കോട്ടയത്തെ മാസ്കോമിലെ ജേണലിസം വിദ്യാർത്ഥികൾ ചില്ലിട്ടു സൂക്ഷിച്ചു വെയ്ക്കണം ഈ പീസ്; എങ്ങനെയായിരിക്കരുത് ജേണലിസം എന്നു പഠിക്കാൻ; മലയാളമനോരമ പത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി അഭിഭാഷകൻ ഹരീഷ് വാസുദേവൻ
മറുനാടൻ ഡെസ്ക്
സംസ്ഥാന സർക്കാരിനെതിരായ മലയാളമനോരമയുടെ വാർത്തക്കെതിരെ അഭിഭാഷകൻ ഹരീഷ് വാസുദേവൻ. ഹൈക്കോടതിയിലെ ‘ഹൈ ലെവൽ ഐ.ടി ടീമിന്റെ’ നിയമനത്തിൽ സംസ്ഥാന സർക്കാരിനു മുൻതൂക്കമുള്ള ഇന്റർവ്യൂ ബോർഡ് രൂപീകരിച്ചത് ഭരണഘടനാ ലംഘനമാണെന്ന് നിയമവിദഗ്ദ്ധർ പറഞ്ഞതായുള്ള വാർത്തയെ ആണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഹരീഷ് വാസുദേവൻ വിമർശിക്കുന്നത്.
എങ്ങനെയായിരിക്കരുത് ജേണലിസം എന്നു പഠിക്കാൻ ഈ പീസ് കോട്ടയത്തെ മാസ്കോമിലെ ജേണലിസം വിദ്യാർത്ഥികൾ ചില്ലിട്ടു സൂക്ഷിച്ചു വെയ്ക്കണമെന്നും ഹരീഷ് പറഞ്ഞു.
ഏത് ഭരണഘടനാ വിദഗ്ധനാണ് ഇത് പറഞ്ഞതെന്ന് റിപ്പോർട്ട് തയ്യാറാക്കിയ ജിജോ ജോൺ പുത്തേഴത്തും മനോരമയും വാർത്തയിൽ പറഞ്ഞിട്ടില്ലെന്ന് ഹരീഷ് വാസുദേവൻ ചൂണ്ടിക്കാട്ടുന്നു. ഇത്തരം പിതൃശൂന്യ കോട്ടുകൾ ശീലിച്ച പാരമ്പര്യമാണ് മനോരമയ്ക്കുള്ളതെന്നും ഹരീഷ് വാസുദേവൻ പറഞ്ഞു. പഴയ ചാരക്കേസ് പോലെ മനോരമ ചുമ്മാ തള്ളി നോക്കുകയാണെന്നും വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടു വിവരങ്ങൾ തന്നില്ല എന്ന പി.ടി തോമസിന്റെ പരാതിയും വാർത്തയ്ക്കൊപ്പം നൽകിയിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ആർ.ടി.ഐയിൽ വാങ്ങാൻ എന്താണ് തടസമെന്നും ഹരീഷ് ചോദിക്കുന്നു.
ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ജിജോ ജോണിന്റെയും മനോരമയുടെയും അളിഞ്ഞ ജീർണലിസം.
ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ വക ഭരണഘടനാവിരുദ്ധമായ എന്തോ ഇടപെടൽ നടന്നു എന്ന സ്തോഭജനകമായ വാർത്തയാണ് മലയാള മനോരമയിലെ ‘ബോംബ് റിപ്പോർട്ടർ’ ജിജോ ജോൺ പുത്തേഴത്ത് പുറത്തുവിട്ടത്.
ആർട്ടിക്കിൾ 229 അനുസരിച്ച് ഹൈക്കോടതിയിൽ നിയമനം നടത്താനുള്ള അവകാശം ഹൈക്കോടതിക്ക് തന്നെയാണ് മറ്റാർക്കുമില്ല, ഹൈക്കോടതി ജഡ്ജി അധ്യക്ഷനും സംസ്ഥാന സർക്കാരിന്റെ IT വകുപ്പിൽ നിന്ന് രണ്ട് പേരും അടങ്ങിയ കമ്മിറ്റിയാണ് താൽക്കാലിക ജീവനക്കാരെ തെരഞ്ഞെടുത്തത്. ഇത് ഭരണഘടനാ ലംഘനമാണ് എന്നു നിയമവിദഗ്ദ്ധർ പറയുന്നു എന്നാണ് ജിജോയും മനോരമയും പറയുന്നത്.
മറ്റു ഹൈക്കോടതികളിൽ IT സേവനം നൽകുന്നത് NIC ആണെന്നും ഈ കമ്മിറ്റിയിൽ NIC യുടെ പ്രതിനിധി ഉണ്ടായില്ലെന്നും ജിജോയും മനോരമയും പറയുന്നു.
ഏത് ഭരണഘടനാ വിദഗ്ധനാണ് ഇത് പറഞ്ഞതെന്ന് ജിജോയും മനോരമയും വാർത്തയിൽ പറഞ്ഞിട്ടില്ല. ഇത്തരം പിതൃശൂന്യ കോട്ടുകൾ ശീലിച്ച പത്രമാണ്. പാരമ്പര്യമാണ്. നാം കുറ്റം പറയരുത്. കഴിഞ്ഞ ദിവസവും ഇതേ വിഷയത്തിൽ ജിജോ ജോണിന്റെ ബോംബ് പൊട്ടുന്നമാതിരിയുള്ള വാർത്ത ഉണ്ടായിരുന്നു.
ഹൈക്കോടതിയിലെ നിയമനത്തിൽ ശിവശങ്കറിന്റെ കറുത്ത കരങ്ങൾ ആരോപിക്കുന്ന വാർത്തയായിരുന്നു അത്. ദി ഹിന്ദു പത്രത്തിൽ K.S. Sudhi മനോരമയുടെ പച്ചക്കള്ളം പൊളിച്ചടുക്കി വാർത്ത കൊടുത്തതോടെ അൽപ്പം ക്ഷീണമായി. (കമന്റിൽ)
വാർത്തയെപ്പറ്റി അവിടവിടെ വിമർശനങ്ങൾ വന്നപ്പോൾ ന്യായീകരണ തൊഴിലാളികൾ ഔദ്യോഗികമായി രംഗത്തെത്തി. സോഷ്യൽ മീഡിയ എഡിറ്റർ K Tony Jose തന്നെ നേരിട്ടിറങ്ങി ‘ക്യാപ്സ്യൂൾ വിതരണം’ ആരംഭിച്ചു.
സ്വാഭാവികമായ ചോദ്യങ്ങൾ.
————————————————
ഹൈക്കോടതിയിൽ IT യുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് ആളെ നിയമിക്കാനുള്ള അധികാരം ഹൈക്കോടതിക്ക് മാത്രമാണെങ്കിൽ NIC എങ്ങനെ അത് ചെയ്യുന്നു? NIC യ്ക്ക് വേണ്ടി ആ ജോലി ചെയ്യുന്നത് ഹൈക്കോടതി നേരിട്ട് നിയമിച്ച സ്റ്റാഫ് ഉപയോഗിച്ചാണോ? അതോ NIC നിയമിച്ച ആളുകളാണോ? NIC യെ ഏല്പിച്ചതിൽ ഭരണഘടനാ വിരുദ്ധത ഉണ്ടെന്ന് വിദഗ്ദ്ധർക്കോ ജിജോയ്ക്കോ മനോരമയ്ക്കോ തോന്നിയില്ലേ?
അതോ NIC എങ്ങനെയോ നിയമിക്കുന്ന ഏതോ കരാർ തൊഴിലാളി വന്നു ചെയ്താൽ ഇല്ലാത്ത എന്തെങ്കിലും ഭരണഘടനാ വിരുദ്ധത ഹൈക്കോടതി ജഡ്ജി ചെയർമാനായ സമിതി പരസ്യം നടത്തി ഇന്റർവ്യൂ ചെയ്തു ആളെ നിയമിച്ചാൽ ഉണ്ടാകുമോ?? എന്ത് ഭരണഘടനാപ്രശ്നമാണത്?
രണ്ട് സർക്കാർ IT വിദഗ്ദ്ധർ അടങ്ങിയ, ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ പാനലിൽ NIC പ്രതിനിധി ഉണ്ടായില്ല എന്നാണ് മനോരമയുടെയും ജിജോയുടെയും അടുത്ത പരാതി. പക്ഷെ, NIC യെ സമിതിയിൽ ഉൾപ്പെടുത്താത്തതിന്റെ ലംഘനം വരുന്നത് ഭരണഘടനയുടെ ഏത് അനുച്ഛേദത്തിലാണ് എന്ന്, പിതൃശൂന്യ വിദഗ്ധരോ ജിജോയോ മനോരമയോ മിണ്ടുന്നില്ല. അതെന്താണാവോ
ആട്ടെ, എന്താണ് വസ്തുത?
———————————————–
ആർട്ടിക്കിൾ 229 അനുസരിച്ച് ഹൈക്കോടതിയുടെ നടത്തിപ്പ്, നിയമനം എന്നിവയിൽ സ്വാതന്ത്രാധികാരം ഹൈക്കോടതിക്കുണ്ട്. ഇത് ആരൊക്കെ എങ്ങനെയൊക്കെ ചെയ്യണം എന്നതിന് ചട്ടവും നടപടി ക്രമങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി, അച്ചടക്ക കമ്മിറ്റി, E കമ്മിറ്റി, പർച്ചേസ് കമ്മിറ്റി എന്നിങ്ങനെ ജഡ്ജിമാരുടെ ഓരോ സമിതികളും ഇതിനായി പ്രവർത്തിക്കുന്നു. Delegated power എന്നാണിതിനു പറയുക. അതിനർത്ഥം ഒരു ജോലിയും കരാർ കൊടുക്കാൻ പാടില്ലെന്നാണോ?
NIC യുടെ IT സേവനം കൊണ്ട് ഹൈക്കോടതി പൊറുതിമുട്ടി. ഗതികെട്ടപ്പോൾ ഉത്തരവാദിത്തപ്പെട്ട ജഡ്ജിമാർ അടങ്ങിയ സമിതി സംസ്ഥാന IT വകുപ്പിനോട് സഹായം തേടി.
അത് നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകുകയും ചെയ്തു. ഒരാളുടെ സേവനത്തിൽ തൃപ്തി ഇല്ലെങ്കിൽ അയാളെ മാറ്റി വേറെയൊരാളുടെ സേവനം തേടാൻ ഇന്നാട്ടിലെ എല്ലാ സാധാരണ പൗരന്മാർക്കും അവകാശമുണ്ട്. അതൊക്കെ ഹൈക്കോടതിക്കും ഇല്ലാതിരിക്കില്ലല്ലോ അല്ലേ?
സംസ്ഥാന IT വകുപ്പ് ഹൈക്കോടതിയുടെ ആവശ്യങ്ങൾ കണക്കാക്കി ഒരു പദ്ധതി തയ്യാറാക്കി, ആവശ്യമായ സ്റ്റാഫിന്റെ എണ്ണവും യോഗ്യതയും ഹൈക്കോടതി തന്നെ തീരുമാനിച്ചു.
താൽക്കാലിക കരാർ നിയമനം IT വകുപ്പിന് നേരിട്ട് ചെയ്യന്നതിൽ ഒരു നിയമപ്രശ്നവും ഇല്ല. ഹൈക്കോടതി കെട്ടിടം പെയിന്റടിക്കാനുള്ള പണി ഒരു കമ്പനിയെ ഏൽപ്പിച്ചാൽ, പെയിന്റ് പണിക്ക് ആ കമ്പനി ഓരോ പണിക്കാരനെ എടുക്കുന്നതിനും ഹൈക്കോടതിയോട് ചോദിക്കേണ്ടല്ലോ. എന്നത് പോലെ, ഇതിനും വേണ്ട.
എന്നിട്ടും സുതാര്യവും വിശ്വാസയോഗ്യവുമായ രീതിക്ക് വേണ്ടി ഒരു ജഡ്ജി തന്നെ ചെയർമാനായ ഒരു സമിതി ഇന്റർവ്യൂ നടത്തി സ്റ്റാഫിനെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചു. അവരവിടെ ജോലി ചെയ്യുന്നു. പണി നടക്കുന്നു. ഇതാണ് മനോരമയ്ക്കും ജിജോയ്ക്കും പ്രശ്നം. ഇതും ED അന്വേഷിക്കുന്നു എന്നായിരുന്നു ആദ്യബോംബ്.
ഭരണഘടനാ വിരുദ്ധത ആരോപിക്കുന്നത് ഭരണഘടനാ കോടതിയിലെ ജഡ്ജിമാർ അടങ്ങിയ കമ്മിറ്റിയുടെ തീരുമാനങ്ങളിലാണ്. എന്ത് അടിസ്ഥാനത്തിൽ? ഒരു കോപ്പും ഇല്ലാതെ. അന്തരീക്ഷത്തിലെ പുക.
പഴയ ചാരക്കേസ് പോലെ മനോരമ ചുമ്മാ തള്ളി നോക്കുകയാണ്. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടു വിവരങ്ങൾ തന്നില്ല എന്ന PT തോമസിന്റെ പരാതിയുമുണ്ട് ബോക്സിൽ. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ RTI യിൽ വാങ്ങാൻ എന്താണ് തടസം?
‘പരിഗണനയിൽ ഇരിക്കുന്ന കേസുകളുടെ വിവരങ്ങൾ ശേഖരിക്കാൻ കഴിയുന്ന 5 പേരുടെ നിയമനം സംബന്ധിച്ച് ഒരു സൈബർ സുരക്ഷാ വിഭാഗവും പരിശോധന നടത്തിയിട്ടില്ല’ എന്ന PT തോമസിന്റെ പരാതി മനോരമ മത്തങ്ങയാക്കിയിട്ടുണ്ട്. ഏത് വിഭാഗം പരിശോധിക്കണമെന്നാണ് PT തോമസും മനോരമയും പറയുന്നത്? എന്ത് അടിസ്ഥാനത്തിൽ?
നുണ പറയാൻ അച്ചു നിരത്തുന്ന ഈ പത്രം വായനക്കാരെ പറ്റിക്കുന്ന ഇമ്മാതിരി ഉഡായിപ്പുമായി വരുന്നത് ഇതാദ്യമല്ല.
സംസ്ഥാന IT വകുപ്പിന്റെ വിശദീകരണം വാർത്തയിലില്ല. ഹൈക്കോടതിയുടേ വിശദീകരണമില്ല. പ്രസ് കൗണ്‍സിൽ മാനദണ്ഡങ്ങളോ ജേണലിസം മര്യാദയോ പാലിച്ചിട്ടില്ല.
കോട്ടയത്തെ മാസ്കോമിലെ ജേണലിസം വിദ്യാർത്ഥികൾ ചില്ലിട്ടു സൂക്ഷിച്ചു വെയ്ക്കണം ഈ പീസ്. എങ്ങനെയായിരിക്കരുത് ജേണലിസം എന്നു പഠിക്കാൻ.
ബാക്കി നിയമത്തിന്റെ വഴിയാണ്. അത് വഴിയേ…. (NB: മനോരമയുടെ നിലവാരത്തിൽ ആകരുത് അവരോടുള്ള പ്രതികരണം എന്നു മുതിർന്ന സുഹൃത്തുക്കൾ പലരും പറഞ്ഞതിനാൽ അവരോട് ക്ഷമാപൂർവം ആ ഭാഗം നീക്കം ചെയ്യുന്നു.)
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍