Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എയർഫോഴ്സിലെ പത്തു വർഷത്തെ സേവനത്തിന് ശേഷം നാടകവേദിയിലൂടെ സിനിമയിലേക്ക്; പൗരുഷം തുളുമ്പുന്ന നിരവധി കഥാപാത്രങ്ങളെ മലയാളിക്ക് നൽകിയ ശേഷം മടക്കവും; മലയാളികളുടെ പ്രിയനടൻ എം.ജി. സോമൻ ഓർമയായിട്ട് ഇന്നേക്ക് 23വർഷം

എയർഫോഴ്സിലെ പത്തു വർഷത്തെ സേവനത്തിന് ശേഷം നാടകവേദിയിലൂടെ സിനിമയിലേക്ക്; പൗരുഷം തുളുമ്പുന്ന നിരവധി കഥാപാത്രങ്ങളെ മലയാളിക്ക് നൽകിയ ശേഷം മടക്കവും; മലയാളികളുടെ പ്രിയനടൻ എം.ജി. സോമൻ ഓർമയായിട്ട് ഇന്നേക്ക് 23വർഷം

മറുനാടൻ ഡെസ്‌ക്‌

തിരുവല്ല: മലയാളികളുടെ പ്രിയനടൻ എം.ജി. സോമൻ ഓർമയായിട്ട് ഇന്നേക്ക് 23വർഷം. 1997 ഡിസംബർ 12ന് എറണാകുളത്തെ പി.വി.എസ് ആശുപത്രിയിലായിരുന്നു അദ്ദേഹം അന്ത്യ ശ്വാസം വലിച്ചത്. കരൾ സംബന്ധ അസുഖത്തെത്തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു മരണം ആ അതുല്യ നടനെ തേടിയെത്തിയത്.

തിരുവല്ല മണ്ണടിപ്പറമ്പിൽ കെ.എൻ. ഗോവിന്ദപ്പണിക്കരുടെയും പി.കെ. ഭവാനിയുടെയും മകനായി 1941 സെപ്റ്റംബർ 28നാണ് സോമൻ ജനിച്ചത്. പ്രാഥമികവിദ്യാഭ്യാസത്തിന് ശേഷം എയർഫോഴ്സിൽ ചേർന്നു. 10 വർഷത്തെ സേവനത്തിനുശേഷം വിരമിച്ച സോമൻ നാടകരംഗത്ത് സജീവമായി. കേരള ആർട്സ്‌ തിയറ്ററിെൻറ 'രാമരാജ്യം' നാടകം കാണാനിടയായ മലയാറ്റൂരിന്റെ പത്നി വേണിയാണ് സോമനെ 'ഗായത്രി' സിനിമയിലേക്ക് ശിപാർശ ചെയ്തത്. 'ഗായത്രി'യുടെ കഥ മലയാറ്റൂരിൻേറതായിരുന്നു.

1972ൽ 'ശരം' നാടകത്തിലെ അഭിനയത്തിന് അവാർഡ്‌ കിട്ടി. '73ൽ പി.എൻ. മേനോൻ സംവിധാനം ചെയ്ത 'ഗായത്രി'യിലെ രാജാമണി എന്ന ബ്രാഹ്മണയുവാവിന്റെ വേഷം അന്നുവരെയുള്ള നായകസങ്കൽപത്തിന് എതിരായിരുന്നു. ഇതിലെ റിബൽ ക്യാരക്ടർ ശ്രദ്ധയാകർഷിച്ചതോടെ ചുക്ക്, മാധവിക്കുട്ടി തുടങ്ങിയ ചിത്രങ്ങളിൽകൂടി വ്യത്യസ്ത വേഷങ്ങൾ ചെയ്യാനായി.

'75ൽ 'സ്വപ്നാടന'ത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള അവാർഡും '76ൽ തണൽ, പല്ലവി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡും സോമനെ തേടിയെത്തി. 'ചട്ടക്കാരി'യിലെ റിച്ചാർഡും 'ഇതാ ഇവിടെ വരെ'യിലെ വിശ്വനാഥനും ഒക്കെ പ്രേക്ഷകരെ ഹരംകൊള്ളിച്ചു. '77ൽ മാത്രം 47 ചിത്രത്തിലാണ് സോമൻ നായകനായത്. മൂന്ന് തമിഴ് ചിത്രത്തിലും അഭിനയിക്കാനായി. ഷീല, ജയഭാരതി, അംബിക, ശ്രീവിദ്യ, ജയസുധ, റാണിചന്ദ്ര, പൂർണിമ, രാധിക, ഹിന്ദിയിലെ ശ്രീദേവി, ഷർമിള ടാഗോർ, ഭാനുപ്രിയ, രാമേശ്വരി എന്നിവരൊക്കെ സോമെൻറ നായികമാരായിട്ടുണ്ട്.

പൗരുഷം തുളുമ്പുന്ന നിരവധി കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ സോമൻ ജോൺ പോളിനോടൊപ്പം 'ഭൂമിക' ചിത്രവും നിർമിച്ചു. ചടുല സംഭാഷണങ്ങൾകൊണ്ട് പ്രേക്ഷകരെ ഇളക്കിമറിച്ച ആനക്കാട്ടിൽ ഈപ്പച്ചൻ എന്ന അബ്കാരി കോൺട്രാക്ടറായി വേഷമിട്ട 'ലേല'മാണ് സോമെൻറ അവസാനചിത്രം. താരസംഘടനയായ അമ്മയുടെ ആദ്യകാല പ്രസിഡൻറ്, ഫിലിം െഡവലപ്മെൻറ് കോർപറേഷൻ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. കാൽനൂറ്റാണ്ടോളം ആരാധകരെ ഹരംകൊള്ളിച്ച ഈ നടന്റെ വേർപാട് മലയാള സിനിമക്ക് തീരാനഷ്ടമാണ് സൃഷ്ടിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP