട് ഈ ഉത്പന്നങ്ങൾ സംസ്ഥാനത്തിനകത്തോ പുറത്തോ വിപണനം ചെയ്യുന്നത്. കർഷകർക്ക് അർഹമായ വില ഉറപ്പു വരുത്തുകയാണ് ഇത്തരം കമ്മറ്റികളുടെ ലക്ഷ്യം.
ഫാർമേർസ് എംപവർമെന്റ് ആൻഡ് എഗ്രിമെന്റ് ഓഫ് പ്രൈസ് പ്രൊട്ടക്ഷൻ അഷ്വറൻസ് ആൻഡ് ഫാം സർവിസ് ബിൽ 2020 നടപ്പാക്കുന്നതോടെ ഇത്തരം എ.പി.എം.സികൾക്ക് അധികാരം നഷ്ടപ്പെടുകയും ഇടനിലക്കാരില്ലാതാകുമെന്നും കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ ഇടനിലക്കാരില്ലാതെ നേരിട്ട് വിറ്റഴിക്കാൻ സാധിക്കുമെന്നുമാണ് സർക്കാരിന്റെ ന്യായീകരണം. എന്നാൽ എ.പി.എം.സികൾ ഇല്ലാതാകുന്നതോടെ കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ വൻകിട കോർപ്പറേറ്റുകൾക്ക് നേരിട്ട് വിൽക്കാം. അതുകൊണ്ട് തന്നെ തങ്ങൾക്കനുകൂലമായ വില നിശ്ചയിച്ച് കോർപ്പറേറ്റുകൾക്ക് കർഷകരെ ചൂഷണം ചെയ്യാൻ സാധിക്കുമെന്നാണ് കർഷക സംഘടനകൾ പറയുന്ന മറുവാദം. എന്നാൽ, എ.പി.എം.സികൾ നിർത്തലാക്കില്ലെന്നാണ് സർക്കാർ വാദിക്കുന്നത്. ഇത് മുഖവിലക്കെടുക്കാൻ സർക്കാർ തയ്യാറാകുന്നുമില്ല.
ഫാർമേർസ് എംപവർമെന്റ് ആൻഡ് എഗ്രിമെന്റ് ഓഫ് പ്രൈസ് പ്രൊട്ടക്ഷൻ അഷ്വറൻസ് ആൻഡ് ഫാം സർവിസ് ബിൽ 2020 വ്യവസായികൾക്ക് കർഷകരുമായി നേരിട്ട് കരാറിൽ ഏർപ്പെടാൻ അനുമതി നൽകുന്ന നിയമമാണ്. ഇവിടെയാണ് കർഷകർക്ക് ഇടയിലേക്ക് അദാനിയുടെയും അംബാനിയുടെയും കടന്നുവരവ്. കോർപ്പറേറ്റുകൾ കർഷകരുമായി നേരിട്ട് കരാറിൽ ഏർപ്പെടുമ്പോൾ എഴുതിയുണ്ടാക്കുന്ന കരാർ വ്യവസ്ഥകൾ സാധാരണക്കാരായ കർഷകർക്ക് എത്രമാത്രം മനസിലാകും എന്നതും ആശങ്കയുണർത്തുന്ന ഒന്നാണ്. ഇങ്ങനെ കർഷകർ വൻകിട കോർപ്പറേറ്റുകളുമായി കരാറിലേർപ്പെടുമ്പോൾ കടബാധ്യതയുണ്ടാകാൻ സാധ്യതയുണ്ട്. അങ്ങനെയുണ്ടായാൽ സാധാരണക്കാരായ കർഷകർ നിയമയുദ്ധം ചെയ്യേണ്ടി വരുന്നത് വൻകിട കോർപ്പറേറ്റുകളുമായാണ്.
അന്നന്നത്തെ അന്നത്തിനായി പണിയെടുക്കുന്ന കർഷകർക്ക് എങ്ങനെയാണ് വൻകിട വ്യവസായികളുമായി നിയമയുദ്ധം സാധ്യമാവും എന്ന ചോദ്യമാണ് ഇവിടെ പ്രസക്തമാകുന്നത്. താങ്ങുവില ഇല്ലാതാകുമെന്ന് കർഷകർ ഭയക്കുന്നു. അങ്ങനെ സംഭവിക്കില്ലെന്ന സർക്കാർ വാദത്തെ അംഗീകരിക്കാൻ അവർ തയ്യാറാകുന്നില്ല. മാർക്കറ്റിൽ ഒരു കാർഷിക ഉത്പന്നത്തിന് വിലയിടിവ് സംഭവിച്ചാൽ സർക്കാർ നിശ്ചയിക്കുന്ന ഒരു താങ്ങുവിലയിൽ കർഷകർക്ക് ഈ ഉത്പന്നങ്ങൾ വിറ്റഴിക്കാനാകും. എന്നാൽ താങ്ങുവില ഇല്ലാതാകുന്നതോടെ ഉത്പന്നങ്ങൾ വിറ്റഴിക്കാനാകാതെ കർഷകർ പിന്നെയും കടക്കെണിയിലാകും. മുമ്പ് നിലവിലുണ്ടായിരുന്ന എസൻഷ്യൽ കമ്മോദിറ്റീസ് ആക്ടിന്റെ സെക്ഷൻ 3 ൽ ചെറിയ മാറ്റങ്ങൾ വരുത്തിയാണ് മൂന്നാമത്തെ ബിൽ പാസാക്കിയിരിക്കുന്നത്.
കാർഷിക മേഖലയിൽ സ്വകാര്യ നിക്ഷേപത്തിന് വഴിയൊരുക്കുന്നതാണ് എസൻഷ്യൽ കമ്മോദിറ്റീസ് (അമെൻഡ്മെന്റ്) ആക്ട് 2020. സ്റ്റോക്ക് ഹോൾഡിങ് ലിമിറ്റ് എടുത്തു കളഞ്ഞു എന്നുള്ളതാണ് ഈ ബില്ലിന്റെ മറ്റൊരു അപാകതയായി കർഷകർ ചൂണ്ടിക്കാട്ടുന്നത്. അതായത് സ്റ്റോക്ക് ചെയ്യാവുന്ന കാർഷിക ഉത്പന്നങ്ങൾക്ക് ഇനി മുതൽ പരിധിയുണ്ടാകില്ല. അതുകൊണ്ട് തന്നെ കോർപ്പറേറ്റുകൾക്ക് പരിധികളില്ലാതെ കാർഷികോൽപ്പന്നങ്ങൾ സ്റ്റോക്ക് ചെയ്യാം. ഇതിനുള്ള മുന്നൊരുക്കങ്ങളായി അദാനി കൂടുതൽ കമ്പനികൾ രൂപീകരിച്ചതും എന്നതും ശ്രദ്ധേയമാണ്. കൂടുതൽ സംഭരണ കേന്ദ്രങ്ങൾ തുടങ്ങാനും അദാനി തയ്യാറെടുക്കുന്നു. മാർക്കറ്റിൽ വില കൂടുന്ന ഘട്ടത്തിൽ ഇത് യഥേഷ്ടം വിറ്റഴിക്കാമെന്നതും ശ്രദ്ധേയമാണ്. ചുരുക്കത്തിൽ കാർഷിക മേഖലയിൽ വൻകിട കോർപ്പറേറ്റുകൾക്ക് ഇഷ്ടാനുസരണം കൈകടത്താനുള്ള ലൈസൻസാണ് കാർഷിക ബില്ലുകൾ പാസാക്കിയതിലൂടെ സർക്കാർ ചെയ്തിരിക്കുന്നത് എന്നാണ് കർഷകർ ഉന്നയിക്കുന്ന ആക്ഷേപം.
എ.പി.എം.സികൾക്ക് പൂർണമായും അധികാരം നഷ്ടമാകുന്നതോടെ കോർപ്പറേറ്റുകൾക്ക് ആവശ്യമാംവിധം തങ്ങളുടെ പദ്ധതികൾ നടപ്പിലാക്കാമെന്നും, കർഷകർ മാർക്കറ്റിൽ നിന്നും പൂർണമായും പുറന്തള്ളപ്പെടുമെന്നും കർഷക സംഘടനകൾ ആരോപിക്കുന്നു. പ്രതിവർഷം 12,000 ത്തോളം കർഷകർ ആത്മഹത്യ ചെയ്യുന്ന ഒരു രാജ്യത്ത് തങ്ങൾ ഉത്പാദിപ്പിക്കുന്ന കാർഷിക ഉത്പന്നങ്ങൾ വിറ്റഴിക്കാൻ പേലും ഇനി കോർപറേറ്റുകളുടെ ഔദാര്യത്തിനായി കാത്തിരിക്കേണ്ടി വരുമോ എന്ന ആശങ്കയാണ് കർഷകർക്ക്. അതുകൊണ്ട് തന്നെയാണ് അവർ കേന്ദ്രസർക്കാറിനെതിരെ സമരവുമായി രംഗത്തുവരുന്നത്. ഈ ആശങ്ക പരിഹരിക്കാൻ ആവശ്യമായി നടപടി സ്വീകരിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യേണ്ടത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്