ഭരണഘടനാ സ്ഥാപനമെന്നതു മുതലെടുത്തു നടത്തിയത് വൻ ധൂർത്ത്; രണ്ട് പ്രാവശ്യം മാത്രം ചേർന്ന ലോക കേരളാ സഭയ്ക്ക് വേണ്ടി ചിലവഴിച്ചത് കോടികൾ; നിയമസഭാ കമ്മിറ്റി അറിയാതെ തന്നെ ഊരാളുങ്കലിന് കരാർ നൽകിയെന്നും ആരോപണം; സ്പീക്കർക്കെതിരെ പോർമുഖം തുറന്നു പ്രതിപക്ഷം; പി ശ്രീരാമകൃഷ്ണന് പണി കിട്ടിയത് പ്രതിപക്ഷ നേതാക്കൾക്കെതിരായ അന്വേഷണത്തിന് പച്ചക്കൊടി കാണിച്ചത്
മറുനാടൻ ഡെസ്ക്
കോഴിക്കോട്: നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറച്ചു ദിവസങ്ങളായി തുറന്നടിച്ചു കൊണ്ട് രംഗത്തുണ്ട്. സ്വപ്ന സുരേഷ് രഹസ്യ മൊഴി നൽകിയപ്പോൾ അതിൽ ഉൾപ്പെട്ട നേതാവ് സ്പീക്കറാണെന്ന വിധത്തിൽ പ്രചരണവുമായി എത്തി. പിന്നാലെ നിയമസഭയിലെ അഴിമതിയും ധൂർത്തും എണ്ണിപ്പറഞ്ഞുള്ള വാർത്താസമ്മേളനവും. ഇങ്ങനെ സ്പീക്കറെ ആക്രമിക്കാൻ ചെന്നിത്തല രംഗത്തെത്തിയതിന് പിന്നിൽ കാരണം രാഷ്ട്രീയം തന്നെയാണ്. ബാർകോഴ കേസിലും സോളാർ കേസുമായും ബന്ധപ്പെട്ട വിവിധ ഏജൻസികളുടെ അന്വേഷണങ്ങളിൽ പ്രതിപക്ഷ നേതാക്കൾക്കെതിരെ അന്വേഷണത്തിന് സ്പീക്കർ അനുമതി നൽകിയത് തന്നെയാണ് ഇതിന് പ്രധാന കാരണം. ചെന്നിത്തലക്കെതിരെ സ്പീക്കർ ബിജു രമേശിന്റെ ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകിയിരുന്നു. അതുകൊണ്ടു തന്നെയാണ് കിട്ടിയ അവസരത്തിൽ ചെന്നിത്തല തിരിച്ചടിക്കുന്നതും.
സ്പീക്കർക്കെതിരെ അഴിമതിയും ധൂർത്തും ആരോപിച്ചു ഗവർണറോട് അന്വേഷണം ആവശ്യപ്പെടാനാണ് ചെന്നിത്തലയുടെ നീക്കം. നിയമസഭാ ഹാൾ നവീകരണം, നിയമസഭാ ടിവിയുടെ കൺസൽറ്റൻസി നിയമനം, ഫെസ്റ്റിവൽ ഓഫ് ഡമോക്രസി ആഘോഷം എന്നിങ്ങനെ 5 കാര്യങ്ങളുമായി ബന്ധപ്പെട്ടു വൻഅഴിമതിയാണു സ്പീക്കറുടെ നേതൃത്വത്തിൽ നടത്തിയത്. ഇതൊന്നും ഒരു സഭാകമ്മിറ്റിയിലും വച്ചിട്ടില്ല. കക്ഷി നേതാക്കളോട് ആലോചിക്കേണ്ടതു സ്പീക്കറാണ്. കരാർ നടപടികൾ പാലിക്കാതെ ഊരാളുങ്കലിനെ മാത്രം നിർമ്മാണ ജോലികൾ ഏൽപ്പിക്കുന്നതു ദുരൂഹമാണ്. സ്പീക്കറെ വ്യക്തിപരമായി ആക്ഷേപിക്കുകയല്ല. പദവി ദുരുപയോഗം ചെയ്തു ധൂർത്തു നടത്തരുതെന്നു പ്രതിപക്ഷം സ്പീക്കറെ നേരിട്ടു കണ്ടു പറഞ്ഞതാണ്. എന്നിട്ടും പ്രവർത്തനരീതി മാറ്റാൻ സ്പീക്കർ തയാറായില്ല.
ഇപ്പോഴും പാർട്ടിയുടെ സംസ്ഥാനകമ്മിറ്റി അംഗമായിരിക്കുന്ന സ്പീക്കർക്കു നിഷ്പക്ഷമായിരിക്കാൻ കഴിയുമോ? സ്പീക്കറുടെ വിദേശയാത്രകൾ ദുരൂഹമാണ്. അനുമതിയില്ലാതെ യാത്ര നടത്തിയെന്ന ആരോപണത്തിൽ അന്വേഷണം അനിവാര്യമാണെന്നും ചെന്നിത്തല പറയുന്നു. ലോക കേരള സഭയുടെ പേരിൽ അടക്കം സ്പീക്കർ നടത്തിയത് വൻ ധൂർത്താണെന്ന് ചെന്നിത്തല ആരോപിക്കുന്നു.
2018 ൽ ആദ്യ ലോക കേരളസഭ നടന്നപ്പോൾ ശങ്കരനാരായണൻ തമ്പി ഹാളിലെ ഇരിപ്പിടങ്ങൾ 1.84 കോടി ചെലവാക്കി നവീകരിച്ചു. 2 ദിവസം മാത്രമാണ് ഈ ഹാളിൽ സമ്മേളനം ചേർന്നത്. 2020 ൽ രണ്ടാം ലോക കേരള സഭ നടന്നപ്പോൾ ഈ ഇരിപ്പിടങ്ങൾ പൊളിച്ചു മാറ്റി. ഹാൾ മൊത്തം 16.65 കോടി രൂപ എസ്റ്റിമേറ്റിട്ട് നവീകരിച്ചു. നിയമസഭയിലെ ചെലവുകൾ സഭയിൽ ചർച്ച ചെയ്യാറില്ല. കഴിഞ്ഞ നാലര വർഷത്തിനിടെ 100 കോടിയുടെയെങ്കിലും നിർമ്മാണ പ്രവർത്തനങ്ങളും ആഘോഷങ്ങളും നടത്തിയിട്ടുണ്ട്.
നിയമസഭ കടലാസ് രഹിതമാക്കുന്നതിനുള്ള 52.31 കോടി രൂപയുടെ 'ഇ-നിയമസഭ' പദ്ധതിയും കരാറില്ലാതെ ഊരാളുങ്കൽ സൊസൈറ്റിക്കാണു നൽകിയത്. ഊരാളുങ്കൽ ആവശ്യപ്പെട്ടതനുസരിച്ച് മുൻകൂറായി 13.53 കോടി രൂപ നൽകാൻ സ്പീക്കർ പ്രത്യേക ഉത്തരവിറക്കി. ഫെസ്റ്റിവൽ ഓൺ ഡമോക്രസി പരിപാടിയിൽ പരമ്പരയായി 6 പരിപാടികൾ നിശ്ചയിച്ചെങ്കിലും കോവിഡ് കാരണം രണ്ടെണ്ണം മാത്രം നടത്തി. ഇതിനു മാത്രം ചെലവ് രണ്ടേകാൽ കോടി രൂപ. ഭക്ഷണച്ചെലവ് മാത്രം 68 ലക്ഷം രൂപയെന്നും വിവരാവകാശരേഖ പറയുന്നു. നിയമസഭയിൽ 1,100 ലേറെ സ്ഥിരം ജീവനക്കാരുണ്ടെങ്കിലും ഫെസ്റ്റിവൽ ഓൺ ഡമോക്രസിക്കായി കരാരടിസ്ഥാനത്തിൽ നിയമിച്ച 5 പേർ പരിപാടി അവസാനിപ്പിച്ചു 2 വർഷമായിട്ടും ജോലിയിൽ തുടരുന്നു.
നിയമസഭാ ടിവിക്കായി കൺസൽറ്റന്റുമാരെ 60,000 രൂപ, 40,000 രൂപ വീതം പ്രതിമാസം കൺസൽറ്റൻസി ഫീസ് നൽകി നിയമിച്ചു. ചീഫ് കൺസൽറ്റന്റിനു താമസിക്കാൻ വഴുതക്കാട് 25,000 രൂപ വാടകയ്ക്കു ഫ്ളാറ്റ് എടുത്തുനൽകി. 86 പ്രോഗ്രാം ഇതിനകം നിർമ്മിച്ചുവെന്നു വിവരാവകാശ രേഖ. ഇതുവരെ ചെലവ് 60.38 ലക്ഷം രൂപ. നിയമസഭാ മ്യൂസിയത്തിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഏഴര ലക്ഷം രൂപ മുടക്കി സജ്ജീകരിച്ച ചിൽഡ്രൻസ് ലൈബ്രറി പൊളിച്ചു കളഞ്ഞു പകരം ഇഎംഎസ് സ്മൃതി സ്മാരകം നിർമ്മിക്കുന്നതിന് പദ്ധതിയുണ്ടാക്കി. ചെലവ് 87 ലക്ഷം രൂപ. നിയമസഭ ഹാൾ പുതുക്കി പണിയുന്നതിനു ടെൻഡർ ഇല്ലാതെയാണ് ഊരാളുങ്കലിനു കരാർ നൽകിയതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച അഴിമതി ആരോപണങ്ങൾ വസ്തുതാപരമായി ശരിയല്ലെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. നിയമസഭ സെക്രട്ടേറിയറ്റോ സ്പീക്കറോ മറ്റേതെങ്കിലും ഭരണഘടന പദവികളോ വിമർശനത്തിന് വിധേയമാകാൻ പാടില്ലാത്ത വിശുദ്ധ പശുക്കളാണെന്ന അഭിപ്രായമൊന്നും തനിക്കില്ല. സമൂഹത്തിന്റെയും വ്യത്യസ്ത തരത്തിലുള്ള സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും വിമർശനത്തിനും സ്ക്രൂട്ടിനിക്കും സ്പീക്കറും നിയമസഭയും വിധേയമാകുന്നതിൽ ഒരു അസഹിഷ്ണുതയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ വസ്തുതകൾക്ക് നിരക്കാത്ത ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ ലഭ്യമായ വിവരങ്ങൾ വെച്ചുകൊണ്ട് ഭരണഘടന സ്ഥാപനങ്ങളെ കടന്നാക്രമിക്കാൻ ശ്രമിക്കുന്ന രീതി ജനാധിപത്യത്തിന് ഭൂഷണമാണോ എന്ന് എല്ലാവരും ആലോചിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള നിയമസഭയെ രാജ്യത്തെ ഏറ്റവും മികച്ച നിയമസഭയാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങൾക്കായിരുന്നു കഴിഞ്ഞ നാലരവർഷവും നേതൃത്വം കൊടുത്തിരുന്നതെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ ശ്രീരാമകൃഷ്ണനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും രൂക്ഷവിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ലോക കേരള സഭ, സഭ ടിവി തുടങ്ങി ചെന്നിത്തല ഇന്നു രാവിലെ ഉന്നയിച്ച ആരോപണങ്ങൾക്ക് ഓരോന്നിനും സ്പീക്കർ വാർത്താസമ്മേളനത്തിൽ മറുപടി നൽകി.
ഒന്നാം ലോക കേരള സഭയുടെ ഭാഗമായി ലോഞ്ചിൽ നടന്ന പ്രവൃത്തികൾ നിയമ സഭ സെക്രട്ടേറിയേറ്റിന്റെ നേതൃത്വത്തിലല്ല നടന്നത്. നിയമസഭ സെക്രട്ടേറിയേറ്റിനോട് അതിന് അനുവാദം ചോദിക്കുകയായിരുന്നു. നോർക്കയുടെ നേതൃത്വത്തിൽ സമ്മേളനം നടത്തുന്നതിന് അനുവാദം ചോദിച്ചു. അതിന് അനുവാദം കൊടുക്കുകയായിരുന്നു. അവിടേക്ക് ആവശ്യമായ കസേരകൾ നമ്മുടേതാണ്. അത് വാങ്ങിച്ചു. ആ കസേരകൾ വീണ്ടും അത് പുതുക്കിയപ്പോൾ നമ്മൾ ഉപയോഗിക്കുകയും ചെയ്തു. മറ്റ് പ്രവൃത്തികൾ നോർക്കയുടെ ഭാഗത്തുനിന്നാണുണ്ടായത്.
മെമ്പേഴ്സ് ലോഞ്ചിലെ സിവിൽ,മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് തുടങ്ങിയ പ്രവൃത്തികൾക്ക് 16 കോടി 65 ലക്ഷം രൂപയ്ക്കാണ് ഭരണാനുമതി നൽകിയത്. ഭരണാനുമതിയുടെ ഭാഗമായി വന്നിട്ടുള്ള ചെലവുകൾ ആവശ്യമുള്ളതാണോ എന്നതിന് സ്ക്രൂട്ടിനി നടത്താൻ വിദഗ്ധ സമിതിയുണ്ട്. 9 കോടി 17 ലക്ഷത്തിനാണ് പണി പൂർത്തീകരിച്ചതെന്നും സ്പീക്കർ വ്യക്തമാക്കി. ഊരാളുങ്കലിന് കരാർ നൽകിയത് അവരുടെ മെച്ചപ്പെട്ട ട്രാക്ക് റെക്കോഡ് പരിഗണിച്ചാണ്. പ്രവൃത്തി അവർ നിശ്ചയിച്ച സമയത്ത് പൂർത്തീകരിച്ചു. ഇതിന് നിയമസഭ സമിതി മേൽനോട്ടം വഹിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ഊരാളുങ്കലിന് ടെൻഡർ വിളിക്കാതെ കൊടുക്കാൻ സർക്കാർ ഉത്തരവുണ്ട്. സ്ഥാപനം സർക്കാരിൽ എൻലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ടെൻഡർ വിളിക്കാതെ കൊടുക്കാനുള്ള ഉത്തരവുള്ളതിനാലാണ് അങ്ങനെ ചെയ്തത്. ഈ സർക്കാർ കൊടുത്ത ഉത്തരവ് അല്ല അതെന്നും എല്ലാവശങ്ങളും പരിശോധിച്ച് അവരുടെ വിശ്വാസ്ത്യതയുടെ അടിസ്ഥാനത്തിൽ പുറപ്പെടുവിച്ച ഉത്തരവാണത്. താൻ അല്ലല്ലോ ആ ഉത്തരവ് ഇട്ടതെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
Stories you may Like
- 2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു
- വീണ്ടും ചെന്നിത്തലയ്ക്ക് മുമ്പിൽ പിണറായി ക്ലീൻ ബൗൾഡ്!
- ശിവസേനയിലെ അയോഗ്യതാ കേസിൽ ഉദ്ധവ് താക്കറേ വിഭാഗത്തിന് തിരിച്ചടി
- 'ക്ലിഫ് ഹൗസിൽ കുളിക്കുന്നത് പട്ടിയോ കുട്ടിയോ?' പരിഹസിച്ച് ചെന്നിത്തല
- ശരി തരൂരിനെ ഒതുക്കും, ഒഴിവാക്കും എന്നെല്ലാം പറഞ്ഞിട്ട് ഇപ്പോഴോ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്